വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ പ്രസിദ്ധമായ അഷ്ടമി ഉത്സവ ദര്‍ശനപുണ്യം നേടി ആയിരങ്ങള്‍. ഇന്നലെ രാത്രി തന്നെ അഷ്ടമിദര്‍ശനത്തിനായി വൃതശുദ്ധിയോടെ എത്തിയ ഭക്തര്‍ നിരയില്‍ ഇടം പിടിച്ചിരുന്നു ക്ഷേത്രനട ദര്‍ശനത്തിനായി തുറന്നപ്പോള്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. ക്ഷേത്രത്തിന്റെ നാലു നടകളില്നിന്നു നിരത്തിലേയ്ക്കു മീറ്ററുകള്‍ നീണ്ട ഭക്തരുടെ നിരയാണ് അനുഭവപ്പെട്ടത്. ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആഘോഷമാണ് വൈക്കത്തഷ്ടമി ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങള്‍ കൂപ്പുകൈയായി ഉയരുന്ന മുഹൂര്‍ത്തത്തില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്റെ സര്‍വാഭരണ വിഭൂഷിതമായ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടുന്നതാണ് അഷ്ടമിദര്‍ശനം. രാവിലെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം.ശ്രീപരമേശ്വരനെ സംപ്രീതനാക്കാന്‍ കൊടും തപസനുഷ്ഠിച്ച വ്യാഘ്രപാദമഹര്‍ഷിക്ക് കൃഷ്ണാഷ്ടമി ദിനത്തില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ശ്രീപാര്‍വതി സമേതനായി ദിവ്യദര്‍ശനം നല്കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം. അഷ്ടമിദിനത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ…
Read MoreDay: December 5, 2023
നവകേരളസദസ് കഴിഞ്ഞാലും പരാതികളുടെ സ്ഥിതി തഥൈവ…വെബ്സൈറ്റില്‍ ഒരു വിവരവുമില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ സംസ്ഥാന പര്യടനം പൂര്‍ത്തിയായാലും പരാതികളില്‍ മിക്കതും ഫയലിലുറങ്ങുമെന്ന് ആശങ്ക. ഇതുവരെ മിക്ക പരാതികളുടെയും സ്റ്റാറ്റസ് www.nacakeralasadas.kerala.gov.in ലഭ്യമായിട്ടില്ല. നവകേരള സദസിന്റെ സൈറ്റില്‍ കയറി ഫോണ്‍ നമ്പറും അപേക്ഷാ നമ്പറും നല്കിയാല് പരാതിയുടെ നിലവിലെ അവസ്ഥ അറിയുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്കയിടത്തും സൈറ്റില്‍ അപ്ഡഡേഷന് വന്നിട്ടില്ല. പലപരാതികളും അതാത് ഓഫീസുകളിലേക്ക് അയച്ചു തുടങ്ങിയിട്ടേയുള്ളുവെന്നാണ് അറിയുന്നത്. നവകേരള സദസിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരും തിരക്കിലായിരുന്നു. നവകേരള സദസ് അതാത് ജില്ലകള്‍ വിട്ടതോടെ പലരും “ലീവി’ലാണ്.വര്‍ഷാവസാനം കൂടി കൂടിയാണെന്നതും ഫയല്‍ മെല്ലെപ്പോക്കിന് കാരണമാകുന്നു.അതേസമയം ലഭിച്ച പരാതികളില്‍ മിക്കതും നേരത്തെതന്നെ അതാത് ഓഫീസുകളില്‍ നിന്നു മറുപടി ലഭിച്ചവയാണെന്നും വീണ്ടും സമാനപരാതികള്‍ തന്നെയാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലപരാതികളാകട്ടെ ബന്ധപ്പെട്ട രേഖകള്‍ അറ്റാച്ച് ചെയ്യാതെയും ലഭിച്ചിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട…
Read Moreഅതിർത്തിത്തർക്കം; അച്ഛനും മകനും വെട്ടേറ്റു, അയല്‍വാസി കസ്റ്റഡിയിൽ
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചത്. രാവിലെ ഏഴിനാണ് സംഭവം. ഇന്ന് രാവിലെ വാക്കുതര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ബൈജുഅയൽവാസിയായ ഇരുവരെയും വെട്ടുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമല്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിതര്‍ക്കം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.
Read Moreനവകേരള സദസ്; കടകളിൽ ദീപാലങ്കാരം വേണമെന്ന് ലേബർ ഓഫീസറുടെ നിർദേശം
പെരുമ്പാവൂർ: നവകേരള സദസുമായി ബന്ധപ്പെട്ട് ഉത്തരവുകളും നിർദ്ദേശങ്ങളും വിവാദങ്ങളുടെ പെരുമഴ തീർക്കുമ്പോൾ ലേബർ ഓഫീസറുടെ വക പുതിയ വിവാദവും പെരുമ്പാവൂരിൽ കടകളിൽ ദീപാലങ്കാരം വേണമെന്ന് ലേബർ ഓഫീസറുടെ നിർദേശം. സ്കൂൾ മതിൽ പൊളിക്കുന്നതിൽ വിവാദം കെട്ടടങ്ങും മുമ്പാണ് വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഡിസംബർ പത്തിനാണ് പെരുമ്പാവൂരിൽ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. 9, 10 തിയതികളിൽ നഗരത്തിലെ കടകളിൽ ദീപാലങ്കാരം വേണമെന്നാണ് ലേബർ ഓഫീസറുടെ നിർദേശം. എന്നാൽ നവകേരള സദസ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നിർദേശമെന്നാണ് ലേബർ ഓഫീസർ പറയുന്നത്. ലേബർ ഓഫീസർ രേഖാമൂലം കത്ത് നൽകുകയാണെങ്കിൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പറഞ്ഞു. പല രാഷട്രീയ കക്ഷികൾ ഉള്ള സംഘടനയിൽ ഒറ്റക്ക് തീരുമാനിക്കാൻ കഴിയില്ലന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലേബർ ഓഫീസറുടെ നിർദേശത്തോട് മർച്ചന്റ് അസോസിയേഷന് വിയോജിപ്പാണുള്ളത്.
Read Moreട്രെയിനുകള്‍ റദ്ദായി; കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും
പത്തനംതിട്ട: തമിഴ്നാട്ടിലെ മോശം കാലാവസ്ഥ കാരണം ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരായ അയ്യപ്പഭക്തരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. ചെന്നൈയിലേക്കുള്പ്പെടെ സര്‍വീസുകള്‍ പമ്പയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമായി ഓപ്പറേറ്റ് ചെയ്യാനാണ് ആലോചന. ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങിയെത്തി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കോട്ടയം വഴി കുമളിയിലേക്കും പാലക്കാട്ടേക്കും ഇന്നലെ അഞ്ച് അധിക സര്‍വീസുകള്‍ നടത്തി. ചെന്നൈയിലേക്കും ഇന്നലെ ഒരു ബസ് അയച്ചു. കേരള, ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ശബരി ഉള്‍പ്പെടെ പ്രതിദിന ട്രെയിനുകളും ശബരിമല സ്പെഷലുകളും അടക്കം 14 ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയത്. ഇവയില്‍ ടിക്കറ്റെടുത്ത യാത്രക്കാരാണ് ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലായി കുടുങ്ങിയത്.
Read Moreനവകേരള സദസ് സമ്പൂര്‍ണ പരാജയം: ചെന്നിത്തല
കാസര്‍ഗോഡ്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് ജില്ലയിലെ സദസില്‍ 16,698 പരാതികളാണ് ലഭിച്ചത്. ഇതില്‍ രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങളെങ്കിലും ആരംഭിച്ചത് 188 പരാതികളില്‍ മാത്രമാണെന്നു ചെന്നിത്തല പറഞ്ഞു. താരതമ്യേന ചെറിയ ജില്ലയായ കാസര്‍ഗോഡിന്റെ സ്ഥിതി ഇതാണെങ്കില്‍ വലിയ ജില്ലകളുടെ ഗതി എന്താവുമെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയപ്രചാരണത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് എല്ലാം ചെയ്യുന്നത്. പരാതികളില്‍ നേരിട്ട് പരിഹാരം കാണാനും മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നു ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read Moreട്രെയിനുകള്‍ റദ്ദാക്കി; തീര്‍ഥാടകര്‍ കോട്ടയത്ത് കുടുങ്ങി
കോട്ടയം: മിഷോങ്ങ് ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിലുണ്ടായ ശക്തമായ പ്രളയം ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു. ചെന്നൈയില്‍നിന്നു കേരളത്തിലേക്കു വരാനിരുന്നവരും പലയിടങ്ങളില്‍ കുടുങ്ങി. കനത്ത മഴയെത്തുടര്‍ന്നു ചെന്നൈ ബേസിന് ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാലാണ് കേരളത്തിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയത്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള വണ്ടികള്‍ ഇന്നലെ റദ്ദാക്കി. കേരളത്തില്‍നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകളും മുടങ്ങി. കേരള, ശബരി എക്സ്പ്രസുകള്‍ എന്നിവയും റദ്ദാക്കപ്പെട്ടവയില്പ്പെടുന്നു. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ 5,000ലേറെ ശബരിമല തീര്‍ഥാടകരുടെ യാത്ര അവതാളത്തിലായി. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മറ്റ് മലയാളി യാത്രക്കാരും ദുരിതത്തിലായി. ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ ഏറെപ്പേരും കോട്ടയം സ്റ്റേഷനില്‍ ക്യാമ്പുചെയ്യുകയാണ്. വെള്ളപ്പൊക്കത്തെത്തുര്ന്ന് ചെന്നൈ സ്പെഷല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് കോട്ടയത്തെത്തി നാളെ മടങ്ങിപ്പോകേണ്ട നരസപുര്‍ (വെസ്റ്റ്…
Read Moreലോണ്‍ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
കൊച്ചി: എസ്ബിഐയില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചില്ലെന്ന പരാതിയില്‍ ഹീര ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദ് (ബാബു) നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാളെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്. തിരുവനന്തപുരം ആക്കുളത്തെ ഫ്ളാറ്റിനായി ലോണ്‍ എടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിഐയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്. പണം തിരിച്ചടക്കാതെ വന്നതോടെ എസ്ബിഐയ്ക്ക് 14 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആക്കുളത്തെ ഫ്ളാറ്റ് സമുച്ചയ നിര്‍മാണത്തിനായി 2013ലാണ് വായ്പ എടുത്തത്. ഫ്ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ…
Read Moreപാലായിൽ നവകേരള സദസ്; പന്തല്‍ നിര്‍മാണം ആരംഭിച്ചു
പാലാ: നവകേരള സദസിനായുള്ള പന്തല്‍ നിര്‍മാണം ആരംഭിച്ചു. പന്ത്രണ്ടിനാണ് സദസ് നടത്തുന്നത്. നഗരസഭാ സ്റ്റേഡിയത്തിലെ വിശാലമായ പുല്‍ത്തകിടിയിലാണ് പന്തല്‍ നിര്‍മാണം പുരോഗമിക്കുന്നത്. 26,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വേദിയും പന്തലും ഒരുങ്ങുന്നത്. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാകാത്തവിധം വളരെ സൂഷ്മമായും എന്‍ജിനീയര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണു നിര്‍മാണമെന്നു സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബുവും നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയും അറിയിച്ചു. നിര്‍മാണ സാമഗ്രഹികളുമായി വാഹനങ്ങള്‍ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കുകയില്ല. തലച്ചുമടായിട്ടാണ് സാമഗ്രഹികള്‍ എത്തിക്കുക. മണ്ണില്‍ കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിര്‍മ്മാണം. സിന്തറ്റിക് ട്രാക്കില്‍ ജോലിക്കാര്‍ പ്രവശിക്കുന്ന ഭാഗത്ത് കാര്‍പ്പെറ്റ് വിരിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. നിലവിലെ സ്റ്റേഡിയത്തിലെ സ്ഥിതി വീഡിയോയില്‍ പകര്‍ത്തിയ ശേഷമാണ് പന്തല്‍ നിര്‍മാണം ആരംഭിച്ചത്. സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുമ്പേ നിര്‍മാണത്തിനു തുടക്കമിട്ടത് എന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ…
Read Moreഐഎഫ്എഫ്കെ: 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും. അർജന്റീന, ചിലി, മെക്സിക്കോ, ജപ്പാൻ, മലേഷ്യ, ബെൽജിയം, പോളണ്ട്, തുർക്കി, ടുണീഷ്യ, യമൻ, ഇറാഖ്, ജോർദാൻ, ജർമനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്. ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടും. ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (ഫോർ ഡോട്ടേഴ്സ്), സെനഗൽ സംവിധായിക റമാറ്റാ ടൗലേ സി (ബനാൽ ആൻഡ് ആഡാമ), മെക്സിക്കൻ സംവിധായിക ലില അവ്ലെസ് (ടോട്ടം), മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു(ടൈഗർ സ്ട്രൈപ്സ്), ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇത്തവണ ഹോമേജ് വിഭാഗത്തിൽ 12 പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇറാനിയൻ ചലച്ചിത്രകാരൻ…
Read More