കാൻബെറ: ക്രിക്കറ്റ് താരങ്ങളുടെ വരവും പോക്കും എല്ലാം വൻ അകന്പടിയോടെയാണെന്നതാണ് ലോക സത്യം. എന്നാൽ, അകന്പടിയൊന്നുമില്ലാതെ പാക്കിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ഇന്നലെ ഓസ്ട്രേലിയയിലെ കാൻബെറയിൽ വിമാനമിറങ്ങി. മാത്രമല്ല, അവരവരുടെ ലഗേജുകൾ സ്വയം വാഹനത്തിൽ കയറ്റി ഹോട്ടലിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടും വന്നു. പാക് കളിക്കാരെ സ്വീകരിക്കാൻ എംബസിയിൽനിന്നോ ആതിഥേയരായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽനിന്നോ ആരുമെത്തിയില്ലെന്നതും ശ്രദ്ധേയം. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കായാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ എത്തിയത്. 14 മുതൽ 18വരെ പെർത്തിലാണ് ഓസ്ട്രേലിയ x പാക്കിസ്ഥാൻ ആദ്യ ടെസ്റ്റ്.
Read MoreDay: December 2, 2023
അനാദരവ് അല്ല: മിച്ചൽ മാർഷ്
സിഡ്നി: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി സ്വന്തമാക്കിയശേഷം അതിന്റെ മുകളിൽ കാൽവച്ചുള്ള ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ ചിത്രം ഇന്ത്യ വൈകാരികമായാണ് ഏറ്റെടുത്തത്. ഫൈനലിൽ ഇന്ത്യയെ കീഴടക്കിയായിരുന്നു ഓസീസിന്റെ ലോകകപ്പ് ട്രോഫി നേട്ടം. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്ന തരത്തിലാണ് ഇന്ത്യയിൽ സംഭവം വിവാദമായത്. ഇക്കാര്യത്തിൽ ഇതാദ്യമായി പ്രതികരണവുമായി മിച്ചൽ മാർഷ് എത്തി. ‘ലോകകപ്പ് ട്രോഫിയോടുള്ള അനാദരവ് മൂലമല്ല അത്തരത്തിൽ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വിധേയമായെന്നു കേട്ടു, അതും എന്റെ ശ്രദ്ധയിൽ പെട്ടില്ല’- മിച്ചൽ മാർഷ് പറഞ്ഞു.
Read Moreമഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം
തൃശൂർ: ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നാല് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും ഡ്രെെവർക്കുമാണ് മർദനമേറ്റത്. ചാവക്കാട് തകർന്ന റോഡ് നന്നാക്കുന്നതിനായി സഹായിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘർഷം. ഡ്രൈവർ വിഘ്നേഷിന്റെ മുഖത്ത് പരുക്കേറ്റു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നാല് മഹിളാ കോൺഗ്രസ് പ്രവർത്തകരും ചികിത്സ തേടി. ചാവക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന വാഹനം ഡിവെെഎഫ്ഐ പ്രവർത്തകർ തടഞ്ഞ് ഡ്രെെവറേയും പ്രവർത്തകരേയും മർദിക്കുകയായിരുന്നു.
Read Moreഇത് ഒന്ന് ശ്രദ്ധിച്ചോളൂ… എനർജി ഡ്രിങ്ക് ക്യാനിൽ കുടുങ്ങി വിഷപ്പാമ്പ്; പാമ്പ് പിടുത്തക്കാരന് പറയാനുണ്ട് ചിലത്
വേനൽക്കാലം അടുക്കുമ്പോൾ ഒരു ടാസ്മാനിയൻ പാമ്പ് പിടുത്തക്കാരൻ നിർണായക സന്ദേശം നൽകുകയാണ്. എനർജി ഡ്രിങ്ക് ക്യാനിൽ കുടുങ്ങിയ വിഷമുള്ള ലോലാൻഡ് കോപ്പർഹെഡ് പാമ്പിനായുള്ള രക്ഷാപ്രവർത്തനത്തിന് ശേഷം ഓസ്ട്രേലിയൻ പാമ്പ് പിടുത്തക്കാരനായ ഒലിവിയ ഡൈക്സ്ട്ര ചില മുന്നറിയിപ്പുകൾ പങ്കുവച്ചു. ക്യാനുകൾ വലിച്ചെറിയുന്നതിന് മുമ്പ് ദയവായി അവ ചതച്ചുകളയുക എന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്. ഉപേക്ഷിച്ച ക്യാനുകളിൽ കുടുങ്ങിക്കിടക്കുന്ന പാമ്പുകൾ ഉൾപ്പെടുന്ന കോളുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മാലിന്യ നിർമാർജനത്തിൽ മുൻകൈയെടുക്കുന്ന നടപടികളുടെ പ്രാധാന്യവും ഇതോടൊപ്പം കൂട്ടിച്ചേർത്തു. നീക്കം ചെയ്യുന്നതിനുമുമ്പ് ക്യാനുകൾ പരത്തുന്നതിലൂടെ പാമ്പുകൾ കെണിയിലാകാനുള്ള സാധ്യത ലഘൂകരിക്കാൻ കഴിയും. ഇത് മനുഷ്യരുടെയും ഉരഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നു. നിർഭാഗ്യവശാൽ പാമ്പുകൾ ക്യാനിനുള്ളിൽ പെടുന്ന സംഭവങ്ങൾ ഓസ്ട്രേലിയയിൽ വളരെ സാധാരണമാണ്. പ്രത്യേകിച്ചും പാമ്പുകൾ കൂടുതൽ സജീവമായ ചൂടുള്ള മാസങ്ങളിൽ. ഈ സംഭവങ്ങൾ പാമ്പുകൾക്കും അവയെ കണ്ടെത്തുന്ന ആളുകൾക്കും ഒരുപോലെ വിഷമമുണ്ടാക്കും.…
Read Moreജനസംഖ്യാ വർധന ഉറപ്പാക്കാൻ എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണം: റഷ്യൻ വനിതകളോട് പുടിൻ
മോസ്കോ: റഷ്യൻ വനിതകൾ കുറഞ്ഞത് എട്ട് കുട്ടികൾക്കെങ്കിലും ജന്മം നല്കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ.വരും വർഷങ്ങളിൽ ജനസംഖ്യാ വർധന ഉറപ്പാക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മോസ്കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു. പഴയകാലത്ത് ഏഴും എട്ടു കുട്ടികൾ സാധാരണമായിരുന്നു. കുടുംബമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്നും പുടിൻ കൂട്ടിച്ചേർത്തു.1990 മുതൽ റഷ്യൻ ജനസംഖ്യ താഴോട്ടാണ്. യുക്രെയ്ൻ യുദ്ധം മൂലം മൂന്നു ലക്ഷം റഷ്യക്കാർ കൊല്ലപ്പെട്ടു. ഒന്പതു ലക്ഷത്തിലധികം പേർ രാജ്യത്തുനിന്നു പലായനം ചെയ്തു.
Read Moreകാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്നു മോദി
ദുബായ്: 2028ലെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 33) ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ തുടക്കം കുറിച്ച ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിനെ (കോപ് 28) അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവിനു തുടക്കം കുറിച്ച മോദി, കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അധികം സമയമില്ലെന്ന് പറഞ്ഞു. “കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ചെറിയ വിഭാഗം വകതിരിവില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു. മാനവരാശി മുഴുവൻ അതിനിപ്പോൾ വില നല്കുകയാണ്; പ്രത്യേകിച്ചും തെക്കൻ മേഖലയിലുള്ളവർ. നമ്മുടെ താത്പര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചാൽ ലോകം ഇരുട്ടിലാകും. വികസനവും പ്രകൃതിസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ. ലോകജനസംഖ്യയിൽ 17 ശതമാനം ഇന്ത്യയിലാണ്. എന്നാൽ, ആഗോള കാർബൺ പുറന്തള്ളലിൽ നാലു ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ പങ്ക്. 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര…
Read More‘ലോകത്തിലെ ഏറ്റവും വലിയ കവിൾ ഉള്ള സ്ത്രീ’; ഇതാ അടുത്ത വ്യത്യസ്തമായ നേട്ടത്തിലേക്ക്
ഉക്രേനിയൻ ഇൻഫ്ലുവൻസറായ അനസ്താസിയ പോക്രഷ്ചുക്ക് ഒരു പുതിയ സൗന്ദര്യ ചികിത്സ അനാവരണം ചെയ്ത് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കവിളുകൾ, ചുണ്ടുകൾ, താടിയെല്ലുകൾ എന്നിവ വർധിപ്പിക്കുന്നതിനുള്ള നിരവധി നടപടിക്രമങ്ങൾക്ക് വിധേയയായതിന് പ്രശസ്തയായ മിസ് പൊക്രേഷ്ചുക്ക് ഇപ്പോൾ തന്റെ സൗന്ദര്യം നഖങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. അവയെ അസാധാരണമാംവിധം നീളമുള്ളതും കൂർത്തതുമായ നഖങ്ങളാക്കി മാറ്റുന്നു. 200,000-ത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാമിൽ തന്റെ ഏറ്റവും പുതിയ പരിവർത്തനം അവർ രേഖപ്പെടുത്തി. അവൾ പുതുതായി അലങ്കരിച്ച നഖങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ പങ്കിട്ടു. ചിലർ പോക്രേഷ്ചുക്കിന്റെ പുതിയ രൂപത്തെ പ്രശംസിച്ചു. മറ്റ് ചിലർ അതിനെ വിമർശിക്കുകകയും ചെയ്തു. പ്ലാസ്റ്റിക് സർജറിയുടെ പേരിലും അവളുടെ രൂപം കൃത്രിമമാക്കാൻ ഫോട്ടോഷോപ്പ് ഉപയോഗിച്ചതിനും മിസ് പോക്രഷ്ചുക്ക് മുമ്പ് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ആധുനിക യുഗത്തിൽ വ്യക്തിത്വത്തെക്കുറിച്ചും സൗന്ദര്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന നിർവചനത്തെക്കുറിച്ചും ഉള്ള കാഴ്ചപ്പാടുകളുമായി പോക്രേഷ്ചുക്കിന്റെ യാത്ര തുടരുന്നു. സ്വയം ആയിരിക്കാനും സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കാനും…
Read Moreകൈലാസയുമായി കരാർ ഒപ്പിട്ട് പുലിവാലു പിടിച്ച് പാരഗ്വായ് കൃഷി മന്ത്രാലയം; ഉദ്യോഗസ്ഥന്റെ പണിപോയി
ബുവാനസ് ഐറിസ്: നിരവധി ക്രിമിനൽ കേസുകളിൽ ഇന്ത്യ തിരയുന്ന സ്വയം പ്രഖ്യാപിത ഗുരു നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യമായ കൈലാസയുമായി കരാർ ഒപ്പിട്ട് പുലിവാലു പിടിച്ച് പാരഗ്വായ് കൃഷിമന്ത്രാലയം. സംഭവം വിവാദമായതോടെ വകുപ്പു തലവൻ അർനാൾഡോ ചമോറോയെ നീക്കി. പാരഗ്വായിലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വ്യാപകമാവുകയും സംഭവം രാജ്യാന്തരതലത്തിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥന്റെ പണി തെറിച്ചത്. സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കരാർ പ്രകാരം ‘കൈലാസ’യുമായി നയതന്ത്രബന്ധം, യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളിൽ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ എന്നിവയൊക്കെ ലക്ഷ്യമിട്ടിരുന്നു. സാങ്കൽപ്പിക രാജ്യത്തിന്റെ പ്രതിനിധി തനിക്കൊപ്പം പാരഗ്വായുടെ കൃഷിമന്ത്രി കാർലോസ് ഗിംനസിനെ സന്ദർശിച്ചതായി റേഡിയോ അഭിമുഖത്തിൽ ചമോറോ വ്യക്തമാക്കി. കൈലാസം എന്ന രാജ്യം എവിടെയാണെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നു ചമോറോ പറഞ്ഞു. ജലസേചനം ഉൾപ്പെടെ വിഷയങ്ങളിൽ സഹായിക്കാൻ അവർ സന്നദ്ധത അറിയിച്ചപ്പോൾ ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നാണു ചമോറോയുടെ വാദം. നിത്യാനന്ദ എവിടെയാണുള്ളതെന്ന്…
Read Moreദുരൂഹ സാഹചര്യത്തിൽ സ്പോർട്സ് താരം മരിച്ച സംഭവം; നിദാ ഫാത്തിമയുടെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്ന് ആക്ഷൻ കമ്മിറ്റി
അമ്പലപ്പുഴ: കേരളത്തിനുവേണ്ടി സൈക്കിൾ പോളോയിൽ മത്സരിക്കാൻ നാഗ്പുരിലെത്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിദാ ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിച്ചില്ലന്ന് ആക്ഷൻ കമ്മിറ്റി. മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിലും കുടുംബത്തിനു സഹായം നൽകുന്നതിലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതി. മരണം സംഭവിച്ചിട്ട് ഒരു വർഷം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും കുടുംബത്തിനു നൽകിയിട്ടില്ല. കുടുംബത്തിനു സ്ഥലവും വീടും നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിട്ടും നാളിതുവരെ നടപ്പായിട്ടില്ല. ഇതിനിടെ സർക്കാർ നൽകിയ അഞ്ചുലക്ഷം രൂപ വസ്തു വാങ്ങാനായി മുൻകൂർ നൽകിയിരുന്നു. ബാക്കി തുക നൽകാമെന്നേറ്റ കാലാവധി കഴിഞ്ഞമാസം അവസാനിക്കുകയും ചെയ്തു. ഇതോടെ നൽകിയ പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുടുംബം. ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ നിദാ ഫാത്തിമയ്ക്ക് നീതി നൽകണമെന്ന ആവശ്യവുമായി ജസ്റ്റീസ് ഫോർ നിദാ ഫാത്തിമയെന്ന പേരിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ സമര പരിപാടികൾക്കു രൂപം നൽകുമെന്നു ചെയർമാൻ യു.എം. കബീറും ജനറൽ കൺവീനർ…
Read Moreകേരളവര്മ കോളജ് യൂണിയന് ചെയര്മാന് തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ആരംഭിച്ചു; വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തും
ത്രിശൂർ: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. രാവിലെ ഒൻപതിന് റീ കൗണ്ടിങ് ആരംഭിച്ചു. പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തുമെന്നും അധികൃതർ അറിയിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസം ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ്. കെഎസ്യു ചെയർമാൻ സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ കെഎസ്യു സ്ഥാനാർത്ഥി ആരോപിച്ചു. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. 32 വര്ഷത്തിന് ശേഷമാണ് ജനറല് സീറ്റില് ആദ്യ ഘട്ടത്തില് കെഎസ്യു വിജയിച്ചത്. എന്നാൽ എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന്…
Read More