ചുട്ടുപൊള്ളി കേരളം; കൊടും ചൂട് തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് 31വരെ കൊടും ചൂട് തുട രുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

സെൽഫി എടുക്കുന്നതിനിടെ വർക്കലയിൽ കടലിൽ കാണാതായ മെഡിക്കൽ വിദ്യാർഥിക്കായി തെരച്ചിൽ

തിരുവനന്തപുരം/അഞ്ചൽ: വർക്കല പാപനാശത്ത് കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ മെഡിക്കൽ വിദ്യാർഥിക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. തെരച്ചിലിനായി നേവിയുടെ സഹായം തേടി. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും ഏരൂര്‍ അശോക മന്ദിരത്തില്‍ ഹര്‍ഷന്‍ രാജി-ദമ്പതികളുടെ മകന്‍ അഖില്‍ (21)നെയാണ് ഇന്നലെ രാത്രി ഏഴിന് കാണാതായത്. നാല് സുഹൃത്തുക്കളോടൊപ്പം പാപനാശത്തെ ബലിമണ്ഡപത്തിന് സമീപത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ തിരയില്‍പ്പെടുകയായിരുന്നു എന്നാണു കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ക്ക് ഒപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയിരിക്കുന്ന മൊഴി. ലൈഫ് ഗാർഡുകൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയസമയത്തായിരുന്നു അപകടം. അഖിലിന്‍റെ സുഹൃത്തുക്കൾ വർക്കല പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന് രാത്രി ഏറെ വൈകി തെരച്ചിൽ നടത്തിയിട്ടും അഖിലിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടങ്ങി. ഇതിനിടെ നേവിയുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും നേവി സംഘം വർക്കലയിലെത്തും.

Read More

രാഹുലും ആനി രാജയും വിസിറ്റിംഗ് വിസക്കാർ; ഞാൻ സ്ഥിരം വിസക്കാരനെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിംഗ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പാലിച്ചാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തത്. ഇത്തവണ വയനാട്ടില്‍ കനത്ത പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read More

“ഇഡി കേരളത്തിൽ വരട്ടെ, അപ്പോൾ കാണാം’; ബിജെപിയുടെ പ്രചാരണത്തെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കേന്ദ്ര ഏജൻസികളുടെ നടപടിയുണ്ടാകുമെന്ന പ്രചരണങ്ങൾക്കെതിരേ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ഇഡി വരട്ടെ അപ്പോൾ കാണാമെന്ന് റിയാസ് പ്രതികരിച്ചു. ഇവിടെ ഒന്നും നടക്കില്ലെന്നും ബിജെപിയുടെ പ്രചാരണത്തെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത പോലെ പിണറായിക്കെതിരേയും നടപടിയുണ്ടാകുമെന്ന പ്രചാരണങ്ങൾക്കെതിരേയാണ് റിയാസ് ഇക്കാര്യങ്ങൾ പറഞ്ഞത്.e സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയായതു കൊണ്ടാണ് കേരളത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനു വരാത്തതെന്ന കോണ്‍ഗ്രസിന്‍റെ നിലപാട് അവർ നേരത്തെ ഉന്നയിക്കുന്ന ആരോപണമാണ്. കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായ ആംആദ്മി നേതാവ് കേജരിവാളിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണു നടത്തുന്നത്. കേരളത്തിലെ കാര്യം വരുന്പോൾ ഇരട്ടത്താപ്പ് കാണിക്കുന്നു. തലസ്ഥാനത്തെ റോഡ് പണി പറഞ്ഞസമയത്ത് തീർക്കും. ചില കരാറുകാർ പദ്ധതിക്ക് തുരങ്കം വയ്ക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും മന്ത്രി…

Read More

അ­ധിക്ഷേ­പ പ­രാ­മര്‍ശം; സ­ത്യഭാ­മ മാ­പ്പ് പ­റ­യ­ണ­മെ­ന്ന് മന്ത്രി സ­ജി ചെ­റി­യാന്‍

തി­രു­വ­ന­ന്ത­പുരം: ആര്‍എല്‍വി രാമകൃ­ഷ്­ണ­നെ­തിരാ­യ അ­ധിക്ഷേ­പ പ­രാ­മര്‍­ശം പിന്‍­വ­ലി­ച്ച് ക­ലാ­മണ്ഡ­ലം ജൂ­നി­യര്‍ സ­ത്യഭാ­മ മാ­പ്പ് പ­റ­യ­ണ­മെ­ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറി­യാന്‍. നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തര്‍ലീനമായുള്ള ജാതിചിന്ത കൂടെയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്ന് മന്ത്രി പ്ര­തി­ക­രിച്ചു. കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്‍റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവര്‍ക്ക് യോഗ്യതയില്ല. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് രാമകൃഷ്­ണന്‍. കല ആരുടേയും കുത്തക­യല്ല. രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറി­യി­ക്കു­ന്നെന്നും മന്ത്രി പ­റഞ്ഞു.

Read More

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർക്ക് ഏപ്രിൽ 4 വരെ അവസരം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും. ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കും. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ പറഞ്ഞു. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിക്കണം. പേര് ഒന്നിലധികം തവണ ചേര്‍ത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നീക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ അറിയിച്ചു.

Read More

ആർഎസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റ സംഭവം: പ്രതികൾ റിമാൻഡിൽ; പോലീസ് സ്‌റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ

കാട്ടാക്കട: പ്ലാവൂർ മണ്ഡലം കാര്യവാഹക് പ്ലാവൂർ തലയ്‌ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണു (25) കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ റിമാൻഡിൽ. പ്രധാന പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. അമ്പലത്തിൽകാല സ്വദേശികളായ നിവിൻ, വൈശാഖ്, കിരൺ എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.കഴിഞ്ഞ ആഴ്ച കുരുതംകോട് ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയ്ക്കിടെ ഒരു സംഘം നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അക്രമമാണ് ചൊവ്വാഴ്ച വിഷ്ണുവിനെ വിനായക ക്ഷേത്രം ഉത്സവ ഘോഷയാത്രക്കിടെ ആക്രമിക്കാൻ കാരണമായത് . അറസ്റ്റിലായ നിവിൻ ലഹരി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു ജാമ്യത്തിൽ ഇറങ്ങിയിട്ട് ഒരാഴ്ചയായി. അക്രമി സംഘത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രദേശത്തെ ലഹരി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. അതിനിടെ കിരൺ, വൈശാഖ് എന്നിവരെ പോലീസ്…

Read More

മൃഗങ്ങളല്ല വോട്ട് ചെയ്യുന്നത്, വോട്ട് ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക്: കർഷക അതിജീവന സംയുക്ത സമിതി

തിരുവനന്തപുരം: മൃഗങ്ങളല്ല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർഥിക്കു മാത്രം വോട്ട് നൽകുമെന്നും കർഷക അതിജീവന സംയുക്ത സമിതി ജനറൽ സെക്രട്ടറി ചാക്കോ കാളാംപറമ്പിൽ. കേരള കത്തോലിക്ക മെത്രാൻ സമിതി നേതൃത്വം നൽകുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കർഷക അതിജീവന സംയുക്ത സമിതി. മനുഷ്യ-വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പില്‍ ചർച്ചയാകില്ലെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ വിഷയം അല്ലെന്നാണോ മന്ത്രി പറയുന്നതെന്നാണ് ഇതിനോട് കർഷക അതിജീവന സംയുക്ത സമിതി പ്രതികരിച്ചത്. വന്യമൃഗശല്യമല്ലാതെ മറ്റേത് വിഷയമാണ് വയനാട്ടിലുൾപ്പടെ ചർച്ച ചെയ്യുകയെന്നും മന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സമിതി പ്രതികരിച്ചു.  

Read More

ടിപ്പറിൽനിന്നു കല്ലു തെറിച്ചുവീണ് മരിച്ച അനന്തുവിന്‍റെ സംസ്കാരം നടത്തി; സ്ഥലത്ത് പോലീസ് കാവൽ

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്നു കല്ലു തെറിച്ച് തലയിൽ വീണു മരിച്ച വിഴിഞ്ഞം മുക്കോല കാഞ്ഞിരം വിള അനന്തു ഹൗസിൽ ബിന്ദുവിന്‍റെയും അജികുമാറിന്‍റെയും മകൻ അനന്തു (24) വിന്‍റെ സംസ്കാരം ഇന്ന് നടത്തി. നാലാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തുവിന്‍റെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയിൽ തന്നെ പഠിച്ചിരുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടന്ന പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നു. വീട്ടുകാരും നാട്ടുകാരും വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുട്ടത്തറ ശാന്തികവാടത്തിൽ നടക്കും. സംഭവമറിഞ്ഞ് മസ്കറ്റിലായിരുന്ന പിതാവ് ഇന്ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. അനന്തുവിന്‍റെ മരണത്തിൽ ആദരസൂചകമായി മുക്കോലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.…

Read More

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ലു തെറിച്ച് വീണു പരിക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു; തുറമുഖ റോഡ് ഉപരോധിച്ചു നാട്ടുകാർ

വിഴിഞ്ഞം: തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു.  ഇതേത്തുടർന്ന് തുറമുഖ റോഡ് ഉപരോധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു (22) നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മുക്കോലമുള്ളു മുക്കിന് സമീപമായിരുന്നു അപകടം. അമിതഭാരവുമായി വന്നലോറി റോഡിലെ കുഴിയിൽ പതിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ മുകളിൽനിന്ന് കരിങ്കല്ല് താഴെക്കു പതിക്കുകയായിരുന്നു. നാലാം വർഷ മെഡിസിൻ വിദ്യാർഥിയാണ് അനന്തു. അപകടം നിറഞ്ഞ രീതിയിൽ ഭാരവും കയറ്റിയുള്ള ടിപ്പറുകളുടെ മത്സര ഓട്ടത്തിനെതിരേ നിരവധി തവണ നാട്ടുകാർ റോഡു പരോധം വരെ നടത്തിയിരുന്നു. ഇതിന് അധികാരികൾ പരിഹാരം കാണാത്തതിനെതിരേയാണ്. ശക്തമായ പ്രതിഷേധവുമായി വീണ്ടും ജനം രംഗത്തിറങ്ങിയത്. ഇന്നു രാവിലെ മുതൽ തുറമുഖ കവാടമായ മുല്ലൂർ അടച്ച് പ്രതിഷേധിക്കുകയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ.

Read More