കാൻബെറ: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ മുൻപന്തിയിലുള്ള താരമാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. പാക്കിസ്ഥാനെതിരേ ഈ മാസം 14 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരന്പരയോടെ വാർണർ ചുവന്ന പന്ത് ക്രിക്കറ്റിൽനിന്ന് വിരമിക്കും. ജനുവരി മൂന്ന് മുതൽ ഏഴ് വരെ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റായിരിക്കും വാർണറിന്റെ അവസാന മത്സരം. പെർത്തിൽ 14ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള 14 അംഗ ഓസീസ് ടീമിൽ വാർണറിനൊപ്പം മിച്ചൽ മാർഷും കാമറൂണ്‍ ഗ്രീനും ഇടംനേടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വാർണറിന് എന്തിനാണ് യാത്രയയപ്പ് മത്സരം നൽകുന്നതെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. വാർണറിന്റെ മുൻ സഹതാരമായ ഓസീസ് പേസർ മിച്ചൽ ജോണ്‍സണാണ് ഇക്കാര്യം ഉന്നയിച്ചത്. ഫോമിൽ അല്ലാത്ത വാർണറിനെ എന്തിനാണ് സെന്റ് ഓഫ് എന്ന പേരിൽ ടീമിൽ എടുത്തിരിക്കുന്നത് എന്നാണ് ജോണ്‍സണിന്റെ ചോദ്യം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ഏടായ വിവാദത്തിൽ പങ്കാളിയായ…
Read MoreDay: December 4, 2023
പ്രഭാത സവാരിക്കിടെ കാറിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
പേരൂർക്കട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. പേരൂർക്കടയ്ക്ക് സമീപമാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച കാറാണ് ഇടിച്ചത്. സുഹൃത്തുക്കളായ ഇരുവരും രാവിലെ നടക്കുന്നതിനിടെ പിന്നിൽ നിന്ന് കാർ ഇടിയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം സംഭവിച്ചത്. ശബരിമല തീർഥാടകർ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആന്ധ്രയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. കാറിൽ ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
Read Moreഏഷ്യയിലാദ്യമായി കാലുകൾ കൊണ്ട് വാഹനമോടിച്ച് ലൈസൻസ് സ്വന്തമാക്കി കൊച്ചു മിടുക്കി; മുഖ്യമന്ത്രി ലൈസൻസ് കൈമാറി
തിരുവനന്തപുരം: ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക, അതിലുപരി ലൈസൻസ് സ്വന്തമാക്കുക എന്നത് ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ് ജിലുമോള്‍ എന്ന കൊച്ചു മിടുക്കി. അത്തരത്തിൽ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോൾ. മുഖ്യമന്ത്രി പിണറായി വിജയൻ ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി. വളരെ ചെറുപ്പത്തിൽ തന്നെ ജിലുമോൾക്ക് മാതാപിതാക്കളെ നഷ്ടമായി. അവിടുന്നിങ്ങോട്ട് ജിലുമോളുടെ കഠിന പ്രയത്നമാണ് ഉയരങ്ങൾ കീഴടക്കാൻ ജിലുമോൾക്ക് സാധിക്കുന്നത്. വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്ട്രോള് സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറിൽ സജ്ജമാക്കിയിരിക്കുന്നത്. ജിലുമോളുടെ സന്തോഷത്തിൽ പങ്കുചേർന്നു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം. ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക. മാത്രമല്ല…
Read Moreവിജയ് ഹസാരെയിൽ ചരിത്രനേട്ടത്തിനരികേ കേരളം
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളം ചരിത്ര നേട്ടത്തിനരികേ. ഗ്രൂപ്പ് എ ചാന്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിക്കാനുള്ള സാധ്യതയാണ് കേരളത്തിനു മുന്നിൽ തെളിഞ്ഞിരിക്കുന്നത്. 2021-22ൽ ഗ്രൂപ്പ് ഡി ചാന്പ്യന്മാരായ ചരിത്രം കേരളത്തിനുണ്ട്. 2012-13 സീസണിൽ സെമിയിൽ പ്രവേശിച്ച കേരളം തുടർച്ചയായ നാലാം സീസണിലും നോക്കൗട്ട് കളിക്കാനുള്ള സാധ്യത ഇതോടെ സജീവമായി. 2023-24 സീസണ് ഗ്രൂപ്പ് എയിലെ ആറാം മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് പോണ്ടിച്ചേരിയെ കീഴടക്കി. ഇതോടെ ആറ് മത്സരങ്ങളിൽ കേരളത്തിന് 20 പോയിന്റായി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മുംബൈ 53 റണ്‍സിന് ത്രിപുരയോട് പരാജയപ്പെട്ടു. തുടർച്ചയായ അഞ്ച് ജയത്തിനുശേഷമുള്ള മുംബൈയുടെ തോൽവിയായിരുന്നു. ഇതോടെ മുംബൈക്കും കേരളത്തിനും 20 പോയിന്റ് വീതമായി. എന്നാൽ, നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയാണ് (1.952) ഒന്നാമത്. കേരളത്തിന്റെ റണ്‍റേറ്റ് 1.916 ആണ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നാളെ…
Read Moreഅഞ്ചാം ട്വന്റി-20യിൽ ഇന്ത്യക്കു ജയം
ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്റി-20യിൽ ഇന്ത്യൻ പഞ്ച്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യ ആറ് റൺസ് ജയം സ്വന്തമാക്കി. അവസാന ഓവറിൽ 10 റൺസായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആ ഓവർ എറിഞ്ഞ അർഷദീപ് സിംഗ് മൂന്ന് റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആവേശ ജയവും 4-1ന് പരന്പരയും സ്വന്തമാക്കി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പവർപ്ലേ അവസാനിക്കുന്നതിനു മുന്‍പുതന്നെ ഇന്ത്യൻ ഓപ്പണർമാരെ പവലിയനിലെത്തിക്കാൻ ഓസീസ് ബൗളർമാർക്കു സാധിച്ചു. 15 പന്തിൽ 21 റൺസ് നേടിയ യശസ്വി ജയ്സ്വാളിനെ ബെഹ്റെൻഡോഫും 12 പന്തിൽ 10 റൺസ് സ്വന്തമാക്കിയ ഋതുരാജ് ഗെയ്ക്വാദിനെ ഡ്വാർഷ്യസും പുറത്താക്കി. മൂന്നാം നന്പറായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ ഒരറ്റത്ത് നങ്കൂരമിട്ടു. 37 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 53 റൺസ് നേടിയ ശ്രേയസ് അയ്യറിന്റെ ഇന്നിംഗ്സാണ്…
Read Moreപാരീസിൽ ഭീകരാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് യുവാവ് കത്തിയും ചുറ്റികയും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഒരു ജർമൻ പൗരൻ കൊല്ലപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരായ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദക്കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാത്രി ഈഫൽ ടവറിനടുത്തായിരുന്നു സംഭവം. ആക്രമണം നടത്തിയ അർമാദ് ആർ. (26) എന്ന ഫ്രഞ്ച് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻകാരനെ കത്തിക്കു കുത്തിക്കൊല്ലുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ ഇടപെട്ടപ്പോൾ അക്രമി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിനെയും അറുപതിനടുത്തു പ്രായമുള്ള ഫ്രഞ്ചുകാരനെയും ചുറ്റികയ്ക്ക് ആക്രമിച്ചത്. ‘അല്ലാഹു അക്ബർ’ എന്നുവിളിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ഡർമാനിൻ അറിയിച്ചു. പലസ്തീനിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ കൊല്ലപ്പെടുന്നതിൽ തനിക്കു വിഷമമുള്ളതായി അക്രമി പോലീസിനോടു പറഞ്ഞു. മറ്റൊരു ആക്രമണത്തിനു പദ്ധതിയിട്ടതിന് 2016ൽ അറസ്റ്റിലായ ഇയാൾ…
Read Moreവെെദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണം. ഇന്നലെ രാത്രി പത്തിനാണ് അപകടമുണ്ടായത്. സിനാനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനും ഷോക്കേറ്റു. ഇരുവരേയും കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പക്ഷേ സിനാന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം; നാല് മരണം,42 പേർക്ക് പരിക്ക്
മനില: തെക്കൻ ഫിലിപ്പീൻസിൽ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കത്തോലിക്കരെ ലക്ഷ്യമിട്ട സ് ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ ഏറ്റവും വലിയ മുസ്ലിം നഗരമായ മരാവിയിലുള്ള മിൻഡനാവോ യൂണിവേഴ്സിറ്റിയുടെ കായികപരിശീലന ഹാളിൽ രാവിലെ വിശുദ്ധ കുർബാനയ്ക്കിടെയാണു സ്ഫോടനമുണ്ടായത്. 42 പേർക്ക് പരിക്കേറ്റെങ്കിലും ആരും ഗുരുതരാവസ്ഥയിലല്ല. മേഖലയിൽ സാന്നിധ്യമുള്ള ദൗള ഇസ്ലാമിയ മാവുട്ടെ എന്ന ഗ്രൂപ്പ് ആയിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പീനി സേനയുമായുള്ള ഏറ്റുമുട്ടലിൽ ഗ്രൂപ്പിലെ 11 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. നാടൻ ബോംബോ ഗ്രനേഡോ ഉപയോഗിച്ചാണു സ്ഫോടനം നടത്തിയിരിക്കുന്നത്. കെട്ടിടത്തിനു കാര്യമായ തകരാറില്ല. ഫിലിപ്പീൻസിലെ 11.3 കോടി ജനങ്ങളിൽ 80 ശതമാനവും കത്തോലിക്കരാണ്. പള്ളികളില്ലാത്ത സ്ഥലങ്ങളിൽ സ്കൂൾ ഗ്രൗണ്ടുകളിലും ഷോപ്പിംഗ് മാളുകളിലും ഞായറാഴ്ച കുർബാന നടത്താറുണ്ട്. മംഗളവാർത്തക്കാലം ആരംഭിച്ചതിനാൽ ഇന്നലെ വിശുദ്ധ കുർബാനയ്ക്കു പതിവിലും കൂടുതൽ പേർ എത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള…
Read Moreതത്തമ്മേ പൂച്ച പൂച്ച… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു; പോലീസ് പ്രതികൾ പറഞ്ഞത് അതേപടി ആവർത്തിക്കുകമാത്രം
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്ന സംശയം ബലപ്പെടുന്നു. പിടിയിലായവർ പറയുന്നത് അതേപടി ആവർത്തിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. മൂക്കിനു താഴെത്തന്നെ ഉണ്ടായിരുന്ന പ്രതികൾ വീടും പൂട്ടി തെങ്കാശിക്ക് പോകേണ്ടി വന്ന സാഹചര്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. പോലീസ് പിന്തുടരുന്നത് ഇവർ എങ്ങനെ അറിഞ്ഞു എന്നതും ഗൗരവമേറിയ ചോദ്യമാണ്. കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നും അവർ നഗരത്തിൽ തന്നെ ഉണ്ടെന്നുമായിരുന്നു ആവർത്തിച്ചുള്ള ഭാഷ്യം. ഒടുവിൽ അവർ അന്യ സംസ്ഥാനത്തേക്കും കടന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പദ്മകുമാറും രണ്ട് ഓട്ടോറിക്ഷകളിൽ കയറിയിട്ടുണ്ട്. ഇവ കണ്ടെത്താനും സാധിച്ചില്ല. പ്രതികളെ തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർമാരാരും രംഗത്തു വന്നിട്ടുമില്ല. പദ്മകുമാർ കാറിന് രണ്ട് വ്യാജ നമ്പർ പ്ലേറ്റുകൾ സംഘടിപ്പിച്ചിരുന്നു.…
Read Moreകുളിമുറിയിൽ ഒളിച്ചിരുന്നു, കൈയോടെ പൊക്കി വീട്ടുകാർ; കിട്ടിയതാകട്ടെ ഉഗ്രവിഷപ്പാമ്പിനെ
ഓസ്ട്രേലിയയിൽ വരുമ്പോൾ പാമ്പുകളെ എവിടെയും കാണാം. പലപ്പോഴും ആളുകൾ ഈ ഇഴജന്തുക്കളെ അവരുടെ വീടുകളിലും ഓഫീസുകളിലും പതുങ്ങിയിരിക്കുന്നത് കാണാറുണ്ട്. സൗത്ത് ഓസ്ട്രേലിയയിൽ സമാനമായ ഒരു സംഭവത്തിൽ, ഒരു സ്ത്രീ തന്റെ ബാത്ത്റൂം സ്കെയിലിൽ വിഷപ്പാമ്പിനെ കാണുകയും ഉടൻ തന്നെ പാമ്പ് പിടുത്തക്കാരനെ വിളിച്ച് അതിനെ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ബറോസ റെപ്റ്റൈൽ സർവീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ പാമ്പ് പിടുത്തക്കാരൻ സ്കെയിൽ തുറക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നു. പാമ്പിനെ നഗ്നമായ കൈകൊണ്ട് പിടിച്ച് അയാൾ ഒരു കറുത്ത ബാഗിലാക്കി സുരക്ഷിതമായി വീട്ടിൽ നിന്ന് പുറത്തെടുക്കുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ കര പാമ്പാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. മെൽബൺ സർവ്വകലാശാലയിലെ ഓസ്ട്രേലിയൻ വെനം റിസർച്ച് യൂണിറ്റിന്റെ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള പാമ്പുകളിൽ ഏറ്റവും വിഷമുള്ളവയിൽ രണ്ടാം സ്ഥാനമാണ്…
Read More