മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിനു പുതിയ തെരഞ്ഞടുപ്പു ചിഹ്നം അനുവദിച്ചു. കാഹളം മുഴക്കുന്ന പുരുഷനാണു പുതിയ ചിഹ്നം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ പുതിയ ചിഹ്നത്തിൽ നേരിടുമെന്ന് ശരത് പവാർ വിഭാഗം നേതാക്കൾ അറിയിച്ചു. മഹാരാഷ്ട്രയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഗ്രൂപ്പിന് ഇതേ ചിഹ്നം തന്നെയാണ് നല്കിയിരിക്കുന്നത്. എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തിന് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശരത് പവാർ പക്ഷത്തിനു പുതിയ ചിഹ്നം അനുവദിച്ചത്. ചിഹ്നം ലഭിച്ചതിന് പിന്നാലെ സഹ്യാദ്രിയുടെ അകമ്പടിയോടെ കാഹളനാദം ഭാരതത്തിൽ എന്നും മുഴങ്ങുമെന്ന് ശരദ് പവാർ പക്ഷം എക്സിൽ കുറിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഐക്യത്തോടെ മഹാരാഷ്ട്ര ഡൽഹിയുടെ സിംഹാസനം കീഴടക്കുമെന്നും അവർ കൂട്ടിച്ചേർത്തു "एक तुतारी द्या मज आणुनिफुंकिन मी जी स्वप्राणानेभेदुनि टाकिन सगळी गगनेदीर्घ…
Read MoreDay: February 23, 2024
10 കോടി ലോട്ടറിയടിച്ചു, പണം മുടക്കിയത് താനെന്ന് കാമുകൻ; ഒറ്റപ്പൈസ തരില്ലെന്ന് കാമുകി
ലോട്ടറി അടിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പറയുന്നത്. അധ്വാനിക്കാതെ വെറുതെ കോടികൾ ലഭിക്കണമെങ്കിൽ ചില്ലറ ഭാഗ്യമെന്നും പോര. ചിലർ കൂട്ടുകൂടി ലോട്ടറി എടുക്കാറുണ്ട്. നമ്മുടെ ഭാഗ്യം തുണച്ചില്ലെങ്കിൽ എന്താ കൂടെയുള്ളവരുടെ ഭാഗ്യം രക്ഷപ്പെടുത്തിയാലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ചിലപ്പോഴൊക്കെ ഇങ്ങനെ കൂട്ട് കൂടി ലോട്ടറി എടുത്താൽ സമ്മാനത്തിന്റെ പേരിൽ തമ്മിൽ തല്ലുകയും ചെയ്യും. ഇത്തരത്തിലുള്ള വാർത്തകൾ നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കാറുള്ളതാണ്. എന്നാൽ10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികൾ ഇപ്പോൾ നിയമയുദ്ധത്തിൽ എത്തി നിൽക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 39 -കാരനായ മൈക്കൽ കാർട്ട്ലിഡ്ജ്, 37 -കാരി ഷാർലറ്റ് കോക്സ് എന്നിവരാണ് ആ ദമ്പതികൾ. ഷാർലറ്റിന്റെ കൈയിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ് പറയുന്നത്. തന്റെ പണത്തിൽ പങ്കാളിക്ക് യാതൊരു തരത്തിലുള്ള അവകാശവും ഇല്ലാ എന്നും…
Read Moreദേഹത്ത് സ്പര്ശിക്കും, ഗുരുവിന്റെ തൃപ്തിക്കായി ശരീരവും മനസും സമര്പ്പിക്കണമെന്ന് ആവശ്യം; കരാട്ടെ അധ്യാപകനെതിരേ കൂടുതല് പരാതി
കോഴിക്കോട്: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല് വെളിപ്പെടുത്തൽ. കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാര്ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടായിരുന്നെന്ന് പെൺകുട്ടി പറയുന്നു. ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്ന് പറഞ്ഞായിരുന്നത്രെ പീഡനം. എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരേ പരാതി നൽകുകയും ചെയ്തുവെന്നും പെണ്കുട്ടി പറയുന്നു. എന്നാൽ സിദ്ദിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെത്തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ദിഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി സ്വകാര്യചാനലിനോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. വീട്ടിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാര്ഥിനിയുടെ മൃതദേഹം 100 മീറ്റർ…
Read Moreവാരണാസിയിൽ രാത്രി റോഡ് പരിശോധിച്ച് മോദി, കൂടെ യോഗിയും
വാരണാസി: തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി സന്ദർശനം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു പരിശോധന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിൽനിന്ന് നേരിട്ട് മോദി വാരണാസിയിലെത്തുകയായിരുന്നു. തുടർന്നു റോഡ്ഷോയും നടത്തി. ഇതിനുശേഷം ബനാറസിലെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപുർ-ഫുൽവാരിയ-ലഹർതാര റോഡിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തി. അവിടെ വാഹനത്തിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി നാലുവരിപാത പരിശോധിച്ചു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്നു പരിശോധിച്ചശേഷം പ്രധാനമന്ത്രി മോദി ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. വാരണാസിയിലെ ബനാറസ് ഡയറി കാശി കോംപ്ലക്സിന്റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്നു തുടക്കംകുറിക്കും. രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. വിശുദ്ധ രവിദാസിന്റെ പ്രതിമ, മ്യൂസിയം, പാർക്ക് എന്നിവയുടെ തറക്കല്ലിടലും നടക്കും. വാരാണസിക്ക് 13,000 കോടി രൂപയുടെ…
Read Moreകോൺഗ്രസ് ജാതി അധിക്ഷേപം നടത്തി; അധിക്ഷേപിക്കുക എന്നതല്ലാതെ കോൺഗ്രസിനു മറ്റ് അജണ്ടയില്ല; മോദി
ഗാന്ധിനഗർ: തന്റെ ജാതിയെക്കുറിച്ചുള്ള കോൺഗ്രസിന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ കോൺഗ്രസിനു മറ്റ് അജണ്ടയൊന്നുമില്ലെന്നു മോദി പറഞ്ഞു. തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 400ലധികം സീറ്റ് നേടാനുള്ള ഇച്ഛാശക്തിയെ ശക്തിപ്പെടുത്താൻ മാത്രമാണ് ഇത്തരം അധിക്ഷേപങ്ങൾ സഹായിക്കുകയെന്നും മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസിന് അജണ്ടയൊന്നുമില്ല. സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും രാഷ്ട്രീയത്തിന്റെ ലക്ഷ്യമാകുമ്പോൾ രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്താനാകാതെ പോകുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
Read Moreതലസ്ഥാനത്ത് രണ്ടു വയസുകാരിയെ ഓടയിൽ കണ്ടെത്തിയ സംഭവം; ഡിഎൻഎ ഫലം കാത്ത് പോലീസ്
തിരുവനന്തപുരം: രണ്ടു വയസുകാരിയെ പൊന്തക്കാട്ടിലെ ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം കാത്ത് പോലീസ്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ പോലീസിന് നൽകാൻ തയാറായില്ല. തിരുവനന്തപുരത്തുനിന്നു നാട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിച്ച സാഹചര്യത്തിലാണ് കുട്ടിയുടെയും മാതാപിതാക്കളുടെയും ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ടെസ്റ്റിനായി രക്തസാന്പിളുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. വൈകാതെ ഫലം ലഭിക്കും. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഉറങ്ങിക്കിടന്ന സ്ഥലത്തുനിന്നു കുട്ടി എങ്ങനെ പൊന്തക്കാടിന് സമീപത്തെ ഓടയിലെത്തിയെന്ന് ഇതുവരെ പോലീസിനും കണ്ടെത്താനായിട്ടില്ല. ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കുകയോ കുട്ടി തനിയെ നടന്ന് പോയതോ ആകാമെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Read Moreഅയോധ്യ പ്രതിഷ്ഠ, കാമ്പസിലെ ആഘോഷത്തിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു; മലയാളി വിദ്യാർഥി അറസ്റ്റിൽ
മുംബൈ: അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ കാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട മലയാളി വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർഥി അനന്തകൃഷ്ണൻ ആണ് അറസ്റ്റിലായത്. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടൂ എന്ന പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു.
Read Moreപാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും; മിനിമം ചാർജ് 10 ആകും
കൊല്ലം: രാജ്യത്താകമാനം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ബോർഡ് നീക്കങ്ങൾ തുടങ്ങി. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്. കോവിഡിന് മുമ്പ് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞ നിരക്ക് 10 രൂപയായിരുന്നു. കോവിഡിന് ശേഷം രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോഴാണ് 30 രൂപയായി മിനിമം ടിക്കറ്റ് നിരക്ക് ഉയർത്തിയത്. കോവിഡിന് ശേഷം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, മെയിൽ/ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നീ മൂന്ന് തരത്തിലുള്ള സർവീസുകളാണ് റെയിൽവേ രാജ്യത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തേ പാസഞ്ചർ ആയി ഓടിയിരുന്ന വണ്ടികളാണ് നിരക്ക് കൂട്ടി അൺ റിസർവ്ഡ് സ്പെഷൽ സർവീസ് എന്ന പേരിൽ ഇപ്പോൾ ഓടിക്കുന്നത്.ഇവയെ ഉടൻ പഴയ രീതിയിൽ ഓർഡിനറി പാസഞ്ചർ എന്നാക്കി മാറ്റി നിരക്കുകൾ കുറയ്ക്കാനാണ് നീക്കം. തെക്ക് പടിഞ്ഞാറൻ റെയിൽവേയിൽ…
Read More‘ആദ്യം പോയി പത്ത് കിലോ ശരീരഭാരം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രംഗത്ത്. മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ മുൻ അധ്യക്ഷനുമായ സീഷാൻ സിദ്ദിഖാണ് പാർട്ടിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാന്റെ ആരോപണം. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാൾ യാത്രയിൽ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം എന്നായിരുന്നു ഇയാൾ പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും ഇയാൾ കാര്യമാക്കിയില്ലെന്ന് സീഷാൻ പറഞ്ഞു. ‘രാഹുൽ ഗാന്ധിയുടെ കൂടെയുളളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ആരിൽ നിന്നോ പണം വാങ്ങി കോൺഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെ…
Read Moreസൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപണം; റഷ്യൻ യുദ്ധ ബ്ലോഗർ ജീവനൊടുക്കി
മോസ്കോ: റഷ്യൻ മിലിട്ടറി ബ്ലോഗർ ആന്ദ്രേ മോറോസോവ് (44) സ്വയം വെടിവച്ച് ജീവനൊടുക്കി. യുക്രെയ്നിലെ യുദ്ധത്തിനിടെ റഷ്യൻ സൈന്യം നേരിട്ട വൻ നാശത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് മോറോസോവ് വലിയ വിമർശനത്തിനിരയായിരുന്നു. അതേസമയം, മരണത്തിന് ഉത്തരവാദികൾ ക്രെംലിനാണെന്ന് മോറോസോവിനെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തി. യുക്രെയ്നിൽ സൈനികനായി പ്രവർത്തിച്ചയാളാണ് മോറോസോവ്. ഒക്ടോബറിനു ശേഷം കിഴക്കൻ യുക്രെയ്നിലെ അവ്ദിവ്ക മേഖലയിൽ 16,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഈയിടെ മോറോസോവ് വെളിപ്പെടുത്തിയിരുന്നു. സൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് റഷ്യൻ സൈനിക മേധാവികൾ രംഗത്തുവന്നു. പോസ്റ്റ് പിൻവലിക്കണമെന്ന് മോറോസോവിനോട് ആവശ്യപ്പെട്ടിരുന്നു.
Read More