മാംസഭുക്കുകൾക്കൊപ്പം ജോലി ചെയ്യുമ്പോൾ പിഴവ് പാടില്ല; സഫാരി പാർക്കിൽ സിംഹത്തിന്‍റെ ആക്രമണത്തിൽ ജപ്പാൻ മൃഗപാലകന് ദാരുണാന്ത്യം

മൃഗശാലയിൽ കൂട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ സിംഹത്തിന്‍റെ ആക്രമണത്തിൽ ജീവനക്കാരൻ മരിച്ചു. ജപ്പാനിലെ സഫാരി പാർക്കിലാണ് സംഭവം.  ഫുകുഷിമ മേഖലയിലെ തൊഹോകു സഫാരി പാർക്കിലെ ജീവനക്കാരനായ  കെനിച്ചി കാറ്റോയെ കഴുത്തിൽ നിന്ന് രക്തസ്രാവം വരുന്ന നിലയിൽ സിംഹക്കൂട്ടിനുള്ളിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.  ഭക്ഷണം ഉപയോഗിച്ച് സിംഹത്തെ കൂട്ടിലേക്ക് ആകർഷിക്കാൻ കാറ്റോ ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ വലിയ പൂച്ചയിൽ നിന്ന് സിംഹത്തെ വേർപെടുത്തേണ്ട വാതിൽ പൂട്ടിയില്ലെന്നും പാർക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വാതിൽ തുറന്ന് ഭക്ഷണം വയ്ക്കും, ഭക്ഷണം വെച്ചാൽ ഉടൻ വാതിൽ അടച്ച് പൂട്ടണമെന്നും പാർക്കിന്‍റെ വൈസ് പ്രസിഡന്‍റ് നോറിചിക കുമാകുബോ  പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആ സമയത്ത് വാതിൽ തുറന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഹങ്ങൾ, കടുവകൾ, കരടികൾ തുടങ്ങിയ മാംസഭുക്കുകൾക്കൊപ്പം ജോലി ചെയ്യുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു കാറ്റോ. ഈ സംഭവം വളരെ ഗൗരവമായി കാണുന്നെന്നും. സമാനമായ…

Read More

രണ്ടാം വിവാഹത്തിൽ കുട്ടികളില്ല, നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വൃദ്ധൻ; പിടിയിലായപ്പോൾ പറഞ്ഞ കാരണങ്ങൾ ഇതൊക്കെ

നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 74കാരൻ പോലീസ് പിടിയിൽ. നവി മുംബൈയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് കാണാതായത്.  പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. നവി മുംബൈയിലെ നെരുൾ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.  ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ ഒരു വ്യക്തി കുട്ടിയെ കൈകളിൽ എടുത്ത് നടന്നുപോകുന്നത് വ്യക്തമായി കാണാം. റെയിൽവേ സ്റ്റേഷനിലും പരിസരത്തുമുള്ള 150ഓളം സിസിടിവികളാണ് പോലീസ് സംഘം പരിശോധിച്ചത്.  സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞു. നവി മുംബൈയിലെ കരവേ ഗ്രാമ പ്രദേശത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.  മണി തോമസ് എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ പാർപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ശേഷം ഇയാൾ പുനർവിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തിനും…

Read More

മകളുടെ വിവാഹം ആർഭാടമാക്കണം, ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു

മകളുടെ വിവാഹത്തിനായ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച പതിനെട്ട് ലക്ഷം രൂപ ചിതലരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. മൊറാദാബാദ് സ്വദേശിനിയായ അൽക്ക പഥക് കഴിഞ്ഞ വർഷം ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലെ ലോക്കറിൽ 18 ലക്ഷം രൂപയുടെ പണം സൂക്ഷിച്ചിരുന്നു. ബാങ്ക് ജീവനക്കാർ അടുത്തിടെ ലോക്കർ എഗ്രിമെന്‍റ് പുതുക്കുന്നതിനും അവളുടെ ‘നോ യു കസ്റ്റമർ’ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. എല്ലാം ക്രമത്തിലാണോ എന്നറിയാൻ പതക് തന്‍റെ ലോക്കർ തുറന്നപ്പോൾ ആ കാഴ്ച കണ്ട് തകർന്നുപോയി. മകളുടെ വിവാഹത്തിന് വേണ്ടി കഷ്ടപ്പെട്ട് സ്വരൂപിച്ച പണം ചിതലരിച്ച് പൊടിയായി.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്ന ഏറ്റവും പുതിയ നിയമങ്ങൾ ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ബാങ്ക് ഓഫ് ബറോഡ ലോക്കൽ കരാറിൽ ലൈസൻസ്, ആഭരണങ്ങൾ, രേഖകൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് ലോക്കർ…

Read More

ഏഷ്യൻ ഗെയിംസിൽ വെള്ളിനേട്ടം; വീട്ടിലേക്ക് മടങ്ങാനാവാതെ മണിപ്പുരിന്‍റെ പുത്രി

ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന താരങ്ങൾ സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും എത്രയും വേഗം എത്താനാണ് ആഗ്രഹിക്കുക. ഏഷ്യൻ ഗെയിംസ് എന്നല്ല, രാജ്യത്തിനു വേണ്ടി മെഡൽ നേടുന്ന ഏതൊരു താരത്തിന്‍റെയും ആഗ്രഹം അതുതന്നെ. എന്നാൽ, ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിട്ടും ആ മെഡലുമായി എന്ന് വീട്ടിലും നാട്ടിലുമെത്താമെന്നു തീർച്ചയില്ലാത്ത ഒരു താരം ഇന്ത്യൻ സംഘത്തിലുണ്ട്. വനിതാ 60 കിലോഗ്രാം സൻഡ വുഷുവിൽ വെള്ളി നേടിയ നഓറം റോഷിബിന ദേവിയാണ് ഈ ദുരവസ്ഥയിലുള്ളത്. മണിപ്പുരിലെ ബിഷ്ണുപുർ ജില്ലക്കാരിയാണ് റോഷിബിന ദേവി. കലാപ കലുഷിത അന്തരീക്ഷമായതിനാലാണ് റോഷിബിന ദേവിക്ക് എന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയെത്താൻ സാധിക്കും എന്ന് വ്യക്തതയില്ലാത്തത്. മണിപ്പുരിൽ ദുരതമനുഭവിക്കുന്ന ആളുകൾക്ക് ഈ മെഡൽ സമർപ്പിക്കുന്നു. ഞങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. എല്ലാവരും ഭയത്തിലാണ്. എല്ലാം അഗ്നിക്കിരയാക്കപ്പെടുന്നതു കണ്ടിരിക്കുക അസഹനീയമാണ് – റോഷിബിന ദേവി ഏഷ്യൻ ഗെയിംസ് വെള്ളി…

Read More

നാഗോർണോ- കരാബാക് അസർബൈജാനിൽ ലയിക്കും; പാതി അര്‍മേനിയൻ വംശജരും പലായനം ചെയ്തു

സ്റ്റെപാനാകെർട്ട്: നാഗോർണോ-കരാബാക് പ്രദേശം ജനുവരി ഒന്നിന് അസർബൈജനിൽ ലയിക്കുമെന്ന് ഇവിടത്തെ സ്വയംപ്രഖ്യാപിത സർക്കാരിന്‍റെ പ്രസിഡന്‍റ് സാമുവൽ ഷഹ്റാമന്യൻ അറിയിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും ജനുവരി ഒന്നിനു പിരിച്ചുവിടാനുള്ള ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. ‌ജനങ്ങളുടെ സുരക്ഷയും താത്പര്യവും സംരക്ഷിക്കുന്നതിനാണു സർക്കാരിനെ പിരിച്ചുവിടുന്നതെന്നു പ്രസിഡന്‍റ് വ്യക്തമാക്കി. മൂന്നു പതിറ്റാണ്ട് അർമേനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന നാഗോർണോ-കരാബാക് പ്രദേശം അസർബൈജാൻ സേന കഴിഞ്ഞയാഴ്ചയാണ് പിടിച്ചെടുത്തത്. നാഗോർണോ-കരാബാക്കിനെ അസർബൈജാന്‍റെ ഭാഗമായിട്ടാണ് അന്താരാഷ്‌ട്രസമൂഹം അംഗീകരിക്കുന്നത്.നാഗോർണോയിലെ 1.2 ലക്ഷം വരുന്ന അർമേനിയൻ വംശജരിൽ പാതിയും അയൽ രാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്തുകഴിഞ്ഞു. അസർബൈജാൻ സർക്കാർ നാഗോർണോയിൽ വംശീയ ഉന്മൂലനം നടത്തുന്നതായി അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിച്ചു. നാഗോർണോയിൽ നിരീക്ഷകരെ വിന്യസിക്കാനായി പാശ്ചാത്യശക്തികൾ അസർബൈജാനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

Read More

ഫ്യൂണറൽ തീമിൽ പ്രെഗ്നൻസി ഷൂട്ട്; വൈറലായ് ചിത്രങ്ങൾ

ഗർഭകാലത്തെ മനോഹരമായ യാത്ര മെറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെ പകർത്തുന്ന രീതി ഇപ്പോൾ പതിവാണ്. അടുത്തിടെ യുഎസിൽ ഒരു യുവതി തന്‍റെ വിചിത്രമായ പ്രസവ ഫോട്ടോഷൂട്ട് നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കെന്റക്കിയിൽ നിന്നുള്ള ചെറിഡൻ ലോഗ്‌സ്‌ഡൺ എന്ന 23 കാരിയായ യുവതി ശവസംസ്‌കാര പ്രമേയത്തിലുള്ള ഗർഭകാല ഷൂട്ടിംഗിൽ കറുത്ത ഗൗൺ ധരിച്ചാണെത്തിയത്. ചിത്രങ്ങളിൽ അവളുടെ സോണോഗ്രാമിന്‍റെ ഫോട്ടോകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുകൾ തുടച്ച് ഇരുണ്ട മൂടുപടത്തിൽ ചിത്രീകരിച്ചിരിക്കുന്നതായി കാണിക്കുന്നു. നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത് . പലരും അവളെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇത്  ആഘോഷിക്കുമെന്നും അവൾ വെളിപ്പെടുത്തി.          

Read More

ചൈനയ്ക്കെതിരേ ആയുധശേഖരം; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി തായ്‌വാൻ

തായ്പെയ്: ചൈനയ്ക്കെതിരേ ആയുധശേഖരം വർധിപ്പിക്കുന്ന തായ്‌വാൻ സ്വന്തമായി നിർമിച്ച മുങ്ങിക്കപ്പൽ നീറ്റിലിറക്കി. പ്രസിഡന്‍റ് സായ് ഇംഗ് വെന്നിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 154 കോടി ഡോളർ ചെലവിട്ടു നിർമിച്ച മുങ്ങിക്കപ്പൽ ഡീസൽ എൻജിനാലാണു പ്രവർത്തിക്കുന്നത്. ചൈനീസ് ഐതിഹ്യങ്ങളിലെ പറക്കും മത്സ്യമായ ‘ഹൈക്കുൻ’ എന്നാണു പേരിട്ടിരിക്കുന്നത്. പരീക്ഷണയോട്ടങ്ങൾക്കുശേഷം 2024ൽ നാവികസേനയുടെ ഭാഗമാകും. മറ്റൊരു മുങ്ങിക്കപ്പലിന്‍റെ നിർമാണം തായ്‌വാനിൽ പുരോഗമിക്കുകയാണ്. പത്തു മുങ്ങിക്കപ്പലുകൾ സ്വന്തമാക്കാനാണ് ഉദ്ദേശ്യം. പസഫിക് സമുദ്രത്തിൽ ചൈനീസ് സേനയെ തടയാമെന്ന മോഹം മണ്ടത്തരവും വിവരക്കേടുമാണെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. എത്ര ആയുധങ്ങൾ സമാഹരിച്ചാലും തായ്‌വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നും പറഞ്ഞു.

Read More

ആൺമക്കൾക്ക് വിഷം നൽകി; പിന്നാലെ ജീവനൊടുക്കി അമ്മ

മക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി അമ്മ. ത്രിപുരയിലെ ഖോവായ് ജില്ലയിലാണ് 25 കാരിയായ സ്ത്രീ തന്‍റെ രണ്ട് ആൺമക്കൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രമീള മുണ്ട എന്ന സ്ത്രീയും ഒമ്പത് വയസ്സുള്ള മകനും മരിച്ചു. പതിനൊന്ന് വയസ്സുള്ള മകൻ അഗർത്തലയിലെ ജിബിപി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി കമലബാഗൻ ഗ്രാമത്തിലാണ് സംഭവം.  

Read More

കനേഡിയൻ സൈന്യത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെ കനേഡിയന്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായതായും പിന്നാലെ ഹാക്കിംഗിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്ന ഹാക്കര്‍മാരുടെ സംഘം രംഗത്തെത്തിയതായും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ വ്യോമസേനയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായെന്നും അതിനു പിന്നിൽ തങ്ങളാണെന്നും ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് സംഘം എക്‌സില്‍ അവകാശപ്പെട്ടു. ഉച്ചയോടെയാണ് വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതെന്നും കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് വ്യക്തമാക്കി. ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തത്.

Read More

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം; ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ ഫൈനലിൽ

ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിന്‍റെ ആറാം ദിനം ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ടീം ഇനത്തിലാണ് സ്വര്‍ണ മെഡല്‍ നേട്ടം. ഐശ്വരി പ്രതാപ് സിംഗ് തോമര്‍ (591), സ്വപ്നില്‍ കുസാലെ (591), അഖില്‍ ഷിയോറന്‍ (587) എന്നിവരടങ്ങുന്ന ടീമാണ് സുവര്‍ണനേട്ടംകെെവരിച്ചത്. ചൈനയെ ആറു പോയിന്‍റുകള്‍ക്ക് പിന്നിലാക്കിയാണ് നേട്ടം. ഐശ്വരി പ്രതാപ് സിംഗ് തോമറും സ്വപ്നില്‍ കുസാലെയും ഈ ഇനത്തില്‍ വ്യക്തിഗത ഫൈനലില്‍ ഇടംനേടി. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍ പാലക്കും ഇഷ സിംഗും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വനിതാ ഷൂട്ടര്‍മാര്‍ വെള്ളി നേടി. വനിതാ ടീം – പാലക്, ഇഷ സിംഗ്, ടി.എസ്. ദിവ്യ.…

Read More