10,000 ഡോനട്ടുകൾ അടങ്ങിയ വാൻ മോഷ്ടിച്ചു; പ്രതിയ്ക്കായി വലവിരിച്ച് പോലീസ്

ഓസ്‌ട്രേലിയയിലെ കാർലിംഗ്‌ഫോർഡിലെ ഒരു സർവീസ് സ്‌റ്റേഷനിൽ നിന്ന് 10,000 ഡോനട്ടുകൾ അടങ്ങിയ ഡെലിവറി വാൻ മോഷ്ടിക്കപ്പെട്ടു. ഡ്രൈവർ പണം നൽകുന്നതിനിടെയാണ് മോഷണം. ക്രിസ്മസ് തീം, ക്ലാസിക് ഇനങ്ങൾ ഉൾപ്പെടെ വിവിധതരം ഡോനട്ടുകൾ വിതരണം ചെയ്യുന്നതിനായി ന്യൂകാസിലിലേക്കുള്ള യാത്രയിലായിരുന്നു വാൻ. മോഷ്ടാവിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഡ്രൈവർ സർവീസ് സ്റ്റേഷനുള്ളിലായിരുന്നപ്പോൾ ഒരു സ്ത്രീ വാനിലേക്ക് ചാടി കയറുന്നത് കണ്ടിരുന്നു. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയം. വാനിനടുത്തേക്ക് നടക്കുന്നതിന് മുമ്പ് പെട്രോൾ പമ്പുകൾക്ക് ചുറ്റും ഒരു സ്ത്രീ കറങ്ങിനടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നു. ഡോനട്ടുകൾക്ക് ഏകദേശം 4 ഡോളർ വിലയുള്ളതിനാൽ, ലോഡിന് ഏകദേശം $40,000 (22,04,375 രൂപ) വിലയുണ്ടെന്ന് ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ക്രിസ്‌പി ക്രീമിലെ സപ്ലൈ ചെയിൻ മേധാവി ലെന്നി റെഡ്ഡി പറഞ്ഞു.    

Read More

വാണിജ്യ സിലിണ്ടര്‍ വില കത്തുന്നു; ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിച്ച് വിലക്കയറ്റം

കോട്ടയം: പാചകവാതകത്തിന്‍റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. ഇന്ന് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറു മാസത്തിനിടെ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാചകവാതകം, എണ്ണ, സവാള, അരി, ഉള്ളി, വെളുത്തുള്ളി, മത്സ്യം, ഇറച്ചി എന്നിവയുടെ വില അടിക്കടി ഉയരുകയാണ്. കടല, പരിപ്പ്, ഉഴുന്ന് എന്നിവയുടെ വിലയിലാണ് വലിയ വ്യത്യാസം അടുത്തനാളില്‍ ഉണ്ടായത്. 110 രൂപയുണ്ടായിരുന്ന ഉഴുന്നിന്‍റെ വില ഇപ്പോള്‍ 145 രൂപയാണ്. മുളക്, മല്ലി, മഞ്ഞള്‍ പൊടികള്‍ക്ക് 40 ശതമാനം വരെയാണ് ആറു മാസത്തിനിടെ വിലവര്‍ധിച്ചിരിക്കുന്നത്. പാലിന്‍റെ വിലയിലും വര്‍ധനവുണ്ടായി. 30 രൂപയായിരുന്ന സവാളവില കഴിഞ്ഞയാഴ്ച 80 രൂപയിലെത്തിയിരുന്നു. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുവര്‍ധനയും തൊഴിലാളികളുടെ കൂലി ഉയര്‍ന്നതും ഇരുട്ടടിയായി. കാലാവസ്ഥാ വ്യതിയാനംപോലും ഹോട്ടല്‍ വ്യവസായത്തിന് എതിരാകുകയാണ്. ഓണം, ദീപാവലി പോലുള്ള സീസണുകളില്‍ കനത്ത…

Read More

കോട്ടയത്തേക്കാണോ, കുട കരുതിക്കോളൂ; നഗരത്തില്‍ മണിക്കൂറുകള്‍ പെരുമഴ; കിലോമീറ്ററുകൾക്കപ്പുറം വെയിലും

കോട്ടയം: കോട്ടയം ചുറ്റുവട്ടത്തില്‍ കുട മടക്കാന്‍ മഴ അനുവദിക്കുന്നില്ല. രണ്ടു മാസമായി ജില്ലയില്‍ ആകെ പെയ്യുന്ന മഴയുടെ ഏറിയ ഭാഗവും കോട്ടയം നഗരസഭാപരിധിയിലാണ്. അതേസയം നഗരത്തില്‍ മണിക്കൂറുകള്‍ പെരുമഴ പെയ്ത ദിവസങ്ങളിലും പത്തു കിലോമീറ്റര്‍ ചുറ്റുവട്ടത്തിനപ്പുറം മഴയില്ല. നവംബറില്‍ മാത്രം 400 മില്ലിമീറ്റര്‍ മഴ കോട്ടയത്ത് ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ പെയ്തില്ല. ചെറിയൊരു പ്രദേശത്തേക്കു മാത്രമായി മഴ ചുരുങ്ങുന്ന പ്രതിഭാസവുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വ്യക്തമായ സൂചനയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.കോട്ടയം കഴിഞ്ഞാല്‍ സമീപമാസങ്ങളിലെ പെയ്ത്തില്‍ എരുമേലിയും മുണ്ടക്കയവുമാണ് മുന്നിലുള്ളത്. 2021 ഒക്ടോബര്‍ 17ന് കൂട്ടിക്കല്‍ പ്രദേശത്തുണ്ടായ പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണമായ മേഘവിസ്‌ഫോടനങ്ങള്‍ ജില്ലയില്‍ പതിവായിട്ടുണ്ട്. ഡിസംബര്‍ മൂന്നാം വാരം വരെ ജില്ലയില്‍ മഴ തുടരുമെന്നാണ് സൂചന.

Read More

‘ആരും എന്‍റെ കൂടെ കളിക്കുന്നില്ല’: മാതാപിതാക്കളെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് നാല് വയസുകാരൻ… വീഡിയോ വൈറലാകുന്നു

ദക്ഷിണ കൊറിയയിൽ നിന്നുള്ള നാല് വയസുകാരന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ ‘മൈ ഗോൾഡൻ കിഡ്‌സ്’ എന്ന റിയാലിറ്റി ഷോയിൽ മാതാപിതാക്കളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു കുട്ടി. കുട്ടികളെ വളർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന മാതാപിതാക്കളെ സഹായിക്കുന്ന വിദഗ്ധരുടെ ഒരു പാനൽ ഷോയിൽ അവതരിപ്പിക്കുന്നു. ഷോയുടെ അവതാരകൻ സോങ് ഇയോ ജുനോട് അവന്‍റെ മാതാപിതാക്കളെ കുറിച്ച് ചോദിക്കുന്നു. അവൻ മറുപടി പറഞ്ഞു ‘എനിക്കറിയില്ല, ഞാൻ വീട്ടിൽ തനിച്ചാണ്, ആരും എന്നോടൊപ്പം കളിക്കുന്നില്ല’. തന്‍റെ കളിപ്പാട്ടങ്ങളുമായി മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് വീഡിയോയിൽ കാണാം. അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ “ഭയങ്കരൻ” എന്നാണ് കുട്ടി വിശേഷിപ്പിച്ചത്. തന്‍റെ പിതാവ് തന്നോട് സൗമ്യമായ സ്വരത്തിൽ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാല് വയസ്സുകാരൻ പറഞ്ഞു. സംഭാഷണം മുന്നോട്ട് നീങ്ങിയപ്പോൾ ആതിഥേയൻ കുട്ടിയോട് അവന്‍റെ അമ്മയെക്കുറിച്ച് ചോദിച്ചു. “അവർക്ക് എന്നെ ഇഷ്ടമല്ലെന്ന് ഞാൻ കരുതുന്നു,” കുട്ടി…

Read More

മനസ് കൂളാവാൻ… ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും

മുംബൈ: തടവുകാർക്കായി പുതിയ വിഭവങ്ങൾ ഒരുക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ഇതുപ്രകാരം പാനി പൂരി, ഐസ്ക്രീം തുടങ്ങി നിരവധി വിഭവങ്ങളാവും ജയിൽ ക്യാന്‍റീനിൽ ഒരുങ്ങുക. മാത്രമല്ല. ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും.തടവുകാരുടെ മാനസികാരോഗ്യത്തെക്കരുതിയാണ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്. അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപൂരി, ഐസ്ക്രീം, പഴങ്ങൾ തുടങ്ങിയ അതിൽ ചിലത് മാത്രം. ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ, ബർമുഡ, പുകയിലയുടെ ആസക്‌തി ഇല്ലാതാക്കാൻ മരുന്നുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നും എഡിജിപി അമിതാഭ് ഗുപ്‌ത പറയുന്നു. മാനസികാരോഗ്യം പരിപാലിക്കുന്നതിന്‍റെ ഭാഗമാണ് നടപടി. ഭക്ഷണമുൾപ്പെടെ വിപുലീകരിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ മാസം ആദ്യം ഉത്തർപ്രദേശിലും ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നു. മതഗ്രന്ഥങ്ങളുൾപ്പെടെ വായിക്കാൻ നൽകുകയും സാഹിത്യ വാസന പ്രോത്സാഹിപ്പിക്കുകയും…

Read More

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകൽ; കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ; മൂന്ന് പേരും പ്രതികളാകും

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാർ, ഭാര്യ അനിത കുമാരി, മകൾ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പദ്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. അടൂർ കെഎപി ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു. പത്ത് മണിക്കുറിലധികം പ്രതികളെ അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാംപില്‍ വച്ചു ചോദ്യം ചെയ്തു. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. പദ്മകുമാറും ഭാര്യയും കുട്ടിയുമായി ചിന്നക്കടയിലൂടെ നീലക്കാറിൽ എത്തുകയും ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി ഇയാൾ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോ പിടിച്ച് അനിതാ കുമാരി കുട്ടിയെ ആശ്രാമം മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും…

Read More

പ്രകോപനങ്ങളിൽ വീഴാതെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടവരായ അണ്ടർ പ്രിവിലേജ്ഡ് ക്ലാസാണ് ഇന്നാട്ടിലെ ഇടതുപക്ഷം; നടി ഗായത്രിയെ പിന്തുണച്ച് ജെയ്ക് സി. തോമസ്

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് സിപിഎം നേതാവ് ജെയ്ക് സി. തോമസ് രംഗത്ത്. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിംഗ് നിങ്ങളില്‍ എത്ര പേരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഒരു സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രംഗം വെച്ച് അറപ്പുളവാക്കുന്ന ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽക്കൂടി ചിലർ നടത്തുന്നതെന്നും ഇതൊരു ആൾക്കൂട്ട ആക്രമണമാണെന്നും ജെയ്ക് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ജെയ്ക്ക് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിംഗ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?നിഖിൽ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകൾക്ക് ധീരജ് രാജേന്ദ്രൻ ആരായിരുന്നു എന്നറിയണമെങ്കിൽ. മേപ്പാടി പോളിയിലെ അപർണയെ ചവിട്ടി കൊല്ലുവാൻ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങിന് ഇരയായ പെൺകുട്ടി എന്ന് പറയാൻ. ശിവരാമൻ എന്ന പാവം മനുഷ്യനെ…

Read More

ആറ് വയസുകാരിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്‌മകുമാറിന്‍റെ ഭാര്യ; ശബ്ദം തിരിച്ചറിഞ്ഞു

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളെ വെള്ളിയാഴ്ച തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ചാത്തന്നൂർ സ്വദേശി പദ്മകുമാർ ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്‌മകുമാറിന്‍റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. രണ്ടു തവണയായി ആണ് ഇവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്‍റെ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ആദ്യം ഫോൺ ചെയ്തത്. പിന്നീട് അത് പത്ത് ലക്ഷത്തിലേക്ക് മാറി. തന്‍റെ പേരിലുള്ള വസ്തു വിറ്റാൽ തനിക്ക് ആവശ്യമുള്ള പണം ലഭിക്കുമെങ്കിലും അത് വിൽക്കാൻ സാധിക്കാതെ വന്നതിനാൽ പണം സ്വരൂകൂട്ടാൻ കഴിഞ്ഞില്ല. അതിനാലാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് പദ്മകുമാർ മൊഴി നൽകി. അതേസമയം കൂടുതൽ പ്രതികളെ…

Read More

പദ്മകുമാറിന്‍റെ മൊഴി വിശ്വസിക്കാനാവാതെ പോലീസ്;ചോദ്യം ചെയ്യൽ നീണ്ടത് പുലർച്ചെ മൂന്നുവരെ

കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്‍റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന്  വരെ നീണ്ടു.അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. എഡിജിപി, ക്യാമ്പിൽ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥർക്ക് രാവിലെ തിരികെ എത്താൻ നിർദേശം നൽകിയതായാണ് വിവരം.വെള്ളിയാഴ്ച രാത്രി 9.30ന് എഡിജിപി എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു.അതേ സമയം പദ്മകുമാറിന്‍റെ മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അതിനാൽത്തന്നെ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്‍റെ പിടിയിലാകുന്നത്.പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ആറുവയസ്സുകാരി നൽകിയ…

Read More