നിക്കടാ അവിടെ; ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് കാഷ്മീർ മുതൽ പഞ്ചാബ് വരെ

ജമ്മു കാഷ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിരുന്ന ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ അതിവേഗം സഞ്ചരിച്ചത്. റെയിൽവേ ഉദ്യോഗസ്ഥരുടെ തീവ്ര ശ്രമങ്ങൾക്ക് ശേഷം ആളില്ലാ ട്രെയിൻ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ്  തടഞ്ഞു നിർത്താനായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ  അറിയിച്ചു. ട്രെയിൻ അതിവേഗത്തിൽ ഒരു സ്റ്റേഷനിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ  ഉരുണ്ടു നീങ്ങുകയായിരുന്നു.  #pathankotबिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.पठानकोट के निकट कठुआ के पास…

Read More

രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. സുദർശൻ സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ദ്വാരകയിലാണ് നിർമിച്ചിരിക്കുന്നത്. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും. പാലത്തിന്‍റെ ഉദ്ഘാടനം കൂടാതെ ദ്വാരകയിൽ 4150 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. 980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്‍റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു.  

Read More

പ്രണയാഭ്യർഥന നിഷേധിച്ച് വിവാഹിതനായ അധ്യാപകൻ: പക കയറി അധ്യാപകന്‍റെ മോർ‌ഫ് ചെയ്ത നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു; യുവതി പോലീസ് പിടിയിൽ

ഹൈദരാബാദ്: അധ്യാപകന്‍റെ മോർഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. യുവതിയുടെ അധ്യാപകനും തെലങ്കാന ഹൈക്കോടതിയിൽ അഭിഭാഷകനുമായ യുവാവിന്‍റെ നഗ്നചിത്രമാണ് പ്രചരിപ്പിച്ചത്. അധ്യാപകനോട് യുവതിക്ക് പ്രണയം തോന്നിയിരുന്നു. ഇക്കാര്യം യുവതി അറിയിക്കുകയും ചെയ്തു. എന്നാൽ വിവാഹിതനായ അധ്യാപകൻ യുവതിയുടെ പ്രണയം നിരസിച്ചു. ഇതിൽ പക തോന്നിയ യുവതി അധ്യാപകന്‍റെ വ്യാജ നഗ്നവീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ അധ്യാപകന്‍റെ കുട്ടികളുടെ ചിത്രങ്ങൾവരെ ഉൾപ്പെട്ടിട്ടുണ്ട്. യുവതി മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഫാക്കൽറ്റി മെമ്പറായ പരിശീലനകേന്ദ്രത്തിലെത്തുന്നത്. തുടർന്ന് അധ്യാപകനോട് പ്രണയം തോന്നിയ യുവതി ഇക്കാര്യം അയാളോട് തുറന്നുപറഞ്ഞു. എന്നാൽ വിവാഹിതനായ അധ്യാപകൻ യുവതിയെ അവഗണിച്ചു വിട്ടു. പിന്നാലെ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും അധ്യാപകന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങളെടുത്തു ഇവ മോർഫ് ചെയ്യുകയും, ഇൻസ്റ്റഗ്രാമിലും…

Read More

ഓൺലൈൻ ഗെയിമിംഗിലൂടെ കടബാധ്യത; ഇൻഷുറൻസ് തുകയ്‌ക്കായി അമ്മയെ കൊലപ്പെടുത്തി മകൻ

ലക്നോ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം. ഹിമാൻഷു എന്നയാളാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുന നദീതീരത്ത് ഉപേക്ഷിച്ചത്. ഓൺലൈൻ ഗെയിമിന് അടിമയായ ഹിമാൻഷു വലിയ തുക കടം വരുത്തിവച്ചിരുന്നു. ഈ കടം വീട്ടുന്നതിനുള്ള പണം കണ്ടെത്തുവാനായിരുന്നു ഇയാൾ കൊലപാതകം ചെയ്തത്. പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവിറ്റ ഹിമാൻഷു ഈ പണംകൊണ്ട് മാതാപിതാക്കളുടെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കിലാക്കി യമുന നദി തീരത്ത് ഉപേക്ഷിച്ചത്. ചിത്രകൂട് ക്ഷേത്രത്തിൽ പോയ ഹിമാൻഷുവിന്‍റെ അച്ഛൻ റോഷൻ സിംഗ് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഭാര്യയെയും മകനെയും കണ്ടില്ല. തുടർന്ന് ഇയാൾ പരിസരം മുഴുവൻ അന്വേഷിച്ചു. അപ്പോൾ…

Read More

രാമക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമാണ് ഇത്രയും ഹെയ്റ്റ് കമന്‍റ്സ് വരുന്നത്, മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തിൽ ഉണ്ടാകാറില്ല; സുജിത്ത് ഭക്തന്‍

ഏവർക്കും പ്രിയങ്കരനായ യൂട്യൂബ് വ്‌ളോഗറാണ് സുജിത്ത് ഭക്തന്‍. ഇത്രയധികം ആരാധകർ ഉണ്ടെങ്കിലും പലപ്പോഴും വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്‌നിനും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയനാകാറുള്ള ഒരു ട്രാവല്‍ വ്‌ളോര്‍ കൂടിയാണ് അദ്ദേഹം. അയോധ്യാ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം നടക്കുന്നതിനിടെ അവിടം സന്ദർശിക്കാനായി സുജിത് പോയിരുന്നു. അവിടുത്തെ കാഴ്ചകളും അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. അതിനു പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സുജിത്ത് ഭക്തനെതിരേ വന്നിരുന്നത്. തന്‍റെ വീഡിയോയ്ക്ക് കീഴില്‍ ഇത്തരം ആളുകള്‍ നടത്തുന്ന ഹെയ്റ്റ് കമന്‍റുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ‘അയോധ്യയെപ്പറ്റി ധാരാളം വ്‌ളോഗര്‍മാര്‍ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്‍റ് വരുന്നത് കേരളത്തില്‍ നിന്നുള്ള വ്‌ളോഗര്‍മാരുടെ വീഡിയോയുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ധാരാളം ആളുകള്‍ വീഡിയോ ചെയ്തിട്ടുണ്ട്.പക്ഷെ, അവര്‍ക്ക് നേരെ ഹെയ്റ്റ് കമന്‍റ്സ് ഒന്നും ഇതുപോലെ വരാറില്ല. അതൊരു സെന്‍സിറ്റീവ് ടോപ്പിക്കാണ്. അതിന്‍റെ ഭൂതകാലം തിരഞ്ഞ്…

Read More

ചിപ്പിയില്ലാതെന്ത് പൊങ്കാല; പതിവ് തെറ്റിച്ചില്ല, പൊങ്കാലയിടാൻ നടി ചിപ്പി എത്തി

തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാനുള്ള സ്ത്രീകളുടെ കാത്തിരിപ്പിന് ഇനി മിനിട്ടുകൾ മാത്രമാണ് ശേഷിക്കുന്നത്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. പൊങ്കാല ഇടുന്നതിനായി നാനാദിക്കുകളിൽ നിന്നാണ് സ്ത്രീകൾ എത്തിയിരിക്കുന്നത്. എല്ലാവർഷവും മുടക്കം വരുത്താതെ പൊങ്കാലയിടുന്നവരാണ് അതിൽ ഭൂരിഭാഗവും. അവരിൽ ഒരാളാണ് നടി ചിപ്പി. ഇക്കുറിയും പൊങ്കാലയിടാനായി താരം എത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ പൊങ്കാല ഇടുന്നുണ്ട്. തടസങ്ങളെല്ലാം മാറി എല്ലാ കാര്യങ്ങളും നന്നായി വരണം എന്നുള്ള ആഗ്രഹങ്ങളാണ് പൊങ്കാലയിടുമ്പോഴുള്ള പ്രാർഥനയിലുള്ളതെന്ന് ചിപ്പി പറഞ്ഞു. കോവിഡ് സമയത്ത് ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടായപ്പോൾ വീട്ടിലായിരുന്നു പൊങ്കാലയിട്ടത്. വീണ്ടും ക്ഷേത്രത്തിൽ ഇടാനുള്ള അവസരം വന്നപ്പോൾ ഇവിടെവന്നു എന്നും താരം കൂട്ടിച്ചേർത്തു. പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്‍റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും…

Read More

തിരുവല്ലയിൽ കാണാതായ പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം യുവാക്കൾ മുങ്ങി; പിന്തുടര്‍ന്ന് പിടികൂടി പോലീസ്

തിരുവല്ല: നഗരത്തിൽ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന്  പിടികൂടി പോലീസ്. ഇവർ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരാളെ ബസിൽ നിന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പോലീസ് പിടികൂടിയത്. തൃശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് യുവാക്കളും പെൺകുട്ടിയുമെത്തിയത്. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാക്കൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനുശേഷമാണ് യുവാക്കൾ കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന്, കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു.  

Read More

ആറ്റുകാൽ പൊങ്കാല ഇന്ന്; നാടും നഗരവും ആഘോഷത്തിൽ; പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

തിരുവനന്തപുരം : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്‍റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും. ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു. ട്രാൻ‍സ്ഫോർ‍‍‍‍മറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ് അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ്…

Read More