ചെന്നൈ: ബീഫ് കൈയിൽ സൂക്ഷിച്ചതിന് ദളിത് സ്ത്രീയെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് പോലീസ് കേസെടുത്തു. സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ എസ്സി/എസ്ടി ആക്ട് പ്രകാരം ധർമപുരി പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇരുവരെയും സർവീസിൽനിന്ന് അന്വേഷണ വിധേയമായി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (ടിഎൻഎസ്ടിസി) സസ്പെൻഡ് ചെയ്തു. ബീഫുമായി ഹരൂരിൽനിന്ന് കൃഷ്ണഗിരിയിലേക്ക് ബസിൽ യാത്രചെയ്ത പാഞ്ചലായ് (59) എന്ന് സ്ത്രീയെ കണ്ടക്ടർ എതിർക്കുകയും നിർബന്ധിച്ച് ഇറക്കിവിടുകയുമായിരുന്നുവെന്നു പറയുന്നു. പതിവായി ഹരൂരിൽനിന്ന് ബീഫ് വാങ്ങി സ്വന്തം ഗ്രാമത്തിൽ കൊണ്ടുപോയി വിൽക്കുന്ന സ്ര്തീയാണു ഇവർ. കഴിഞ്ഞ ആറ് മാസമായി ബസ് കണ്ടക്ടർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് അവർ ആരോപിച്ചു.
Read MoreDay: February 23, 2024
കാഷ്മീരിൽ ഹിമപാതം റഷ്യൻ പൗരൻ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ പൗരൻ മരിച്ചു. റഷ്യയിൽനിന്നുള്ള ഏഴ് സ്കീയർമാരാണ് അപകടത്തിൽപെട്ടത്. ഇതിൽ ആറുപേരെa രക്ഷപ്പെടുത്തി. അഫർവത് പ്രദേശത്തെ ഖിലൻ മാർഗിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഹിമപാതമുണ്ടായത്. ഏഴംഗ റഷ്യൻ സംഘം ഗൈഡിനൊപ്പം സ്കീയിംഗ് അനുമതിയില്ലാത്ത ആർമി റിഡ്ജ് പ്രദേശത്ത് എത്തുകയായിരുന്നു. ഹിമപാതമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് അവഗണിച്ചാണു സംഘം എത്തിയത്.
Read Moreവീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. സന്ദേശം എത്തുന്നത് മൊബൈലിലേക്ക്മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യും. ഈ സമയത്തിനുള്ളില്‍ തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും. വീട്ടമ്മമാരെ പലപ്പോഴും തട്ടിപ്പുകാരുടെ ഇരകള്‍ ആകുന്നത്. 1930 ല്‍ പരാതിപ്പെടാംഓണ്ലൈന് സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകംതന്നെ 1930 എന്ന നമ്പറിലോ www cybercrime gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും…
Read Moreനവാൽനിയുടെ ഭാര്യയെയും മകളെയും കണ്ട് ബൈഡൻ
മോസ്കോ: ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വിമർശകനുമായ അലക്സി നവാല്‍നിയുടെ ഭാര്യയെയും മകളെയും സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സാൻ ഫ്രാൻസിസ്കോയിലെ ഹോട്ടലിൽ എത്തിയാണ് നവാൽനിയുടെ ഭാര്യ യൂലിയയെയും മകൾ ഡാഷയെയും കണ്ടത്. ഡാഷ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർഥിനിയാണ്. അതേസമയം, അലക്സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിനെ എതിർത്ത് മാതാവ് ല്യൂഡ്മില നവാൽനയ രംഗത്തെത്തി. മകന്റെ ഭൗതികശരീരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ല്യൂഡ്മില ഫയൽ ചെയ്ത കേസ് മാർച്ച് നാലിനു കോടതി പരിഗണിക്കും.
Read Moreഎളമക്കരയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റില്‍
കൊച്ചി: എളമക്കരയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഗ്രാന്‍ഡ് മാളിലെ സെക്യുരിറ്റി ജീവനക്കാരന് ബംഗളൂരു സ്വദേശിയായ മനോജ്കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാന്ഡ്മാളിലെ തന്നെ സൂപ്പര്‍വൈസറായ തിരുവനന്തപുരം സ്വദേശി വിജിത്ത്(42) നെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ താമസിച്ചിരുന്ന എളമക്കര മേനംപറമ്പ് റോഡിലെ വീട്ടില്‍ 21 ന് രാത്രിയായിരുന്നു സംഭവം. മനോജ്കുമാറും വിജിത്തും മറ്റൊരു സുഹൃത്തായ ഷാജിയും ഇവിടെയിരുന്ന് രാത്രി മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഷാജി ഉറങ്ങിപ്പോയി. മദ്യപാനത്തിനിടെ മനോജ്കുമാറും വിജിത്തും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കുംഫു മാസ്റ്ററായ വിജിത്ത് മനോജ്കുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ മനോജിന്റെ വാരിയെല്ലുകള്‍ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി. ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് വിജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read Moreഎഞ്ചിൻ നിലച്ച് മത്സ്യബന്ധന ബോട്ട് കടലിൽ ഒഴുകി; രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്
വൈപ്പിൻ: എഞ്ചിൻ നിലച്ച് കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. മുരിക്കുംപാടം ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനു പോയ നോഹ എന്ന ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. പ്രൊപ്പല്ലറിൽ മത്സ്യബന്ധന വല കുടുങ്ങിയതിനെ തുടർന്നാണ് എഞ്ചിൻ നിശ്ചലമായതും ലക്ഷ്യം തെറ്റി കടലിൽ ഒഴുകിയതും. കഴിഞ്ഞ ദിവസം രാവിലെ കൊച്ചി തീരത്തിനു പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറായിരുന്നു സംഭവം. അപകട സന്ദേശം അറിഞ്ഞ് മറൈൻ എൻഫോഴ്സ്മെന്റ് എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ രക്ഷാബോട്ടുമായി കടലിൽ എത്തിയ രക്ഷാസംഘം ബോട്ട് കെട്ടിവലിച്ച് വൈപ്പിനിലെത്തിക്കുകയായിരുന്നു.
Read Moreഎത്ര സുന്ദരമായ കാഴ്ച! നായക്കുട്ടിയുമായി ഓട്ടോ ഡ്രൈവറുടെ സവാരി; വീഡിയോ വൈറലാകുന്നു
മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളാണ് നായ്ക്കൾ എന്നതിൽ സംശയമില്ല. ഇത്തരമൊരു സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ നായ്ക്കുട്ടിക്കൊപ്പം ബംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും നെറ്റിസൺമാരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 17 ന് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ, ഓട്ടോറിക്ഷയുടെ ഹാൻഡിൽബാർ പിടിച്ച് ബംഗളൂരുവിലെ തെരുവുകളിലൂടെ നായയ്ക്കൊപ്പം സഞ്ചരിക്കുന്ന യുവാവിനെ കാണാം. വഴിയാത്രക്കാർ ഈ കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കിയപ്പോൾ നായ ഡ്രൈവറുടെ മടിയിൽ സുഖമായി ഇരിക്കുകയായിരുന്നു. “ഇന്ന് ഒരു ഓട്ടോ ഡ്രൈവർ തൻ്റെ ഹൂമനെ സവാരിക്ക് കൊണ്ടുപോകുന്നത് ഞാൻ കണ്ടു. യൂബർ ഡ്രൈവർ: ടോമി,” ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ അടിക്കുറിപ്പായി ഇങ്ങനെ എഴുതി. നായ പ്രേമികളുടെ പോസിറ്റീവ് അഭിപ്രായങ്ങൾ നിറഞ്ഞ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. ബെംഗളൂരുവിൽ…
Read More‘രാം ലല്ലയ്ക്കുവേണ്ടി ഞാന്‍ ഭരതനാട്യം കളിച്ചു’; അയോധ്യ രാമക്ഷേത്രത്തില്‍ നൃത്തച്ചുവടുകളുമായി ഹേമ മാലിനി
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി. ഇൻസ്റ്റാഗ്രാമിലൂടെ ഹേമ മാലിനി തന്നെയാണ് വിവരം പങ്കുവച്ചത്. രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു. വളരെ സന്തോഷം നൽകുന്ന ഒരു അനുഭവമായിരുന്നു ഇത്, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവധി പേര് എന്നെ അഭിനന്ദിച്ചു.’ എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ധാരാളം ആളുകളാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി വിസ്മയിപ്പിച്ച താരം രാമന്റെ മുന്നിൽ നൃത്തം ചെയ്തും അതിശയിപ്പിച്ചെന്ന് ആരാധകർ പറഞ്ഞു. 1963ൽ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയ താരം 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അയോധ്യ രാമക്ഷേത്രം കാരണം നിരവധി ആളുകൾക്ക് ജോലി ലഭിച്ചെന്ന് താരം പറഞ്ഞു. രാമക്ഷേത്രത്തിലെ ക്രമീകരണങ്ങളെല്ലാം മികച്ചതാണെന്നും, നന്നായി ദർശനം നടത്താൻ…
Read Moreമെഡിക്കൽ കോളജിലെ സാമ്പത്തികത്തട്ടിപ്പ്; ആറുമാസത്തിനകം അന്വേഷണം തീർക്കണമെന്നു ഹൈക്കോടതി
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നതായി പറയുന്ന 90 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ആറുമാസത്തിനകം പൂർത്തീകരിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. ചിറമനങ്ങാട് സ്വദേശി വിപിൻ കെ. മോഹനൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ആശുപത്രി വികസന സൊസൈറ്റി അംഗവുമായ സി.വി. കുര്യാക്കോസ് എന്നിവർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജ് ദേവൻ രാമേന്ദ്രൻ ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയായതായും റിപ്പോർട്ട് ശിപാർശകൾക്കായി കൈമാറിയിരിക്കുകയാണെന്നും ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. ആശുപത്രി വികസ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന്, ജില്ലാ ഫിനാൻസ് ഓഫീസർ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ 10.17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കളക്ടർ സാമ്പത്തിക ക്രമക്കേട് അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിനും, ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷനും പരാതി നൽകിയെങ്കിലും തുടർ…
Read Moreഅയോധ്യയിൽ ഒരു മാസം വന്നത് 60 ലക്ഷം ഭക്തര്‍; സംഭാവനയായി 25 കോടിയും 10 കിലോ സ്വര്‍ണവും
അയോധ്യയിലെ രാമക്ഷേത്രം ഒരു മാസംകൊണ്ടു സന്ദര്‍ശിച്ച ഭക്തരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട ക്യൂ എല്ലാ ദിവസവും തുടരുകയാണ്. ജനുവരി 22നും ഫെബ്രുവരി 22 നും ഇടയിലുള്ള ഒരു മാസത്തിനിടെ വിവിധ കൗണ്ടറുകളിലും മറ്റുമായി ഏകദേശം 25 കോടി രൂപ സംഭാവനയായി ലഭിച്ചു. ഇതിൽ ചെക്കുകളും ഡ്രാഫ്റ്റുകളും പണവും ഉള്‍പ്പെടുന്നുവെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് അറിയിച്ചു. വിദേശത്തുനിന്നു ഭക്തര്‍ നല്കിയ സംഭാവനകളും നേരിട്ടു ബാങ്ക് വഴി നല്കിയ തുകയും ഇതിനു പുറമെ വരും. സ്വര്‍ണവും വെള്ളിയുംകൊണ്ടു നിര്‍മിച്ച കിരീടം, മാല, കുട, രഥം, വളകള്‍, കളിപ്പാട്ടങ്ങള്‍, കണങ്കാലുകള്‍, വിളക്ക്, അമ്പും വില്ലും, വിവിധ തരം പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ധാരാളം വസ്തുക്കള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതുവരെ 25 കിലോയിലധികം വെള്ളി ലഭിച്ചു. സ്വര്‍ണത്തിന്റെ കൃത്യമായ ഭാരം ഇതുവരെ കണക്കാക്കിയിട്ടില്ല. ഇത്…
Read More