കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിലുകൾ. വിവിധ പോളിംഗ് സ്റ്റേഷനുകളിലാണു സ്വാഗതവും നെയിം ബോര്‍ഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകള്‍ നിറഞ്ഞുനില്ക്കുന്നത്. പത്തനാപുരം സ്വദേശിയും ചിത്രകാരിയുമായ ശിൽപ അതുലാണു ഡൂഡിലുകളുടെ വര. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ താത്പര്യപ്രകാരമാണു പോളിംഗ് ബൂത്തിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചത്. ഫേസ്ബുക്കിൽ ശില്പയുടെ ഡൂഡിലുകള്‍ കണ്ടാണു കളക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാഗതം ചെയ്തുള്ള ഡൂഡില്‍ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങൾക്കൊപ്പം കോട്ടയത്തിന്റെ സവിശേഷതകളും വരച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കളക് ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഡൂഡിലില്‍. ഈ പോസ്റ്ററുകള്‍ ജില്ലയിലെ വിവിധ നിയമസഭാ…
Read MoreCategory: Today’S Special
രാജ ഇനി ഇവരിലൂടെ ജീവിക്കും; നാല് പേർക്ക് പുതുജീവിതം നല്കി തമിഴ്നാട് സ്വദേശി; കോട്ടയം മെഡിക്കല്‍ കോളജിലെ പത്താം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശി എം. രാജയുടെ ഹൃദയം ഇനി ആലപ്പുഴ സ്വദേശിയായ 26 വയസുകാരനിലൂടെ ജീവിക്കും. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ഇത്. അവയവം ദാനം നല്കിയ രാജയുടെ ബന്ധുക്കൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവ് അറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. തലയ്ക്കുള്ളിലെ രക്തസ്രാവം കാരണം ഡ്രൈവറായ എം. രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. രാജയുടെ മരണത്തോടെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു അയാളുടെ ബന്ധുക്കള്‍. ഇതേ തുടർന്ന് രാജയുടെ ഹൃദയം, കരള്‍,…
Read Moreആർത്തവസമയത്തെ അസഹനീയമായ വയറുവേദന: യുവതിക്ക് മരുന്നുമായെത്തി സ്വിഗി ഡെലിവറി ബോയി; വൈറൽ പോസ്റ്റിന് കൈയടിച്ച് സോഷ്യൽ മീഡിയ
ആവശ്യഘട്ടങ്ങളിൽ സഹായിക്കുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നാകും ചിലപ്പോൾ സഹായങ്ങൾ ലഭിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആർത്തവ സമയത്ത് നിരവധി സ്ത്രീകളാണ് വയറുവേദന കാരണം കഷ്ടപ്പെടുന്നത്. ചിലർക്ക് അസഹ്യനീയമായ വേദന കാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാവും ഉണ്ടാവുക. അത്തരത്തിലുള്ള സാഹചര്യത്തിൽ തനിക്ക് ഉണ്ടായ മറക്കാൻ കഴിയാത്ത അനുഭവത്തെ കുറിച്ച് എക്സിൽ പോസ്റ്റിട്ടിരിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതി. തനിക്ക് ആർത്തവമായിരുന്ന സമയത്ത് സഹിക്കാനാവാത്ത വയറുവേദനയായിരുന്നു. അതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിച്ചില്ല എന്നാണ് യുവതി പറയുന്നത്. അങ്ങനെ താൻ സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഇതിനൊപ്പം ഡെലിവറി ബോയിയോട് മരുന്ന് വാങ്ങുമോ എന്നും ചോദിച്ചു. അയാൾ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി എക്സിൽ കുറിച്ചിരിക്കുന്നത്. ഒപ്പം അയാൾ വാങ്ങിയ…
Read Moreകൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്; യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു
എറണാകുളം: കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ്. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 19. 72 ലക്ഷത്തിലധികം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ അഞ്ച് റൂട്ടുകളിലാണ് മെട്രോ സർവീസുള്ളത്. ഒമ്പത് ബോട്ടുകളുമായി രണ്ട് റൂട്ടുകളിൽ ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോയ്ക്ക് സ്വന്തം. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരക്കുടി, എം. കെ. സാനു എന്നിവർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.
Read Moreഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചണ്ഡീഗഡ്: ഹരിയാനയിൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്റെ അടിത്തറ മാന്തുന്നതിനിടെയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അതേസമയം, സ്ഥലമുടമ വിവരം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ഇതിനെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ജെസിബി ഡ്രൈവർക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഡ്രൈവർ ബിലാസ്പൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്തവയിൽ വിഷ്ണുവിന്റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും സംയുക്ത വിഗ്രഹം എന്നിവ ഉൾപ്പെടുന്നു. പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ, ഡോ. കുഷ് ധേബർ എന്നിവർക്ക് ബിലാസ്പൂർ പോലീസ് വിഗ്രഹങ്ങൾ കൈമാറി. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നതിനാൽ വിഗ്രഹങ്ങൾ പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു ഗ്രാമവാസികളുടെ…
Read More‘മനോഹരമായ ഭൂപ്രകൃതി’; ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ; ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കൊച്ചി: 15-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി ‘മനോഹരമായ ഭൂപ്രകൃതി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലിലെ വിജയികളെ ഭൗമദിനത്തില്‍ പ്രഖ്യാപിച്ചു. 153 രാജ്യങ്ങളില്‍നിന്നു സമര്‍പ്പിക്കപ്പെട്ട 17,716 എന്‍ട്രികളില്‍നിന്ന് 13 ഫോട്ടോഗ്രാഫുകളാണ് തെരഞ്ഞെടുത്തത്. കൊച്ചി ആസ്ഥാനമായ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷനും ജി 20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവും ജര്‍മനിയിലെ ബോണ്‍ ആസ്ഥാനമായ യുഎന്‍ കണ്വന്ഷന് ടു കോംബാറ്റ് ഡെസര്‍ട്ടിഫിക്കേഷനും സംയുക്തമായാണു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇന്തോനേഷ്യയിലെ ബ്രോമോ അഗ്നിപര്‍വതത്തിന്റെ പുലര്‍കാലദൃശ്യം പകര്‍ത്തിയാണ് മ്യാന്മറിലെ ഓങ് ചാന് തര്, കാമറ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (10,000 ഡോളര്‍) നേടിയത്. രണ്ടാം സ്ഥാനം ഇറ്റലിയിലെ റോബര്‍ട്ടോ കൊറിനല്ഡെസിയാണ്. കോണ്‍വാള്‍ ഭൂപ്രകൃതിയുടെ വര്‍ണാഭമായ ചിത്രത്തിനാണ് ഇദ്ദേഹം 5,000 ഡോളറിന്റെ രണ്ടാം സ്ഥാനം നേടിയത്. മ്യാന്മറിലെ സ്വര്‍ണ നിറത്തിലുള്ള നെല്‍വയലില്‍ നടന്നുനീങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് മ്യാന്മറില്നിന്നുള്ള മ്യത് സോ ഹെയ്ന് മൂന്നാം സ്ഥാനവും 3,000…
Read Moreകെഎസ്ആർടിസിയിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; അപകടങ്ങൾ 25 ശതമാനം കുറഞ്ഞു
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടാണോ ഡ്യൂട്ടിക്കെത്തുന്നതെന്നറിയാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതോടെ അപകടനിരക്ക് കുറഞ്ഞതായി അധികൃതർ. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 25 ശതമാനം കുറവുണ്ടായി എന്നാണ് വിലയിരുത്തൽ. ഈ മാസം 4 മുതലാണ് യൂണിറ്റുകളിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് തുടങ്ങിയത്. വനിതകൾ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡ്യൂട്ടി അനുവദിക്കുകയുള്ളു. വിജിലൻസ് നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങൾ ഇപ്പോൾ വളരെ കുറവാണ്. ആദ്യദിവസങ്ങളിൽ, ഒരു ദിവസം 22 പോസീറ്റീവ് (മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ )കേസുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും തുടരുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. പരിശോധന ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട…
Read Moreഒടുവിൽ പിടിവീണു! വിമാനത്താവളത്തിൽ 10 അനാക്കോണ്ടകളുമായി യാത്രക്കാരൻ പിടിയിൽ
പത്ത് മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗേജിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ബാങ്കോക്കിൽനിന്ന് എത്തിയ ഇയാളെ വന്യജീവി ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഒരു നദീതീര ഇനമാണ് മഞ്ഞ അനക്കോണ്ടകൾ. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജന്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്.
Read Moreചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്. യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read Moreസ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..! കണ്ടുപിടിച്ച സഹാധ്യാപികയെ കടിച്ചു; കേസെടുത്ത് പോലീസ്
സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച്ചുമുറിവേൽപ്പിക്കുകയും ചെയ്ത പ്രധാനാധ്യാപികയ്ക്കെതിരേ പോലീസ് കേസ്. ഉത്തരപ്രദേശിൽ ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ പ്രൈമറി സ്കൂളിലാണു സംഭവം. ഇവിടത്തെ പ്രധാനാധ്യാപികയായ സംഗീത സിംഗാണ് ഒരു ജീവനക്കാരിയെക്കൊണ്ടു സ്കൂൾ സമയത്തു ഫേഷ്യൽ ചെയ്യിച്ചത്. വിദ്യാർഥികൾക്കു ഭക്ഷണം പാചകംചെയ്യുന്ന സ്ഥലത്തുവച്ചായിരുന്നു സൗന്ദര്യവർധകചികിത്സ. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ച വരുത്തുകയും സഹപ്രവർത്തകരോടു മോശമായി പെരുമാറുകയും ചെയ്യുന്ന പ്രധാനാധ്യാപികയുടെ ചെയ്തികൾ മേലധികാരികളെ അറിയിക്കാനാണ് അധ്യാപികയായ ആനം ഖാൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഇതിൽ പ്രകോപിതയായ പ്രധാനാധ്യാപിക സഹപ്രവർത്തകയെ മർദിക്കുകയും കടിച്ചുമുറിവേൽപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണു പോലീസ് കേസെടുത്തത്. In Unnao UP, Principal Sangita Singh of a primary school was enjoying facial during school timing in the…
Read More