എൻജിന്‍റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം; പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത് ചത്ത മയിലിനെ

വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്‍റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ് ട്രാക്കിൽ നിന്ന മയിൽ പെട്ടത്. വനമേഖല ആയായതിനാൽ ശബ്ദം കേട്ടെങ്കിലും ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. തുടർന്ന് എൻജിന്‍റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളമാണ്. കഞ്ചിക്കോട് ചുള്ളിമടയിൽ ഞായറാഴ്ച വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം. 5.55ന് ട്രെയിൻ പാലക്കാടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നു. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

ഇക്കുളി പ്രതിഷേധക്കുളി…കടുത്തവേനലിൽ പൈപ്പുവെള്ളം പാഴാകുന്നു: റോഡിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് കൃഷ്ണകുമാർ

തിരുവില്വാമല: പൈപ്പ് പൊട്ടി പാഴായിപ്പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിന്‍റെ പ്രതിഷേധം. മലേശമംഗലം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളുമാണ് വിഷു ദിനത്തിൽ പൈപ്പ് പൊട്ടി റോഡരുകിലെ ചാലിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രതിഷേധകുളി നടത്തിയത്. നാളുകളായി മലേശമംഗലം റോഡിൽ പലഭാഗങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിഡബ്ള്യുഡി, വാട്ടർ അതോറിറ്റി ശീതസമരവും വെള്ളം പാഴായി പോകുന്നതിന് കാരണമാകുന്നു. പി ഡബ്ള്യുഡി അധികൃതരുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതും പണികൾ വൈകുന്നതിന് കാരണമാകുന്നുണ്ടത്രെ. പ്രതിഷേധ സമരത്തിൽ ജാഫർ ,ഉമ്മർ എന്നിവരും പങ്കെടുത്തു . തിരുവില്വാമല പഞ്ചായത്തിലെ മലേശമംഗലം നിവാസികൾ നാളുകളായി കുടിവെള്ളമില്ലാതെ ദുരിതത്തിലാണ് . നിരവധി കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. കടുത്ത വേനൽ ചൂടിൽ മേഖലയിലെ മിക്ക കിണറുകളും കുളങ്ങളും…

Read More

അടിമാലിയിൽ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കൊല്ലത്തുകാരായ പ്രതികൾ പിടിയിലായത് പാലക്കാട്ട് നിന്ന്

ഇടുക്കി: അടിമാലിയില്‍ വയോധികയായ വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പാലക്കാട്ട് പിടിയില്‍. അടിമാലി കുര്യന്‍സ്പടി നടുവേലില്‍ കിഴക്കേതില്‍ പരേതനായ കാസിമിന്‍റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഫാത്തിമയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവരെയാണ് പാലക്കാട്ടു നിന്ന് പോലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൃത്യത്തിനു ശേഷം അടിമാലിയില്‍ നിന്ന് കടന്നു കളഞ്ഞ പ്രതികള്‍ പാലക്കാട് എത്തിയതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടി കൂടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര്‍ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കവര്‍ച്ച നടത്തുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. പ്രതികള്‍ ഫാത്തിമ കാസിമിന്‍റെ പക്കല്‍ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ അടിമാലിയിലെ ഒരു…

Read More

‍അപകടത്തിൽ മരിച്ച സുഹൃത്തിന്‍റെ മൃതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ച് കയറി; യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: സുഹൃത്തിന്‍റെ മൃതദേഹം കാണാൻ  മോർച്ചറിയിൽ അതിക്രമിച്ചു കയറി യുവാക്കൾ. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് പാലക്കാട് സൗത്ത് പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തിക്കൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിക്കുകയായിരുന്നു. രാത്രി സമയത്ത് മോർച്ചറിയിൽ മൃതദേഹം കാണാൻ അനുവദിക്കുന്നതല്ല. ഇതിനെ തുടർന്നാണ് സുഹൃത്തിന്‍റെ മൃതദേഹം കാണാനെത്തിയ യുവാക്കൾ തർക്കിച്ച് മോർച്ചറിയുടെ ചില്ലുവാതിൽ തകർത്ത് അകത്ത് കയറിയത്.

Read More

പാലക്കാട് നിന്നും കാണാതായ 35കാരിയേയും 53കാരനേയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസുള്ള സിന്ധു, വാൽക്കുളമ്പ് സ്വദേശി 53 വയസുള്ള വിനോദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരേയും മാർച്ച് 27മുതലാണ് കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തൂങ്ങിയ നിലയിലായിരുന്നു വിനോദിന്‍റെ മൃതദേഹം കാണപ്പെട്ടത്. സമീപത്തെ കുറ്റികാട്ടിൽ നിന്നാണ് സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

Read More

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോ കഞ്ചാവ്; ആറു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ്

പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾക്കിടയിൽ മറച്ചുവച്ച നിലയിൽ രണ്ടു ബാഗുകളിലായി 11.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആറു ലക്ഷം രൂപ വിലയുള്ള കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും വരുന്ന വണ്ടികൾ കേന്ദ്രീകരിച്ച് ആർപിഎഫ് എക്സൈസ് സംഘം സംയുക്ത പരിശോധന നടത്തുന്നതു കണ്ട് ഭയന്ന് ആരോ ഉപേക്ഷിച്ചു പോയതാവാം കഞ്ചാവ് എന്ന് സംശയിക്കുന്നു.തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read More

വേനലവധി ജലായശങ്ങളിൽ ആഘോഷിക്കുന്നവർ ജാഗ്രതൈ!  രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് അധികാരികൾ

ചിറ്റൂർ: വേണം, അതീവ ജാഗ്രത ഈ അവധിക്കാലത്ത്. വിദ്യാർഥികൾ അപരിചിത ജലാശയങ്ങളിൽ കുളിച്ച് ഉല്ലസിക്കാൻ പോവുന്നത് തടയാൻ രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ഫയർഫോഴ്സ് അടക്കമുള്ള അധികാരികൾ നൽകുന്നത്.മുങ്ങിമരണങ്ങളെ അതീജിവിക്കാൻ ഓരോരുത്തരും കൈകോർക്കണമെന്നും ഇവർ ഓർമപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ സംസ്ഥാനത്ത് നടന്ന മുന്നൂറിലധികം മുങ്ങിമരണങ്ങളിൽ 750 വിദ്യാർഥികളുടെ ജീവനാണ് നഷ്ടമായത്.ചിറ്റൂർപ്പുഴ, പാട്ടികുളം പാറക്കുളം എന്നിവിടങ്ങളിൽ രണ്ടു വിദ്യാർഥികളും വണ്ടിത്താവളം പള്ളിമൊക്കിൽ ഒരു വിദ്യാർഥിനിയും കഴിഞ്ഞ വർഷം മരണമടഞ്ഞു. കൊല്ലങ്കോട് സിതാർകുണ്ട് മലയിടുക്കിലേ വെള്ളച്ചാട്ടത്തിലും സമാന ദുരന്തങ്ങൾ പലതവണ നടന്നിട്ടുണ്ട്.കോയമ്പത്തൂർ സ്വകാര്യ കോളജിൽ നിന്നും അവധിക്കാല വിനോദയാത്രക്കെത്തിയ പതിനഞ്ചംഗ സംഘം കമ്പാലത്തറ ഏരിയിൽ കുളിക്കുന്നതിനിടെ മൂന്നു വിദ്യാർഥികൾ മുങ്ങി മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. സ്കൂൾ പഠനസമയത്ത് വിദ്യാർഥികളോടെ കാണിക്കുന്ന ശ്രദ്ധ രക്ഷിതാക്കൾ വേനലധിക്കാലത്തും പാലിക്കേണ്ടതായിട്ടുണ്ട്. ജലാശയങ്ങളിലെ അപകടക്കെണി തിരിച്ചറിയാൻ കഴിയാത്തതിനാൽ നീന്തൽ വശമുള്ള വിദ്യാർഥികൾ പോലും അപകടത്തിൽപ്പെടുന്നുണ്ട്.…

Read More

പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു; പോലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല; രമ്യ ഹരിദാസ്

പാലക്കാട്: ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു എന്ന് പരാതി. പോലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. ആലത്തൂരില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്‍റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്‍റെ ചിത്രമൊട്ടിച്ചുമാണ് ഫ്‌ളക്‌സ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസവും രമ്യയുടെ ഫ്‌ളക്‌സ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡാണ് കത്തിച്ചത്.

Read More

പെൻഷൻകാരുടെ യോഗത്തിൽ എല്ലാവരും പങ്കെടുക്കണം; ജോലി കളഞ്ഞും വയോധികരെത്തി; നടന്നതോ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടി; പ്രതിഷേധിച്ച് വയോജനങ്ങൾ

പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന വ്യാജേന എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കുന്നതിനു ശ്രമം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ പ്രചരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. പെൻഷൻ കൈപ്പറ്റാൻ ആധാറും പെൻഷൻ ലിസ്റ്റും കൊണ്ടുവരാൻ വയോധികരോട് സിപിഎം പ്രവർത്തകർ നിർദേശിച്ചു. ഇതിൻ പ്രകാരം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ അവിടേക്ക് എത്തി. എന്നാൽ അവിടെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം ആണ് നടക്കുന്നതെന്ന് മനസിലായത്. ഉടൻതന്നെ വയോജനങ്ങൾ അവിടെ നിന്നിറങ്ങുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് പാർട്ടി പരിപാടി അല്ലായിരുന്നുവെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പെൻഷൻ വിശദീകരണയോഗമാണ് നടത്തുന്നതെന്നും സിപിഎം വ്യക്തമാക്കി.  

Read More

പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

പാലക്കാട്: വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. മൃതശരീരം പട്ടാന്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വയോധികൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More