എട്ടു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവുശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ഇതിനു പുറമെ 1,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു…
Read MoreDay: May 24, 2023
കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി; രണ്ടാഴ്ച മുമ്പ് വിവാഹിതരായ ശ്രീജയുടെ ആദ്യവിവാഹത്തിലെ കുട്ടികളാണു കൊല്ലപ്പെട്ടത്
ചെറുപുഴ: ദമ്പതികളെ തൂങ്ങിമരിച്ചനിലയിലും മൂന്നു കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയനിലയിലും കണ്ടെത്തി. പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുളപ്രവീട്ടിൽ ഷാജി (40), ഭാര്യ നകുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (8), സുരഭി (6) എന്നിവരാണ് മരിച്ചത്. ഷാജിയുടെയും ശ്രീജയുടെയും രണ്ടാം വിവാഹമാണ്. രണ്ടാഴ്ച മുമ്പാണ് ഇവർ വിവാഹിതരായതെന്നാണ് അയൽവാസികൾ പറയുന്നത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ശ്രീജയ്ക്കു ഭർത്താവും മൂന്നു മക്കളുമാണുണ്ടായിരുന്നത്. ശ്രീജയുടെ മൂന്നു മക്കളാണ് കൊല്ലപ്പെട്ടത്. ശ്രീജയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലാണ് കൂട്ടമരണം നടന്നിരിക്കുന്നത്. കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയശേഷം ദന്പതികൾ തൂങ്ങി മരിക്കുകയായിരുന്നെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ ശ്രീജ ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു. പോലീസ് വന്നു കഴിഞ്ഞാണ്…
Read Moreമദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നത് ഹോബി ! ഷിനോ കടുത്ത മനോവൈകൃതമുള്ളയാള്‍…
വൈഫ് സ്വാപ്പിംഗ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് കൊല്ലപ്പെട്ട ജൂബിയുടെ സഹോദരന്. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ ജൂബിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ജൂബിയെ അതിന് ശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന് വെളിപ്പെടുത്തി. ഒരു മാസം മുമ്പ് കാസര്‍ഗോഡ് ഒരു കമ്പനിയില്‍ ജൂബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി പോയപ്പോള്‍ താനും സുഹൃത്തും കൂടെ പോയെന്നും സഹോദരന് പറഞ്ഞു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞ് ഒരാള്‍ മാറിനില്‍ക്കുന്നത് പോലെ ജൂബിക്ക് തോന്നി. അത് ഷിനോ ആണെന്ന് അവള് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞാനും സുഹൃത്തും പോയി നോക്കിയപ്പോള്‍ അത് ഷിനോ തന്നെയായിരുന്നു. തുടര്‍ന്ന് അവന് ജൂബിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി. എന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്…
Read Moreനാളെ ഇനി നമ്മളോ? ടോർച്ചിന്റെ വെട്ടത്തിൽ കണ്ടത് ആട്ടിൻകുട്ടിയുമായി പായുന്ന കടുവയെ; ആ ദൃശ്യം പറയുമ്പോഴും സദാനന്ദന്റെ വിറയിൽ മാറിയില്ല
വടശേരിക്കര: രാത്രി 8.30 ആയിട്ടേയുള്ളൂ…. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ പുറത്തു കൂരിരുട്ടാണ്. പുറത്തേക്ക് ടോർച്ച് അടിച്ചപ്പോൾ പടി കയറി പോകുന്ന കടുവയെയാണ് കാണുന്നത്. അപ്പോഴേക്കും ആടുകളുടെ കൂട്ടക്കരച്ചിലും നായയുടെ കുരയുമെല്ലാം കേൾക്കാമായിരുന്നു.” ഈ കാഴ്ച കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്നു പറയുന്പോഴും സദാനന്ദന്റെ കണ്ണിൽ ഭീതി. വടശേരിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽപെട്ട ബൗണ്ടറി ചെന്പരത്തിൽമൂട് (ആർക്കേമൺ) വാലുമണ്ണിൽ സദാനന്ദന്റെ വീട്ടിലെ ആട്ടിൻകൂട്ടത്തിൽ നിന്ന് ആറു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കടുവ പിടിച്ചത് തിങ്കളാഴ്ച രാത്രിയാണ്. കടുവയെ നേരിൽകണ്ട സദാനന്ദന് ഇപ്പോഴും ഭീതി മനസിൽ നിന്നു മാറിയിട്ടില്ല. ഇനിയുള്ള രാത്രികളിലും കടുവ വരുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. തിങ്കളാഴ്ച സന്ധ്യ മുതൽക്കേ പ്രദേശത്തു വൈദ്യുതി ഉണ്ടായിരുന്നില്ല. വീടിന്റെ പിറകിലായി വച്ചിരുന്ന ഷീറ്റിൽ ആരോ ചവിട്ടുന്ന ശബ്ദം കേട്ടു. പിന്നാലെ വളർത്തുനായ കുരച്ചു. ഏതോ മൃഗം എത്തിയിട്ടുണ്ടെന്ന് സംശയമായി. ഇതിനിടയിലാണ് ഒരു അലർച്ച കേട്ടത്.…
Read Moreഅന്ധേരിയിലേക്ക് പതിവായി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് നായ ! വീഡിയോ വൈറല്‍
ലോക്കല്‍ ട്രെയിനുകള്‍ മുംബൈ നിവാസികള്‍ക്ക് ഒരു അനുഗ്രഹമാണ്. ദൈനംദിനം സുഗമമായി യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനാളുകളാണ് ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല മുംബൈയിലെ മൃഗങ്ങള്‍ക്കും ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പതിവായി ലോക്കല്‍ ട്രെയിനില്‍ കയറുന്ന ഒരു നായയാണ് കഥയിലെ താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരന് ഇപ്പോള്‍ യാത്രക്കാര്‍ക്ക് തങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനില്‍ തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം. ബൊറിവാലി എന്ന സ്റ്റേഷനില്‍ നിന്നാണ് പതിവായി നായ ട്രെയിനില്‍ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. ഇടയ്ക്കിടെ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും വെളിയിലേക്ക് നോക്കിയും…
Read Moreവളവും വെള്ളവും നൽകി പരിപാലിച്ചു പോന്ന കൃഷിയിടം; വാടക വീട്ടിലെ ബംഗാളിയുടെ കൃഷിമോഹം നശിപ്പിച്ച് എക്സൈസ്
കായംകുളം: ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് കൃഷി കണ്ടെത്തി. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പശ്ചിമബംഗാൾ സ്വദേശി അമിത് റോയ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ കായംകുളം എക്സൈസ് റേഞ്ച് സംഘവുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള വാടക വീട്ടിൽനിന്നു പത്തു കഞ്ചാവ് ചെടികൾ കണ്ടെത്തിയത് അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർ ആന്റണി കെ.ഐ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ.എസ്.എസ്, പ്രവീൺ.എം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Read Moreവരാന്‍ പോകുന്നത് കോവിഡിനേക്കാള്‍ വലിയ മഹാമാരി ! മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന…
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകക്രമം തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിയിലുള്ള കോവിഡ് ഭീഷണിയ്ക്ക് അവസാനമായെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവുമെത്തി. എന്നാലിപ്പോള്‍ കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എത്തിയിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഡാനം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്. 76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അഡാനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…
Read Moreമനോധൈര്യം കൈവിട്ടില്ല… ഡ്രൈവര്‍ ബ്രേക്കില്‍ ചവിട്ടിപ്പിടിച്ചിരുന്നു; ശക്തമായ കാറ്റിൽ പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങി കെഎസ്ആർടിസി; ബസ് സാഹസികമായി കരയ്ക്കെത്തിച്ച് നാട്ടുകാര്‍
എടത്വ: ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങി. ഡ്രൈവറുടെ മനോധൈര്യത്തില്‍ ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും സാഹസികമായി ബസ് കരയ്ക്കെത്തിച്ചു. ഹരിപ്പാട്-വീയപുരം-എടത്വ റൂട്ടില്‍ വീയപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം അക്കരമുറിഞ്ഞപുഴയ്ക്കല് പാലത്തിനു പടിഞ്ഞാറേ കരയില്‍ അപ്രോച്ച് റോഡിലേക്കാണ് ബസ് തെന്നിനീങ്ങിയത്. തിങ്കളാഴ്ച രാത്രി 8.40 നാണ് സംഭവം. ഹരിപ്പാട്-എടത്വ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.ശക്തമായ കാറ്റിലും പേമാരിയിലും ബസിന്റെ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലേക്ക് തെന്നിനീങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മരത്തില്‍ വടം ഉപയോഗിച്ച് ബസ് ബന്ധിച്ച് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ജെസിബി എത്തിച്ച് ബസിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ബസ് കരയ്ക്കെത്തിച്ചു. ഡ്രൈവര്‍ ബ്രേക്കില്‍നിന്ന് കാല് മാറ്റിയാല്‍ പത്തടി താഴ്ചയിലുള്ള മറ്റൊരു റോഡിലേക്ക് ബസിന്റെ മുന്‍വശം ഇടിച്ചു…
Read Moreപ്രിൻസിപ്പലിന്റെ ഗവേഷണം ‘ഗോപാല ലീലയിൽ’..! ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; പ്രിൻസിപ്പലിന് ഒരു വർഷത്തെ അന്വേഷണത്തിൽ എട്ടിന്റെ പണി…
പന്തളം: ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എംജി കോളജ് പ്രിന്‍സിപ്പൽ ആയിരിക്കേ ഇദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. അന്വേഷണ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൈഡ്ഷിപ്പില്നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു. സര്‍വകലാശാല ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
Read More