ന്യൂഡൽഹി: യൂട്യൂബിൽ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഭോജ്പുരി യൂട്യൂബർ മാൾതി ദേവിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ രംഗത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭതൃവീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ദീപ് ചന്ദ് ചൗഹാൻ ആരോപിച്ചു. പോലീസിന് അദ്ദേഹം പരാതിയും നൽകി. ഇന്നലെ സന്ത് കബീർ നഗറിലെ വീട്ടിലാണ് മാൾതി ദേവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. “മാൾട്ടി ചൗഹാൻ ഫൺ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് മാൾതി ദേവി പ്രശസ്തയായത്. ചാനലിൽ 24,000ത്തിലധികം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ ചില വീഡിയോകളിൽ ഭർത്താവ് വിഷ്ണു സ്ഥിരമായി മർദിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മാൽതി ദേവിയുടെ ഭർത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾക്കുമെതിരേ മഹുലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Read MoreDay: November 24, 2023
350 രൂപയുടെ ബിരിയാണി മേടിക്കാൻ കൊല: മരണം ഉറപ്പാക്കാൻ കഴുത്തിൽ തുടർച്ചയായി കുത്തി; മൃതദേഹത്തിൽ കയറി നിന്ന് നൃത്തം; 16കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ബിരിയാണി മേടിക്കാൻ പണത്തിനായി കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി 16കാരൻ. വടക്കുകിഴക്കൻ ഡൽഹിയിലെ ജന്ത മസ്ദൂർ കോളനിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 18കാരനാണ് കൊല്ലപ്പെട്ടത്. യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം ആക്രമി മൃതദേഹത്തിന് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതി 18കാരനെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയതിന് ശേഷം 60 പ്രാവശ്യം കുത്തുകയായിരുന്നു. പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. എഴുന്നേറ്റ് നിന്ന് നിരവധി തവണ തലയിലും ചവിട്ടിയ പ്രതി, മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. 350 രൂപ മോഷ്ടിക്കാനാണ് താൻ കൊല…
Read Moreഅവസാനിക്കാത്ത അനാചാരങ്ങൾ; ന്യൂമോണിയ മാറാൻ പിഞ്ചുകുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടിക്ക് അടിച്ചു
രോഗം വന്നാൽ ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതിനു പകരം മന്ത്രവാദവും മറ്റും പരീക്ഷിക്കുന്നവർ കുറവല്ല. അന്ധവിശ്വാസം തലയ്ക്കു പിടിച്ച ഇത്തരക്കാരുടെ ചികിത്സകൾ രോഗികളുടെ മരണത്തിൽവരെ കലാശിക്കാറുമുണ്ട്. മന്ത്രവാദ ചികിത്സയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽനിന്നു പുറത്തുവരുന്ന ഒരു വാർത്ത നടുക്കമുളവാക്കുന്നതാണ്. ന്യൂമോണിയ മാറാൻ വേണ്ടി ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുപഴുത്ത ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചെന്നാണു റിപ്പോർട്ട്. ഒരു സ്ത്രീയാണ് പനി മാറ്റിത്തരാമെന്നു പറഞ്ഞ് കുഞ്ഞിനെ അതിക്രൂരമായി പ്രഹരിച്ചത്. ഒന്നോ രണ്ടോ തവണയൊന്നുമായിരുന്നില്ല അടി. 40 തവണയാണു പിഞ്ചുശരീരത്തിൽ അടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറ്റിലുമടക്കം അടിയേറ്റ പാടുകളുണ്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലാണ് സംഭവം നടന്നത്. ബൂട്ടി ബായ് ബൈഗ എന്നാണു കുട്ടിക്ക് അടിചികിത്സ നൽകിയ സ്ത്രീയുടെ പേര്. കുട്ടിയെ ഉപദ്രവിച്ചതിന് ഈ സ്ത്രീക്കെതിരേയും കുട്ടിയുടെ അമ്മ…
Read Moreഇന്ത്യൻ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്
വാഷിംഗ്ടൺ: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു. ഡൽഹി സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സ്കൂളിലെ നാലാം വർഷ വിദ്യാർഥിയുമായ ആദിത്യ അദ്ലാഖ്(26) നെയാണ് കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. യുഎസിലെ ഒഹായോയിൽ വെടിയേറ്റ് കാറിൽ കിടന്ന ആദിത്യയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്ന് സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.
Read Moreമദ്യപിക്കാന്‍ അമ്മ പണം നല്‍കിയില്ല; ക്രൂരമായി മർദിച്ചശേഷം കൊലപ്പെടുത്താൻ ശ്രമം; നാടുവിട്ട മകനെ പിന്നാലെപോയി പൊക്കി പോലീസ്
മാവേലിക്കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ മര്‍ദിച്ച് അവശയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജന് (48) ആണ് കുറത്തികാട് പോലീസിന്റെ പിടിയിലായത്. നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവദിവസം വെട്ടിയാറുള്ള വീട്ടില്‍ വച്ച് അമ്മ ശാന്തയോട് മദ്യപിക്കുവാന്‍ പണം വേണമെന്ന് രാജന് ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായ രാജന് അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം കടന്നു കളഞ്ഞു. രാജന് ഇതിന് മുന്‍പും മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നും തങ്ങള്‍ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അമ്മ ശാന്തയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് ഇയാളെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. രാജനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreബ്ലാക്ക് ഫ്രൈഡേ 2023: അറിയാം വാർഷിക വിൽപന ദിനത്തെ കുറിച്ചുള്ള ചില വസ്തുതകൾ
ബ്ലാക്ക് ഫ്രൈഡേ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ ആരംഭം അടയാളപ്പെടുത്തുന്നു. കൂടാതെ നിരവധി സ്റ്റോറുകൾ ഈ ദിവസം ഗണ്യമായ കിഴിവുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിവസങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും താങ്ക്സ്ഗിവിംഗ് ഉത്സവത്തിന് ഒരു ദിവസം കഴിഞ്ഞ് ബ്ലാക്ക് ഫ്രൈഡേ വരുന്നു. പരമ്പരാഗത യുഎസ് അവധി ദിനമാണിത്. ഈ വർഷം ബ്ലാക്ക് ഫ്രൈഡേ ഇന്ന് ആചരിക്കുന്നു. “ബ്ലാക്ക് ഫ്രൈഡേ” എന്ന പദം യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത് ചില്ലറ വ്യാപാരികൾ ചുവപ്പിൽ നിന്ന് (നഷ്ടത്തിൽ പ്രവർത്തിക്കുന്നു) കറുപ്പിൽ (ലാഭം ഉണ്ടാക്കുന്നു) എന്നതിലേക്ക് മാറുന്ന ദിവസത്തെയാണ്. “ബ്ലാക്ക് ഫ്രൈഡേ” എന്ന പദം ആദ്യമായി ദേശീയ തലത്തിൽ ഉപയോഗിച്ചത് 1869 സെപ്റ്റംബറിലാണ്. പക്ഷേ, അത് അവധിക്കാല ഷോപ്പിംഗിനെ പരാമർശിച്ചിരുന്നില്ല. 60 വർഷത്തിലേറെയായി റീട്ടെയിൽ സ്റ്റോറുകൾക്കും അവധിക്കാല ഷോപ്പർമാർക്കും ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണ് ബ്ലാക്ക്…
Read Moreലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ തമ്മിലടി; ബ്രസീലിനെതിരെ നടപടിക്ക് സാധ്യത
റിയോ ഡി ജനീറോ: അർജന്റീന – ബ്രസീൽ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ആരാധകർ തമ്മിലടിച്ച സംഭവത്തിൽ ഫിഫ കടുത്ത നടപടിക്കൊരുങ്ങുന്നു. മാറക്കാനയിൽ മത്സരം തുടങ്ങും മുന്‍പ് അർജന്റീനയുടെ ആരാധകരെ ബ്രസീൽ ആരാധകർ ആക്രമിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്റീന ടീം കളിക്കളം വിട്ടുപോയിരുന്നു. ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. മാറക്കാനയിലെ ബ്രസീൽ-അര്‍ജന്റീന പോരാട്ടത്തിന്റെ കിക്കോഫിന് തൊട്ടുമുമ്പാണ് ഗ്യാലറിയിൽ ആരാധകര്‍ ഏറ്റുമുട്ടിയത്. ദേശീയഗാന സമയത്ത് ബ്രസീൽ ആരാധകര്‍ കൂക്കിവിളിച്ചെന്നും എവേ ടീമിന് അനുവദിച്ച സ്ഥലം കൂടി കൈയേറാൻ ശ്രമിച്ചെന്നും അര്ജന്റീനയുടെആരാധകര് ആരോപിച്ചു. ഗ്യാലറിയിലെ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് അരമണിക്കൂറോളം താമസിച്ചാണ് ബ്രസീല്‍-അര്‍ജന്റീന മത്സരം തുടങ്ങിയത്.
Read Moreറെഡി ടു ഡ്രിങ്ക്; ടീ മാർക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി കൊക്കകോള
മുൻനിര ശീതളപാനീയങ്ങളുടെ കാര്യം വരുമ്പോൾ, കൊക്കകോള ഏറ്റവും മുന്നിൽ തന്നെ കാണുമെന്നതിൽ സംശയമില്ല. ഇപ്പോൾ പാനീയ കമ്പനി ദാഹം തൃപ്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, റെഡി-ടു-ഡ്രിങ്ക് ടീ പാനീയങ്ങളുടെ ഒരു പുതിയ വിഭാഗം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ‘ഹോണസ്റ്റ് ടീ’ ലോഞ്ച് ചെയ്യുന്നതിലൂടെ റെഡി ടു ഡ്രിങ്ക് ടീ ബിവറേജസ് ഡൊമെയ്നിലേക്കുള്ള നീക്കം കൊക്കകോള ഇന്ത്യ വെളിപ്പെടുത്തി. ഈ ബ്രാൻഡ് കൊക്കകോള കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോണസ്റ്റിന്റെ കുടക്കീഴിൽ വരുന്നു. ഈ നൂതന ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന ഓർഗാനിക് ഗ്രീൻ ടീ കൊൽക്കത്തയിലെ ലക്സ്മി ടീ കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മകൈബാരി ടീ എസ്റ്റേറ്റിൽ നിന്നാണ്. ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ (ബിജിബിഎസ്) ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഒപ്പുവച്ചതിലൂടെ ഈ സഹകരണം ഉറപ്പിച്ചു. ഉപഭോക്താക്കൾക്കുള്ള പാനീയ തിരഞ്ഞെടുപ്പുകളുടെ സ്പെക്ട്രം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ, കൊക്കകോള ഇന്ത്യയും തെക്കുപടിഞ്ഞാറൻ…
Read Moreപുള്ളിമാനെ വേട്ടയാടി വരുന്നവഴി മുന്നിൽ വനപാലകർ; ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് നായാട്ടു സംഘം; കിലോമീറ്ററുകൾക്കപ്പുറം ജീവനക്കാർ കണ്ട കാഴ്ചയിങ്ങനെ…
വയനാട്: വനപാലകരെ ആക്രമിച്ച് പുള്ളിമാന്റെ ഇറച്ചിയുമായി കടന്ന് നായാട്ടുസംഘം. വയനാട് പേരിയയിലാണ് സംഭവം.പുള്ളിമാന്റെ ഇറച്ചിയുമായി എത്തിയ വാഹനം വനപാലകർ തടഞ്ഞിരുന്നു. എന്നാൽ സംഘം വനപാലകരെ വാഹനം കൊണ്ട് ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് നടത്തിയ തിരച്ചിലിൽ പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി.വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മാനിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. സംഭവത്തിൽ പോലീസും വനം വകുപ്പും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവൈറലയായി വരന്റെ വലിയ നോട്ടുമാല; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ
അടുത്തിടെ ഒരു വരൻ തന്റെ വിവാഹത്തിന് 20 ലക്ഷം രൂപ വിലയുള്ള 500 രൂപ നോട്ടുകളുടെ മാല ധരിച്ചിരുന്നു. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. അതിഗംഭീരമായ ഈ മാല പെട്ടെന്ന് തന്നെ വൈറലായി. മടക്കിയ 500 രൂപ നോട്ടുകൾ കൊണ്ടാണ് മാല ഉണ്ടാക്കിയതെന്നും അത് സീലിംഗിൽ നിന്ന് നിലത്തേക്ക് തൂങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ചിലർ അദ്ദേഹത്തിന്റെ സമ്പത്തിൽ മതിപ്പുളവാക്കിയപ്പോൾ, മറ്റുള്ളവർ ഇത്തരമൊരു അതിരുകടന്ന പ്രദർശനത്തിന്റെ ആവശ്യത്തെ ചോദ്യം ചെയ്തു. നോട്ടുകൾ യഥാർത്ഥമായിരിക്കില്ല എന്ന് പോലും ചിലർ പറഞ്ഞു. സമ്മിശ്ര പ്രതികരണങ്ങൾ എന്തുതന്നെയായാലും, വരന്റെ മാല നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒന്നാണ് എന്നതിൽ തർക്കമില്ല. വരും വർഷങ്ങളിൽ ഇത് ഓർമ്മിക്കപ്പെടുമെന്നതും ഉറപ്പാണ്. ഇതൊക്കെയാണെങ്കിലും, വീഡിയോ ഇതിനകം തന്നെ കാര്യമായ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. 15 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. 319,000-ലധികം…
Read More