പാക്കിസ്ഥാൻ x ഇന്ത്യ ഏകദിന ചരിത്രത്തിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് കോഹ്ലിയും രാഹുലും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 233 നോട്ടൗട്ട്. 1996ൽ സിദ്ദുവും സച്ചിൻ തെണ്ടുൽക്കറും ചേർന്ന് 231 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഏകദിനത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ നേടിയ 356/2. 2005ൽ വിശാഖപട്ടണത്തുവച്ചും 356 റണ്‍സ് ഇന്ത്യ നേടിയിരുന്നു. അന്ന് ഒന്‍പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 356 റണ്‍സ് നേട്ടം.
Read MoreDay: September 12, 2023
ഏകദിന ക്രിക്കറ്റിൽ അതിവേഗം 13,000; സച്ചിന്റെ റിക്കാർഡും കടന്ന് കോഹ്ലി
ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 13,000 റണ്‍സ് എന്ന റിക്കാർഡും വിരാട് കോഹ്ലി കുറിച്ചു. സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡാണു കോഹ്ലി മറികടന്നത്. 321 ഇന്നിംഗ്സിലായിരുന്നു സച്ചിൻ 13,000 റണ്‍സ് കടന്നത്. സച്ചിനേക്കാൾ 54 ഇന്നിംഗ്സ് കുറവിൽ കോഹ്ലി ഈ നേട്ടത്തിലെത്തി. ഏകദിനത്തിൽ കോഹ്ലിയുടെ 47-ാം സെഞ്ചുറിയാണിത്. സച്ചിന്റെ റിക്കാർഡിലേക്ക് കോഹ്ലിക്ക് ഇനി രണ്ടു സെഞ്ചുറിയുടെ അകലം മാത്രം. ഏകദിനത്തിൽ കോഹ്ലി 50+ സ്കോർ നേടുന്നത് ഇത് 112-ാം തവണ. സച്ചിൻ തെണ്ടുൽക്കർ (145), കുമാർ സംഗക്കാര (118) എന്നിവരാണു കോഹ്ലിക്കു മുന്നിലുള്ളത്.
Read Moreചരിത്രങ്ങളുടെ രാജകുമാരൻ… യുഎസ് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്
ന്യൂയോർക്ക്: ടെന്നീസ് കോർട്ടിൽ രാജാക്കന്മാരുടെ രാജാവായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ച് സ്വന്തമാക്കി. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. സ്കോർ: 6-3, 7-6 (7-5), 6-3. കരിയറിൽ ജോക്കോവിച്ചിന്റെ 24-ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണിത്. പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം എന്ന നേട്ടം 2023 വിംബിൾഡണിലൂടെ സ്വന്തമാക്കിയ ജോക്കോവിച്ച്, റിക്കാർഡ് പുതുക്കി. ആദ്യ രണ്ടു സെറ്റും നേടിയശേഷം ഇതുവരെ ഒരു ഗ്രാൻസ്ലാം ഫൈനലിൽ തോറ്റിട്ടില്ലെന്ന ചരിത്രം ഇത്തവണയും ജോക്കോവിച്ച് തുടർന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ ഒരു സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കർ ജയം എന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 2023 സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ 17 ടൈബ്രേക്കർ ജോക്കോവിച്ച് ജയിച്ചു. 36…
Read Moreവാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ യഹൂദർക്ക് അഭയം നല്‍കിയതിനു വധിക്കപ്പെട്ട പോളിഷ് കുടുംബം
വാർസോ: യഹൂദർക്ക് അഭയം നല്‍കിയതിനു നാസികൾ കൂട്ടക്കൊല ചെയ്ത പോളിഷ് കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കുടുംബത്തെ ഒന്നാകെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കർഷകനായിരുന്ന ജോസഫ് ഉൽമ, ഏഴു മാസം ഗർഭിണിയായിരുന്ന ഭാര്യ വിക്തോറിയ, എട്ടു വർഷം മുതൽ 18 മാസം വരെ പ്രായമുള്ള ആറു മക്കളായ സ്റ്റനിസ്ലാവ, ബാർബര, മരിയ, വ്ലാഡിസ്ലാവ്, ഫ്രാൻസിസ്ക്, അന്റണി എന്നിവർ 1944ലാണ് കൊല്ലപ്പെട്ടത്. എട്ടു യഹൂദരെ ഒളിപ്പിച്ച കുടുംബത്തെ ഒരു പോളിഷ് പോലീസുകാരൻ ഒറ്റുകയായിരുന്നു. മച്ചിലുണ്ടായിരുന്ന യഹൂദരെ ആദ്യം വധിച്ചു. മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽവച്ചും. തുടർന്ന് കുട്ടികളെയും വധിച്ചു. മാർക്കോവ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാഴ്സെലോ സെമറാറോ ആണ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചത്. പോളിഷ് പ്രസിഡന്റ് ആന്ദ്രെ ഡൂഡ അടക്കം 30,000 പേർ പങ്കെടുത്തു.
Read Moreരക്ഷാപ്രവർത്തനം ദുഷ്കരം; മൊറോക്കോ ഭൂകമ്പത്തിൽ മരണം 2497;രക്ഷാപ്രവർത്തകർക്കു ആയുധം കൈ മാത്രം
റബാത്ത്: മൊറോക്കോ ഭൂകന്പത്തിൽ മരണം 2497 ആയി. പരിക്കേറ്റവരുടെ എണ്ണം 2500 ആണ്. ഹൈ അറ്റ്ലസ് മലയിൽ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തോടു ചേർന്ന മേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വലിയ യന്ത്രങ്ങൾ ഇവിടെ എത്തിക്കാനായിട്ടില്ല. രക്ഷാപ്രവർത്തകർക്കു കൈ മാത്രമാണ് ആയുധമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബ്രിട്ടൻ, സ്പെയിൻ, ഖത്തർ, യുഎഇ രാജ്യങ്ങളുടെ സഹായവാഗ്ദാനം അംഗീകരിച്ചതായി മൊറോക്കൻ സർക്കാർ അറിയിച്ചു. എന്നാൽ, മുൻ കോളോണിയൽ ഭരണാധികാരികളായ ഫ്രാൻസ് അടക്കം ചില രാജ്യങ്ങളുടെ സഹായം നിരസിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇരു രാജ്യങ്ങളും തമ്മുള്ള ബന്ധം മോശമാണ്. സഹായിക്കാൻ സന്നദ്ധമാണെന്നും മൊറോക്കോയാണു തീരുമാനമെടുക്കേണ്ടതെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി കതറീൻ കോളോണ പറഞ്ഞു. 60 രക്ഷാപ്രവർത്തകർ, നാലു നായകൾ, നാലു മെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെട്ട സംഘത്തെയാണു ബ്രിട്ടൻ അയച്ചിരിക്കുന്നത്. സ്പെയിൻ 86 രക്ഷാപ്രവർത്തകരെയും എട്ടു നായകളെയും നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തകർക്കു പുറമേ ഭക്ഷണം അടക്കമുള്ള സഹായങ്ങളുമായി കുറച്ചു വിമാനങ്ങൾ ഖത്തറിൽനിന്ന്…
Read Moreമുത്തച്ഛൻ തുടങ്ങിവെച്ച പാരമ്പര്യം; ആഡംബരം, സുരക്ഷ; കിമ്മിന്റെ ട്രെയിൻ
ഉത്തരകൊറിയൻ സ്ഥാപകനും കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സുംഗ് ആണ് ദീർഘദൂര യാത്രകൾക്കു ബുള്ളറ്റ് പ്രൂഫ് ട്രെയിനുകൾ ഉപയോഗിക്കുന്ന പാരന്പര്യം തുടങ്ങിയത്. വിയറ്റ്നാമിലും കിഴക്കൻ യൂറോപ്പിലും അദ്ദേഹം പര്യടനം നടത്തിയതു കവചിത ട്രെയിനിലായിരുന്നു. സാധ്യമായ എല്ലാവിധ സുരക്ഷകളും ഒരുക്കിയിട്ടുള്ള ട്രെയിനിനു ഭാരം കൂടുതലാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കൂ. വലിയൊരുസംഘം സൈനികർ ട്രെയിനിനു സുരക്ഷ നല്‍കും. ട്രാക്കും സ്റ്റേഷനുകളുമെല്ലാം അവർ പരിശോധിക്കും. ട്രെയിനിനുള്ളിൽ ആഡംബരത്തിന് ഒരു കുറവവുമില്ലെന്നാണു പറയുന്നത്. ഏതു തരത്തിലുള്ള ഭക്ഷണവും ലഭിക്കുമത്രേ. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിനു വിമാനത്തിൽ പറക്കാൻ ഭയമായിരുന്നതിനാൽ രാജ്യത്തിനു പുറത്തേക്കുള്ള യാത്രകളെല്ലാം ട്രെയിനിലായിരുന്നു. എന്നാൽ, കിം ജോംഗ് ഉന്നിന് ഇത്തരം ഭയമില്ല. അദ്ദേഹം തന്റെ റഷ്യൻ നിർമിത ജെറ്റ് വിമാനത്തിൽ പലതവണ പറന്നിട്ടുണ്ട്.
Read Moreക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യം; വിദ്യാർഥിയെ കാറിടിച്ചു കൊന്ന പ്രതി പിടിയിൽ; പ്രതി മരിച്ച കുട്ടിയുടെ ബന്ധുവും
കാട്ടാക്കട : പൂവച്ചലിൽ സൈക്കിൾ യാത്രികനായ വിദ്യാർഥി ആദിശേഖറിനെ ഇലക്ട്രിക് കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) പിടിയിൽ . ഇയാളെ നാഗർകോവിൽ കുഴിത്തുറയിൽനിന്നാണ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിയെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. തിരുവനന്തപുരം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതിനായി നാല് സംഘത്തെ പോലീസ് ഏർപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി. പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ ആദിശേഖർ (15) ആണ് ഓഗസ്റ്റ് 30ന് പുളിങ്കോട് ക്ഷേത്രത്തിനു സമീപം ബന്ധുവായ പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രി ക് കാറിടിച്ചു മരിച്ചത്. അധ്യാപകനായ എ. അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ…
Read Moreതുറന്ന് പറയാം മാപ്പ്… തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്
കൊച്ചി: കോട്ടയം തിരുവാർപ്പിൽ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആർ. അജയ് ഹൈക്കോടതിയെ അറിയിച്ചു. രാജ്മോഹനെ മര്‍ദിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അജയ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. സംഭവത്തെത്തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഈ സത്യവാംഗ്മൂലത്തോടൊപ്പമാണ് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് അജയ് അറിയിച്ചത്. ജൂൺ 25-നാണ് അജയ് രാജ്മോഹനെ മർദിച്ചത്. വേതന തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ പുനരാരംഭിക്കുവാൻ രാജ്മോഹൻ ശ്രമിച്ചിരുന്നു. സിഐടിയുക്കാർ ബസിൽ ചാർത്തിയിരുന്ന കൊടിതോരണങ്ങൾ നീക്കാൻ എത്തിയപ്പോഴായിരുന്നു അജയ് രാജ്മോഹനെ കൈയേറ്റം ചെയ്തത്.
Read Moreനിപയോ? കോഴിക്കോട്ട് അതീവ ജാഗ്രത; നിപ പരിശോധനാഫലം ഉച്ചയോടെ; ആശുപത്രിയിൽ കഴിയുന്ന ഒൻപതുവയസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. മരിച്ചവരില്‍ ഒരാളുടെ ശരീര സ്രവങ്ങളുടെ സാമ്പിള്‍ പരിശോധനാഫലം ഉച്ചയോടെ ലഭിക്കും. ഫലം വന്ന ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മരിച്ചവരില്‍ ഒരാളുടെ രണ്ട് മക്കളും രണ്ട് ബന്ധുക്കളുമാണ് നിലവില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. നാലു വയസുകാരന്റെ ആരോഗ്യനിലയും ഗുരുതരമാണ്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ആദ്യ രോഗി മരിച്ചത്. രണ്ടാമത്തെ ആള് തിങ്കളാഴ്ചയാണ് മരിച്ചത്. ഇവർ രണ്ട് പേരും നേരത്തേ ഒരേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നെന്നാണ് വിവരം.
Read More