കൊടകരയിൽ ലോറിയിലിടിച്ച കെഎസ്ആർടിസിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ചു; അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണി- ചങ്ങനാശേരി ബസ്

കൊടകര: കൊടകര ദേശീയപാതയിൽ കെഎസ്ആർടിസി എക്പ്രസ് ബസ് ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്കു പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബസ് കണ്ടക്ടർ കോട്ടയം സ്വദേശി പ്രതാപന്‍റെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ കോട്ടയം സ്വദേശി മനോജ്, യാത്രക്കാരായ പെരുമ്പാവൂർ സ്വദേശി വർക്കി, ആലുവ സ്വദേശി ജോയി, വയനാട് സ്വദേശിനി സജീഷ, തമിഴ്നാട് സ്വദേശികളായ പെരുമാൾ, മാരിമുത്തു, രത്നം എന്നിവരെ കൊടകരയിലും കറുകുറ്റിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നുപുലർച്ചെ നാലിന് കൊടകര ഉളുമ്പത്തുകുന്നിനു സമീപമാണ് അപകടം നടന്നത്. വേളാങ്കണ്ണിയിൽനിന്നു ചങ്ങനാശേരിയിലേക്കുപോകുകയായിരുന്ന കെഎസ്ആർടിസി ബസ്, മുന്നിൽപോയ ചരക്കുലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. ഈ സമയം പിന്നിൽനിന്നുവന്ന മറ്റൊര ചരക്കുലോറി ബസിനു പിന്നിലിടിച്ചു. അപകടത്തിൽ ബസിന്‍റെ മുൻഭാഗവും പിൻഭാഗവും തകർന്നു. മുൻ സീറ്റിലും പിൻസീറ്റിലും ഇരുന്നവർക്കാണു പരിക്ക്. ബസിൽ യാത്രക്കാർ കുറവായിരുന്നു.അരി കയറ്റിപ്പോയ ചരക്കുലോറിക്കു പിന്നിലാണു ബസിടിച്ചത്. കോയമ്പത്തൂരിൽന്നു ഭക്ഷ്യവസ്തുക്കളുമായി എറണാകുളത്തേക്കു…

Read More

പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധം: ദയാവധത്തിനു തയാര്‍; ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍

അടിമാലി: പെന്‍ഷന്‍ മുടങ്ങി ജീവിതം വഴി മുട്ടിയ വയോധിക ദമ്പതികള്‍ ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധത്തില്‍. അടിമാലി അമ്പലപ്പടിയില്‍ പെട്ടിക്കട നടത്തുന്ന വികലാംഗയായ ഓമന(73)യും ഭര്‍ത്താവ് ശിവദാസു(82)മാണ് പെട്ടിക്കടയ്ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. അഞ്ചു മാസമായി ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിത പൂര്‍ണമായെന്ന് ഇവര്‍ പറഞ്ഞു. ഇതോടെയാണ് പെട്ടിക്കടയ്ക്കു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഇവര്‍ പ്രതിഷേധമാരംഭിച്ചത്. അടിമാലി പഞ്ചായത്തിലെ കുളമാംകുഴിക്കുടിയില്‍ താമസിച്ചിരുന്ന ശിവദാസനും ഭാര്യ ഓമനയ്ക്കും പട്ടികവര്‍ഗ വകുപ്പില്‍ നിന്നാണ് കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന പെട്ടിക്കട നല്‍കിയത്. എന്നാല്‍ വനത്തില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കുന്നതിന് വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യമൂലം സാധിക്കാത്ത അവസ്ഥയാണ്. കൃഷിസ്ഥലം ഉണ്ടെങ്കിലും വിലയിടവും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും കാരണം ഇതില്‍ നിന്നുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പെന്‍ഷന്‍ മാത്രമായിരുന്നു അടുത്ത കാലത്തെ ഏക ആശ്രയം.…

Read More

മങ്കിക്യാപ് ധരിച്ച ഉയരം കുറഞ്ഞയാൾ; നാട്ടകത്ത് നാല് വീടുകളില്‍ മോഷണശ്രമം; വിരളടയാളവും  സിസിടിവി ദൃശ്യവും ശേഖരിച്ച് പോലീസ്

ചിങ്ങവനം: നാട്ടകത്ത് നാല് വീടുകളില്‍ മോഷണ ശ്രമം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിനും 5.30നും ഇടയിലാണ് സംഭവം. നാട്ടകം മറിയപ്പള്ളിക്കും ചെട്ടിക്കുന്നിനും ഇടയ്ക്കുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. അശ്വതി നിവാസില്‍ പി.കെ. സജിമോള്‍, ആശാലയം വീട്ടില്‍ രവീന്ദ്രന്‍, തോട്ടുങ്കല്‍ ജയകുമാര്‍, ചേരിക്കല്‍ രവീന്ദ്രന്‍ എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. അടുക്കള ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്. കതക് തുറക്കുന്നതിനിടയില്‍ ശബ്ദം കേട്ടും അകത്ത് കടന്ന് അലമാര തുറക്കുന്ന ശബ്ദം കേട്ടുമാണ് വീട്ടുകാരറിഞ്ഞത്. സജിമോളുടെ വീട്ടില്‍ അകത്ത് കയറിയ മോഷ്ടാവ് അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉറക്കമുണര്‍ന്നത്. ഇതേത്തുടര്‍ന്ന് മോഷ്ടാവ് കയ്യില്‍ ഉണ്ടായിരുന്ന ആയുധം കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. രവീന്ദ്രന്‍റെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ കിടന്നിരുന്ന മുറിയില്‍ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് കുട്ടി ഉറക്കമുണര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ച് വീട്ടുകാരെ…

Read More

ദാ…ഇവിടെയുണ്ട്; വൈറലായ ആ സൊമാറ്റോക്കാരന്‍

‘ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍… ഇതിനൊരു അവസാനം ഇല്ലേ… ഒന്ന് അവസാനിപ്പിച്ചൂ കൂടെ’ എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ചോദിക്കാറുണ്ട്. അഖിലേ, നീ പഠിക്ക്. നമുക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്ന് ഞാന്‍ എന്നോട് തന്നെ എപ്പോഴും പറയാറുമുണ്ട്’ ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ തണല്‍മരത്തിനടുത്തായി ബൈക്കില്‍ ചാരിയിരുന്ന് ഇതു പറയുമ്പോള്‍ അഖില്‍ ശിവദാസന്‍ എന്ന 24കാരന്‍റെ വാക്കുകളില്‍ നല്ല നിശ്ചയദാര്‍ഢ്യം നിഴലിച്ചിരുന്നു. ഇന്ന് കേരളത്തിലും മറുനാട്ടിലുമൊക്കെ പാലക്കാട് നെന്മാറക്കാരനായ അഖില്‍ ശിവദാസന്‍ താരമാണ്. കഴിഞ്ഞ ദിവസം നസ്രു എന്ന വ്‌ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അഖിലിനെ ജീവിതം മാറ്റിമറിച്ചത്. വരാപ്പുഴ മുട്ടാര്‍ പാലത്തിനടുത്ത് തെരുവുവിളക്കിന്‍റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന സൊമാറ്റോ ജീവനക്കാരന്‍റെ ആ വൈറല്‍ വീഡിയോ ഇതിനകം എട്ട് മില്യണ്‍ വ്യൂവേഴ്‌സാണ് കണ്ടത്. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പഠനത്തില്‍ പിന്നാക്കം പോകുന്ന ഇന്നത്തെ തലമുറയ്ക്കു മുന്നില്‍ അഖില്‍ ശിവദാസ്…

Read More

വേനൽ കനക്കുന്നു, കിണർവെള്ളത്തിന് പച്ചനിറം; ആശങ്കയിൽ ആനത്താനം നിവാസികൾ

കോട്ടയം: കിണർ വെള്ളത്തിന് പച്ച നിറം. വിജയപുരം പഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്‌വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടുംപച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കുശേഷം നിറവ്യത്യാസം ഉണ്ടായിരിക്കുന്നതെന്നു വീട്ടുകാർ പറയുന്നു.രാവിലെ മോട്ടോർ ഉപയോഗിച്ച് ടാങ്കുകളിൽ അടിച്ചിട്ട വെള്ളത്തിനു നിറഭേദം ഉണ്ടായിട്ടില്ല. ഉച്ചയ്ക്കുശേഷം കിണറ്റിലെ വെള്ളം ശേഖരിച്ചവർ നിറഭേദം തിരിച്ചറിഞ്ഞ് പ്രദേശവാസികളുമായി വിവരം പങ്കുവച്ചപ്പോഴാണ് മറ്റു കിണറുകളിലും വെള്ളത്തിന്‍റെ നിറഭേദം തിരിച്ചറിഞ്ഞത്. പ്രദേശത്തെ കൂടുതൽ കിണറുകളിൽ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്നുള്ളതും പരിശോധിച്ച് വരികയാണ്. നിറവ്യത്യാസമുള്ള വെള്ളം ആരോഗ്യ പ്രവർത്തകരും ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും ഇന്നു രാവിലെ എത്തി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

അച്ഛന് പ്രായം 52, മകന് പ്രായം 24; സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെ കുറ്റകൃത്യത്തിൽ സമൻമാർ; ഒടുവിൽ…

കാഞ്ഞിരപ്പള്ളി: വളർന്നപ്പോൾ മകൻ അച്ഛനെ കണ്ട് പഠിച്ചത് അതോപോലെ നടപ്പാക്കി. ഇപ്പോൾ നാട്ടിലെ ശല്യക്കാരായി ഇരുവരും. ഒടുവിൽ പോലീസ് ഇടപെട്ടു.  ജില്ലയിലെ സ്ഥിരം കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി. കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ കുന്നേല്‍ ഷിബു (52), ഇയാളുടെ മകന്‍ അരുണ്‍ (24) എന്നിവരെയാണ് നാടുകടത്തിയത്. സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരേ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസം സൃഷ്ടിക്കുന്ന സ്ഥിരം കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നതെന്നും തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരേ കാപ്പ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

Read More

ജനൽ തുറക്കുന്നതിന് തർക്കം: ബസിൽ യുവതികൾ തമ്മിൽ ചെരുപ്പ് കൊണ്ട് തല്ല് ; ഇറക്കിവിട്ട് കണ്ടക്ടർ

സ്ത്രീകൾ തമ്മിൽ ബസിലും ട്രെയിനിലും സീറ്റിനെ ചൊല്ലി വാക്കേറ്റമുണ്ടാകുന്നതും ഒടുവിൽ അത് കൈയാങ്കളിയിലേക്ക് എത്തുന്നതുമായുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണാറുള്ളതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നതും. ബസിന്‍റെ ജനൽ തുറക്കുന്നതിനെ ചൊല്ലിയുള്ള യുവതികളുടെ തർക്കം അവസാനം ചെരുപ്പ് കൊണ്ട് പരസ്പരം അടിക്കുന്നതിലേക്ക് വരെ എത്തി. കർണാടകയിലെ ബെംഗളുരുവിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. മുന്‍ സീറ്റിലിരുന്ന യുവതി ജനൽ തുറക്കുന്നതിന് പിൻ സീറ്റിലിരുന്ന യുവതിയെ എതിർത്തിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയും മുൻസീറ്റിലിരുന്ന യുവതി ഷൂസ് അഴിച്ച് പിൻ സീറ്റിലെ യുവതിയെ അടിക്കുകയുമായിരുന്നു. തുടർന്ന് പിൻസീറ്റിലിരുന്ന യുവതിയും തിരികെ ആക്രമിക്കാൻ തുടങ്ങി. ബസിലെ യാത്രക്കാരിലൊരാളാണ് തമ്മിൽ തല്ലുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അവസാനം തല്ല് കൈ വിട്ട് പോകുമെന്നതായതോടെ കണ്ടക്ടർ രണ്ട് പേരെയും ബസിൽ നിന്ന് ഇറക്കി വിട്ടാണ് തർക്കത്തിന് പരിഹാരം കണ്ടെത്തിയത്. Women slipper…

Read More

ഐഎഎസ് പരീക്ഷ ജയിച്ചു: തെളിവിനായി വ്യാജ പത്രവാർത്തയും; കള്ളം പറഞ്ഞ് വിവാഹം കഴിച്ചത് പോലീസ് ഉദ്യോഗസ്ഥയെ

സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചെന്ന് അവകാശപ്പെട്ട് വിവാഹ തട്ടിപ്പ് നടത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. കഴിഞ്ഞ വർഷത്തെ യുപിഎസ്‌സി മെയിൻ പരീക്ഷ പാസായെന്നും അഭിമുഖ പരീക്ഷയ്ക്കായി കാത്തിരിക്കുന്നു എന്നും വധുവിന്‍റെ വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് യുവാവ് വിവാഹം നടത്തിയത്. സിവിൽ സർവീസ് പരീക്ഷ പാസായന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥയെയാണ് വിജയ് സിംഗ് എന്നയാൾ വിവാഹം ചെയ്തത്. വധുവിനേയും വീട്ടുകാരേയും വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജ പത്രവാർത്തയും സൃഷ്ടിച്ചിരുന്നു. അവസാനം വിജയ് സിംഗിന്‍റെ കള്ളങ്ങൾ മനസിലാക്കിയ ഭാര്യങ്ങൾ സത്യാവസ്ഥയെ കുറിച്ച് ഇയാളോട് അന്വേഷിച്ചപ്പോൾ മാനസികമായും ശാരീരികമായും ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് സിംഗിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരുടെ വിവാഹം 2023ൽ ആയിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.    

Read More

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ

ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ. പാക്കിസ്ഥാനെ ഒരു വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: പാക്കിസ്ഥാൻ 179 (48.5). ഓസ്ട്രേലിയ 181/9 (49.1). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ അസാൻ ഓവൈസിന്‍റെയും (52) അറഫാത്ത് മിൻഹാസിന്‍റെയും (52) അർധ സെഞ്ചുറികളാണ് വലിയ തകർച്ചയിൽനിന്നും കരകയറ്റിയത്. ഇവർക്കു പുറമേ ഓപ്പണർ ഷാമിൽ ഹുസൈനും (17) മാത്രമാണ് പാക് നിരയിൽ രണ്ടക്കം കണ്ടത്. ഓസീസിന്‍റെ ടോം സ്ട്രാക്കറുടെ ആറ് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാനെ തരിപ്പണമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ഓപ്പണർ ഹാരി ഡിക്സണ്‍ (50) അർധ സെഞ്ചുറി നേടി. ഒലിവർ പീക്കും (49) മികച്ച പ്രകടനം…

Read More

പോലീസ് ജീപ്പിടിച്ച് യുവകർഷകന് ദാരുണാന്ത്യം; വാഹനത്തിനടിയിൽപ്പെട്ട യുവാവിനെ 5 മീറ്ററോളം  ദൂരം നിരക്കിക്കൊണ്ടുപോയി; നടുക്കുന്ന കാഴ്ചയെന്ന് നാട്ടുകാർ

എടത്വ: പോലീസ് വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവ ക്ഷീരകര്‍ഷകന്‍ മരിച്ചു. എടത്വ ഇരുപതില്‍ചിറ ബേബി വര്‍ഗീസ്-സുനി ദന്പതികളുടെ മകന്‍ ബി. സാനിയാണ് (29) മരിച്ചത്. ഇന്നലെ രാത്രി 8.30 ന് പച്ച ലൂര്‍ദ് മാതാ ആശുപത്രിക്കു സമീപമാണ് അപകടം. ആലപ്പുഴ ഭാഗത്തുനിന്നുവന്ന പോലീസ് ജീപ്പും പച്ചയിലേക്കു പോകുകയായിരുന്ന സാനിയുടെ സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്‍റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും 5 മീറ്ററോളം നിരങ്ങി നിങ്ങിയ ശേഷമാണ് നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സാനിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിഐയുടെ ജീപ്പാണ് അപകടത്തിലപ്പെട്ടത്. മാതാവ്. സുനി. സഹോദരങ്ങള്‍. സോബിച്ചന്‍, സിബിച്ചന്‍.

Read More