ഭർത്താവ് വിദേശത്തായിരുന്നപ്പോൾ സിംനയ്ക്ക് എല്ലാ സഹായവും ചെയ്തിരുന്നത് ഷാഹുൽ;  ഈ ബന്ധത്തിന് വിളളൽ വീണു; യുവതിയുടെ അകന്നുമാറൽ കൊലപാതകത്തിലേക്ക്

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ വീട്ടമ്മയുടെ കബറടക്കം ഇന്ന് നടക്കും. വൈകുന്നേരം നാലിന് പെരുമറ്റം ജുമാമസ്ജിദിൽ ആണ് കബറടക്കം. മുളവൂര്‍ നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്‍റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പോലീസ് അറസ്റ്റ് ചെയതിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ മകളുമൊത്താണ് സിംന ഇന്നലെ ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന് ഭക്ഷണം നല്‍കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മകളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടെ പ്രസവ വാര്‍ഡിനു മുന്നില്‍ വച്ച് ഷാഹുല്‍ ഇവര്‍ക്കരികിലേക്ക് ഓടിയെത്തി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിംനയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിലത്തു കമിഴ്ന്നുവീണ് സിംനയുടെ പുറത്ത് വീണ്ടും ഇയാള്‍ പലവട്ടം കുത്തി. ആക്രമണം കണ്ട് പരിസരത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും അലമുറയിട്ടത്തോടെ ഷാഹുല്‍ ആശുപത്രിയില്‍ നിന്നിറങ്ങി…

Read More

എൻഐഎ ഡയറക്‌ടർ ജനറലായി സദാനന്ദ് വസന്ത് ദാത്തെ ചുമതലയേറ്റു

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്‌ടർ ജനറലായി സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു. ഇന്നലെ സർവീസിൽ നിന്നു വിരമിച്ച ദിനകർ ഗുപ്‌തയിൽനിന്നാണ് സദാനന്ദ് ചുമതലയേറ്റെടുത്തത്. നിലവിൽ മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ പോലീസ് കമ്മീഷണർ, ലോ ജോയിന്‍റ് കമ്മീഷണർ ആൻഡ് ഓർഡർ , മുംബൈ ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണർ തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. സിബിഐയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറലായും സിആർപിഎഫ് ഇൻസ്‌പെക്‌ടർ ജനറലായും അദ്ദേഹം രണ്ടു തവണ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത് ഡേറ്റ്.

Read More

വേണമെങ്കിൽ ഓഫീസ് ഇവിടെയുമാക്കാം; ടെക്കിക്ക് ഇരുചക്രവാഹനവും ഓഫീസ്.!!

ബംഗളൂരു: ഐടി നഗരം എന്ന പ്രശസ്തിയുള്ള ബംഗളൂരു, ഗതാഗതക്കുരുക്കിന്‍റെ പേരിൽ കുപ്രസിദ്ധമാണ്. വാഹനത്തിരക്കിനെ പഴിക്കാത്ത ഒരൊറ്റ നഗരവാസിപോലും അവിടെയുണ്ടാകില്ല. ഓഫീസിലേക്കു പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയ ഒരു യുവാവ് ഇരുചക്രവാഹനത്തിലിരുന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന വീഡിയോ ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന്‍റെ രൂക്ഷത വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്കിലകപ്പെട്ട യുവാവ് ലാപ്ടോപ് മടിയിൽ വച്ചാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത്. നേരത്തെ റാപ്പിഡോയിൽ സഞ്ചരിക്കവേ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതി നെറ്റിസൺസിനിടയിൽ വൈറലായിരുന്നു. ഇത്തരം വീഡിയോകൾ ട്രാഫിക് ബ്ലോക്കിനെക്കുറിച്ചു മാത്രമല്ല, യുവാക്കൾ നേരിടുന്ന ജോലി സമ്മർദത്തെക്കൂടി തുറന്നുകാട്ടുന്നു. ജോലിഭാരവും സമ്മർദവും കാരണം ഐടി കമ്പനികളിൽനിന്നു യുവാക്കൾ കൊഴിഞ്ഞുപോകുന്നത് നിലവിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Read More

ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം; നാലുപേർ കൊല്ലപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ

ഗാസ: ഗാസയിലെ അൽ-അഖ്‌സ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ആശുപത്രിയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ സംഘം ഈ ആക്രമണത്തിനു സാക്ഷികളാണെന്നും ടെഡ്രോസ് എക്സിൽ കുറിച്ചു. സംഘർഷസമയത്തു രോഗികൾക്കും ആരോഗ്യവിദഗ്ധർക്കും സഹായ പ്രവർത്തകർക്കും സംരക്ഷണം നൽകാനും ആശുപത്രികൾക്കുനേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ടെഡ്രോസ് വീണ്ടും അഭ്യർഥിച്ചു. ആശുപത്രികളിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും സൈനികവത്കരണവും അവസാനിപ്പിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമം മാനിക്കപ്പെടണം. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം അനുസരിക്കണമെന്ന് ടെഡ്രോസ് അഭ്യർഥിച്ചു.

Read More

പൊള്ളിച്ച് പൊന്ന്;  അരലക്ഷവും പിന്നിട്ട് സ്വർണത്തിന്‍റെ കുതിപ്പ് തുടരുന്നു; വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്ന് വ്യാപാരികൾ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് മുന്നേറ്റം. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മാര്‍ച്ച് 29 ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,300 രൂപ, പവന് 50,400 രൂപ എന്നതാണ് ഇന്ന് ഭേദിക്കപ്പെട്ടത്. അന്താരാഷ്ട്ര സ്വര്‍ണവില 2,262 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ഫെബ്രുവരി 13ന് 1,981 ഡോളര്‍ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളര്‍ ആണ് വര്‍ധിച്ചത്. 200- 250 ഡോളര്‍ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെ വര്‍ധിച്ചിട്ടുള്ളത്. സാധാരണയായി 250 ഡോളര്‍ വില വര്‍ധിക്കുമ്പോള്‍ സാങ്കേതികമായി ചില…

Read More

കൊല്ലത്ത് കടലാക്രമണം;  മുണ്ടയ്ക്കലിൽ വീടുകൾ തകർന്നു; കൂറ്റൻ തിരമാലകൾ ഉയർന്നുപൊങ്ങുന്നു

കൊല്ലം: ജില്ലയിൽ കൊല്ലം മുണ്ടയ്ക്കൽ മുതൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ കാപ്പിൽ വരെ ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച കടലേറ്റം ശമനമില്ലാതെ തുടരുന്നു. പരവൂർ കോങ്ങാൽ മുതൽ താന്നിവരെയുള്ള ഭാഗത്ത് ശക്തമായ തിരമാലകൾ ഇന്ന് രാവിലെയും തീരത്തേക്ക് നിരവധി തവണ ഇരച്ചുകയറി. നാലു മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയർന്ന് പൊങ്ങുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുക്കം ഭാഗത്ത് 30 മീറ്റർ വരെയാണ് കടൽ കയറിയത്. താന്നിയിലും മുക്കത്തും തീരദേശ റോഡിലും വെള്ളം കയറി. എന്നാൽ ഇതുവഴിയുള്ള ഗതാഗതത്തിന് കാര്യമായ തടസങ്ങൾ ഉണ്ടായിട്ടില്ല. കൊല്ലം മുണ്ടയ്ക്കൽ, ഇരവിപുരം, താന്നി, മുക്കം, പൊഴിക്കര, ചില്ലയ്ക്കൽ, തെക്കുംഭാഗം, കാപ്പിൽ മേഖലയിലാണ് കടലേറ്റം ശക്തമായി അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവിടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വള്ളങ്ങളും വലകളുമൊക്കെ മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ചില്ലയ്ക്കൽ, പൊഴിക്കര, മുക്കം, ഇരവിപുരം മേഖലകളിലെ…

Read More

 ‘വാട്സാപ്പ് ബക്കറ്റിലിട്ടോ’..! പ്രചാരണത്തിനു പണമില്ല ; സഹായം അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് സഹായ അഭ്യർഥന എത്തിയിരിക്കുന്നത്. മറ്റ് സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർഥി പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്‍റെ വാട്സാപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയാറാക്കിയതെങ്കിലും സന്ദേശം ഷെയർ ചെയ്ത് ഷെയർ ചെയ്ത് വൈറലായിരിക്കുകയാണ്. ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. ‘ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Read More

വെയിറ്റിംഗ് ചാർജ് 5 കോടി, ആകെ നൽകേണ്ടത് 7 കോടി; ഊബറിന്‍റെ ബിൽ കണ്ട് ഞെട്ടി യുവാവ്

സോഷ്യൽ മീഡിയയിൽ ഒരു ബില്ലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ബില്ലിന് ഇവിടെ എന്താണ് പ്രസക്തി എന്നല്ലേ. ഊബർ ആപ്പിൽ ബുക്ക് ചെയ്ത ഒരു ഓട്ടോ യാത്രയ്ക്ക് വന്ന ബിൽ ഏഴു കോടി രൂപയാണ്. ഉത്തർ പ്രദേശിലെ നോയിഡയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ദീപക് എന്ന യുവാവാണ് യാത്രയ്ക്കായി ഊബർ ബുക്ക് ചെയ്തത്. 62 രൂപയായിരുന്നു ചിലവായി ഇയാൾ കണക്കുകൂട്ടിയിരുന്നത്. എന്നാൽ യാത്ര അവസാനിക്കുന്നതിന് മുൻപ് ആപ്പിൽ ബിൽ വന്നത് 7.66 കോടി രൂപയാണ്. 1.6 കോടി ടിപ്പും, 5.9 കോടി വെയിറ്റിംഗ് ചാർജും ഇതിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഊബർ ഡ്രൈവർ തന്നെ കാത്ത് നിന്നിട്ടില്ലെന്നാണ് വീഡിയോയിൽ ദീപക് പറയുന്നത്. വിഡിയോ എക്സിൽ അക്ഷയ് മിശ്ര എന്ന അക്കൗണ്ടിൽ നിന്നുമാണ് പങ്കുവച്ചിരിക്കുന്നത്. ചന്ദ്രയാനിലേക്ക് ഒരു റൈഡ് ബുക്ക് ചെയ്താൽ പോലും ഇത്രയും ചിലവ് വരില്ലെന്നാണ് ആശിഷ് വീഡിയോയ്ക്ക്…

Read More

മൂന്ന് മക്കളും ബിജെപിയിൽ ചേരില്ല; യുഡിഎഫിന് വേണ്ടി കുടുംബ സമേതം പ്രചരണത്തിനിറങ്ങും; രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പം ചേർന്ന് പ്രവർത്തിക്കണം; മറിയാമ്മ ഉമ്മൻ

കോട്ടയം: ബിജെപിയിലേക്ക് തന്‍റെ മൂന്ന് മക്കളും പോകില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. കുടുംബ സമേതം യുഡിഎഫിന് വേണ്ടി പ്രചാരണത്തിനെത്തും. ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് ചാണ്ടി ഉമ്മൻ പിൻഗാമിയാകുക എന്നത്. വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന്‍ മാത്രം മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്‍റണിയും, പത്മജയും ബിജെപിയിലേക്ക് പോയത് ഏറെ വിഷമിപ്പിച്ചു. അതിൽ ഏറ്റവും കൂടുതല്‍ അനില്‍ ആന്‍റണി പോയതാണ് വിഷമിപ്പിച്ചത്. അവർ പാർട്ടി വിട്ടെന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി താനും അനാരോഗ്യം വകവെക്കാതെ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന്…

Read More

ആരോഗ്യകരമായ അവധിക്കാലം; വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ വ്യായാമം

വ്യായാമം 6 മുതൽ 13 വയസു വരെയുള്ള കുട്ടികളിൽ മെച്ചപ്പെട്ട ചിന്തയോ അറിവോ സമ്മാനിക്കുന്നു. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ചിന്തയും പഠനവും വിവേചനശേഷിയും മൂർച്ചയുള്ളതാക്കാൻ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും. വിഷാദം, ഉത്കണ്ഠ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. വ്യായാമത്തിന് കുട്ടിയുടെ ശ്രദ്ധയും അവന്‍റെ/അവളുടെ മാനസികാവസ്ഥയും മെമ്മറിയും മെച്ചപ്പെടുത്താനും സഹായകം. ശാരീരികവും മാനസികവുമായ വികാസം അസ്ഥികൾ, പേശികൾ, സന്ധികൾ എന്നി വയുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനു വ്യായാമം സഹായകം. കൊച്ചുകുട്ടികൾ വളരുന്നതിനുസരിച്ച്, അവർ വ്യത്യസ്തമായ ചലന സംബന്ധമായ കഴിവുകൾ വികസിപ്പിക്കുന്നു. അത് അവരെ ചലിക്കാനും കളിക്കാനും സഹായിക്കുന്നു. അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വളരെ പ്രധാനപ്പെട്ടതാണ് ഈ കഴിവുകൾ. കുട്ടികൾ കൗമാരക്കാരായി വളരുമ്പോൾ, അതേ കാര്യങ്ങൾ ബാധകമാണ്. അവരുടെ ശരീരം ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടിവരുമ്പോൾ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഇത്…

Read More