വത്തിക്കാൻ സിറ്റി: പനിയും ശ്വാസതടസവും നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ശനിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിൽ മാർപാപ്പയ്ക്കു ന്യൂമോണിയ ഇല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ മാറിവരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായും വക്താവ് കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കിടെയാണ് രോഗവിവരം പരസ്യമാക്കിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള ജനാലയ്ക്കു പകരം വീഡിയോ ലിങ്കിലൂടെയാണ് അദ്ദേഹം പ്രാർഥന ചൊല്ലിയത്. അസുഖത്തിന്റെ പേരിൽ, ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കില്ലെന്നും നിശ്ചയിച്ചപോലെ ശനിയാഴ്ച പ്രസംഗം നടത്തുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
Read MoreDay: November 29, 2023
തനിക്ക് കുടുംബത്തിൽ നിന്ന് അകന്ന് കഴിയേണ്ടിവന്നത് മൂത്തമകളാണെന്ന തോന്നൽ; പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു
ജയ്പുർ: പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു. പാലി ജില്ലയിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ടത് വിവാഹിതയായ മകൾ. സംഭവവുമായി ബന്ധപ്പെട്ട് ശിവ്ലാൽ മെഗ്വാൾ എന്നയാളെ പോലീസ് തിരയുകയാണ്. കഴിഞ്ഞ 12 വർഷങ്ങളായി ശിവ്ലാൽ കുടുംബവുമായി പിരിഞ്ഞ് പാലിയിലാണ് താമസം. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നത്. വിവാഹിതയായ മൂത്ത മകൾ നിർമ (32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് മേഘ്വാൾ വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിർമയും സഹോദരിയും എത്തിയപ്പോൾ ഇവർ പിതാവിനെ കണ്ടുമുട്ടി. തുടർന്ന് മെഗ്വാൾ ഒരുസ്ഥലം വരെ പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇളയെ സഹോദരിയോട് തന്നെ കാത്ത് നിൽക്കാൻ ആവശ്യപ്പെട്ട നിർമ, പിതാവിനൊപ്പം മറ്റൊരു സ്ഥലത്ത് പോയി. അവിടെ വച്ച് നിർമയുടെ കഴുത്ത് മുറിച്ചതിനു ശേഷം…
Read More‘ചില്ലറ’ പ്രശ്നം ഇനിയില്ല; കെഎസ്ആർടിസിയും സ്മാർട്ട് ആകുന്നു; ജനുവരി മുതൽ ബസിൽ ഡിജിറ്റൽ പേയ്മെന്റ്
തിരുവനന്തപുരം: ബസ് യാത്രികർക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാനൊരുങ്ങി കെഎസ്ആർടിസി. ജനുവരി മുതൽ കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാര്‍ജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍പേ, ക്യൂ ആര് കോഡ് എന്നി മാര്‍ഗങ്ങളിലൂടെയും ടിക്കറ്റ് ചാര്‍ജ് നല്‍കാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണില്‍ ലഭിക്കും. ഇതിനൊക്കെ സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും. ആപ്പ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ…
Read Moreകുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എംഎല്‍എയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
കൊല്ലം: ഇരുപത്തിയൊന്ന് മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളക്കര കേട്ടത്. കുട്ടിയെ എആർ ക്യാമ്പിലെത്തിച്ചപ്പോൾ കൊല്ലം എംഎൽഎയും നടനുമായ മുകേഷ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച മുകേഷിന് സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ എന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്.എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്. കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്നും എംഎൽഎ എന്ന നിലയിൽ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയതെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മുകേഷ് പറഞ്ഞു.
Read Moreഏതാണ്ട് ഇങ്ങനെയായിരിക്കാം… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തിലെ സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു
കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. അതേസമയം, പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
Read More