റേഞ്ച് റോവർ കാറിൽ സഞ്ചരിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്. നോയിഡയിൽ നിന്നുള്ളതാണ് ഈ വീഡിയോ. രാത്രിയിൽ അതിവേഗം പായുന്ന റേഞ്ച് റോവറിന്റെ ജനാലകളിൽ നിന്ന് പണം വലിച്ചെറിയുന്ന പുരുഷൻമാരെ വീഡിയോയിൽ കാണിക്കുന്നു. സംഭവത്തിൽ നോയിഡ ട്രാഫിക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിച്ചു. അപകടകരമായ ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ട്രാഫിക് മാനദണ്ഡങ്ങളുടെ ലംഘനത്തെക്കുറിച്ച് മാത്രമല്ല, റോഡിലെ മറ്റ് പൗരന്മാരുടെ സുരക്ഷയെ കുറിച്ചും അപകടസാധ്യതയെക്കുറിച്ചും ആശങ്ക ഉയർന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 21,000 രൂപ ഇ-ചലാൻ പുറപ്പെടുവിച്ചതായി ഒരു പോസ്റ്റിലൂടെ ട്രാഫിക് പോലീസ് അറിയിച്ചു. नोएडा की सड़क पर दिखा रहीसी का परचम लग्जरी गाड़ी में सवार नोटो को उड़ाता दिखा शक्स दूसरे…
Read MoreDay: February 24, 2024
കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദനം; പിറവത്ത് എട്ട് പേർ കസ്റ്റഡിയിൽ
എറണാകുളം: കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനും, ഭാര്യയ്ക്കുമാണ് മർദനമേറ്റത്. ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടോളം ആളുകൾ ചേർന്നാണ് കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് ദമ്പതികളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. മർദനത്തിൽ പരിക്കേറ്റ മോഹനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പോലീസ് കേസെടുത്തു.
Read Moreമൊബൈൽ ഫോണെടുത്തെന്നാരോപിച്ച് സുഹൃത്തിനെ കൊന്ന സംഭവം: പ്രതി പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ഫോൺ എടുത്തെന്നാരോപിച്ച് സുഹൃത്തിനെ ക്രൂരമായി മർദിച്ചു കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. ഇന്നലെ രാത്രി 8.30നാണ് സംഭവം. വർക്കല കണ്ണമ്പ ചാലുവിള സ്വദേശി നാരായണൻ (55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും അയൽവാസിയുമായ അരുണാണ് പോലീസ് പിടിയിലായത്. തന്റെ 25,000 രൂപ വിലയുള്ള മൊബൈൽ കാണാനില്ലെന്ന് പറഞ്ഞ് നാരായണന്റെ വീട്ടിലേക്ക് അരുൺ കയറി ചെല്ലുകയും നാരായണൻ മൊബൈൽ വാങ്ങി നൽകണം എന്നാവശ്യപ്പെടുകയും ചെയ്തു. മൊബൈൽ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്നും പറഞ്ഞപ്പോൾ അരുൺ വീട്ടിലെ പൂജാസാമഗ്രികൾ തട്ടിത്തെറിപ്പിച്ചു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കരുതെന്നു പറഞ്ഞ നാരായണനെ അരുൺ ഇരുകൈകളിലും പിടിച്ചു വട്ടം കറക്കി തറയിലിട്ട് മർദിക്കുകയായിരുന്നു. നാരായണന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ ടെറസ്് വീട്ടിൽ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞു. കനാൽ കുഴിയിലേക്ക് എടുത്തു ചാടി…
Read Moreലേഡീസ് കോച്ചിൽ യുവതിയുടെ വൈറൽ ഡാൻസ്; പ്രതികരിച്ച് റെയിൽവേ
ട്രെയിനിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. മുംബൈ ലോക്കൽ ട്രെയിനിലാണ് സംഭവം. യാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി അവൾ ഇരുന്ന സീറ്റ് ഉപേക്ഷിച്ച് പോകുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഭോജ്പുരി ഗാനമായ ‘സയ്യാ മേരേ സതാ സത്’ എന്ന ഗാനത്തിനാണ് യുവതി നൃത്തം ചെയ്യുന്നത്. മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിലാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ച പെൺകുട്ടി ഒരു മടിയും കൂടാതെ കാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് വീഡിയോയിൽ പെട്ടുപോകുന്നതിൽ ആശങ്കയുണ്ട്. നൃത്തം പകർത്തുന്ന വീഡിയോയുടെ ഭാഗമാകാൻ ആഗ്രഹിക്കാതെ മറ്റുള്ളവർ തിരിഞ്ഞുനോക്കുമ്പോൾ, കുറച്ചുപേർ ബാഗുകൾ കൊണ്ട് മുഖം മറച്ചു. അതേ നർത്തകിയുടെ മറ്റൊരു വീഡിയോയും നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇപ്പോൾ. അതേസമയം, ഇൻ്റർനെറ്റിൽ തരംഗമായി മാറിയ ഡാൻസ് റീൽ ശ്രദ്ധയിൽപ്പെട്ടുകൊണ്ട് റെയിൽവേ അധികൃതർ ഒരു എക്സ് പോസ്റ്റിൽ പ്രതികരിക്കുകയും…
Read Moreകോട്ടൂരിൽ വനപാലകർക്കുനേരേ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
കാട്ടാക്കട: അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വരുന്ന കോട്ടൂരിൽ വനപാലകർക്കുനേരേ കാട്ടാന ആക്രമണം. സെക്ഷൻ ഫോറസ്ട്രർക്ക് പരിക്ക്. ബൈക്ക് തകർത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. പരിക്കേറ്റ ഫോറസ്ട്രർ റെജി ചികിത്സയിലാണ്. റേഞ്ച് ഓഫീസിനു 300 മീറ്റർ സമീപമാണ് സംഭവം. റേഞ്ച് ഓഫീസിൽനിന്നു പട്രോളിംഗിനായി നാലുപേർ നാല് ബൈക്കുകളിലായി വാലിപ്പാറ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. മൂന്ന് ബൈക്കുകൾ കടന്നുപോകുന്നതിനിടെ റെജിയുടെ ബൈക്കിനുനേരേെയാണ് പാലമൂട് ഭാഗത്തു വച്ച് കാട്ടാന പാഞ്ഞ ടുത്തത്. ബൈക്ക് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും കാട്ടാന പിന്നാലെ വന്നു. ഒടുവിൽ ബൈക്ക് ഉപേക്ഷിച്ച് പോകേണ്ടി വന്നു. രക്ഷപ്പെടുന്നതിനിടെ റെജിക്ക് പരിക്കു പറ്റി. ബൈക്ക് കാട്ടാന തകർത്തു. മൂന്ന് പിടിയാനയും ഒരു കുട്ടിയാനയും ഉണ്ടായിരുന്നതായി റെജി പറഞ്ഞു. ഇതിൽ ഒരാനയാണ് ആക്രമിച്ചത്. പാലമൂട് ഭാഗം കാട്ടാനകൾ സദാ നിൽക്കുന്നയിടമാണ്. ഇവിടെ കാട്ടരുവിയിൽ നിന്നു വെള്ളം കുടിക്കാനും ഈറ്റ കഴിക്കാനും സ്ഥിരമായി കാട്ടാനകൾ…
Read Moreസ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക പുറത്തുവിട്ട് ബിജെപി; എറണാകുളത്ത് സാബു ജേക്കബും, കോഴിക്കോട് ശോഭാ സുരേന്ദ്രനും പരിഗണനയില്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക പുറത്തുവിട്ട് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജ്ജിന്റെയും ഷോണ്‍ ജോര്‍ജ്ജിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് അനില്‍ ആന്റണിയും കിറ്റക്സ് എംഡി സാബു ജേക്കബുമാണ് പരിഗണനയിലുള്ളത്. ചാലക്കുടി മണ്ഡലത്തില്‍ മേജര്‍ രവി, എ.എന്‍ രാധാകൃഷ്ണന്, ബി .ഗോപാലകൃഷ്ണന് എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ അനില്‍ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ സി.രഘുനാഥ് മത്സരിച്ചേക്കും. കോഴിക്കോട് മണ്ഡലത്തില്‍ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്, പ്രഫുല്‍ കൃഷ്ണന് എന്നിവരെ പരിഗണിക്കുന്നുണ്ട്. പി.കെ.കൃഷ്ണദാസിന്റെ പേരാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി.മുരളീധരനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.
Read Moreമോഷണം, പെണ്‍കുട്ടിക്കുനേരേ അതിക്രമം: പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
പാമ്പാടി: മോഷണക്കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ അതിക്രമം നടത്തിയ കേസിലും ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 27 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടികൂടി. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് ബാബു (കാട്ടില്‍ ബാബു-58)വിനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ ഇയാള്‍ 1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി. പ്രതിയെ പിടികൂടുന്നതിനുവേണ്ടി നടത്തിയ തെരച്ചിലിനൊടുവില്‍ വയനാട് മാനന്തവാടിയില്‍ വ്യാജപേരില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു.
Read Moreഅമ്മ വിടവാങ്ങിയിട്ട് ആറ് വർഷം; ശ്രീദേവിക്കും ജാൻവിക്കും ഒപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് ഖുഷി
നടി ശ്രീദേവിയുടെ ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ ഒരു പഴയ ചിത്രം പങ്കിട്ട് മകൾ ഖുഷി കപൂർ. ചിത്രത്തിൽ ഖുഷി ശ്രീദേവിയ്ക്കും സഹോദരി ജാൻവിക്കുമൊപ്പം പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നീല സാരിയിൽ ശ്രീദേവി അതീവ സുന്ദരിയായി കാണപ്പെടുന്നു. മറുവശത്ത്, ജാൻവി കപൂറും ഖുഷി കപൂറും അവരുടെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മനോഹരമായി പോസ് ചെയ്തിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകളിലെ അസാധാരണമായ പ്രകടനത്തിലൂടെ ശ്രീദേവി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ച ‘മോം’ ആയിരുന്നു അവരുടെ അവസാന ചിത്രം. സോയ അക്തറിൻ്റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലാണ് ഖുഷി അഭിനയിച്ചത്. ആർച്ചി, ബെറ്റി, വെറോണിക്ക, ജുഗ്ഹെഡ്, റെജി, എഥൽ, ഡിൽട്ടൺ എന്നിവരുടെ ജീവിതത്തെ പിന്തുടരുകയും പ്രേക്ഷകരെ സാങ്കൽപ്പിക മലയോര പട്ടണമായ റിവർഡെയ്ലിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു മികച്ച സംഗീത…
Read Moreറഷ്യൻ ചാരവിമാനം യുക്രെയ്ൻ തകർത്തു
കീവ്: റഷ്യൻ ചാരവിമാനം തകർത്തായി യുക്രെയ്ൻ. ഇന്നലെ റഷ്യൻ എ50 നിരീക്ഷണ വിമാനം നശിപ്പിച്ചതായി എയർഫോഴ്സ് കമാൻഡർ മൈക്കോള ഒലെഷ്ചുക്ക് പറഞ്ഞു. റോസ്തോവ് ഓണ്‍ ഡോണിനും ക്രാസ്നോദറിനും ഇടയിലുള്ള പ്രദേശത്തുവച്ചാണ് വിമാനം തകർത്തത്. വ്യോമസേനയും ഇന്റലിജൻസ് ഡയറക്ടറേറ്റും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. കനേവ്സ്കോയ് ജില്ലയിലെ ചതുപ്പുനിലത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
Read Moreപരീക്ഷയ്ക്കു സ്കൂളിലേക്കുപോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ എത്തിയില്ല; കാണാതായ ഒമ്പതാംക്ലാസുകാരിക്കായി വ്യാപക അന്വേഷണം
തിരുവല്ല: തിരുവല്ലയില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കി.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിനിയെയാണ് ഇന്നലെ മുതല്‍ കാണാതായത്. കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാവ് തിരുവല്ല പോലീസില്‍ നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോയ കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രിയില്‍ അന്വേഷണം നടത്തിയതായി തിരുവല്ല എസ്എച്ച്ഒ ബി.കെ. സുനില്‍ കൃഷ്ണന് പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയിലും ഉള്‍പ്പെടെ പരിശോധനകള്‍ രാവിലെയും തുടര്‍ന്നു. സമീപ പോലീസ് സ്റ്റേഷനുകളിലേക്ക് രാത്രിയില്‍ തന്നെ വിവരം കൈമാറിയിരുന്നു. സ്കൂള്‍ പരിസരത്തുനിന്നാണ് കുട്ടിയെ കാണാതായതെന്നാണ് പ്രാഥമിക വിവരം. കുട്ടി രാവിലെ സ്കൂളില്‍ പരീക്ഷയ്ക്കെത്തിയിരുന്നതായി പറയുന്നു.
Read More