ബിരുദ വിദ്യാർഥി ലോഡ്ജിൽ മരിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനാത്തിയ മാധ്യമ പ്രവർത്തകന് മർദനം; മരിച്ച ഷാഹുലിന്‍റെ ബന്ധുക്കളും ഗുണ്ടകളുമാണ് മർദിച്ചത്

കോഴിക്കോട്: ബിരുദ വിദ്യാർഥി ലോഡ്ജ് മുറിയിൽ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ മർദിച്ച കേസിലെ പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്‍റെ മകനും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാള മനോരമ റിപ്പോർട്ടർ ടി.ഡി. ദിലീപിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം അക്രമിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലസ് വിട്ടയയ്ക്കുകയായിരുന്നു.

മരിച്ച ഷാഹിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള ഗുണ്ടാസംഘമാണ് ദിലീപിനെതിരെ അക്രമം അഴിച്ചുവിട്ടത്. താൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ ദിലീപിനെ ക്രമിനൽ സംഘം നിലത്തിട്ട് ചവിട്ടി നാഭിക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപിന്‍റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദ ഗതിയിലാണ് നട‌ക്കുന്നത്.

പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ച് പ്രതികളെ പിടികൂട‌ാൻ പോലീസിന് ഇതു വരെ സമയം കിട്ടിയിട്ടില്ല. മാത്രവുമല്ല പ്രതികളെ പിടികൂടുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ തന്നോട് പോലീസ് പറഞ്ഞെന്നും ദിലീപ് പറയുന്നു.

സംഭവത്തിൽ നാഭിക്ക് സാരമായി പരിക്കേറ്റ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്‌സയിലാണ്. അപകടകരമായി ക്ഷതം ഏറ്റിറ്റുള്ള ദിലീപിന്‍റെ ശരീരത്തിൽ നീർക്കെട്ടുള്ളതായി ഡോക്ടർമാർ പറഞ്ഞു. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ദിലീപ് രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു.

പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിലീപിന് ആദ്യം ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. മരണം പോലും സംഭിക്കാവുന്ന തരത്തിൽ ശരീരത്തിന്‍റെ മർമത്തിൽ പരിക്കേറ്റ ദിലീപ് ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും ഡോക്ടർമാർ പറയുന്നു.

Related posts