കോട്ടയം: ജീവനെടുത്ത് കുഴിമന്തിയും ഷവര്‍മയും. അതിമാരക രോഗങ്ങൾ വരുത്തിവയ്ക്കുന്നതിനൊപ്പം അകാലമരണത്തിലേക്കും നയിക്കുകയാണ് ഈ പുത്തൻ രൂചിക്കൂട്ടുകള്‍. ഷവര്‍മയില്‍ പലപ്പോഴായി പല ജീവനുകള്‍ പൊലിഞ്ഞു. ഒരു പ്രഹസന പരിശോധനയും അടച്ചുപൂട്ടലും പിഴചുമത്തലുമൊക്കെ നടക്കുമെന്നല്ലാതെ ശാശ്വത നടപടിയൊന്നുമില്ല. ലൈസന്‍സില്ലാതെ വഴിനീളെ പെരുകുന്ന ഷവര്‍മ, കുഴിമന്തി, തട്ടുകടകള്‍ക്കെതിരേ ആരോഗ്യവകുപ്പ് പുലര്‍ത്തുന്ന ഗുരുതരമായ അനാസ്ഥയാണ് ദുരന്തം ആവര്‍ത്തിക്കാന്‍ കാരണം. കോഴിഫാമുകളിലെ ഇറച്ചി അവശിഷ്ടം, മാംസളമല്ലാത്ത ഭാഗങ്ങള്‍, വളര്ച്ചയെത്തിയശേഷവും വിറ്റഴിക്കാനാവാതെ വരുന്ന കോഴികള്‍, രോഗങ്ങള്‍ ബാധിച്ചു ചത്തൊടുങ്ങുന്നവ, ഹോട്ടലുകളില്‍ മിച്ചംവരുന്നതും പഴകിയതുമായ കോഴിയിറച്ചി എന്നിവയൊക്കെയാണ് ഷവര്‍മയായി വില്പന. ആവർത്തിക്കുന്ന ദുരന്തങ്ങൾ കഴിഞ്ഞ 18നു കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങി കഴിച്ച കോട്ടയം പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് കഴിഞ്ഞ ഡിസംബര്‍ 29നു കോട്ടയം…
Read MoreDay: October 27, 2023
വേണുവിന് മകളെ ജീവനായിരുന്നു; ഇന്നലെയും പലഹാരവുമായെത്തി; ഭർത്താവിന്റെ അമിതമദ്യപാനം ചോദ്യം ചെയ്ത് ഭാര്യയും മകളെ അകറ്റുന്നെന്നുള്ള സംശം വേണുവിനും; മരണത്തിന് പിന്നിലെ കഥകൾ ഇങ്ങനെ…
മല്ലപ്പള്ളി: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ച വാർത്ത കേട്ടാണ് മുക്കൂർ ഗ്രാമം ഇന്നലെ ഉണർന്നത്. പ്രദേശവാസികള്‍ രാവിലെ ഓടിയെത്തിയപ്പോഴേക്കും ദമ്പതികളുടെ മരണവാര്‍ത്തയാണ് അറിയാനായത്. കുന്നന്താനം മുക്കൂര്‍ മുണ്ടുകണ്ടത്തില് വട്ടശേരില്‍ വേണുക്കുട്ടന്‍ നായര്‍ (48), ഭാര്യ പാലയ്ക്കാത്തകിടി സ്മിത ഭവനില്‍ ശ്രീജാ ജി. മേനോന് (38) എന്നിവർക്കാണ് ദാമ്പത്യകലഹത്തെത്തുടർന്ന് ദാരുണമായി ജീവൻ വെടിയേണ്ടിവന്നത്. പ്രവാസിയായിരുന്ന വേണുക്കുട്ടന്‍ നായര്‍ വിവാഹശേഷം ഭാര്യവീട്ടില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യംകൊണ്ട് വീട് പുതുക്കിപ്പണിയുകയും കാറും ഇരുചക്രവാഹനവും സ്ഥലവുമെല്ലാം വാങ്ങുകയും ചെയ്തു. ഭാര്യവീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങിയപ്പോള്‍ ഭാര്യ ശ്രീജ സ്വന്തം പേരില്‍ ആധാരം ചെയ്തത് ഇരുവരും തമ്മില്‍ ചെറിയ പിണക്കത്തിനിടയാക്കിയിരുന്നതായി പറയുന്നു. 10 മാസം മുമ്പ് വേണുക്കുട്ടന്‍ അവധിക്ക് നാട്ടില്‍ വന്ന് തിരികെ പോകുന്നതിന് തലേന്ന് സ്കൂട്ടറില്‍ നിന്ന് വീണ് കഴുത്തിനും കൈക്കും ഒടിവുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍…
Read Moreടെർമിനൽ കാൻസർ ബാധിച്ച പോലീസ് നായയ്ക്ക് അവസാന സല്യൂട്ട്; വീഡിയോ വൈറൽ
വിർജീനിയയിലെ 11 വയസ്സുള്ള ഒരു പോലീസ് നായയാണ് കാൻഡി. എന്നാൽ കാൻഡിയ്ക്ക് ടെർമിനൽ കാൻസറാണെന്ന് അടുത്തിടെ കണ്ടെത്തി. തുടർന്ന് നായയുടെ സേവനത്തിന് നൽകിയ ആദരമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ നായ മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് കൂടാതെ ഏകദേശം 10 വർഷത്തോളം വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസിൽ സേവനമനുഷ്ഠിച്ചു. 2014-ൽ ഷെരീഫിന്റെ ഓഫീസിൽ ചേർന്ന കാൻഡി, സേനയിലെ ആദ്യത്തെ നാർക്കോട്ടിക് ഡിറ്റക്ഷൻ നായയായിരുന്നു. ജോലിയോടുള്ള അർപ്പണബോധത്തിനും കളിയോടുള്ള ഇഷ്ടത്തിനും പേരുകേട്ട നായ പെട്ടെന്ന് ടീമിലെ പ്രിയപ്പെട്ട അംഗമായി. അടുത്തിടെ കാൻഡിക്ക് ഒരു തളർച്ച ഉണ്ടാകുകയും വിശപ്പ് കുറയുകയും ചെയ്തു. തുടർന്ന് കാൻഡിക്ക് ടെർമിനൽ കാൻസറാ ണെന്ന് പരിശോധനയിൽ കണ്ടെത്തി. നായയുടെ സേവനത്തെ ആദരിക്കുന്നതിനായി വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസ് ഒരു പ്രത്യേക ചടങ്ങ് നടത്തി. കാൻഡി അവസാനമായി നടന്നപ്പോൾ അവർ ഇടനാഴിയിൽ വരിവരിയായി നിന്ന് സല്യൂട്ടും ചെയ്തു.…
Read Moreതാന്‍ പലസ്തീൻ ജനതയ്ക്ക് ഒപ്പം, പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട; പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് ശശി തരൂര്‍
കോഴിക്കോട്: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരരാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമായിരുന്നെന്ന് തരൂര്‍ പ്രതികരിച്ചു. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന തരൂരിന്റെ പരാമർശം. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്റെ മറുപടിയായാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂര്‍ പറഞ്ഞു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീന് . കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്. ഇസ്രയേലില്‍…
Read Moreഇന്ത്യൻ വിദ്യാർഥിയ്ക്ക് ജർമ്മൻ പ്രൊഫസർ അയച്ച ഇമെയിൽ വൈറലാകുന്നു; കാരണം ഇത്
ലളിതമായ ഭാഷ ഉപയോഗിച്ചാൽ വ്യക്തമായ് ആശയവിനിമയം നടത്താൻ കഴിയും. അതേസമയം അനാവശ്യവും വാക്കുകളുടെ ഉപയോഗം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. ഇത് വ്യക്തികൾക്ക് ഉദ്ദേശിച്ച സന്ദേശം ഗ്രഹിക്കുന്നത് വെല്ലുവിളിയാക്കുന്നു. കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർക്ക് ഇന്റേൺഷിപ്പ് അപേക്ഷ സമർപ്പിച്ച ഒരു ഇന്ത്യൻ വിദ്യാർഥിയ്ക്ക് അയച്ച മെയിലാണ് ഇപ്പോൾ വൈറലാകുന്നത്. വിദ്യാർഥി നല്ല പ്രതികരണം പ്രതീക്ഷിച്ചിരിക്കെ, അയാൾക്ക് ലഭിച്ച മറുപടി അവനെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ ഈ സംഭവവികാസം പ്രൊഫസറുടെ പ്രതികരണത്തിന്റെ അസാധാരണ സ്വഭാവം എടുത്തുകാണിക്കുകയും ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്തു. എക്ൽസിൽ ഇമെയിൽ എക്സ്ചേഞ്ചിന്റെ സ്ക്രീൻഷോട്ട് ഹർഷിത് തിവാരി എന്നയാൾ പോസ്റ്റ് ചെയ്തു. അതോടൊപ്പം ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു, “എന്റെ സുഹൃത്ത് ജർമ്മനിയിൽ ഗവേഷണ ഇന്റേൺഷിപ്പിനായി ഒരു ജർമ്മൻ പ്രൊഫസറിന് ഒരു ഇമെയിൽ അയച്ചു! പ്രതികരണം ഇതാണ്. : ആരെങ്കിലും ഈ പരാമർശം വിശദീകരിക്കാമോ?” സ്ക്രീൻഷോട്ടിൽ, വിദ്യാർഥി സ്വയം പരിചയപ്പെടുത്തുന്നതും…
Read Moreവീസാ നടപടികൾ ഇന്ത്യ പുനരാരംഭിച്ചത് ശുഭസൂചനയെന്ന് കാനഡ
ടൊറന്റോ: കനേഡിയൻ പൗരന്മാർക്കുള്ള വീസ നടപടികൾ ഇന്ത്യ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് കാനഡ. ഇന്ത്യയുടെ നീക്കം ശുഭസൂചനയാണെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. കനേഡിയൻ പൗരന്മാർ ആശങ്കപ്പെട്ടിരുന്ന സമയത്താണ് ഇന്ത്യയുടെ ഭാഗത്തുനിന്നു നല്ല അടയാളം ലഭിച്ചതെന്നു മാർക്ക് വ്യക്തമാക്കി. വീസാ നടപടികൾ മരവിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പല സമൂഹങ്ങളിലും വളരെയധികം ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വീസ നടപടികൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം നല്ല വാർത്തയാണെന്ന് എമർജൻസി പീപെറഡ്നസ് മന്ത്രി ഹർജിത് സജ്ജനും പറഞ്ഞു. വിവാഹങ്ങൾ, മൃതസംസ്കാരങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ഇന്ത്യക്കാർക്കും കാനഡക്കാർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇപ്പോഴും ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്നും ഹർജിത് സജ്ജൻ പറഞ്ഞു. വീസ നല്‍കിത്തുടങ്ങി…
Read More‘ഞാൻ ബാറ്ററികളിൽ പ്രവർത്തിക്കുന്നു’; അപൂർവ ഹൃദയാവസ്ഥയുള്ള സ്ത്രീ പറയുന്നതിങ്ങനെ
സോഫിയ ഹാർട്ട് എന്ന മസാച്യുസെറ്റ്സിൽ നിന്നുള്ള 30 കാരിയായ ഒരു സ്ത്രീ അപൂർവ ജനിതക ഹൃദ്രോഗവുമായാണ് ജീവിക്കുന്നത്. പൾസ് ഇല്ലാതെ ബാറ്ററികളിൽ പ്രവർത്തിക്കുന്നു എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. വെൻട്രിക്കിളുകളിൽ ഒന്നിനെ ബാധിക്കുന്ന ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന ഹൃദയപേശികളുടെ തകരാറായ മാറ്റാനാവാത്ത ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണ് അവർക്ക്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുമ്പോൾ ഹൃദയം തുടിക്കുന്നത് ഉറപ്പാക്കാൻ സോഫിയ LVAD (ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണം) എന്ന ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഉപകരണത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഹൃദയത്തിന്റെ ഇടത് ഭാഗത്തെ പമ്പിംഗിൽ യാന്ത്രികമായി പ്രവർത്തിക്കുന്നതിലൂടെ ശരീരത്തിലുടനീളം രക്തചംക്രമണം നിലനിർത്താൻ സഹായിക്കുന്നു. 2022 ലെ വേനൽക്കാലത്ത് ഒരു കുതിര ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് തനിക്ക് ഈ അവസ്ഥയുണ്ടെന്ന് ഹാർട്ട് കണ്ടെത്തിയത്. ‘എനിക്ക് ശരിക്കും വേദനയും ക്ഷീണവും തുടങ്ങി. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ക്ഷീണം പോലെ. എന്റെ മസ്തിഷ്കത്തിൽ ഞാൻ തളർന്നില്ല…
Read Moreഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ സിറിയയിൽ രണ്ടിടത്ത് അമേരിക്കയുടെ വ്യോമാക്രമണം
വാഷിംഗ്ടൺ ഡിസി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ സിറിയയില്‍ രണ്ടിടത്ത് അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളുടെ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായല്ല ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലും സിറിയയിലുമുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കുനേരേ നിരന്തര ആക്രമണം ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിലുണ്ടായ ഹൃദയാഘാതം മൂലം അമേരിക്കയുടെ ഒരു കോണ്‍ട്രാക്ടര്‍ക്ക് ജീവന് നഷ്ടമായിരുന്നു. ആക്രമണത്തില്‍ 23 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇറാന്റെ പിന്തുണയുള്ള ഷിയ സായുധസംഘങ്ങള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്. ഇറാന് പിന്തുണയുള്ള സായുധസംഘങ്ങള്‍ക്ക് നേരേ ആക്രമണം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള ആക്രമണമല്ല ഇത്. അമേരിക്കന്‍ പൗരന്മാര്ക്ക് നേരെ ഇറാന് പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന സൂചന നല്‍കുക മാത്രമാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreചെവിയിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ വരുന്നു; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിയെ
ഇടത് ചെവിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് ക്ലിനിക്കിലെത്തിയതാണ് തായ്വാനിൽ നിന്നുള്ള 64 കാരിയായ ഒരു സ്ത്രീ. എന്നാൽ അവരുടെ ചെവി പരിശോധിച്ചപ്പോൾ ചിലന്തിയെയാണ് ഡോക്ടർമാർ കണ്ടെത്തിയത്. ചെവിയ്ക്ക് വേദന കാരണം തനിക്ക് നാല് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലായിരുന്നെന്ന് അവർ പറഞ്ഞു. ചെവിക്കുള്ളിൽ എന്തോ അനങ്ങുന്ന പോലെ അവൾക്ക് തോന്നുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ അവരെത്തി. ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ ഒരു ചിലന്തിയെയാണ് കണ്ടെത്തിയത്. ചിലന്തിയെയും അതിന്റെ എക്സോസ്കെലിറ്റണിനെയും വലിച്ചെടുക്കാൻ അവർ ഒരു ട്യൂബ് ഉപയോഗിച്ചു. പിന്നീട് തായ്വാനിലെ ടൈനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ സ്ത്രീയുടെ അനുഭവം വിശദീകരിക്കുന്ന ഒരു കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അവർ എക്സിൽ ഒരു വീഡിയോ പങ്കുവെച്ചു. ”രക്തസമ്മർദ്ദമുള്ള ഒരു സ്ത്രീ അവളുടെ ചെവിയിൽ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. പരിശോധനയിൽ,…
Read More