കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. കോച്ചിംഗ് സെന്ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിലുണ്ട്. ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. “ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്’. ഇന്ന് പുതിയ കേസുകള്‍ ഇല്ലെന്നും ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.…
Read MoreDay: September 16, 2023
ചെന്നൈയിലും കോയമ്പത്തൂരിലും എൻഐഎ റെയ്ഡ്; ഡിഎംകെ വനിതാ കൗണ്‍സിലറുടെ വീട്ടിലും പരിശോധന
കോയമ്പത്തൂർ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) ന്റെ പുതിയ ഗ്രൂപ്പ് സ്ഥാപിക്കാൻ നീക്കം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലും കോയമ്പത്തൂരിലും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) യുടെ റെയ്ഡ്. കോയമ്പത്തൂരില്‍ ഇരുപത്തിമൂന്നും ചെന്നൈയില്‍ മൂന്നിടത്തുമാണ് പരിശോധന. കോയമ്പത്തൂരിൽ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും റെയ്ഡ് നടന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ അറിയിച്ചു. ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായാണു വിവരം. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദ് പിടിയിലായിരുന്നു. ഇയാളിൽനിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണു വിവരം. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ക്രിസ്തീയ പണ്ഡിതനെ അപായപ്പെടുത്തുക, തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക തുടങ്ങിവയ്ക്ക് നബീലിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് റിപ്പോർട്ട്. ഖത്തറില്‍വച്ചാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇവരുടെ…
Read Moreകഴിക്കാന്‍ ഒരു കമ്പനി തരാമോ… ഭക്ഷണം കഴിക്കാന്‍ അടുത്ത മേശക്കരികിലിരുന്ന യുവാവിനെ ക്ഷണിച്ച് യുവതി; വീഡിയോ വൈറല്‍
ഒരു റസ്റ്റോറന്റിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ തന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച യുവതിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഒറ്റയ്ക്ക് ഒരു മേശയ്ക്ക് അരികിലിരുന്ന് ബ്രഡ് കഴിക്കുകയാണ് യുവാവ്. ഇയാളുട മുമ്പിലായി മറ്റൊരു മേശയിലാണ് യുവതിയുടെ ഇരിപ്പിടം. യുവതിയുടെ മുന്നില്‍ ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കോളയുമുള്‍പ്പെടെയുള്ള ഒരു ഹെവി മീല്‍ തന്നെയുണ്ട്. കുറച്ച് സമയത്തിനു ശേഷം യുവതി തന്റെ മുന്പില് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ കാണുന്നു. അദ്ദേഹത്തെ തന്റെ അരികിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. വിളിക്കേണ്ട താമസം യുവാവ് യുവതിയുടെ മുന്നിലെ കസേരയില്‍ വന്നിരുന്നു. അപ്പോള്‍ യുവതി താന്‍ വാങ്ങിയ ബര്‍ഗര്‍ അയാള്‍ക്ക് കൊടുക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. താന്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും സന്തോഷത്തോടെ യുവതി നല്കിയ ബര്‍ഗര്‍ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു. ഇതിന്റെ ഇടയില്‍ യുവാവ് മുകളിലെ സിസിടിവി…
Read Moreസൗദി യുവതിക്കുനേരേ പീഡനശ്രമം; മല്ലു ട്രാവലറിനെതിരേ കേസ്; ആക്രമണം കൊച്ചിയിലെ ഹോട്ടലിൽ വെച്ച്…
കൊച്ചി: സൗദി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മല്ലു ട്രാവലര്‍ എന്ന യുട്യൂബ് വ്ളോഗര്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷക്കീര്‍ സുബാനെ(33)തിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. കഴിഞ്ഞ 13നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം കൊച്ചിയിലെത്തിയ സൗദി യുവതിയുടെ ഇന്റര്‍വ്യൂ എടുക്കാനായി പ്രതി ഇവരെ കൊച്ചി നഗരത്തിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൂടെയുള്ള ആള് പുറത്തേക്ക് ഇറങ്ങിയ സമയം ഷക്കീര്‍ 29കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
Read More24,000 വർഷം പഴക്കമുള്ള100 ഗുഹാചിത്രങ്ങൾ സ്പെയിനിൽ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിന്റിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല. അവർ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്പെയിനിലാണ്. അതിൽ ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണു കണ്ടെത്തിയിട്ടുള്ളത്. അതേസമയം, കിഴക്കൻ ഐബീരിയയിലും ഇത്തരത്തിലുള്ള ചരിത്രവസ്തുതകൾ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 100ലധികം ഡ്രോയിംഗുകളും കൊത്തുപണികളുമാണ് ഗുഹയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ ആന്റിക്വിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ച കരടിയിൽ നിന്നുള്ള ഡ്രോയിംഗുകളിലെ കാലാവസ്ഥയും നഖങ്ങളുടെ അടയാളങ്ങളും പരിശോധിച്ചാണ് ഗവേഷകർ…
Read Moreകടമക്കുടി കൂട്ടആത്മഹത്യ: രണ്ടു മൊബൈല്‍ ഫോണുകളും ഫോറന്‍സിക് ലാബിനു കൈമാറും
കൊച്ചി: കടമക്കുടിയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ശില്പ(29) യുടെയും നിജോ(39)യുടെയും മൊബൈല്‍ ഫോണുകള്‍ ഇന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇന്നു കാക്കനാട് റീജിണല്‍ ഫോറന്‍സിക് ലാബിന് കൈമാറും. ഏതെല്ലാം ലോണ്‍ ആപ്പുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് പരിശോധനയ്ക്കുശേഷമേ വ്യക്തത വരുകയുള്ളൂ. രണ്ടുപേരുടെയും ഫോണുകള്‍ പാറ്റേണ്‍ ലോക്കായതിനാല്‍ പോലീസിന് ഇതുവരെ അത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഫോണുലേക്ക് വന്നിട്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും കോളുകളും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ളതാണ്. ഇവ വീണ്ടെടുക്കുന്നതിനായി വാട്സ്ആപ്പിന് അപേക്ഷ നല്‍കുമെന്ന് മുനമ്പം ഡിവൈഎസ്പി കെ.ജി. അനീഷ് പറഞ്ഞു. കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം അടുത്ത ദിവസങ്ങളിലും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ 12ന് രാവിലെയാണ്…
Read Moreമുംബൈയിൽ പഠനത്തിനു പോയ യുവാവിനെ കാണാതായ സംഭവം; ഫാസിലിന്റെ തിരോധാനത്തിനു പിന്നിലും മൊബൈൽ ലോൺ ആപ്
ആലുവ: മുംബൈയിൽ മാനേജ്മെന്റ് പഠനത്തിനായി പോയ മലയാളി വിദ്യാർഥിയെ രണ്ടു മാസമായി കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷറഫ് മൊയ്തീന്റെ മകൻ പി.എ.ഫാസിലിനെയാണ് (22) കഴിഞ്ഞ മാസം 26 മുതൽ കാണാതായത്. മുംബൈ എച്ച് ആർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ രണ്ടാം വർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ്. 26ന് വൈകുന്നേരം വീട്ടുകാരുമായി സൗഹാർദമായി സംസാരിച്ചശേഷം ഫാസിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് പിതാവും അദ്ദേഹത്തിന്റെ സഹോദരനും 27 ന് മുംബൈയിൽ പോയി. എന്നാൽ താമസിക്കുന്ന കോളജ് ഗസ്റ്റ് ഹൗസിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് കോളജ് വിട്ടതെന്നാണ് അറിയുന്നത്. ബാങ്ക് അക്കൗണ്ട്, ഫേസ് ബുക്ക് അക്കൗണ്ട്, വാട്സ് ആപ് തുടങ്ങിയ ഒന്നും തന്നെ 26നുശേഷം പ്രവർത്തനക്ഷമമല്ല. പിതാവ് മുംബൈ കൊളാബ സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്ന്…
Read Moreപരീക്ഷണം വിജയം; കെഎസ്ആർടിസിയിൽ ഷെഡ്യൂൾ പരിഷ്കരണം ഒന്നു മുതൽ
പ്രദീപ്ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ പുതിയ ഷെഡ്യൂൾ പരിഷ്കരണം ഒന്നുമുതൽ നടപ്പാക്കും. നിലവിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് യൂണിറ്റുകളിൽ നടപ്പാക്കിയ മാതൃകയിലാണ് സംസ്ഥാനമാകെ ഷെഡ്യൂൾ പരിഷ്കരിക്കുന്നത്. നിലവിലെ അധിക സമയ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ അസംതൃപ്തരാണ്. പല ഘട്ടങ്ങളിലും ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ഇതിനെ തിരെ പ്രതികരിച്ചിട്ടുമുണ്ട്. അധിക സമയ സിംഗിൾ ഡ്യൂട്ടി കൊണ്ട് ജീവനക്കാരെ ദ്രോഹിക്കാം എന്നതിനപ്പുറം വരുമാന വർധനവ് നേടാൻ കഴിയുന്നില്ല എന്നാണ് ജീവനക്കാരുടെ ആക്ഷേപം. കഴിഞ്ഞ 17 – ന് നടത്തിയ അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ഈ വിഷയം ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കി.തൊഴിലാളിസംഘടനകൾ ഷെഡ്യൂൾ തയാറാക്കി സർവീസ് നടത്തി വരുമാന വർധനവ് നേടാം എന്നായിരുന്നു സംഘടനകളുടെ നിർദ്ദേശം. ഇതിനോട് മാനേജ്മെന്റ് യോജിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് യൂണിറ്റുകളിൽ നടപ്പാക്കാനും അത് വിലയിരുത്തിയ ശേഷം മറ്റ് യൂണിറ്റുകളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നുമായിരുന്നു തീരുമാനം. ഇതിന്റെെ അടിസ്ഥാനത്തിൽ…
Read Moreചലചിത്ര സംവിധായകന് അമല്‍ നീരദിന്റെ പിതാവും സാഹിത്യകാരനുമായ ഡോ. സി.ആര്. ഓമനക്കുട്ടന് അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന് ഡോ. സി.ആര്. ഓമനക്കുട്ടന് അന്തരിച്ചു. ചലചിത്ര സംവിധായകന് അമല്‍ നീരദിന്റെ പിതാവ് ആണ്. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 25 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആര്. ഓമനക്കുട്ടന്. ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നാലു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ഗവണ്മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Read Moreമന്ത്രിസ്ഥാനം ചോദിക്കാന്‍ എല്‍ജെഡി; പ്രതീക്ഷയില്‍ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ എല്‍ജെഡി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി സ്ഥാനം വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും സംബന്ധിക്കും. പാര്‍ട്ടിയുടെ വികാരം ശക്തമായി ഉന്നയിക്കാന്‍ നേതാക്കളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട് ഒരു എംഎല്‍എമാരുള്ള ഘടകകക്ഷികള്‍ക്കു ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ ഐഎന്‍എലിന്റെ അഹമ്മദ് ദേവവർ കോവിലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും മന്ത്രിസ്ഥാനം നല്‍കിയിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് ഇതു നല്‍കിയിരുന്നത്. കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കും.ഇവര്‍ക്കു പകരമായി കോണ്‍ഗ്രസ് -എസിലെ രാമചന്ദ്രന് കടന്നപ്പള്ളിയെയും കേരളാ കോണ്‍ഗ്രസ് ബിയുടെ കെ.ബി.ഗണേജ്കുമാറിനെയും മന്ത്രിമാരാക്കാനാണ് അന്നത്തെ ധാരണ. ഇതു നടപ്പാക്കാനാണ് സിപിഎം താത്പര്യപ്പെടുന്നത്. എന്നാല്‍ മുന്നണിയിലെ മാറ്റു പാര്‍ട്ടികളെ…
Read More