ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിന്റെ പേരിൽ യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്നു മർദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്നു കൊലപ്പെടുത്തിയത്. ഈ മാസം 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്. എന്നാല്‍, ഇവ നല്‍കുന്നതിനോട് ഭാര്യ ചാബിക്ക് ആദ്യമേ എതിര്പ്പായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സമ്മാനം വാങ്ങുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ പലതവണ വഴക്കിട്ടിരുന്നു. എന്നാൽ ഭാര്യയുടെ എതിർപ്പ് അവഗണിച്ചു ചന്ദ്ര പ്രകാശ് സ്വർണ മോതിരവും ടിവിയും സഹോദരിക്കു സമ്മാനമായി നൽകി. ഇതിൽ പ്രകോപിതയായ ഭാര്യ തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തി ചന്ദ്ര പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടികകൊണ്ടും തലയ്ക്ക് മര്‍ദിച്ചെന്നു പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
പണത്തെ ചൊല്ലി തർക്കം; ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് ഐസ്ക്രീം കച്ചവടക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് കച്ചവടക്കാരനായ യുവാവിനെ കുത്തിക്കൊന്നു. ബുധനാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രഭാത് (23) എന്ന ഐസ്ക്രീം കച്ചവടക്കാരനാണ് ആക്രമണത്തിൽ മരിച്ചത്. ഐസ്ക്രീം വാങ്ങിയതിന് ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രഭാതിന് കുത്തേറ്റത്. ഉടൻ തന്നെ പ്രഭാതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ രാത്രിയോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.
Read Moreതരൂരിനെപ്പോലെ പൊട്ടിവീണയാളല്ല ഞാൻ; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. താൻ തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണ്. പന്ന്യന്‍ എന്ത് ധൈര്യമെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്നു പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങൾ എല്ലാം പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Read Moreഒരു തെരഞ്ഞെടുപ്പിലും അച്ഛൻ ടെൻഷനടിച്ചില്ല; എനിക്കും ടെൻഷനില്ല; അനിൽ ആന്റണി
തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിലും തന്റെ പിതാവ് എ.കെ.ആന്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ലെന്നും അതുപോലെ എനിക്കും ഒരു ടെൻഷനുമില്ലെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് എ.കെ.ആന്റണി ടെൻഷനടിച്ചിട്ടില്ലെന്നും അനിൽ ആന്റണി പറയുന്നു. ഇത്തവണ എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും നാലര ലക്ഷം വോട്ടുകൾ നേടുമെന്നും അനിൽ ആന്റണി പറഞ്ഞു. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി.
Read Moreതെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം; ബിജെപി സ്ഥാനാർഥിക്കെതിരേ പത്രിക നൽകി ഭാര്യ
ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ സിറ്റിംഗ് എംപി ബിജെപിയിലെ രാം ശങ്കർ കതേരിയയ്ക്കെതിരേ മത്സരരംഗത്തിറങ്ങി ഭാര്യ മൃദുല കതേരിയ. സ്വതന്ത്ര സ്ഥാനാർഥിയായാണ് മൃദുല ഇന്നലെ പത്രിക നൽകിയത്. 2019ലും ഭർത്താവിനെതിരേ മൃഥുല മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതു ജനാധിപത്യ രാജ്യമാണെന്നും എല്ലാവരും സ്വതന്ത്രരാണെന്നും തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മൃദുല പറഞ്ഞു. ഇതു മൂന്നാംതവണയാണ് രാം ശങ്കർ കതേരിയ എതാവയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. മോദി സർക്കാരിൽ സഹമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
Read Moreഇടതുപക്ഷ എംപിമാരാണ് നാടിന്റെ നാവായത്; ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ; പിണറായി വിജയൻ
തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുദിനം വളരുന്നുകൊണ്ടിരിക്കുന്ന അസമത്വത്തിന് അറുതി വരുത്തി കർഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിതെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്. കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അതാണീ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതി വരുത്തി…
Read Moreതെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പ് ചോദിക്കുന്നു; വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി. കഴിഞ്ഞ ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ വലിപ്പം സുപ്രീംകോടതി ചോദ്യം ചെയ്തതിനെത്തുടർന്നാണു പുതിയ പരസ്യം നൽകിയത്. ഇത്തവണ ദേശീയ പത്രങ്ങളിൽ കാൽ പേജ് വലിപ്പത്തിലാണ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് സഹസ്ഥാപകരായ രാംദേവും ബാലകൃഷ്ണയും നിരുപാധികമായ പരസ്യമാപ്പ് എന്നപേരിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പു ചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നാണു പരസ്യത്തിന്റെ ഉള്ളടക്കം. കോടതിയലക്ഷ്യ കേസിൽ മാപ്പു പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിക്ക് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ പരസ്യത്തിന്റെ വലിപ്പം കുറഞ്ഞതു ചൂണ്ടിക്കാട്ടി, മുൻപ് നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ അതേ അളവിൽ മാപ്പപേക്ഷ പരസ്യവും നൽകാൻ നിർദേശിക്കുകയായിരുന്നു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സുരക്ഷിതമാക്കാൻ 66,303 പോലീസുകാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കേരള പോലീസിനെ കൂടാതെ കേന്ദ്രസേനയും വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാനുണ്ട്. സംസ്ഥാനത്ത് 25,231 പോളിംഗ് ബൂത്തുകളാണുള്ളത്. എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പോലീസ് നോഡൽ ഓഫീസർ. ഐജി (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസിസ്റ്റന്റ് നോഡൽ ഓഫീസറാണ്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4,540 എസ്ഐ, എഎസ്ഐമാർ, 23,932 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 2,874 ഹോം ഗാർഡുകൾ, 4,383 ആംഡ് പോലീസ് ബറ്റാലിയൻ അംഗങ്ങൾ, 24,327 എസ്പിഒമാർ എന്നിവരാണ് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കന്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) രംഗത്തുണ്ട്. പ്രശ്ന ബാധിതമാണെന്ന്…
Read Moreകത്തിക്കയറി പകൽച്ചൂട്: സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; പാലക്കാട്ട് ഉഷ്ണതരംഗത്തിന് സാധ്യത
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തിലും സംസ്ഥാനത്ത് പകൽച്ചൂട് കത്തിക്കയറും. ഞായറാഴ്ച വരെ 12 ജില്ലകളിൽ പകൽ താപനില ക്രമാതീതമായി വർധിക്കാനിടയുണ്ടെന്നും വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഇന്നലെയും റിക്കാർഡ് ചൂടാണ് അനുഭവപ്പെട്ടത്. 41.3 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയത്. 12 ജില്ലകളിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത…
Read Moreഅധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളും; രാഹുൽ ഗാന്ധി
മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി. ഇതു മാത്രമല്ല, വായ്പ എഴുതിത്തള്ളൽ ആവശ്യമായി വരുമ്പോഴെല്ലാം സർക്കാരിനെ ഉപദേശിക്കാൻ കർഷക കമ്മീഷൻ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന പ്രചാരണറാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു. നീണ്ട കരഘോഷത്തോടെയാണ് റാലിയിൽ പങ്കെടുത്ത കർഷകർ രാഹുലിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. രാജ്യത്തെ കോടിക്കണക്കിനു ദരിദ്രകുടുംബങ്ങളെ ലക്ഷാധിപതികളാക്കുമെന്നും വീട്ടമ്മമാർക്കു പ്രതിവർഷം ലക്ഷം രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി ആദ്യം നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഇപ്രകാരം തയാറാക്കുന്ന ഓരോ കുടുംബത്തില്‍നിന്നും ഓരോ സ്ത്രീയെ തെരഞ്ഞെടുക്കും. ഈ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പ്രതിമാസം 8,500 രൂപ തോതിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുക. കുടുംബത്തിന് മുഴുവനും വേണ്ടിയാണ് ഈ തുക. -രാഹുൽ കൂട്ടിച്ചേർത്തു.
Read More