ന്യൂഡൽഹി: രാഹുൽ ഇത്തവണയും വയനാട്ടിൽതന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാഹുൽ വയനാട്ടിൽ മാത്രമേ മത്സരിക്കുകയുള്ളുവെന്നും രണ്ടാമതൊരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലവിലുള്ള എംപിമാർ എല്ലാവരും മത്സരിക്കും. എന്നാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയും അൻവർ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ മത്സരിക്കാൻ സാധ്യതയില്ലെന്നും അൻവർ അറിയിച്ചു. പാർട്ടി ചുമതലയുള്ളതിനാലാണ് അദ്ദേഹം മത്സരിക്കാത്തത്. വേണുഗോപാൽ തന്റെ മുൻ മണ്ഡലമായ ആലപ്പുഴയിൽ നിന്നും വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരിഖ് ഇക്കാര്യം അറിയിച്ചത്.
Read MoreDay: November 29, 2023
കേരളവർമ കോളജലെ റീ കൗണ്ടിംഗ്; പ്രതീക്ഷയ്ക്കൊപ്പം കെഎസ്യുവിന് ആശങ്കയും
തൃശൂർ: ശ്രീ കേരളവർമ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശപ്രകാരം നടത്താനിരിക്കുന്ന റീക്കൗണ്ടിങ്ങിൽ കെഎസ്യുവിന് പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും. വോട്ടെണ്ണൽ കഴിഞ്ഞ ശേഷം ബാലറ്റ് അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ രണ്ടുദിവസം കേരളവർമ കോളജിൽ തന്നെ സൂക്ഷിച്ചിരുന്നുവെന്നും ഇത് അട്ടിമറിക്കും ക്രമക്കേടുകൾക്കും ഇടവരുത്തുന്നതാണെന്നും കെഎസ്യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ പാകപ്പിഴ കോടതിയിൽ വ്യക്തമായി ചൂണ്ടിക്കാട്ടി റീപോളിംഗിന് അനുമതി നേടിയെടുക്കാൻ കെഎസ്യുവിന് സാധിക്കാതെ പോയി എന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. കേരളവർമയിലെ കെഎസ്യു സ്ഥാനാർഥിയായിരുന്ന ശ്രീക്കുട്ടൻ പറയുന്നത്…റീ പോളിംഗ് ആണ് ആവശ്യപ്പെട്ടതെങ്കിലും കോടതി റീ കൗണ്ടിംഗ് നിർദ്ദേശിച്ചപ്പോൾ പ്രതീക്ഷക്കൊപ്പം തന്നെ ആശങ്കയും ഞങ്ങൾക്കുണ്ട്. പ്രീ കൗണ്ടിംഗിന് എത്തുന്ന ബാലറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കൗണ്ടിംഗ് കഴിഞ്ഞാൽ മാത്രമേ അറിയാൻ പറ്റൂ. ആദ്യത്തെ വോട്ടെണ്ണലിൽ എനിക്ക് ലഭിച്ച വോട്ടുകൾ തന്നെയാണ് റീക്കൗണ്ടിംഗിൽ ലഭിക്കുന്നതെങ്കിൽ അട്ടിമറി നടന്നിട്ടില്ല എന്ന് പറയാം. എന്നാൽ…
Read Moreഉത്തരകാശി തുരങ്കം അപകടം; രക്ഷപ്പെട്ട 41 തൊഴിലാളികളും ആശുപത്രിയിൽ; രക്ഷാപ്രവർത്തകർക്കു പ്രധാനമന്ത്രിയുടെ സല്യൂട്ട്; ആദ്യദിനങ്ങളിൽ വളരെ ബുദ്ധിമുട്ടിയെന്ന് രക്ഷപ്പെട്ട വിശാൽ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽനിന്നു 17 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നു കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും അടുത്ത നടപടികൾ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ടെലിഫോണിൽ സംസാരിച്ചു. തൊഴിലാളി സഹോദരങ്ങൾ രക്ഷപ്പെട്ടത് എല്ലാവരെയും വികാരഭരിതരാക്കുന്നുവെന്നു പ്രധാനമന്ത്രി പിന്നീട് എക്സില്‍ കുറിച്ചു. നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവംബർ 12ന് പുലർച്ചെ 5.30നാണ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ കുടുങ്ങിയത്. ഇന്നലെ രാത്രി 8.45ന് എല്ലാവരെയും പുറത്തെത്തിച്ചു. വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യത്തിന് പലകുറി തടസങ്ങൾ നേരിട്ടിരുന്നു. വ്യോമസേനയും റെയിൽവേയും ദൗത്യത്തിനു…
Read Moreകൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോങ്ജിയാങ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ കണ്ട് ഞെട്ടി. 43 പേരെ കൂട്ടത്തോടെ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങളാണ് അവിടെനിന്നു ലഭിച്ചത്. അതിൽ ഒരു തലയോട്ടി പോലുമില്ലായിരുന്നു. കൂടുതൽ പരിശോധനയിൽ പൈശാചികമായി തലവെട്ടി കൊന്നവരുടേതായിരുന്നു അസ്ഥികൂടങ്ങളെന്നു മനസിലായി. സ്ത്രീകളുടെയും കുട്ടികളുടെയുമായിരുന്നു അവയെല്ലാമെന്നത് ഗവേഷകരുടെ നടുക്കം കൂട്ടി. ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹോങ്ഹെ ഗ്രാമത്തിലാണ് ഈ ശവക്കുഴി കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ശിരസുകൾ ഇല്ലാത്തതിനു പുറമെ സെർവിക്കൽ കശേരുക്കളുടെ അസ്ഥികളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. സമീപത്തെ മറ്റൊരു ശവക്കുഴിയിൽനിന്നു മുൻപ് ഗവേഷകർ തലയോട്ടികൾ മാത്രം കണ്ടെത്തിയിരുന്നുവെന്നതു കൂട്ടിവായിച്ചാൽ കൂട്ടക്കൊലയുടെ ചിത്രം വ്യക്തമാകും. മത്സ്യബന്ധനത്തിലും വേട്ടയിലും കൃഷിയിലും ഏർപ്പെട്ടിരുന്നവരായിരുന്നു പുരാതന ഹോങ്ഹെ നിവാസികൾ. പലപ്പോഴും വിഭവങ്ങളുടെ പേരിൽ അയൽ ഗോത്രങ്ങളുമായി വഴക്കുണ്ടാകുന്നത് ഇവർക്കിടയിൽ പതിവായിരുന്നു. അത്തരം ഏതെങ്കിലും ആക്രമണത്തിൽ ശിരഛേദത്തിനിരയായവരുടെ…
Read Moreഎരുമകളിൽ ഇവൾ വിലയേറിയവൾ; ആറുവയസ്, ദിവസവും കറന്നെടുക്കുന്നത് 26 ലിറ്റർ പാൽ; എരുമയെ വിറ്റ കർഷകൻ ലക്ഷാധിപതി…
ന്യൂഡൽഹി: ഏറ്റവും കൂടുതൽ പാൽ നൽകുന്ന മുറ ഇനത്തിൽപ്പെട്ട എരുമയെ വിറ്റപ്പോൾ ഉടമയ്ക്കു കിട്ടിയത് 4.60 ലക്ഷം രൂപ. ഹരിയാനയിലെ ഝജാറിൽ രണ്‍വീര്‍ ഷെയോരന് എന്ന കര്‍ഷകനാണ് എരുമയെ വിറ്റു ലക്ഷാധിപതിയായത്. തനിക്കു സൗഭാഗ്യം നേടിത്തന്ന എരുമയെ നോട്ടുമാല അണിയിച്ചാണ് ഇയാൾ പുതിയ ഉടമയ്ക്കൊപ്പം പറഞ്ഞയച്ചത്.വർഷങ്ങൾക്കു മുൻപ് 78,000 രൂപ നൽകി വാങ്ങിയ എരുമയെ രണ്‍വീര്‍ വീട്ടിലെ അംഗത്തെപ്പോലെയാണ് പരിപാലിച്ചിരുന്നത്. 26 ലിറ്റര്‍ പാൽ ഇതിനു നിത്യേന ലഭിച്ചിരുന്നു. ആറു വയസാണ് ഇപ്പോൾ എരുമയുടെ പ്രായം. ഖാന്പുര്കലന് ഗ്രാമത്തിലെ താമസക്കാരനായ മല്വീന്ദ്ര എന്നയാളാണ് ലക്ഷങ്ങൾ കൊടുത്ത് എരുമയെ വാങ്ങിയത്. ഈ മേഖലയിൽ ആദ്യമായാണ് ഒരു എരുമ ഇത്രയും വലിയ തുകയ്ക്കു വിറ്റുപോകുന്നതെന്നു പറയുന്നു. കച്ചവടം വൻ വാർത്തയായതോടെ എരുമയെ കാണാൻ ധാരാളം പേർ എത്തി. ഹിസാർ, റോഹ്തക്, ജിന്ദ്, ഝജാർ, ഫത്തേഹാബാദ്, ഗുഡ്ഗാവ്, ഡൽഹി എന്നിവിടങ്ങളിലാണ് മുറ…
Read Moreകേരള ബാസ്കറ്റ്ബോൾ ടീമിനെ നയിക്കാൻ സഹോദരങ്ങൾ
തിരുവനന്തപുരം: ഒരു വീട്ടിൽനിന്നു രണ്ട് ക്യാപ്റ്റൻമാർ. സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ നയിക്കുന്നത് സഹോദരങ്ങൾ. പുരുഷ വിഭാഗത്തെ നയിക്കുന്നത് കെഎസ്ഇബിയുടെ ഗ്രിഗോ മാത്യു വർഗീസും വനിതകളെ നയിക്കുന്നത് ഗ്രിഗോയുടെ സഹോദരിയും കെഎസ്ഇബിയുടെതന്നെ താരവുമായ ഗ്രിമ മെർളിൻ വർഗീസുമാണ്. ഇന്നലെയാണ് ടീമംഗങ്ങളെ പ്രഖ്യാപിച്ചത്. തൃശൂർ കൊരട്ടി മേനാച്ചേരിൽ വീട്ടിൽനിന്നുള്ള സഹോദരങ്ങളിൽ ഗ്രിമ ത്രി ഓണ്‍ ത്രി ബാസ്കറ്റ്ബോൾ വിജയിയായ കേരള ടീമിലും നാഷണൽ ഗെയിംസ് സ്വർണ ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. കഴിഞ്ഞ പത്തു വർഷമായി കെഎസ്ഇബിയുടെ താരമാണ്. ഗ്രിഗോ മാത്യു കഴിഞ്ഞ നാലു വർഷമായി കെഎസ്ഇബിക്കുവേണ്ടി കളിക്കുന്നു. ഗോവ നാഷണൽ ഗെയിംസിൽ കേരളാ ടീമിൽ അംഗമായിരുന്നു. സഹോദരങ്ങൾ വനിതാ, പുരുഷ ടീമുകളെ ഒരേ സമയം നയിക്കുക എന്നത് വളരെ അപൂർവമാണ്. ഇവരുടെ ജ്യേഷ്ഠസഹോദരിയും സംസ്ഥാന താരമായിരുന്നു. ഇപ്പോൾ കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്നു.പഞ്ചാബിലെ ലുധിയാനയിൽ ഡിസംബർ മൂന്നു മുതൽ…
Read Moreട്വന്റി 20 ലോകകപ്പ്: നമീബിയയ്ക്കു യോഗ്യത
വിഡ്ഹോക് (നമീബിയ): 2024 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനു നമീബിയയ്ക്കു യോഗ്യത. ഇതോടെ ആഫ്രിക്ക റീജണ്‍ ക്വാളിഫയറിലുടെ യോഗ്യത നേടുന്ന ആദ്യടീമായി നമീബിയ. ടാൻസാനിയയെ 58 റണ്‍സിനു തോൽപ്പിച്ചാണ് നമീബിയ യോഗ്യത നേടിയത്. സ്കോർ നമീബിയ 157/6 (20), ടാൻസാനിയ 99/6 (20). തുടർച്ചയായ അഞ്ചു ജയങ്ങളിൽ പത്തു പോയിന്റുമായാണ് നമീബിയ യോഗ്യത നേടിയത്. ആഫ്രിക്ക റീജണ്‍ ക്വാളിഫയറിൽനിന്ന് ഒരു സ്ഥാനംകൂടിയുണ്ട്.
Read Moreബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയിച്ചാൽ ഒന്നാം സ്ഥാനത്ത്
കൊച്ചി: പോയിന്റ് പട്ടികയുടെ തലപ്പത്തേക്കു മടങ്ങിയെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും കളത്തില്‍. രാത്രി എട്ടിന് സ്വന്തം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിന് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഏഴാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്സിയെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്തേക്കു മടങ്ങിയെത്താം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്ക് ഒപ്പം 16 പോയിന്റ് ബ്ലാസ്റ്റേഴ്സിനുമുണ്ട്. ഗോള്വ്യത്യാസ് കണക്കിലാണു ഗോവ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണു പുറത്തെടുത്തുവരുന്നത്. കളിച്ച അഞ്ചിൽ നാലിലും ജയിച്ചു. അതേസമയം, ചെന്നൈയിന് ഈ സീസണില്‍ ഇതുവരെ രണ്ടു തവണ മാത്രമാണു ജയിക്കാനായത്. അവസാന മത്സരത്തില്‍ എഫ്സി ഈസ്റ്റ് ബംഗാളുമായി സമനിലകൂടി വഴങ്ങിയതോടെ വിജയ വഴിയിലേക്കു മടങ്ങിയെത്തുകയാണ് ലക്ഷ്യം. ഇന്നു സമനില നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിളില്‍ ഒന്നാമതെത്താം. പരിക്കും സസ്പെന്‍ഷനും…
Read Moreവെടിനിർത്തൽ നീട്ടാൻ ശ്രമം ; കൂടുതൽ ബന്ദികളെ മോചിപ്പിച്ചു
ടെൽ അവീവ്: വെടിനിർത്തലിന്റെ നാലാം ദിനമായ തിങ്കളാഴ്ച രാത്രി 11 ഇസ്രേലി ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു. പകരമായി 33 പലസ്തീൻ തടവുകാരെ ഇസ്രേലി ജയിലിൽനിന്നു മോചിപ്പിച്ചു. രണ്ടു ദിവസത്തേക്കുകൂടി നീട്ടിയ വെടിനിർത്തൽ ഇന്ന് അവസാനിക്കും. വെടിനിർത്തൽ വീണ്ടും നീട്ടുന്നതിനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മധ്യസ്ഥതയിൽ ഊർജിതമാണ്. സിഐഎ മേധാവി വില്യം ബേൺസ്, ഇസ്രേലി ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ എന്നിവർ ഖത്തറിലെത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വരുംദിവസങ്ങളിൽ വീണ്ടും പശ്ചിമേഷ്യ സന്ദർശിക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ വടക്കൻ ഗാസയിൽ ഇസ്രേലി സേനയും ഹമാസും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. ഇസ്രേലി സേനയ്ക്കു നേർക്കു രണ്ടു സ്ഥലങ്ങളിലായി മൂന്ന് ബോംബ് സ്ഫോടനങ്ങളുണ്ടായതാണ് തുടക്കം. കുറച്ചു സൈനികർക്ക് നിസാര പരിക്കേറ്റു. വെടിർത്തൽ ലംഘിച്ചുവെന്ന് ഇസ്രയേലും ഹമാസും പരസ്പരം ആരോപിച്ചു. ഒന്‍പതു കുട്ടികളെയും രണ്ടു സ്ത്രീകളെയുമാണ് തിങ്കളാഴ്ച അർധരാത്രിക്കുശേഷം ഹമാസ്…
Read Moreചാരഉപഗ്രഹം വൈറ്റ്ഹൗസും പെന്റഗണും പകർത്തിയെന്ന് ഉത്തരകൊറിയ
പ്യോഗ്യാംഗ്: യുഎസ് ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിന്റെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെയും മറ്റു സൈനിക താവളങ്ങളുടെയും വിശദമായ ചിത്രങ്ങൾ തങ്ങളുടെ ചാരഉപഗ്രഹം പകർത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടു. മാലിംഗ്യോംഗ്-ഒന്ന് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയിച്ചതിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ശാസ്ത്രജ്ഞന്മാർക്കു പ്രത്യേക വിരുന്നു നല്കി. വിരുന്നിനിടെ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ കിം വിലയിരുത്തിയെന്നും ഉത്തരകൊറിയൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുഎസ് നാവിക താവളങ്ങൾ, കപ്പൽനിർമാണശാല, വ്യോമതാവളം, വിമാനവാഹിനികൾ, ദക്ഷിണകൊറിയൻ സൈനിക താവളങ്ങൾ, ബ്രിട്ടീഷ് വിമാനവാഹിനി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. ഉത്തരകൊറിയൻ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായി ദക്ഷിണകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചാരപ്രവർത്തനം നടത്താനുള്ള കഴിവ് ഉപഗ്രഹത്തിനുണ്ടോ എന്നത് ഉറപ്പായിട്ടില്ല. പലതവണ വിക്ഷേപണം പരാജയപ്പെട്ട ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ഉത്തരകൊറിയയ്ക്കു റഷ്യയുടെ സഹായം ലഭിച്ചതായി പറയുന്നു.
Read More