ചാലക്കുടി: കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പ്രശസ്ത നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നല്കി. യു ട്യൂബ് ചാനലിൽ കലാമണ്ഡലം സത്യഭാമ നടത്തിയ അഭിപ്രായപ്രകടനത്തിൽ തന്നെ വംശിയമായും വ്യക്തിപരമായും ആക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. സംഭവം നടന്നത് വഞ്ചിയൂർ ആയതിനാൽ പരാതി വഞ്ചിയൂർ പോലീസിന് കൈമാറി. കഴിഞ്ഞ 21 നാണ് കലാമണ്ഡലം സത്യഭാമ പ്രശസ്ത നർത്തകനായ ഡോ. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് യു ട്യൂബ് ചാനലിൽ അധിക്ഷേപകമായ അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
Read MoreCategory: Thrissur
ഇന്നസെന്റിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കല്ലറയിൽ പൂക്കളർപ്പിച്ച് ചാലക്കുടിയിലെ സ്ഥാനാർഥികൾ
ഇരിങ്ങാലക്കുട: നടൻ ഇന്നസെൻറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കുടി മണ്ഡലത്തിലെ ഇടതു വലതു പക്ഷ സ്ഥാനാർഥികളായ സി. രവീന്ദ്രനാഥുംബെന്നി ബഹന്നാനും ഇരിങ്ങാലക്കുട കിഴക്കേപള്ളി സെമിത്തേരിയിലെത്തി ഇന്നസെന്റിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥന നടത്തി. ഇന്നുരാവിലെയാണ് ഇരുവരും ഇന്നസെന്റിന്റെ കല്ലറയിൽ സ്മരണാഞ്ജലിയർപിക്കാൻ എത്തിയത്. നിങ്ങള്‍ വല്യ പ്രഫസറല്ലേ…നമുക്ക് വിദ്യാഭ്യാസൊന്നും ഇല്ലല്ലോ… ഇന്നസെന്റിന്റെ ഓർമകളിൽ സി.രവീന്ദ്രനാഥ് പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ഇന്നസെന്റിന്റെ സവിശേഷത. ഇന്നസെന്റുമായി സംസാരിക്കുന്നത് ഏത്ര ഗൗരവമുള്ള കാര്യമാണെങ്കിലും ആ ചർച്ചയും സംസാരവും ചെന്നവസാനിക്കുന്നത് വലിയൊരു പൊട്ടിച്ചിരിയിലായിരുന്നു.വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെൻറ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്‍പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഉൗടും പാവും നെയ്ത കലാകാരനായിരുന്നു അദ്ദേഹം.ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ സ്തുത്യർഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നവ ചാലക്കുടി…
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടി; അസുഖബാധിരതായ കുട്ടികളുടെ രക്ഷിതാക്കളെ ഒഴിവാക്കാൻ ഓപ്ഷനില്ല
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി ജീവനക്കാരുടെ പേരുവിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന സൈറ്റിൽ അസുഖബാധിതരായ കുട്ടികളുടെ കാര്യങ്ങൾ പരാമർശിക്കാൻ ഓപ്ഷനില്ല.കോഴിക്കോട് എൻഐസി ഡിസൈൻ ചെയ്ത ഓർഡർ എന്ന സൈറ്റിലാണ് ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നത്. ഇത്തവണ മുതൽക്കാണ് സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഓണ്‍ലൈൻ വഴി അപ്ലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് ജീവനക്കാരുടെ പേരുവിവരങ്ങൾ എഴുതി നൽകുകയാണ് ചെയ്തിരുന്നത്. അന്ന് അസുഖബാധിതരായ കുട്ടികളുടെ പേരും വിശദാംശങ്ങളും ജീവനക്കാർക്ക് എഴുതി നൽകാൻ അവസരമുണ്ടായിരുന്നു. ഇത്തവണ ഓണ്‍ലൈൻ വഴി പേരുവിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ അസുഖവിവരം രേഖപ്പെടുത്താൻ കോളമില്ലാത്ത അവസ്ഥയാണ്. കിടപ്പുരോഗികൾ, ലോംഗ് ലീവ്, ഫീഡിംഗ് മദർ, ഗർഭിണികൾ, ആറുമാസത്തിനുള്ളിൽ റിട്ടയർ ചെയ്യുന്നവർ തുടങ്ങിയ കോളങ്ങൾ സൈറ്റിലുണ്ട്.മാനസിക വെല്ലുവിളികളും ശാരീരിക അസുഖങ്ങളുമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരാണ് തങ്ങളുടെ വീട്ടിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ…
Read Moreഡിവൈഎഫ്ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു
തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്ത്(29) ആണ് മരിച്ചത്. സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
Read Moreകലാമണ്ഡലം ഗോപിയാശാനെ വണങ്ങാൻ ആഗ്രഹമുണ്ട്; നടന്നില്ലെങ്കിൽ മനസുകൊണ്ട് പൂജ അർപ്പിക്കുമെന്ന് സുരേഷ് ഗോപി
തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ്ഗോപി പ്രതികരിച്ചു. ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ കാണാൻ കഴിയാത്തവർക്കായി മനസുകൊണ്ട് പൂജ അർപ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണം നടത്തുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബിജെപി ജില്ലാ…
Read Moreപാലപ്പിള്ളിയില്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ച് 75ഓളം കാട്ടാനകള്‍; ഭയന്ന് വിറച്ച് ജനം
പാലപ്പിള്ളി (തൃശൂർ) : ജനവാസമേഖലയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടങ്ങള്‍. മേഖലയില്‍ 75 ഓളം ആനകളാണ് വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുന്നത്. കാരികുളത്തും പത്തുകുളങ്ങരയിലും പിള്ളതോടിന് സമീപവും എലിക്കോടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. കാരികുളത്ത് ഇറങ്ങിയ കാട്ടാനകള്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാരികുളം ബംഗ്ലാവിന് സമീപം ഇറങ്ങിയ 15ഓളം കാട്ടാനകളില്‍ നാലെണ്ണം വനമേഖലയിലേക്ക് കയറിപ്പോകാതെ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുട്ടിയടക്കം ഉള്ള കാട്ടാനകള്‍ ആണ് വനത്തിലേക്ക് കയറിപ്പോകാതെ ഭീതിപരത്തി ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാന്‍ നാട്ടുകാരും വനപാലകരും ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ജനവാസമേഖലയില്‍ തുടരുകയാണ്. രാവിലെ പിള്ളത്തോട് പാലത്തിന് സമീപവും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ആനക്കൂട്ടം രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പോയത്. ആനകളെ കണ്ട് വഴിയാത്രക്കാരും വാഹനയാത്രികരും മാറിനില്‍ക്കുകയായിരുന്നു. പത്തുകുളങ്ങരയിലും കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയിരുന്നു. രാത്രി ഇറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെ വരെ പലയിടങ്ങളിലും നിലയുറപ്പിച്ച് കൃഷിനാശം വരുത്തിയാണ് റബ്ബര്‍ തോട്ടങ്ങളിലും വനമേഖലയിലും…
Read Moreഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്
തൃശൂര്‍: ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ആറുമാസത്തേക്ക് നാടുകടത്താനാണ് ഡിഐജി അജിതാബീഗം ഉത്തരവിട്ടത്. ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ജീപ്പ് കത്തിച്ചത് ഉൾപ്പെടെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മൂന്നും ആളൂർ സ്റ്റേഷനിൽ ഒരു കേസിലും പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ. ഡിസംബർ 22 ന് ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിഥിൻ പോലീസ് ജീപ്പ് തടഞ്ഞുനിർത്തുകയും അടിച്ചുതകർക്കുകയും ചെയ്തത്. അന്നുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു. ഇതിന് ശേഷം ഒളിവിൽ പോയ നിഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്.
Read Moreതൃശൂരിൽ പത്മജ ക്യാമ്പ് ചെയ്യുന്നതിൽ ബിജെപിക്കകത്ത് എതിർസ്വരം; സുരേഷ്ഗോപിക്ക് വോട്ടു കുറയുമെന്ന് ആശങ്ക
തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന പത്മജ വേണുഗോപാൽ തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പു പ്രചരണവുമായി ക്യാന്പു ചെയ്യുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർത്തി ബിജെപിക്കകത്ത് ഒരു വിഭാഗം. കരുണാകരന്റെ തട്ടകമായ തൃശൂരിൽ പത്മജക്കെതിരെ ജനരോഷം ശക്തമാണെന്നും അതുകൊണ്ടുതന്നെ പത്മജ സുരേഷ്ഗോപിക്കു വേണ്ടി തൃശൂരിൽ പ്രചരണത്തിനിറങ്ങിയാൽ അത് സുരേഷ്ഗോപിക്ക് വോട്ടു കുറയുന്നതിന് കാരണമാകുമെന്ന് കരുതുന്നവർ ബിജെപിക്കുള്ളിലുണ്ട്.ഇത് നേതൃത്വത്തെ അവർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പത്മജ പ്രചരണത്തിനിറങ്ങിയാൽ സുരേഷ്ഗോപിക്ക് വോട്ടുകുറയുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിക്കാരും ഇതേ വാദം ഉന്നയിക്കുന്നത്. എന്നാൽ പത്മജ വേണുഗോപാലിന് തൃശൂരിൽ ഇപ്പോഴും പിടിപാടുണ്ടെന്നും അവർക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് ബെൽറ്റുകളിലെ വോട്ടുകൾ സുരേഷ്ഗോപിക്ക് അനുകൂലമാക്കി മാറ്റാൻ പത്മജയെ തൃശൂരിൽ പ്രചരണത്തിന് ഉപയോഗിക്കണമെന്ന വാദവും ബിജെപിക്കകത്തുണ്ട്. മുരളീധരനോടും പത്മജയോടും അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ സുരേഷ്ഗോപിക്ക് ഉറപ്പാക്കാൻ പത്മജയെ ഉപയോഗപ്പെടുത്തണമെന്ന തന്ത്രമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.…
Read More20 സാക്ഷികളും 35 രേഖകളും, പോക്സോ കേസിൽ ഇരുപത്തിയേഴുകാരന് 35 വർഷം തടവും പിഴയും
തൃശൂർ : പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മൽ ഹരീഷ് (27) നെതിരെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ.രവിചന്ദറാണ് ശിക്ഷ വിധിച്ചത്. 2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും ഒരു തൊണ്ടിവസ്തുവും തെളിവുകളായി നൽകിയിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഇ. ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർ ആയിരുന്ന പി. കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴ സംഖ്യ ഈടാക്കിയാൽ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും…
Read Moreകേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്ന് കെ. മുരളീധരന്
കോഴിക്കോട്: കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്നു വടകരയിലെ കോൺഗ്രസിന്റെ സിറ്റിംഗ് എംപി കെ. മുരളീധരന്. തൃശൂരിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം. വടകരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്രമാത്രമായിരുന്നു മുരളിയുടെ മറുപടി. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. വടകരയിൽനിന്നു മാറ്റി മത്സരിപ്പിക്കാനുള്ള അതൃപ്തി അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യക്തമായിരുന്നു. തൃശൂരിലേക്കു മാറ്റുന്നതില്‍ കെ. മുരളീധരനു നീരസമുണ്ടെന്നാണു സൂചന. മുരളീധരന് വടകര വിട്ടുപോകുന്നതിനോടു പ്രവര്‍ത്തകര്‍ക്കും താത്പര്യമില്ല. ഷാഫി പറമ്പിലിനു ജയസാധ്യത ഉണ്ടെങ്കിലും മുരളിയുടെ അത്ര ഇല്ലെന്നു നേതാക്കളിൽ ഒരു വിഭാഗവും കരുതുന്നു. വടകര പോലുള്ള മണ്ഡലത്തില്‍ കെ. സുധാകരനെയോ മുല്ലപ്പള്ളിയെയോ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യം പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കരുണാകരന്റെ തട്ടകത്തില്‍ മത്സരിക്കുമ്പോള്‍ പത്മജ അനുകൂലികളുടെ വോട്ട് മുരളിക്കു ലഭിക്കാനുള്ള സാധ്യതയില്ലെന്നും ബിജെപി വോട്ടുകളെല്ലാം സുരേഷ് ഗോപിക്കുതന്നെ കിട്ടുമെന്നും വിലയിരുത്തലുണ്ട്.
Read More