ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ പ്രസ്താവന ഇറക്കിയതിനു പിന്നാലെ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിലും ഇടപെട്ട് അമേരിക്ക. കേജരിവാളിന്റെ അറസ്റ്റിൽ അമേരിക്ക പ്രസ്താവന ഇറക്കിയതിൽ യുഎസ് നയതന്ത്രജ്ഞ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് മാത്യു മില്ലർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യവും നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നികുതിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തെക്കുറിച്ച് അറിയാമെന്നും എല്ലാ വിഷയങ്ങളിലും സുതാര്യവും നിയമപരമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നതെന്നും മാത്യു മില്ലർ പറഞ്ഞു.
Read MoreCategory: NRI
കോടതികളിൽ ഇടപെടുന്നു, പാക് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ ജഡ്ജിമാർ
ഇസ്ലാമാബാദ്: രഹസ്യാന്വേഷണ വിഭാഗം കോടതിനടപടികളിൽ ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ആറു ജഡ്ജിമാർ സുപ്രീം ജുഡീഷൽ കൗൺസിലിനെ സമീപിച്ചു. പാക് ഭരണകൂടത്തെ എക്കാലവും നിയന്ത്രിക്കുന്ന രഹസ്യാന്വേഷണ വിഭാഗത്തെ നിയന്ത്രിക്കാൻ നടപടി വേണമെന്ന അസാധാരണ ആവശ്യമാണ് ജഡ്ജിമാർ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ യോഗത്തിന് ചീഫ് ജസ്റ്റീസ് ഖാസി ഫയിസ് ഇസാ നടപടിയെടുക്കണമെന്നു കാണിച്ച് കഴിഞ്ഞ 25നാണ് ജസ്റ്റീസ് മൊഹ്സിൻ അക്തർ ഖയാനി, ജസ്റ്റീസ് താരിഖ് മെഹ്മൂദ് ജഹാൻഗിരി, ജസ്റ്റീസ് ബാബർ സത്താർ, ജസ്റ്റീസ് സർദാർ ഇജാസ് ഇഷഹാഖ് ഖാൻ, ജസ്റ്റീസ് അർബാബ് മുഹമ്മദ് താഹിർ, ജസ്റ്റീസ് സമാൻ റഫാത് ഇംതിയാസ് എന്നിവർ കത്തയച്ചത്. കോടതിയുടെ നിഷ്പക്ഷത സംരക്ഷിക്കുന്നതിന് നടപടി അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
Read Moreഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലായിരുന്നപ്പോൾ അനുഭവിച്ച കൊടിയ യാതനകൾ ലോകത്തോടു തുറന്നുപറഞ്ഞ് മുൻ ബന്ദി അമിത് സൂസാന. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് തീവ്രവാദികൾ അഭിഭാഷകയായ അമിത് സൂസാനയെ അവരുടെ വീട്ടിൽനിന്നാണു പിടികൂടിയത്. പത്തോളം വരുന്ന സായുധസംഘം ഗാസയിലൂടെ വലിച്ചിഴച്ചും മർദിച്ചും ഒരു കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട നരകയാതനകൾക്കുശേഷം നവംബർ 30നാണ് അമിത് സൂസാന മോചിതയായത്. ബന്ദിയാക്കപ്പെട്ട കാലത്തെ ജീവിതം പിന്നീട് അവർ രണ്ടു ഡോക്ടർമാർക്കും സാമൂഹ്യപ്രവർത്തകയ്ക്കും മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അമിത് സൂസാനയുമായി എട്ടു മണിക്കൂറോളം സംസാരിച്ചശേഷം തയാറാക്കിയ അഭിമുഖം ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതോടെയാണ് ബന്ദികൾക്കുനേരേ ഹമാസ് തീവ്രവാദികൾ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നത്.അവശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ബന്ദികൾ ലൈംഗികാതിക്രമം ഉൾപ്പെടെ…
Read Moreചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പങ്കെടുക്കും. മോഡലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യവുമായ 27കാരി റൂമി അൽഖഹ്താനിയാണു രാജ്യത്തെ പ്രതിനിധീകരിച്ച് ലോകമെങ്ങുമുള്ള സുന്ദരിമാർക്കൊപ്പം റാന്പിൽ പ്രത്യക്ഷപ്പെടുക. സെപ്റ്റംബർ 28ന് മെക്സിക്കോയിലാണു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. തലസ്ഥാനനഗരമായ റിയാദ് സ്വദേശിനിയാണു അൽഖഹ്താനി. കിരീടാവകാശി 38കാരനായ മുഹമ്മദ് ബിൻ സൽമാനു കീഴിൽ സൗദി അടുത്തകാലത്തായി കടുത്ത യാഥാസ്ഥിതികത്വം ഉപേക്ഷിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുന്പു വരെ സ്ത്രീകൾ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നെങ്കിൽ ഇപ്പോൾ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചും ഫുട്ബോള്‍ മത്സരം കാണാൻ ഗാലറികളിൽ കയറാന്‍ അനുവദിച്ചും ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞും സംഗീതപരിപാടികൾ ആസ്വദിക്കാൻ അനുമതി നൽകിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു. രാജ്യത്തെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ…
Read Moreമോസ്കോ ഭീകരാക്രമണത്തിനു പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് പുടിൻ
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം ക്രോകസ് സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരിക്കാനായി വിളിച്ചുചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ. “കുറ്റകൃത്യം ചെയ്തത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കൈകളാണെന്ന് ഞങ്ങള്‍ക്കറിയാം. അവരുടെ പ്രത്യയശാസ്ത്രത്തിനെതിരേ ഇസ്ലാമിക ലോകം തന്നെ നൂറ്റാണ്ടുകളായി പോരാടുന്നുണ്ട്. മോസ്കോ ഭീകരാക്രമണത്തിൽ യുക്രെയ്ന് ഒരു പങ്കുമില്ലെന്ന് അമേരിക്ക ആവർത്തിക്കുന്നതും സഖ്യരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും ഞങ്ങൾ കാണുന്നു. എന്നാൽ, കുറ്റകൃത്യം ചെയ്തതിനുശേഷം ഭീകരർ യുക്രെയ്നിലേക്കു പോകാൻ ശ്രമിച്ചത് എന്തുകൊണ്ട്? അവിടെ ആരാണ് അവരെ കാത്തിരുന്നത്?” എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ആവശ്യമാണ്-പുടിൻ പറഞ്ഞു.
Read Moreപാക്കിസ്ഥാനിൽ വ്യോമത്താവളത്തിനുനേരേ ആക്രമണം
ഇസ് ലമാബാദ്: ബലൂചിസ്ഥാനിൽ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ വ്യോമത്താവളത്തിനുനേരേ ആക്രമണം. ബലൂചിസ്ഥാനിലെ ടർബത്തിൽ സ്ഥിതി ചെയ്യുന്ന പിഎൻഎസ് സിദ്ദിഖി നേവൽ എയർ സ്റ്റേഷനിലാണ് സായുധ പോരാളികൾ ആക്രമണം നടത്തിയത്. സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ-ലിബറേഷൻ-ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബിഎൽഎ മജീദ് ബ്രിഗേഡിന്റെ ഈ ആഴ്ചയിലെ രണ്ടാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും ആക്രമണമാണ് ടർബത്തിൽ നടന്നത്. ജനുവരി 29ന് ഗ്വാദറിലെ മിലിട്ടറി ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ചിരുന്നു. മാർച്ച് 20ന് ബലൂച് പോരാളികൾ വീണ്ടും ആക്രമണം നടത്തി. ഗ്വാദർ പോർട്ട് അഥോറിറ്റി കോംപ്ലക്സിൽ നടന്ന വെടിവയ്പിൽ രണ്ടു സൈനികർ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനയുടെ നിക്ഷേപത്തെ മജീദ് ബ്രിഗേഡ് എതിർത്തു വരികയാണ്. ചൈനയും പാക്കിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതായി ആരോപിക്കുകയും ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്…
Read Moreഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാസമിതി
ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും ഹമാസിന്റെ കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നും യുഎൻ രക്ഷാസമിതി. ഇതുസംബന്ധിച്ച് ഇന്നലെ അവതരിപ്പിച്ച പ്രമേയം അമേരിക്ക ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും പത്ത് അംഗരാജ്യങ്ങളും അംഗീകരിച്ചു. ഇതാദ്യമായാണ് ഗാസ യുദ്ധത്തിൽ യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്. മുന്‍പ് പലതവണ പ്രമേയം കൊണ്ടുവന്നെങ്കിലും അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇന്നലെ പ്രമേയം അവതരിപ്പിച്ചപ്പോൾ അമേരിക്ക വിട്ടുനിൽക്കുക മാത്രമാണു ചെയ്തത്. ഇതോടെയാണു പ്രമേയം പാസായത്. അമേരിക്കയുൾപ്പെടെ അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തിലൊരിക്കൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗരാജ്യങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്. അംഗരാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രയേലിനോടും ഹമാസിനോടും അടിയന്തരമായി വെടിനിർത്തലിനു തയാറാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം എത്രയുംവേഗം എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് എത്രയുംപെട്ടെന്ന് സഹായമെത്തിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പ്രമേയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ അതു മാപ്പർഹിക്കാത്ത കുറ്റമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി…
Read Moreദുരഭിമാനം: പാക്കിസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും കൊലപ്പെടുത്തി ഭർത്താവ്
പെഷവാർ: പാക്കിസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി.പെഷവാർ ജില്ലയിലെ ഷെയ്ഖ് മുഹമ്മദി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ ഭർത്താവ് വാഹിദ് അക്ബറും സഹോദരന്മാരായ വസീമും കമലും ചേർന്ന് യുവതിയെ മുറിക്കുള്ളിൽവച്ചും സുഹൃത്ത് ദൗദിനെ വീടിന് പുറത്തുവച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് അഞ്ച് കുട്ടികളുണ്ട്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവർഷം 1,000 സ്ത്രീകളാണ് ദുരഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത്. ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ മിക്കപ്പോഴും കുടുംബാംഗങ്ങളാണ്.
Read Moreമോസ്കോ ഭീകരാക്രമണം; വെടിവയ്പ് നടത്തിയവരുടെ ചിത്രം പുറത്ത്
മോസ്കോ: 137പേരുടെ മരണത്തിനിടയാക്കിയ മോസ്കോയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇസ് ലാമിക് സ്റ്റേറ്റ് ഭീകരരെ കോടതിയിൽ ഹാജരാക്കി. സൈദക്രമി മുറോദലി രചബാലിസോദ, ഷംസിദിൻ ഫരീദുനി, മുഹമ്മദ്സോബിർ ഫൈസോവ്, ദലേർഡ്സ്ഹൺ ബറോട്ടോവിച്ച് മിർസോയേവ് എന്നിവരെയാണ് തീവ്രവാദക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയത്. ഇവരിലൊരാൾ താജിക്കിസ്ഥാൻ പൗരനാണ്. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ രണ്ടുപേർ കുറ്റം സമ്മതിച്ചതായി കോടതി പറഞ്ഞു. ഭീകരരെ മേയ് 22 വരെ തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. മോസ്കോയുടെ വടക്കൻ പ്രാന്തപ്രദേശമായ ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ11 പേരെ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ ഇസ് ലാമിക് സ്റ്റേറ്റ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും യുക്രെയ്നുനേരേയാണ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിരൽ ചൂണ്ടുന്നത്. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ…
Read Moreമോസ്കോ ഭീകരാക്രമണം; രക്തസാക്ഷികൾക്ക് വേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻസിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കടുത്ത് സംഗീതപരിപാടിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടിയും നിരന്തര ബോംബാക്രമണം നേരിടുന്ന യുക്രെയ്നുവേണ്ടിയും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മരിച്ചവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും ഓശാന ഞായറായ ഇന്നലെ ഉച്ചക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. “ദൈവം അവരെ തന്റെ സമാധാനത്തിലേക്ക് സ്വീകരിക്കുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യട്ടെ. എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം സമാധാനം നിറയ്ക്കടട്ടെ. “കൊല്ലരുത്” എന്നു കൽപ്പിച്ച ദൈവത്തെ വ്രണപ്പെടുത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ അവൻ പരിവർത്തനം ചെയ്യട്ടെ” മാർപാപ്പ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനുപുറമേയാണ് ഇത്തരം ആക്രമണങ്ങൾ വഴിയുണ്ടാകുന്ന മരണവും ദുരിതവും. വലിയൊരു മാനുഷികദുരന്തമാണിത്. ദയവായി, രക്തസാക്ഷിയായ യുക്രെയ്നെ നമുക്ക് മറക്കാതിരിക്കാം. മറ്റ് യുദ്ധസ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെക്കുറിച്ചും…
Read More