മയക്കുമരുന്നുമായി പിടിയിലായ ട്രാന്‍സ്‌ജെന്‍ഡറിനെയും സുഹൃത്തിനെയും അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: 15 ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി ട്രാന്‍സ്‌ജെന്‍ഡറും സുഹൃത്തും പിടിയിലായ കേസില്‍ പ്രതികളെ അടുത്തയാഴ്ച എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശി പി.എ. ഇസ്തിയാഖ് (26), ട്രാന്‍സ്‌ജെന്‍ഡറായ ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി അഹാന (26) എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കാക്കനാട് പടമുകള്‍ സാറ്റ്‌ലൈറ്റ് ജംഗ്ഷനു സമീപത്തെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരുടെ പക്കല്‍നിന്നു വിപണിയില്‍ 15 ലക്ഷത്തോളം രൂപ മതിപ്പു വിലവരുന്ന 194 ഗ്രാം എംഡിഎംഎ, മയക്കു മരുന്ന് വില്പനയിലൂടെ ലഭിച്ച 9,000 രൂപ, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. “നിശാന്തതയുടെ കാവല്‍ക്കാര്‍’ എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു വില്പന. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് കൊച്ചി കേന്ദ്രീകരിച്ച്…

Read More

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; പദ്മകുമാറിന്‍റെ മകൾ യൂട്യൂബ് താരം

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പദ്മകുമാറിന്‍റെ മകൾ അനുപമ യൂട്യൂബ് താരമാണ്. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ഇതുവരെ 381 വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപായിരുന്നു അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പിന്‍റെ വീഡിയോയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്‌ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്.

Read More

40 കാരിയുമായുള്ള 28 കാരന്‍റെ തീവ്ര പ്രണയം തകര്‍ന്നടിഞ്ഞു; പിന്നാലെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വര്‍: 40 വയസുകാരിയായ വിവാഹിതയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് 28 വയസുകാരന്‍ അറസ്റ്റിൽ. ഒഡിഷയിലെ ജജ്‍പുര്‍ ജില്ലയിലാണ് സംഭവം. സ്ത്രീയുടെ പരാതിപ്രകാരം വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേദാന്ത ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവാവ് വിവാഹിതയായ പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവത്രെ. പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷമാണ് പരാതിക്കാരിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ പോലീസ് പിടിച്ചെടുത്തു.

Read More

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നംഗ കുടുംബത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേപ്പെടുത്തി. മുഖ്യപ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്. അടൂരിലെ കെഎപി ക്യാമ്പിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച ചോദ്യംചെയ്യൽ ഇന്നു പുലർച്ചെ മൂന്നിന് അവസാനിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടാംഘട്ട ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിനുശേഷം കെഎപി ക്യാമ്പിൽനിന്നു പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു പ്രതികളെ കൊണ്ടുവരും. അവിടെയാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ ശേഷം പ്രതികളെ ഉച്ചയോടെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും ഇന്നുതന്നെ അന്വേഷണസംഘം കോടതിയിൽ നൽകും. തമിഴ്നാട്ടിലെ തെങ്കാശിയിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പത്മകുമാർ, ഭാര്യ…

Read More

എ.വി. ഗോപിനാഥും ലീഗ് വനിതാ നേതാവും പാലക്കാട്ടെ നവകേരള സദസിൽ

പാലക്കാട്: പാലക്കാട് മണ്ഡലം നവകേരള സദസിൽ കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്‍റുമായ എ.വി. ഗോപിനാഥ് പങ്കെടുക്കാനെത്തി. പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തിലേക്കാണു എ.വി. ഗോപിനാഥ് എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. സർക്കാർ ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കിട്ടുകയാണ്, അതുകൊണ്ടാണു വന്നതെന്നു ഗോപിനാഥ് പറഞ്ഞു. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്‍റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ ഒന്നിച്ചു വന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം തന്‍റെ ആത്മസുഹൃത്താണെന്നും ഗോപിനാഥ് പറഞ്ഞു. താൻ ഉറച്ച കോൺഗ്രസുകാരനാണ്, കോൺഗ്രസിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും സിപിഎമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ലെന്നും ഗോപിനാഥ് വിശദീകരിച്ചു. മണ്ണാർക്കാട്ടെ ലീഗ് വനിതാ നേതാവ്…

Read More

ആറ് വയസുകാരിയെകൊണ്ട് 20 ദിവസം പാത്രം കഴുകിച്ചു, പരാതിപ്പെട്ട് പിതാവ്; ഒടുവിൽ കുട്ടിയെ കിന്‍റർഗാർട്ടനിൽ നിന്ന് പുറത്താക്കി

ബെയ്ജിംഗ്: കിന്‍റർഗാർട്ടനിൽ മൂന്നാഴ്ചയോളം കുട്ടിയെക്കൊണ്ട് പാത്രം കഴുകിച്ചു. തുടർന്ന് പിതാവ് പരാതി നൽകിയതിന് പിന്നാലെ  ആറ് വയസുകാരിയെ കിന്‍റർഗാർട്ടനിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. തന്‍റെ മകളെ അവളുടെ കിന്‍റർഗാർട്ടനിൽ 20 ദിവസം 25 കുട്ടികളുടെ പാത്രം കഴുകാൻ പ്രേരിപ്പിച്ചുവെന്ന് അതിൽ അവകാശപ്പെട്ടു. വിയർപ്പിൽ നനഞ്ഞാണ് കുട്ടി വീട്ടിലെത്തുന്നതെന്ന് പിതാവ് പറഞ്ഞു. അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് കുട്ടി അച്ഛനോട് പറഞ്ഞത് ഇനി കിന്‍റർഗാർട്ടനിലേക്ക് പോകേണ്ടെന്നും, പാത്രങ്ങൾ കഴുകി താൻ വളരെ ക്ഷീണിതയാണെന്നുമാണ്. മറ്റ് കുട്ടികൾ കളിക്കുമ്പോൾ ഞാൻ തനിച്ച് പാത്രങ്ങൾ കഴുകുകയാണെന്ന് മകൾ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കൽ താൻ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോൾ തന്‍റെ മകളെ ഭീഷണിപ്പെടുത്തുകയും ഒടുവിൽ പുറത്താക്കപ്പെടുകയും ചെയ്തുവെന്നും അയാൾ അവകാശപ്പെട്ടു.കൊച്ചുമകളെ കൂട്ടാൻ സ്‌കൂളിലെത്തിയപ്പോഴാണ് കുട്ടിയുടെ മുത്തശ്ശി പുറത്താക്കിയ…

Read More

മന്ത്രി പി. രാജീവിന്‍റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട്; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന്‍റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തി വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് അയച്ച് പണം തട്ടിയെടുക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഓഫീസ് പോലീസിൽ പരാതി നൽകിയത്. നേരത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പേരിലും ബിനോയ് വിശ്വം എംപിയുടെ പേരിലും തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്‍റെ പേരിലും വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊതുമരാമത്ത് സെക്രട്ടറിയുടെ വാട്സാപ്പ് സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ച് വകുപ്പിലെ…

Read More

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മറ്റാർക്കും പങ്കില്ല; പ്രതികളുടെ മൊഴി പുറത്ത്

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലായ കുടുംബത്തെ ഉടൻ പൂയപ്പള്ളി സ്റ്റേഷനിലെത്തിക്കും. കുട്ടിയെ തട്ടിക്കൊണ്ട് പോയത് പ്രതികൾ മൂന്നു പേരും ചേർന്ന്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്‌മകുമാറിന്‍റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. അടൂർ കെഎപി ക്യാമ്പിൽ പത്തുമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പുലർച്ചെ മൂന്നോടെയാണ് പൂർത്തിയായത്. ചോദ്യംചെയ്യൽ ഇന്നും തുടരും. എന്നാൽ കേസിൽ മറ്റാർക്കും പങ്കില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഇതിനിടെ, കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലോൺ ആപ്പിൽ നിന്നും പദ്മകുമാര്‍ വായ്പയെടുത്തിരുന്നു. ഇതിനു പുറമെ ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. തന്‍റെ വായ്പകൾ തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പല തവണ ശ്രമിച്ചിരുന്നു. കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സഹോദരന്‍റെ കൈയിൽ…

Read More

പിതാവിൽ നിന്ന് പാചകം പഠിച്ചു, യൂട്യൂബ് ചാനൽ ആരംഭിക്കാൻ നിർദേശിച്ചത് ചെറുമകൻ; ഹിറ്റാണ് ഈ 85കാരിയുടെ പാചകം

85-ആം വയസ്സിൽ ‘ദാദി കി രസോയി’ എന്ന യൂട്യൂബ് ചാനലിലൂടെ തന്‍റെ യാത്ര ആരംഭിച്ച വിജയ് നിശ്ചൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റാണ്. നിശ്ചൽ പാചക വീഡിയോകൾ ചെയ്യുകയും തന്‍റെ ചാനലിലൂടെ പാചക പാഠങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാചകക്കുറിപ്പുകളും കിടിലൻ അടിക്കുറിപ്പുകളും കൊണ്ട് നിശ്ചൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. നിങ്ങളുടെ അഭിനിവേശത്തെ പിന്തുടരുമ്പോൾ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് അവരുടെ ഡിജിറ്റൽ യാത്ര തെളിയിക്കുന്നു. നിശ്ചൽ അവരുടെ പിതാവിൽ നിന്ന് പാചകം പഠിച്ചു. 85-ാം വയസ്സിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയത് ചെറുമകനാണ്. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 831,000 ആരാധകരുണ്ട്. ഇപ്പോൾ മുട്ടയില്ലാത്ത കേക്കിന്‍റെ പാചകക്കുറിപ്പ് പങ്കിടുന്നതിന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ വൈറലാകുകയാണ്. നവംബർ 17 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി കമന്‍റുകളോടെ 1.1 ദശലക്ഷം വ്യൂസ് നേടി.…

Read More

സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ ബാലൻ ഓർമയായി

തിരുവനന്തപുരം: സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റനും കെഎസ്ആർടിസി ഡിടിഒയുമായിരുന്ന ജി. ബാലകൃഷ്ണൻനായർ (91) അന്തരിച്ചു. 1956മുതൽ 62 വരെ കേരള ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ടീമിൽ പത്തുവർഷം കളിച്ചു. ജി.വി. രാജ ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്‍റുകളിൽ കെഎസ്ആർടിസി ടീമിനെ നയിച്ചു. സിലോണിലേക്ക് (ശ്രീലങ്ക) പര്യടനം നടത്തിയ ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. ക്യാപ്റ്റൻ ബാലൻ എന്നായിരുന്നു ഈ പ്രതിരോധതാരം അറിയപ്പെട്ടത്. ഭാര്യ: രാധമ്മ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ്).

Read More