ഇന്ത്യയിൽ മിക്കവാറും വിവാഹത്തിന് യുവതികൾ തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് ലെഹങ്ക. കാണാൻ ഭംഗിയുള്ളത് പോലെ തന്നെ ഈ വസ്ത്രത്തിന്റെ ഭാരവും പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാലും വിവാഹത്തിന് ലെഹങ്ക അണിയാൻ പെൺകുട്ടികൾക്ക് വലിയ ഉത്സാഹമാണ്. വിവാഹത്തിന് മാത്രമല്ല മറ്റ് ആഘോഷങ്ങളിലും ലെഹങ്കയ്ക്ക് ഡിമാന്റ് കൂടുതലാണ്. എന്നാൽ ലണ്ടൻ മെട്രോയിൽ ലെഹങ്ക ധരിച്ച് ഒരാൾ കയറിയാൽ എങ്ങനെയിരിക്കും. പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയെ കുറിച്ചാണ്. സ്പാനിഷ് – ഇന്ത്യൻ മോഡലും ഡിജിറ്റൽ മാർക്കറ്ററുമായ ശ്രദ്ധയാണ് ലെഹങ്ക ധരിച്ചുകൊണ്ട് മെട്രോയിൽ സഞ്ചരിക്കുന്നത്. ഹെവിയായിട്ടുള്ള ലഹങ്കയ്ക്കൊപ്പം ആഭരണങ്ങളും ധരിച്ചാണ് അവരുടെ മെട്രോ യാത്ര. എന്നാൽ ഒരു ഇന്ത്യൻ വധുവിനെ പോലെ വസ്ത്രം ധരിച്ച ശ്രദ്ധയെ ആളുകൾ അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് കാണുന്നത്. ചിലരൊക്കെ ശ്രദ്ധയെ കണ്ടപാടെ കണ്ണ് മിഴിച്ചും വാ തുറന്നും അവളെ നോക്കുന്നത് കാണാം. മറ്റ് ചിലരാകട്ടെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഫോണിൽ…
Read MoreDay: February 13, 2024
കര്‍ഷക പ്രക്ഷോഭം ശക്തം, ദില്ലി ചലോ തടഞ്ഞ് പോലീസ്; വന്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാനാ, പഞ്ചാബ് അതിര്‍ത്തികളില്‍ വന്‍ സംഘര്‍ഷം. തുടക്കത്തില്‍ തന്നെ മാര്‍ച്ച് തടയാനായി പോലീസ് ശ്രമം. ഇതിനായി കര്‍ഷകരുടെ ട്രക്കുകള്‍ പിടിച്ചെടുത്തു. കാല് നടയായി എത്തിയ കര്‍ഷകരെയും കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തികളില്‍ മുള്ളുവേലിയും കോണ്ക്രീറ്റ്സ്ലാബും പോലീസ് നിരത്തി. ചിലയിടങ്ങളില്‍ കണ്ടെയ്നറുകളില്‍ മണല്‍ എത്തിച്ച് റോഡ് മാര്‍ഗം തടസപ്പെടുത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഹരിയാന പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് കണ്ണീര് വാതകപ്രയോഗം. എന്നാല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍. അതിര്‍ത്തികളിലേയ്ക്ക് കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചെത്തുകയാണ്. മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുള്ളതാണ് കര്‍ഷക മാര്‍ച്ച്. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 200ല്‍പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരത്തിനിറങ്ങിയത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം സ്വാമിനാഥന് കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്ഷന് ഉള്‍പ്പടെയുള്ള…
Read Moreവിദേശ സർവകലാശാലകൾ കേരളത്തിന് ഗുണകരം; മികച്ച വിദ്യാഭ്യാസത്തിന് കടൽ കടക്കേണ്ടിവരില്ലെന്ന് ഡോ. മോഹനൻ കുന്നുമ്മേൽ
തൃശൂർ: വിദേശ സർവകലാശാലകൾ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രയോജനപ്രദമാണെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ. കേരളത്തിൽ വിദേശ സർവകലാശാല വരുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേരള സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസലർ കൂടിയായ ഡോ. മോഹനൻ. വിദേശസർവകലാശാലകളിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം കുട്ടികൾക്കു ലഭിക്കും. കേരളത്തിൽ പ്രവേശനം കിട്ടാതെയാണ് ഏജന്റുമാർ മുഖാന്തിരം ലക്ഷങ്ങൾ ചെലവിട്ടു അന്യദിക്കുകളിൽ പോയി പഠിക്കുന്നത്. വിദ്യാർഥികളിൽ മത്സരസ്വഭാവമുണ്ടാകാൻ വിദേശ സർവകലാശാലകൾ സഹായിക്കും. അന്യദിക്കുകളിൽ പോയി പഠിക്കുന്നവർ പെട്രോൾ പന്പിലും ഹോട്ടലിലും കച്ചവട സ്ഥാപനങ്ങളിലും ജോലിചെയ്താണ് പഠനച്ചെലവു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രീതി മോശമായിട്ടില്ല അവർ അത്തരം രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്നത്. പഠനത്തിന് ഒപ്പം തന്നെ ജോലികൾ ചെയ്യാൻ കേരളത്തിലും സാധിക്കുമെങ്കിലും ഇവിടെ അവരുടെ സ്റ്റാറ്റസ് അതിന് അനുവദിക്കുന്നില്ലെന്നും ഡോ.മോഹനൻ പറഞ്ഞു. വിദേശ സർവകലാശാലകൾ പ്രവർത്തിക്കുന്ന റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ 90…
Read Moreവാനമ്പാടിയിൽ നിന്ന് വാലിബനിലേക്ക്
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകര്‍ ഓർത്തിരിക്കാന്‍. ആ പരമ്പരയും സുചിത്രയുടെ കഥാപാത്രവും പ്രേക്ഷകമനസ് കീഴടക്കിയിരുന്നു. മൂന്നര വര്‍ഷത്തോളം വാനമ്പാടിയിലൂടെ സീരിയൽ രംഗത്തുനിറഞ്ഞുനിന്നു. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്കു സ്വപ്നതുല്യമായ അരങ്ങേറ്റം. സുചിത്ര രാഷ്ട്രദീപികയോട്… മലൈക്കോട്ടൈ വാലിബനിലേക്ക് ബിഗ്ബോസില്‍ എന്നെ കണ്ടിട്ടുള്ളതിനാല്‍ ഞാന്‍ ആദ്യം കരുതിയത് ഈ കഥാപാത്രം ചെയ്യാന്‍ ലാലേട്ടനാവും എന്നെ വിളിക്കാന്‍ സംവിധായകന് ലിജോ സാറിനോടു പറഞ്ഞതെന്നാണ്. എന്നാല്‍, സെറ്റില്‍ ചെന്നപ്പോഴാണ് ലിജോ സാര്‍ ബിഗ് ബോസ് കാണുമായിരുന്നെന്നും അദ്ദേഹമാണ് ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ തീരുമാനിച്ചതെന്നും അറിയുന്നത്. അദ്ദേഹം നിര്‍മാതാവിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനോടുമൊക്കെ ചര്‍ച്ച ചെയ്ത ശേഷമാണ് എന്നെ ആ സിനിമയിലേക്കു പ്രൊഡക്ഷന്‍ കണ്ട്രോളര്…
Read Moreസംസ്ഥാനത്ത് കടയടപ്പ് സമരം പൂർണം; വ്യാപാരമേഖല സ്തംഭിച്ചു
തിരുവനന്തപുരം: വ്യാപാരി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് തുടങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് കടയടപ്പ് സമരം. ഏകോപന സമിതിയില്‍ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഏകോപനസമിതി നേതാക്കള്‍ അറിയിച്ചു. അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിച്ച വ്യാപാരസംരക്ഷണ ജാഥ ഇന്നു തിരുവനന്തപുരത്തു സമാപിക്കും. ജനുവരി 29നാണ് കാസര്‍ഗോഡുനിന്ന് ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ചാണ് ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്നത്. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം രാജു അപ്സര നിർവഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ ദേവരാജൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി മുഖ്യ…
Read Moreമുഖ്യമന്ത്രിയുടെ മരുമകന്റെ വകുപ്പിനെ വിമർശിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനു സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണിയുടെ മെല്ലെപ്പോക്കിനെതിരേ പ്രതികരിച്ച സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് പാർട്ടി സംസ്ഥാന സമിതിയിൽ നിശിത വിമർശനം. അനാവശ്യ വിവാദത്തിന് കടകംപള്ളി സുരേന്ദ്രൻ തിരികൊളുത്തിയെന്നും പാർട്ടിയെയും നഗരസഭയെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചെന്നുമാണ് സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും വിമർശനം ഉന്നയിച്ചത്. കടകംപള്ളി സുരേന്ദ്രന്റെ വിമർശനത്തിനെതിരേ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കരാറുകാരുമായി ബന്ധമുള്ള ചിലർക്കാണ് കരാറുകാരെ തൊട്ടപ്പോൾ പൊള്ളിയതെന്നാണു കടകംപള്ളിയെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് പരോക്ഷമായി പറഞ്ഞത്. ഇത് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിൽ സംസാരിക്കവെയായിരുന്നു കടകംപള്ളി സുരേന്ദ്രൻ നഗരത്തിലെ റോഡുപണികളുടെ മെല്ലെപ്പോക്കിനെതിരെ വിമർശനം നടത്തിയത്. ഈ വിമർശനത്തിനെതിരെയാണ് സംസ്ഥാന സമിതി കടകംപള്ളിക്കെതിരെ തിരിഞ്ഞത്. എന്നാൽ സംസ്ഥാന സമിതിയിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനം ഉയർന്നില്ല.
Read Moreഉത്തരാഖണ്ഡ് കലാപം: മുഖ്യപ്രതി 2.45 കോടി കെട്ടിവയ്ക്കണം; മുസ് ലിം കുടുംബങ്ങൾ ഒഴിഞ്ഞുപോകുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ബൻഭൂൽപുര പ്രദേശത്ത് ഫെബ്രുവരി എട്ടിന് അനധികൃത മുസ് ലിം പള്ളിയും മദ്രസയും ഒഴിപ്പിക്കാൻ പോയ സർക്കാർ ജീവനക്കാർക്കും പോലീസുകാർക്കും നേരെ നടന്ന അക്രമ സംഭവങ്ങളിൽ നടപടിയുമായി നഗരസഭ അധികൃതർ. കല്ലേറിലും തീവയ്പിലും പൊതുമുതലിന് കനത്ത നഷ്ടമുണ്ടായിരുന്നു. നഷ്ടം വിലയിരുത്തിയശേഷം അത് നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി അബ്ദുൾ മാലിക്കിന് നഗരസഭ റിക്കവറി നോട്ടീസ് നൽകി. നഷ്ടപരിഹാരത്തുകയായി 2.45 കോടി രൂപ ഫെബ്രുവരി 15നകം നൽകണമെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ പ്രതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം അക്രമം നടന്ന് നാല് ദിവസത്തിനുശേഷം ഹൽദ്വാനി ജില്ലയിലെ ബൻഭുൽപുരയിൽ നിന്ന് മുസ് ലിം കുടുംബങ്ങൾ ഒഴിഞ്ഞു പോക്ക് ആരംഭിച്ചു. ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷിത മേഖലകളിലേക്കാണ് കുടുംബങ്ങൾ കുടിയേറാൻ ആരംഭിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം കുടുംബങ്ങൾ നഗരം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ. പലകുടുംബങ്ങളും തങ്ങളുടെ സാധനങ്ങളുമായി തെരുവുകളിലൂടെ കാൽനടയായി…
Read Moreഭർത്താവിനെ മർദിച്ചശേഷം യുവതിയെ മാനഭംഗപ്പെടുത്തി; പ്രതികൾ കുടുംബവഴക്ക് പരിഹരിക്കാനെത്തിയവർ
ബംഗളൂരു: ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തു. ബംഗളൂരു കൊപ്പളിലെ ഗംഗാവതി ബസ് സ്റ്റോപ്പിനു സമീപമുള്ള പാർക്കിലായിരുന്നു സംഭവം. ഇരയുടെ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടു യുവതിയും ഭർത്താവും ബസ് സ്റ്റോപ്പിൽവച്ച് വഴക്കിടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പരിഹരിക്കാനെത്തിയ ആറു പേർ യുവാവിനെ ആക്രമിക്കാൻ തുടങ്ങി. യുവാവിനെ അടിച്ചുവീഴ്ത്തിയ ശേഷം സംഘത്തിലൊരാൾ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുശേഷം യുവതിയെയും ക്രൂരമായി മർദിച്ചു.
Read Moreവാക്കുതർക്കത്തിനിടെ സഹോദരിയുടെ ഭർത്താവാണെന്ന കാര്യം മറന്നു; അളിയനെ വെട്ടിക്കൊന്ന് ഭാര്യാസഹോദരൻ
പത്തനംതിട്ട: മധ്യവയസ്കനെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ (അജി 50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ ഇന്നലെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഭാര്യാ സഹോദരന് മഹേഷിനെ (42) ഇന്നു രാവിലെയാണ് മൂഴിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രാഥമികമായി കൊലപാതക സൂചനകള്‍ ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിച്ചതു സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മഹേഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreരണ്ടു ബന്ദികളെ ഇസ്രേലിസേന മോചിപ്പിച്ചു
ടെൽ അവീവ്: പതിനഞ്ചു ലക്ഷത്തോളം പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ആക്രമണം നടത്തുന്ന ഇസ്രേലി സേന, ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽനിന്നു രണ്ട് ബന്ദികളെ മോചിപ്പിച്ചു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട ഫെർണാണ്ടോ സൈമൺ മർമാൻ (60), ലൂയിസ് ഹാർ (70) എന്നീ പുരുഷന്മാരെയാണു രക്ഷിച്ചത്. ഇസ്രയേലിൽ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു സൈന്യം അറിയിച്ചു. അതിനിടെ, ഗാസയിലെ മരണസംഖ്യ 28,340 ആയെന്ന് ഹമാസിന്റെ ആരോഗ്യ വിഭാഗവും അറിയിച്ചു. റാഫാ നഗരത്തിന്റെ വടക്ക്, മധ്യ ഭാഗങ്ങളിൽ ഇസ്രേലി സേന രൂക്ഷ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഞായറാഴ്ച രാത്രി മാത്രം 164 പേർ കൊല്ലപ്പെട്ടുവെന്നാണു ഹമാസ് ആരോഗ്യവൃത്തങ്ങൾ പറഞ്ഞത്. ഗാസയിലെ മറ്റു ഭാഗങ്ങളിൽ ആക്രമണമുണ്ടായ സമയത്ത് പലസ്തീനികളിൽ ഭൂരിഭാഗവും ഈജിപ്ഷ്യന്‍ അതിർത്തിയോടു ചേർന്ന റാഫയിലാണ് അഭയം തേടിയത്. റാഫ നഗരമധ്യത്തിലെ…
Read More