മാഡ്രിഡ്: ബ്രസീലിന്റെ പുതിയ പെലെ എന്ന് ഇതിനോടകം പേരെടുത്ത എൻഡ്രിക്കിന്റെ മറ്റൊരു മിന്നും പ്രകടനത്തിന് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചു. മാഡ്രിഡിലെ സാന്റിയാഗൊ ബർണബ്യൂവിൽ അരങ്ങേറിയ രാജ്യാന്തര സൗഹൃദ മത്സരത്തിൽ സ്പെയിനും ബ്രസീലും 3-3ന് സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിനു പിന്നിൽനിന്ന കാനറികൾക്കുവേണ്ടി രണ്ടാം ഗോൾ നേടിയത് പതിനേഴുകാരനായ എൻഡ്രിക് ആയിരുന്നു. സ്പെയിനിനായ റോഡ്രി (12’, 87’) രണ്ട് പെനാൽറ്റി ഗോൾ സ്വന്തമാക്കി. ഒരു ഗോൾ ഡാനി ഓൾമൊയുടെ (36’) വകയായിരുന്നു. എൻഡ്രിക്കിനൊപ്പം (50’) റോഡ്രിഗൊ (40’), ലൂകാസ് പക്വെറ്റ (90+6’) എന്നിവരും ബ്രസീലിനായി ഗോൾ നേടി. റൊണാൾഡോയ്ക്കുശേഷം (1994) ബ്രസീൽ സീനിയർ ടീമിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, കാനറികൾക്കായി 57 വർഷത്തിനിടെ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ, വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം തുടങ്ങിയ റിക്കാർഡുകൾ ഇതിനോടകം എൻഡ്രിക് സ്വന്തമാക്കിയിട്ടുണ്ട്. നാല്…
Read MoreCategory: Sports
ഐപിഎല്ലിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി ക്യാപ്റ്റനും ശിഷ്യനും…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി. സീസണ് ഉദ്ഘാടനത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കിയ സിഎസ്കെ, രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 63 റണ്‍സിനു കീഴടക്കി. ഐപിഎല്ലിൽ ക്യാപ്റ്റനായി ഋതുരാജിന് നൂറുമേനി ജയം. എന്നാൽ, കളത്തിൽ ഋതുരാജ് ഏകപക്ഷീയമായി ക്യാപ്റ്റന്റെ അധികാരം ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ കാര്യങ്ങളിലും എം.എസ്. ധോണിയുടെ നിർദേശം ഋതുരാജ് തേടുന്നത് കാണാം. എന്നാൽ, എല്ലാ തീരുമാനങ്ങൾക്കും ധോണിയുടെ അനുമതി ഋതുരാജ് തേടാറില്ല എന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യരണ്ട് മത്സരങ്ങളിലും ഋതുരാജ് മികവ് പുലർത്തി എന്നു വിലയിരുത്താം. കാരണം, എം.എസ്. ധോണിയുടെ അഭിപ്രായങ്ങൾ മാനിക്കുന്നതിനൊപ്പം സ്വന്തമായി ഫീൽഡിംഗ് നിയന്ത്രണം, ബാറ്റിംഗ് ഓർഡർ ഉൾപ്പെടെ നിശ്ചയിക്കാനുള്ള ദീർഘവീക്ഷണവും ഋതുരാജ് ഇതിനോടകം വെളിപ്പെടുത്തി. ടാക്റ്റിക്കൽ മാസ്റ്റർസ്ട്രോക്ക് ആർസിബിക്ക് എതിരേ…
Read Moreഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ഹൈദരാബാദ്: വന്നവർ വന്നവർ ബാറ്റെടുത്ത് കലിതുള്ളിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കുറിക്കപ്പെട്ടു. മുംബൈ ഇന്ത്യൻസിനെ തല്ലിത്തകർത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 277 റണ്‍സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 2013ൽ പൂന വാരിയേഴ്സിന് എതിരേ നേടിയ 263/5 എന്ന റിക്കാർഡാണ് തകർന്നത്. അടിയും തിരിച്ചടിയും തീപ്പൊരി സൃഷ്ടിച്ച മത്സരത്തിൽ സൺറൈസേഴ്സ് 31 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. തിലക് വർമ്മ (34 പന്തിൽ 64), ടീം ഡേവിഡ് (22 പന്തിൽ 42 നോട്ടൗട്ട് ), ഇഷാൻ ശർമ (13 പന്തിൻ 34) എന്നിവരാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്. 523 റൺസ് പിറന്ന റിക്കാർഡ് മത്സരത്തിനാണ് ഐപിഎൽ വെടിക്കെട്ട് സാക്ഷ്യം വഹിച്ചത്. സ്കോർ: സൺറൈസേഴ്സ് 277/3 (20). മുംബൈ…
Read Moreഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന് ചെന്നൈയിൽ
ചെന്നൈ: ഒരു വ്യാഴവട്ടത്തിനുശേഷം ഐപിഎൽ കലാശപ്പോരാട്ടം ചെന്നൈയിലേക്കു മടങ്ങിയെത്തുന്നു. പ്രസിദ്ധമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മേയ് 26 നാണ് ആവേശക്കിരീടം ലക്ഷ്യമിട്ടുള്ള പോര്. 2011ലും 2012ലും ഫൈനൽമത്സരത്തിന് ആതിഥ്യം വഹിച്ചത് ചെന്നൈ ആയിരുന്നു. അഞ്ചുതവണ കിരീട ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിൽത്തന്നെയാണ് രണ്ടാം ക്വാളിഫയറും, മേയ് 24ന്. ആദ്യ ക്വാളിഫയർ 21ന് അഹമ്മദാബാദിലാണ്. പിറ്റേന്ന് ഇതേ വേദിയിൽ എലിമിനേറ്ററും നടത്തുമെന്ന് രണ്ടാംപാദ മത്സരക്രമങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ അറിയിച്ചു. ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ കോൽക്കത്തയിൽ ഏറ്റുമുട്ടുന്നതോടെ രണ്ടാംപാദ മത്സരങ്ങൾ തുടങ്ങും. മാർച്ച് 22 നു തുടങ്ങി ഏപ്രിൽ എഴുവരെയുള്ള ആദ്യഘട്ട മത്സരക്രമം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രണ്ടു ഘട്ടങ്ങളിലായി മത്സരക്രമം നിശ്ചയിച്ചത്.
Read Moreടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഗോഹട്ടി: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ച്. യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. മൂന്നാം റൗണ്ടിലെത്തിയാൽ 2027 എഎഫ്സി ഏഷ്യൻ കപ്പിനു നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യയെ മൂന്നാം റൗണ്ടിൽ എത്തിച്ചില്ലെങ്കിൽ, അഞ്ചുവർഷത്തെ അധ്വാനത്തിൽ ഇവിടെ ചെയ്ത എല്ലാ കാര്യങ്ങളിലും അന്തസോടെ, അഭിമാനത്തോടെ ഞാൻ പോകും. ഞാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് വിട്ടുകൊടുക്കും. മൂന്നാം റൗണ്ടിലെത്താൻ ഇന്ത്യക്ക് ഇനിയും അവസരമുണ്ട്. ഇന്നത്തെ മത്സരം ജയിക്കണം. അഫ്ഗാനെതിരേ എവേ മത്സരം സമനിലയിൽ പിരിയേണ്ടിവന്നതാണ് ഇന്ത്യക്കു ക്ഷീണമായത്. 2019ൽ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ സ്റ്റിമാച്ചിന്റെ കരാർ കഴിഞ്ഞ വർഷം 2026 വരെ നീട്ടിയിരുന്നു.
Read Moreസുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ഗോഹട്ടി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി 150-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു. ഇന്ന് ഗോഹട്ടിയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതയിൽ അഫ്ഗാനിസ്ഥാനെതിരേയുള്ള രണ്ടാംപാദ മത്സരത്തിൽ ഇറങ്ങുന്നതോടെയാണ് ഛേത്രി പേര് പുതിയ നാഴികക്കല്ലിൽ കുറിക്കുക. ഇന്ത്യക്കായി 150 മത്സരങ്ങളിൽ ഇറങ്ങുന്ന ആദ്യത്തെയാളെന്ന റിക്കാർഡിലാണ് ഛേത്രി. രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അഫ്ഗാനെതിരേ സൗദിയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയായിരുന്നു. 117-ാം റാങ്കിലുള്ള ഇന്ത്യയെക്കാൾ റാങ്കിംഗിൽ താഴെയുള്ള അഫ്ഗാനിസ്ഥാനെതിരേ ഗോൾ നേടാൻ കഴിയാത്തത് ടീമിന്റെ മുന്നേറ്റത്തെ ഉലച്ചിരിക്കുകയാണ്. പുതിയ നാഴികക്കല്ല് കുറിക്കുന്ന മത്സരത്തിൽ നായകൻ ഗോൾ നേടി ഇന്ത്യയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് യോഗ്യതയിൽ 2023 നവംബർ 16ന് കുവൈറ്റിനെതിരേ ഗോൾ നേടിയശേഷം ഇന്ത്യക്ക് ഇതുവരെ എതിർ വലകുലുക്കാനായിട്ടില്ല. ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ…
Read Moreഐപിഎൽ ട്വന്റി 20 ക്രിക്കറ്റ്; തിരിച്ചുവരാൻ ജയം തുടരാൻ റോയൽ ചലഞ്ചേഴ്സ്
ബംഗളൂരു: 17-ാം ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിന്റെ ഉദ്ഘാടന മത്സരത്തിത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജയം ലക്ഷ്യമിട്ട് സ്വന്തം എം. ചിന്നസ്വാമി സ്റ്റോഡിയത്തിൽ ഇറങ്ങുന്നു. പഞ്ചാബ് കിംഗ്സിനെതിരേയാണ് മത്സരം. ഇതുൾപ്പെടെ മൂന്നു മത്സരങ്ങൾ ആർസിബിക്ക് സ്വന്തം കാണികളുടെ മുന്നിലാണ്. ഇത് അനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ് ഫാഫ് ഡു പ്ലസിയും കൂട്ടരും. പഞ്ചാബ് കിംഗ്സാണെങ്കിൽ ആദ്യ മത്സരത്തിലെ ജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ചിന്നസ്വാമിയിലെ ഫ്ളാറ്റ് പിച്ച് വൻ സ്കോറുകൾ നേടുന്നതിന് പേരുകേട്ടതാണ്. പവർ ഹിറ്റർമാർ നിറഞ്ഞ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് ലൈനപ്പ് ഇത് മുതലാക്കിയാൽ ആർസിബിയുടെ കണക്കുകൂട്ടലുകൾ തെറ്റും. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കിംഗ്സ് ബംഗളൂരുവിൽ കളിക്കുക. സിഎസ്കെയ്ക്കെതിരേ മുഷ്താഫിസുർ റഹ്മാന്റെ ഓഫ്കട്ടറുകൾക്കു മുന്നിൽ പതറിയ ആർസിബിക്കെതിരേ പഞ്ചാബിലും ഒരു ആയുധമുണ്ട്. ഇടങ്കൈ പേസർ അർഷ്ദീപ് സിംഗ്.…
Read Moreസൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ പിറന്നത് അതിവേഗ ഗോളുകൾ
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ പിറന്നത് രണ്ടു വേഗമേറിയ ഗോളുകൾ. ആറു സെക്കൻഡിൽ വലകുലുക്കി ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ റിക്കാർഡ് സ്വന്തമാക്കിയപ്പോൾ മറ്റൊരു മത്സരത്തിൽ ജർമനിയുടെ ഫ്ളോറിയൻ വിർട്സ് ഏഴു സെക്കൻഡിൽ ഗോൾ നേടി. 6 സെക്കൻഡിൽ ഗോൾ ബ്രാറ്റിസ്ലാവ, സ്ലൊവാക്യ: കിക്കോഫ് കഴിഞ്ഞ് ആറു സെക്കൻഡിൽ ഗോൾ. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഗോൾ. ഈ ഗോളിന് ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ ആണ് ഉടമ. സ്ലൊവാക്യക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് വേഗമേറിയ ഗോൾ പിറന്നത്. സെന്റർ സർക്കിളിൽനിന്ന് പന്തുമായി കുതിച്ച ബോംഗാർട്ട്നർ മൂന്നുപേരെ കടന്ന് ബോക്സിനു പുറത്തുനിന്ന പന്ത് വലയിലാക്കുന്പോൾ ആറു സെക്കൻഡ് ആയതേ ഉണ്ടായിരുന്നുള്ളൂ. സ്ലൊവാക്യ ആരാധകർ ഇത് വിശ്വസിക്കാനാവതെ ഇരിക്കുകയായിരുന്നു. 2013ൽ ജർമനിയുടെ ലൂകാസ് പൊഡോൾസ്കി ഇക്വഡോറിനെതിരേ ഏഴു സെക്കൻഡിൽ നേടിയ ഗോളിന്റെ റിക്കാർഡാണ് തകർന്നത്. 82-ാം മിനിറ്റിൽ…
Read Moreസഞ്ചുവിന്റെ വെടിക്കെട്ടിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്
ജയ്പുർ: ക്യാപ്റ്റൻ സഞ്ജു സാംസണ് തകർപ്പൻ ബാറ്റിംഗുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ 17-ാം സീസണിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് 20 റണ്‍സിനു ലക്നോ സൂപ്പർ ജയന്റ്സിനെ തകർത്തു. സ്കോർ: 20 ഓവറിൽ 193/4. ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 173/6. 52 പന്തിൽ 82 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് കളിയിലെതാരം. ടോസ് വിജയിച്ച റോയൽസ് നായകൻ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുത്തു. പവർപ്ലേ തീരും മുന്‍പേ റോയൽസിന് ഓപ്പണർമാരായ യശസ്വി ജയ്സ്വാളിനെയും (24), ജോസ് ബട്ലറെയും (11) നഷ്ടമായി. ഇതോടെ ഒന്നിച്ച് സഞ്ജു-റയാൻ പരാഗ് കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ടു നയിച്ചു. ഈ മൂന്നാം വിക്കറ്റ് സഖ്യം 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. രാജസ്ഥാൻ വൻ സ്കോർ ഉറ്റുനോക്കിയിരിക്കേ നവീൻ ഉൾ ഹഖിന്റെ പന്തിൽ…
Read Moreരാമാനുഗ്രഹം തേടി; ഐപിഎൽ 2024 പോരാട്ടത്തിന് ഇനി മണിക്കൂറുകൾ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി ലക്നോ സൂപ്പർ ജെയിന്റ്സ് താരങ്ങൾ
അയോധ്യ: ഐപിഎൽ 2024 പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ലക്നോ സൂപ്പർ ജെയിന്റ്സ് (എൽഎസ്ജി) ടീം അയോധ്യ രാമക്ഷേത്രം സന്ദർശിച്ചു. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് ക്ഷേത്ര ദർശനം നടത്തിയത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലക്നോ സൂപ്പര്‍ ജയന്റ്സ് താരമായ കേശവ് മഹാരാജ് അയോധ്യയിൽ എത്തിയത്. “ജയ് ശ്രീറാം , എല്ലാവര്ക്കും അനുഗ്രഹമുണ്ടാകട്ടെ”എന്ന കുറിപ്പോടെ അയോധ്യയിൽ ദർശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഐപിഎൽ പതിനേഴാം സീസൺ ഇന്ന് രാത്രി തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി തുടങ്ങുക. Thank you, Ayodhya 🥹🙏 pic.twitter.com/hpkoTDNHNK — Lucknow Super Giants (@LucknowIPL) March 21, 2024
Read More