പ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്‍റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്‍റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്. KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസിനെ അറിയിക്കണമെന്ന് നിർദേശം. കൊല്ലം പാരിപ്പള്ളിയിൽ വന്ന ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഓട്ടോ തട്ടിപ്പ് സംഘത്തിന്‍റേതാണെന്ന് സംശയം. പ്രതികൾ പാരിപ്പള്ളിയിൽ ഏഴ് മിനിറ്റ് ചെലവഴിച്ചെന്ന് പോലീസ് അറിയിച്ചു. കൊല്ലം റൂറൽ പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലുടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന വണ്ടി നമ്പർ നിർമിച്ച സ്ഥാപനങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

അബിഗേലിനെ തിരിച്ചറിഞ്ഞതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനം; ഫേസ്ബുക്ക് പോസ്റ്റുമായി ഷെയ്ന്‍ നിഗം

കൊച്ചി: കൊല്ലത്ത് കാണാതായ അബിഗേല്‍ സാറ റെജിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ഷെയ്ന്‍ നിഗം. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികള്‍ക്ക് ജില്ലവിട്ട് പുറത്ത് പോകാന്‍ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കട്ടെയെന്നാണ് ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചത്.

Read More

ആലുവയിൽ ബൈക്കപകടം; സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം; അപകട കാരണം അമിതവേഗത

മേലൂർ: ആലുവ പുളിഞ്ചോട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മേലൂർ സ്വദേശിനിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. ശാന്തിപുരം ഡിവൈൻ കോളനി പുന്നക്കുഴിയിൽ ജോളി – ജിജി ദമ്പതികളുടെ മകൾ ലിയ (21) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 1.15 ന് ആയിരുന്നു അപകടം നടന്നത്. ലിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരാളുമായി സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ ലിയ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി പറമ്പി ജിബിനു ഗുരുതര പരിക്കേറ്റു. ഇയാൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. അമിത വേഗതയാണ് കാരണമെന്ന് പോലീസ് പറഞ്ഞു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ലിയയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരിച്ച ലിയയുടെ മകൾ മിയ. ഇവരുടെ വാഹനത്തിലിടിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനും ചികിത്സയിലാണ്.

Read More

കുസാറ്റ് ദുരന്തം; ഉന്നത വിദ്യാഭ്യാസ സമിതി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ സമിതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മന്ത്രി ആര്‍. ബിന്ദുവിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചു. അപകടം നടന്ന സ്ഥലത്ത് ഉള്‍പ്പടെ സംഘം പരിശോധന നടത്തി. സംഘാടനത്തിലെ സുരക്ഷാ വീഴ്ച്ചകള്‍ ഉള്‍പ്പടെയാണ് പരിശോധിക്കുന്നത്. അതോടൊപ്പം അപകടം നടന്ന ഓഡിറ്റോറിയത്തിന്‍റെ സുരക്ഷാ വീഴ്ചകളും അന്വേഷണ വിധേയമാക്കും. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 30 ഓളം പേരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഘാടകരുടെ കൂട്ടത്തിലുള്ള മലബാറീസ് ഗ്രൂപ്പ് വിദ്യാര്‍ഥി കൂട്ടായ്മയിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. കുസാറ്റ് വിസി, രജിസ്ട്രാര്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും…

Read More

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കാൻ സാധ്യത; വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളത്; താരിഖ് അന്‍വര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി ഇനിയും വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട്. വയനാട്ടില്‍ നിന്ന് മാറി മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എന്നാൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട് ഉൾപ്പെടെ നാല് ജില്ലകളിലായി മൂന്ന് ദിവസത്തെ പരിപാടിക്കാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേർത്തു. കോഴിക്കോടും മലപ്പുറത്തുമായി ഇന്ന് തങ്ങും. നാളെ വയനാട് ജില്ലയിലെത്തും. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിനു നടക്കുന്ന പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കന്‍വെന്‍ഷനും രാഹുല്‍ ഉദ്ഘാടനം ചെയ്യും.

Read More

പൊള്ളുന്ന വിലയിൽ പൊന്ന്; സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍, പവന് 46,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,810 രൂപയും പവന് 46,480 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 28 നായിരുന്നു സ്വര്‍ണവില റിക്കാര്‍ഡ് ഭേദിച്ചത്. അന്ന് ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയും എത്തിയിരുന്നു. അതിനുശേഷം സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലെന്നും കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്‍റെ സൂചനകളും ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായി. വരും…

Read More

സന്നിധാനത്ത് കൂട്ടം തെറ്റിയാൽ പേടി വേണ്ട; എല്ലാ കുഞ്ഞ് കൈകളിലും ഇനി രക്ഷാ വളയം

മണ്ഡല കാല നിർവൃതിയിൽ സന്നിധാനം ഭക്തി മുഖരിതമായിരിക്കുകയാണ്. ദിവസം തോറും ധാരാളം ഭക്ത ജനങ്ങളാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നത്. കുഞ്ഞയ്യപ്പൻമാരും മാളികപ്പുറവും അയ്യനെ കാണാനെത്തുമ്പോൾ ഇനി കയ്യിൽ ഈ ടാഗ് കൂടി ധരിക്കണം. അവർ കൂട്ടം തെറ്റി പോകാൻ സാധ്യത ഉള്ളതിനാലാണ് പോലീസ് ടാഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂട്ടം തെറ്റിയാൽ അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് ടാഗ് സംവിധാനം. കുഞ്ഞിന്‍റെ കൂടെയുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് ടാഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വള പോലെ തോന്നുമെങ്കിലും കുഞ്ഞുങ്ങളെ അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുത്തുന്ന എല്ലാ രേഖകളും ഉൾ പ്പെടുത്തിയിട്ടുണ്ട്. ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്. നിർബന്ധമായും കുഞ്ഞുങ്ങളുടെ കയ്യിൽ ഈ ടാഗ് ധരിപ്പിക്കണം.

Read More

വിമാനയാത്രക്കാരന്‍റെ പാന്‍റിനുള്ളിൽ 25 ലക്ഷത്തിന്‍റെ സ്വർണം; വടകര സ്വദേശി ഫസ്നീറിൽ പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നു പാന്‍റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.ദുബായിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി ഫസ്നീറിൽനിന്നാണ് 25 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പാന്‍റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 25 ലക്ഷം രൂപ വരുന്ന 412 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട് സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി, രാജശേഖര റെഡ്ഡി, നിതീഷ്, ഹവിൽദാർ വത്സല, ബോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇതുസംബന്ധിച്ച് ബിസിസിഐയുമായി കരാർ പുതുക്കി.അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ കരാര്‍ നീട്ടി നല്‍കി. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്‍റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. നിലവില്‍ ഓസ്‌ട്രേലിയയുമായി ട്വന്‍റി 20 പരമ്പരയിലേര്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വി.വി.എസ്. ലക്ഷ്മണാണ്‌ പരിശീലിപ്പിക്കുന്നത്. “രാഹുല്‍ ദ്രാവിഡിന്‍റെ പ്രൊഫഷണിലിസവും കാഴ്ചപ്പാടും കഠിനാദ്ധ്വാനവും ഇന്ത്യന്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്‍റെ തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിന്റെ തെളിവാണ്. കോച്ചായി തുടരാനുള്ള ഓഫര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ കീഴില്‍ ഇന്ത്യന്‍ ടീം വിജയകരമായ യാത്ര തുടരും’. ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി പറഞ്ഞു.

Read More

നവകേരള സദസ്: പാലായിലെ സിന്തറ്റിക് ട്രാക് വിട്ടുകൊടുക്കുന്നതിനെതിരേ പ്രതിഷേധം; ട്രാക്കിൽ പന്തൽ കെട്ടുന്നത് സ്‌പോര്‍ട്‌സ് പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യമെന്ന് തിരുവഞ്ചൂർ

പാലാ: നവകേരള സദസിനു പാലായില്‍ സിന്തറ്റിക് ട്രാക് വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇന്നലെ സ്റ്റേഡിയത്തിനു മുമ്പില്‍ യുഡിഎഫ് പ്രതിഷേധം നടത്തി. പിണറായി വിജയന്‍ ഇപ്പോള്‍ നടത്തുന്നത് നവകേരള യാത്രയല്ല കേരള നശീകരണ യാത്രയാണെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ പന്തല്‍ കെട്ടുന്നത് പാലായിലെയും കേരളത്തിലെയും സ്‌പോര്‍ട്‌സ് പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 20 കോടിയില്‍ അധികം രൂപ മുടക്കി പുനരുജ്ജീവിപ്പിച്ച സ്റ്റേഡിയമാണ് പിണറായി വിജയന്‍റെ സര്‍ക്കാര്‍ നവകേരള മാമാങ്കം നടത്തി നശിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രഹസനമെന്ന് ചെയര്‍പേഴ്സണ്‍പാലാ: നവകേരള സദസിന് സ്റ്റേഡിയം വിട്ടുനല്‍കിയതിനെതിരെ യു ഡി എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് വെറും പ്രഹസനം മാത്രമാണന്ന് ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയും…

Read More