റബര്‍ത്തടിക്കും വിലയില്ല; കര്‍ഷകര്‍ക്കു നഷ്ടം മാത്രം; തടിമില്ലുകാരും ഇടനിലക്കാരും ചേർന്നു വിലയിടിക്കുന്നുവെന്ന് കർഷകർ

സ്വന്തം ലേഖകന്‍കോട്ടയം: റബര്‍ ഷീറ്റ് വിലയിടിവിനൊപ്പം റബര്‍ തടിവില കുറഞ്ഞതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. റബര്‍ സെലക്ഷന്‍ തടി (ഏറ്റവും വണ്ണമുള്ള ചുവടുവശം) രണ്ടു മാസം മുന്പ് ടണ്ണിന് 9,500 രൂപ വരെ ഉയര്‍ന്നത് 7,500 രൂപയിലേക്ക് താഴ്ന്നു. വി റകിനും മറ്റുമായുള്ള റബര്‍ തടിക്ക് ആറായിരം രൂപയിലും താഴെയാണ് നിരക്ക്. ഓരോ വര്‍ഷവും തൊഴിലാളി യൂണിയനുകള്‍ സംഘടിതമായി ഉയര്‍ത്തുന്ന അന്യായകൂലിയാണ് കര്‍ഷകരുടെ ദുര്യോഗത്തിനു പ്രധാന കാരണം. യൂണിയന്‍ ഇടപെടലില്‍ വര്‍ഷംതോറും ഉയര്‍ത്തുന്ന തൊഴില്‍ക്കൂലിയ്ക്കു പുറമെ ലോറിക്കൂലിയും വര്‍ധിക്കുന്നു.എന്നാല്‍ തടിമില്ലുകളും ഇടനിലക്കാരും തമ്മിലെ ധാരണയാണ് വിലയിടിക്കുന്നതിലെ പ്രധാന ഘടകമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. സംഘടിതചൂഷണത്തിന്‍റെ ഫലമായി ഒരു ടണ്‍ റബര്‍ തടിക്ക് മൂവായിരം രൂപ വീതം നഷ്ടം കര്‍ഷകര്‍ക്കുണ്ടാകുന്നതായി ഇവര്‍ പറയുന്നു. പ്ലൈവുഡ് നിര്‍മാണത്തിനാണ് സെലക്ഷന്‍ പ്രധാനമായും റബര്‍ തടി ഉപയോഗിക്കുന്നത്. സമീപകാലത്ത് മറ്റിനം പാഴ്തടികള്‍ വലിയ തോതില്‍…

Read More

മദ്യനിര്‍മാണവും അനാശാസ്യം: കുവൈത്തില്‍ 42 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഷ്യാക്കാരായ 12 പ്രവാസികൾ അറസ്റ്റിൽ. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികമായി മദ്യം ഉത്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അപ്പാർട്ടുമെന്‍റുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പ്രാദേശികമായി നിര്‍മിച്ച 7854 കുപ്പി മദ്യം, മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന 116 ബാരല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അഥോറിറ്റിയിലേക്ക് കൈമാറി. അതിനിടെ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികളും കുവൈത്തിൽ അറസ്റ്റിലായി. പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ അറസ്റ്റിലായത്.

Read More

കാറോടിക്കാൻ സ്വന്തമായി റോഡ് വെട്ടി! കൊച്ചുകുഞ്ഞു ചാന്നാർ: കേരളത്തിൽ ആദ്യമായി കാർ വാങ്ങിയ വ്യക്തി

കേരളത്തിൽ ആദ്യമായി കാർ വാങ്ങി സഞ്ചരിച്ച വ്യക്തി ആലപ്പുഴയിലെ ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ വ്യവസായി ആയിരുന്നു. 1902ൽ അദ്ദേഹം ഇംഗ്ലണ്ടിൽനിന്നു കാർ ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹംതന്നെയായിരുന്നു. ലോകത്ത് ആദ്യമായി കാർ കണ്ടുപിടിച്ച് 16 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചാന്നാർ കാർ ഇറക്കുമതി ചെയ്തത്. 1886ലാണ് കാൾ ബെൻസ് കാർ നിർമിക്കുകയും തന്‍റെ കാറിന്‍റെ പേറ്റന്‍റിനായി അപേക്ഷിക്കുകയും ചെയ്തത്. എന്നാൽ ചാന്നാർ ഈഴവനായതിനാൽ പൊതുവഴിയിലൂടെ അദ്ദേഹത്തിന് കാറിൽ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു. ഇതിനുവേണ്ടി കിലോമീറ്ററുകൾ നീണ്ട റോഡും അദ്ദേഹം സ്വന്തമായി നിർമിച്ചു. ആലപ്പുഴ ടൗൺ ഹാൾ മുതൽ ഠാണാ പടി വരെ നിർമിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. സഞ്ചാരവിലക്ക് മറികടക്കാൻ ചാന്നാർ കാറിന്‍റെ ഡ്രൈവറായി നായർ സമുദായത്തിലുള്ള ഒരാളെയാണ് നിയോഗിച്ചിരുന്നത്. 1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്.…

Read More

ലോക ഹൃദയദിനം; സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണ് വസ്തുത. ‘ഹൃദ്യമായി ഹൃദയത്തെ മനസിലാക്കൂ’ എന്നാണ് ലോക ഹൃദയ സംഘടന 2023ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയത്തെ അറിയാനും മനസിലാക്കാനുമുള്ള അവസരമാണ് ഹൃദയദിനം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളു. നമ്മള്‍ ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ നമുക്കുചുറ്റുമുള്ളവര്‍ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.…

Read More

സൈബര്‍ സെല്ലിന്‍റെ പേരില്‍ വ്യാജസന്ദേശവും ഭീഷണയും; മാനഹാനി ഭയന്ന് വിദ്യാര്‍ഥി ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്

കോഴിക്കോട്: സൈബര്‍ സെല്ലിന്‍റെ പേരില്‍ ലാപ്‌ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി എഴുതിവച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് സാമൂതിരി ഹയര്‍ െസക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) കഴിഞ്ഞ ദിവസം ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍വച്ച് ലാപ്‌ടോപില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം വരികയായിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയോട് (എന്‍സിആര്‍ബി) സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കമ്പ്യൂട്ടര്‍ ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയാണ് എന്‍സിആര്‍ബിയുടെതിനു സമാനമായ സ്‌ക്രീന്‍ കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ടത്. എന്‍സിആര്‍ബിയുടെ സര്‍ക്കാര്‍ മുദ്രയും ഇതിലുണ്ടായിരുന്നു. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍…

Read More

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവിനെതിരേ പോലീസ് കേസ്

എടക്കാട്: ഇൻസ്റ്റ ഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി സ്വദേശിയായ എ. സനൂജയ്ക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ ഒന്നോടെ പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കരിയർ തുടങ്ങിയത് പതിനാറാം വയസിൽ; അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ; രസികൻ മറുപടിയുമായി സ്വാതി റെഡ്ഢി

ഏതാനും നാളുകൾക്കിടെ തെന്നിന്ത്യൻ സിനിമ രംഗത്തുനിന്നു നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തു വന്നത്. സാമന്ത-നാഗാർജുന, ധനുഷ്-ഐശ്വര്യ, തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെ മകളും നടിയുമായ നിഹാരിക കോനിഡേല… അങ്ങനെ പോകുന്നു ആ പട്ടിക. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചർച്ചയാകുന്ന ഒന്നാണ് നടി സ്വാതി റെഡ്‌ഢിയുടെ വിവാഹമോചനം. ഒരു വർഷത്തിലേറെയായി സ്വാതി റെഡ്‌ഡിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്‍റെ ചിത്രങ്ങളും സ്വാതി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നു ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്. 2018 ലാണ് സ്വാതിയുംവികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാൾ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു. അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ പിൻവലിച്ചത്.…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് എം.കെ. കണ്ണൻ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുന്പ് മുഖ്യമന്ത്രിയെ കണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ. ഇത് രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. അറസ്റ്റിലായ അരവിന്ദാക്ഷന്‍റെ ഇടപാടുകളെപ്പറ്റി അറിയില്ലെന്ന് കണ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സഹകരണ ബാങ്ക് വഴി അറസ്റ്റിലായ പി. സതീഷ്‌കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലുമായി തന്‍റെ ബാങ്കിന് ബന്ധമില്ലെന്നാണ് കണ്ണന്‍റെ വാദം. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി മുഖ്യമായും അന്വേഷണം നടത്തുന്നത്. കിരണും…

Read More

ബൈക്ക് പാർക്കിംഗിനെച്ചൊല്ലി തർക്കം; ആലുവയിൽ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി; അനുജൻ പിടിയിൽ

ആലുവ: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് മരിച്ചത്. അനുജൻ തോമസിനെ ആലുവ ടൗൺ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി. ഇലക്ട്രീഷനാണ് മരിച്ച പോള്‍സണ്‍. ഇയാൾ കാന്‍സര്‍ രോഗിയുമായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. ബൈക്ക് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോമസിന്‍റെ ബൈക്ക് രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു. ഇതിനെതിരേ തോമസ് പോലീസിൽ പരാതി നല്കിയിരുന്നു. തോമസിന്‍റെ ബൈക്കിന് പിന്നിലെ സീറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. ഇതിന്‍റെ പേരിലാണ് തർക്കം നടന്നതെന്നാണ് സൂചന. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾന്‍റെ വയറ്റിൽ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. അച്ഛൻ ജോസഫിന്‍റെ…

Read More

തൊണ്ണൂറുകളിലെ അതേ ഭംഗി! ശോഭനയുടെ പുതിയ സെൽഫി ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ആ പഴയ ശോഭന തന്നെ, ഏറെ മനോഹരമായിരിക്കുന്നു എന്നൊക്കെയാണ് ആരാധകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. നർത്തകി എന്നറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, യാത്രകളും തീർഥാടനങ്ങളും ഏറെ പ്രിയമുള്ള താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. തൊണ്ണൂറുകളിലെ അതേ ഭംഗിയോടെ ശോഭനയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ കമന്‍റ് ചെയ്തത്. മലയാളത്തിൽ ഇനിയും സിനിമ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങൾ പ്രിയ നടിയെ തേടിയെത്തട്ടെയെന്നും ഇവർ പറയുന്നു.

Read More