വികാരം ഉള്ളിലൊതുക്കരുത് പ്രകടിപ്പിക്കണം; തമന്ന

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. ജയിലറിലെ കാവാലയ… ഗാനം ഹിറ്റായതിന് പിന്നാലെ ലസ്റ്റ് സ്റ്റോറി 2, ജീകര്‍താ, ആക്രി സച്ച് തുടങ്ങിയ ഒടിടി സിനിമ സീരിസ് പ്രൊജക്ടുകള്‍ തമന്നയുടെ മൂല്യം കുത്തനെ കൂട്ടി. താന്‍ ജീവിതത്തില്‍ അനുഭവിച്ച മോശം കാര്യങ്ങൾ ഓര്‍ത്തെടുക്കുകയാണ് താരം. ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ നടുക്കുന്ന ഓര്‍മ തമന്ന പങ്കുവച്ചത്. അച്ഛനെ അന്ന് ആ അവസ്ഥയില്‍ കണ്ടതോടെയാണ് തന്‍റെ ജീവിതംതന്നെ മാറിയത് എന്ന് തമന്ന പറയുന്നു.ഞാനും അച്ഛനും ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ഛന് ആമ്പിലിക്കല്‍ ഹെര്‍ണിയ എന്ന രോഗം ഉണ്ടായിരുന്നു. പെട്ടെന്നാണ് അദ്ദേഹം കുഴഞ്ഞു വീണത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തര ഓപ്പറേഷന് വിധേയമാക്കേണ്ടിയും വന്നു. ആ രാത്രി ഭീകരമായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ ഇത്രയും ദുര്‍ബലനായി ഞാന്‍…

Read More

5,000 ഓണം ബംബർ എടുത്ത് പായിപ്പാട്ടെ ഇതരസംസ്ഥാനക്കാർ!

കോട്ടയം: ഓണം ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം 25 കോടി തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി നടരാജനു ലഭിച്ചതില്‍ അതിശയം വേണ്ട. ലോട്ടറി വാങ്ങുന്നതില്‍ മലയാളികളെക്കാള്‍ ആവേശമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്. 500 രൂപയുടെ ഓണം ലോട്ടറി 5,000 എണ്ണത്തിനുമേൽ പായിപ്പാട്ട് താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ വാങ്ങിയതായി വില്പനക്കാര്‍ പറയുന്നു. കോട്ടയം ജില്ലയില്‍ 15 ശതമാനത്തോളം ലോട്ടറി വാങ്ങുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നു വിതരണക്കാർ. പായിപ്പാട്. ചങ്ങനാശേരി, കോട്ടയം തുടങ്ങി ഇതരസംസ്ഥാന ക്കാർ ഏറെയുള്ള പ്രദേശങ്ങളില്‍ ലോട്ടറി വില്‍പ്പന കൂടുതലാണ്. ഇവരുടെ ക്യാമ്പുകളില്‍ ലോട്ടറി വിതരണക്കാര്‍ നേരിട്ട് എത്തുന്നതും സാധാരണമാണ്. സാധാരണ ലോട്ടറികള്‍ തനിയെ വാങ്ങുകയും ബംബര്‍ ലോട്ടറികള്‍ കൂട്ടം ചേര്‍ന്ന് എടുക്കുകയുമാണ് ഇവരുടെ പതിവ്. അവധി ദിവസങ്ങളില്‍ ലോട്ടറിക്കടകളില്‍ തൊഴിലാളികള്‍ കൂട്ടമായി എത്താറുണ്ട്. ഇതരസംസ്ഥാനക്കാർ‌ക്കു ജില്ലയില്‍ ലോട്ടറി അടിച്ചിട്ടുണ്ട്. ഭാഗ്യദേവത കടാക്ഷിച്ച ഭായിമാർ പണവുമായി നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

Read More

ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി

ന്യുഡല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുന്ന ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയമാണ് കമ്പനിക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് നഗരങ്ങള്‍ക്ക് പുറമെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആകാശ എയര്‍ സര്‍വീസുകള്‍ ആരംഭിക്കും. ആകാശയെ ഇന്‍റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അംഗീകരിച്ചുവെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബൈ അറിയിച്ചു. ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇന്‍റര്‍നാഷണല്‍ സർവീസുകൾ ആരംഭിക്കുക. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചനകള്‍ നല്‍കി. പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണു പുതിയ പ്രഖ്യാപനങ്ങൾ.

Read More

കാലം സാക്ഷി..! രമേശ് ചെന്നിത്തലയെ വെട്ടി, പ്രതിപക്ഷ സ്ഥാനത്തേക്ക് വി.ഡി. സതീശൻ ; ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേ ഷം പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരുടെയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്ന് ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ. കാലം സാക്ഷി എന്ന ആത്മകഥയിൽ പാഴായ ഭൂരിപക്ഷ പിന്തുണ എന്ന തലക്കെട്ടിലുള്ള അധ്യായത്തിലാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന ഭൂരിപക്ഷ എംഎൽഎമാരുടെ ആവശ്യത്തെ മറികടന്ന് ഹൈക്കമാൻഡ് വി.ഡി സതീശനെ തെരഞ്ഞെടുത്തുവെന്ന് പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പ്രത്യേകിച്ച് ആരുടെയും പേര് ഹൈക്കമാൻഡ് നിർദേശിക്കുന്നില്ലെങ്കിൽ രമേശ് ചെന്നിത്തലതന്നെ ആ സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടിലായിരുന്നു താനെന്നും ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം സംബന്ധിച്ച് എഐസിസിയിൽ നിന്ന് എന്തെങ്കിലും നിർദേശമുണ്ടോയെന്നറിയാൻ കെ.സി വേണുഗോപാലിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ താൻ നേരിട്ട് പോയി എന്ന് ഉമ്മൻ ചാണ്ടി പറയുന്നു. ഇതുവരെ നിർദേശങ്ങളൊന്നും ഹൈക്കമാൻഡിൽ നിന്നും വന്നില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ ചോദിച്ചുപറയാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞെങ്കിലും പിന്നെ…

Read More

പൂവിട്ടാൽ നല്ലസുഗന്ധമുള്ള ചെടിയാണമ്മേ..! വീട്ടില്‍ അരുമയോടെ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ഇടുക്കിഗോൾഡിനെ പരിപാലിച്ച സനീഷിനെ അകത്താക്കി പോലീസ്

വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ  സംഭവത്തില്‍ യുവാവ് പിടിയിൽ.  പള്ളിക്കവല മാണിപ്പുറത്ത് ജോയിയുടെ മകന്‍ സനീഷ് എം.ജിയാണ് പിടിയിലായത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും യുവാവ്  പരിപാലിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികളും പോലീസ്  കണ്ടെത്തി. സനീഷിന്‍റെ വീട്ടില്‍ നിന്നും എക്സൈസ് സംഘം 246 സെന്റീമീറ്റര്‍ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റര്‍ നീളമുള്ള വേറൊരു ചെടിയും  കണ്ടെത്തി. കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യുവാവ് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന്  വിവരം  പോലീസിനു ലഭിച്ചു. അതെ തുടര്‍ന്ന് നാർക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്  സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രാജേന്ദ്രനും സംഘവും ചേര്‍ന്ന്  രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍…

Read More

ഈ 6 അടുക്കള ചേരുവകൾ ആൻറിബയോട്ടിക്കുകൾക്ക് പകരം വയ്ക്കാൻ കഴിയുമോ? വിദഗ്‌ധർ പറയുന്നു

വൈറൽ പനികളോ ഗുരുതരമായ രോഗങ്ങളോ ആകട്ടെ അണുബാധകളെ ചെറുക്കാനും ആരോഗ്യം വീണ്ടെടുക്കാനും പലപ്പോഴും ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ പ്രകൃതിദത്ത ഔഷധങ്ങളുടെ ഒരു നിധി ശേഖരമുണ്ട്. ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, ശക്തമായ രോഗശാന്തിക്കാരായി പ്രവർത്തിക്കുകയും ചെയ്യുന്ന ചേരുവകൾ നിറഞ്ഞ കലവറയാണ് പ്രകൃതി ഉദാരമായി നമുക്ക് സമ്മാനിച്ചത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ  ഡയറ്റീഷ്യൻ പ്രകൃതിദത്ത ആന്‍റിബയോട്ടിക് എന്ന് വിളിക്കുന്ന ഈ 6 ഭക്ഷണങ്ങളെക്കുറിച്ച് പറയുന്നുണ്ട്.  വെളുത്തുള്ളി:  വെളുത്തുള്ളി അതിന്‍റെ പാചക ആകർഷണത്തിന് മാത്രമല്ല ശക്തമായ ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ്. ഇതിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ശക്തമായ ആന്‍റിമൈക്രോബയൽ സംയുക്തമാണ്. ഇത് വിഭവങ്ങൾക്ക് രുചി കൂട്ടുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  ഇഞ്ചി: ഇമ്മ്യൂൺ ബൂസ്റ്ററായ ഇഞ്ചി അടുക്കളയിലെ പ്രധാനപ്പെട്ട ഒന്ന് മാത്രമല്ല ഔഷധ വിസ്മയമാണ്. ദഹനത്തെ സഹായിക്കുകയും ആക്രമണകാരികൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ആന്‍റി-പാരാസിറ്റിക് സംയുക്തങ്ങൾ അടങ്ങിയിട്ടുമുണ്ട്.…

Read More

പൂജാരിമാർക്ക് അയിത്തമില്ല; വെറും പാവങ്ങൾ അവരെ ഉപദ്രവിക്കരുത്; കെ.സുരേന്ദ്രൻ

ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ്  ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ.സുരേന്ദ്രൻ.  രാധാകൃഷ്ണൻ ജിക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം..  പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം…

Read More

ഐഎസ്എല്‍ ; കൊച്ചിയില്‍ ബംഗളൂരു പന്തു തട്ടേണ്ടത് മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിൽ

  കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്. ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്‌പോര്‍ട്‌സ് 18ലും സൂര്യ മൂവീസിലും തത്‌സമയം കളി കാണാം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്‍റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. തുടര്‍ച്ചയായ…

Read More

ഇതിലും ഭേദം ഞണ്ട് ഇറുക്കിയാൽ മതിയായിരുന്നു; ഞണ്ട് വിഭവത്തിന് ഈടാക്കിയത് 56,000 രൂപ; കേസ് കൊടുത്ത് യുവതി

സുഹൃത്തുക്കളോടൊപ്പം സിംഗപ്പൂരിലെ ഒരു റെസ്റ്റോറന്‍റിൽ എത്തിയ ജാപ്പനീസ് വിനോദസഞ്ചാരി ഭക്ഷണ ബില്ല് കണ്ട് ഞെട്ടി. ഒരു ഞണ്ട് വിഭവത്തിന് $680 (56,503 രൂപ)ആണ് ഈടാക്കിയത്.തുടർന്ന് ഭക്ഷണച്ചെലവ് കൃത്യമായി അറിയിക്കാത്തത് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ വിവരം അറിയിച്ചു.  സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റെസ്റ്റോറന്‍റിൽ ജുങ്കോ ഷിൻബ ഭക്ഷണം കഴിക്കുകയായിരുന്നു, താൻ ഓർഡർ ചെയ്ത ചില്ലി ക്രാബ് ഡിഷിന്‍റെ വില ഏകദേശം $680 ആണെന്ന് അറിഞ്ഞു. ഒരു വെയിറ്റർ ശുപാർശ ചെയ്തതിന് ശേഷമാണ് താൻ  കിംഗ് ചില്ലി ക്രാബ് ഡിഷ് ഓർഡർ ചെയ്തതെന്ന് യുവതി പറഞ്ഞു. വെയിറ്റർ ഞണ്ടിനെ $20 വിലയുള്ള ഒരു വിഭവമായി എടുത്തുകാണിച്ചു, എന്നാൽ 100 ഗ്രാമിന് അവർ ഈടാക്കുന്നത് എത്രയാണെന്ന് പറയാതെ ഭക്ഷണം എടുത്തു. പാകം ചെയ്യുന്നതിനുമുമ്പ് ഞണ്ടിന്‍റെ ആകെ ഭാരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് അവർ അവകാശപ്പെട്ടു. നാലംഗ സംഘത്തിന് അവർക്ക് കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ…

Read More

ഏകദിന റാങ്കിംഗ്; മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്

മുംബൈ: ബൗളർമാരുടെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത പ്രകടനത്തിന്‍റെ ബലത്തിൽ, ഒന്പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തുകയായിരുന്നു. കരിയറിൽ രണ്ടാം തവണയാണ് സിറാജ് റാങ്കിംഗിൽ ഒന്നാമതാകുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ആദ്യ നേട്ടം.

Read More