എരുമേലി: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു വീട്ടുമുറ്റത്തു ദാരുണാന്ത്യം. തുലാപ്പള്ളി വട്ടപ്പാറ കുടിലിൽ ബിജു ( 50) ആണു കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണു നാടിനെ നടുക്കിയ ദാരുണസംഭവം.ബിജുവും ഭാര്യയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീടിനടുത്തുള്ള വാഴകൃഷി ആന നശിപ്പിക്കുന്ന ശബ്ദം കേട്ടു വീട്ടുമുറ്റത്തേക്കു ഭാര്യയ്ക്കൊപ്പം ഇറങ്ങിയതായിരുന്നു ബിജു. ആനയെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഭയന്നു പോയ ബിജുവിന്റെ ഭാര്യയുടെ നിലവിളികേട്ടു പരിസരവാസികൾ എത്തുമ്പോഴേക്കും ബിജു മരണപ്പെട്ടിരുന്നു. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണു ബിജു. വീട്ടിൽനിന്ന് 50 മീറ്റർ അകലെയാണു ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആന പിന്തിരിഞ്ഞു കാട്ടിലേക്കുപോയ ശേഷമാണു മൃതദേഹത്തിന് അടുത്തെത്താനായത്. ഡെയ്സിയാണു ബിജുവിന്റെ ഭാര്യ. മക്കൾ ജിൻസൺ, ബിജോ. വനംവകുപ്പിനെതിരേകനത്ത പ്രതിഷേധംവിവരമറിഞ്ഞു രോഷാകുലരായ നൂറുകണക്കിനു നാട്ടുകാർ സംഭവസ്ഥലത്തു തടിച്ചുകൂടി. നിരവധി തവണ കാട്ടാന ഉൾപ്പെടെ…
Read MoreDay: April 1, 2024
സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ
റോം: ഗാസയിൽ വെടിനിർത്തലിനും റഷ്യക്കും യുക്രൈയ്നും ഇടയിൽ തടവുകാരുടെ കൈമാറ്റത്തിനും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന തിരുക്കർമങ്ങൾക്കു മധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. “സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് നീട്ടിയ കൈകളാലും തുറന്ന ഹൃദയങ്ങളാലുമാണ് ഉണ്ടാക്കപ്പെടുന്നത്. ഈ വർഷം എന്റെ ചിന്തകൾ യുക്രൈയ്നിലെയും ഗാസയിലെയും ആളുകളിലേക്കും യുദ്ധം നേരിടുന്ന എല്ലാവരിലേക്കും പോയി, പ്രത്യേകിച്ച്, എങ്ങനെ പുഞ്ചിരിക്കണമെന്നു മറന്നുപോയ കുട്ടികളിലേക്ക്. ഒക്ടോബർ 7ന് ഇസ്രയേലിൽനിന്നു പിടികൂടിയ തടവുകാരെ ഉടൻ മോചിപ്പിക്കണം. ഗാസയിൽ ഉടൻ വെടിനിർത്തൽ നടത്തണം. പലസ്തീനിലേക്ക് മനുഷ്യത്വപരമായ പ്രവേശനം വേണം’-മാർപാപ്പ ആവശ്യപ്പെട്ടു. മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ 30,000ത്തോളം ആളുകൾ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു. എട്ടു പേർക്ക് മാമോദീസയും ആദ്യകുർബാനയും മാർപാപ്പ നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസതടസം ഒഴിവാക്കാൻ ഫ്രാൻസിസ് മാർപാപ്പ ദൈർഘ്യമേറിയ പ്രസംഗങ്ങൾ…
Read Moreശരീരഭാരം 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക്: ആടുജീവിതത്തിലെ ഹക്കീമായി മാറിയതിങ്ങനെ; കെ. ആർ. ഗോകുൽ പറയുന്നു…
ആടുജീവിതം വിജയകരമായി മുന്നേറുമ്പോൾ അതിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പൃഥ്വിരാജിനെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് പറഞ്ഞ് ആരാധകർ അഭിനന്ദിക്കുമ്പോൾ പ്രധാന കഥാപാത്രങ്ങളായെത്തിയ മറ്റ് രണ്ടുപേരും കൈയടി നേടുകയാണ്. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീൻ ലൂയിസും ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ. ആർ. ഗോകുലുമാണ് അവർ. ഇപ്പോഴിതാ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് സംസാരിക്കുകയാണ് ഗോകുൽ. “ഞാനുമായി സാമ്യമുള്ള കഥാപാത്രമാണ് ഹക്കിം. ഫിസിക്കല്‍ ട്രാന്സ്ഫര്മേഷന് വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടി ആയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു”. “നൈറ്റ് ഷൂട്ടില്‍ കുത്തുന്ന തണുപ്പും…
Read Moreറെഡ് കാർപറ്റ് ഔട്ട്: ദാരിദ്ര്യത്തിന് പരവതാനി വിരിക്കേണ്ടന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ചെലവു ചുരുക്കലിന്റെ ഭാഗമായി സർക്കാർ പരിപാടികളിൽ റെഡ് കാർപറ്റ് നിരോധിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്ര ധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചുവന്ന പരവതാനിക്കു നിരോധനം ഏർപ്പെടുത്തിയതായി കാബിനറ്റ് ഡിവിഷൻ അറിയിച്ചു. ഭാവിയിൽ ഔദ്യോഗിക പരിപാടികളിൽ ഫെഡറൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ചുവന്ന പരവതാനി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. നയതന്ത്ര സ്വീകരണങ്ങളിൽ മാത്രമേ റെഡ് കാർപെറ്റ് ഉപയോഗിക്കൂവെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. ചെലവുചുരുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഫെഡറൽ കാബിനറ്റ് അം ഗങ്ങളും തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ചെലവുചുരുക്കൽ നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുകയെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് കഴിഞ്ഞ മാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ലെന്നു പാക്കിസ്ഥാൻ…
Read Moreസ്വന്തം റിക്കാര്‍ഡ് തിരുത്തി റിക്കാര്‍ഡിൽ ബൊപ്പണ്ണ സ്റ്റൈൽ
മയാമി: സ്വന്തം റിക്കാര്‍ഡ് തിരുത്തി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം രോഹന് ബൊപ്പണ്ണ. മയാമി ഓപ്പണ്‍ എടിപി മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന പ്രായം കൂടിയ കളിക്കാരന് എന്ന സ്വന്തം റിക്കാര്‍ഡാണ് നാല്‍പ്പത്തിനാലുകാരനായ ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ മാറ്റ് എബ്ഡനൊപ്പം ഇന്ത്യന്‍ വെല്‍സ് ഡബിള്‍സ് കിരീടം നേടിയതിന്റെ റിക്കാര്‍ഡ് ഇത്തവണ തിരുത്തി. മൂന്നു സെറ്റ് നീണ്ട ഫൈനലില്‍ ക്രൊയേഷ്യയുടെ ഇവാന് ഡോഡിച്ച്-അമേരിക്കയുടെ ഓസ്റ്റിന്‍ ക്രാജിചെക് കൂട്ടുകെട്ടിനെ 6-7, 6-3, 10-6ന് തകര്‍ത്താണ് ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം ഇത്തവണ ജേതാക്കളായത്. ഈ ജയത്തോടെ ഇവര്‍ പുരുഷ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ബൊപ്പണ്ണയുടെ 14-ാമത്തെ എടിപി മാസ്റ്റേഴ്സ് 1000 ഫൈനലാണ്. എടിപി ടൂര്‍ ലെവലില്‍ ഇന്ത്യന്‍ താരത്തിന്റെ 63-ാമത്തെ ഫൈനലും. ലിയാണ്ടര്‍ പേസിനുശേഷം ഒമ്പത് എടിപി മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളിലും ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.
Read Moreചെമ്പട ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിനു ജയം. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 2-1ന് ബ്രൈറ്റണിനെ കീഴടക്കി. ഒരു ഗോളിനു പിന്നില്‍ നിന്നശേഷം ലൂയിസ് ഡിയസ് (27′), മുഹമ്മദ് സല (65′) എന്നിവരുടെ ഗോളുകളിലായിരുന്നു ലിവര്‍പൂളിന്റെ ജയം. 67 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. മറ്റ് മത്സരങ്ങളില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കൈവിട്ടു. ചെല്‍സി 2-2ന് ബേണ്‍ലിയുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയമോഹം ബ്രെന്റ്ഫോഡ് തകര്‍ത്തു, മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം 2-1ന് ലൂട്ടന്‍ ടൗണിനെ തോല്‍പ്പിച്ചു.
Read Moreകൂസലില്ലാതെ ലെവര്കൂസന്
മ്യൂണിക്/ലെവര്കൂസന്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ കിരീടത്തോട് അടുത്ത് ബെയര്‍ ലെവര്കൂസന്. ബയേണ്‍ മ്യൂണിക്കിന് സ്വന്തം കളത്തിലെ തോല്‍വിയോടെ കിരീടപ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. ലീഗില്‍ ഇനി ഏഴു മത്സരങ്ങള്‍ കൂടിയുണ്ട്. ഹോഫന്ഹൈമിനെതിരേ സ്വന്തം കളത്തില്‍ അവസാന മിനിറ്റുകളില്‍ രണ്ടു ഗോളടിച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെയര്‍ ലെവര്കൂസന് 2-1ന്റെ ജയം സ്വന്തമാക്കി. ജയത്തോടെ ലെവര്കൂസന് 73 പോയിന്റായി. ഈ സീസണില്‍ തോല്‍വി അറിയാതെ ലെവര്‍കൂസന്റെ 39-ാം മത്സരമായിരുന്നു. 1999-2000 സീസണില്‍ ആകെ നേടിയ 73 പോയിന്റ് എന്ന ക്ലബ് റിക്കാര്‍ഡിലാണ് ലെവര്കൂസന് ഇപ്പോള്‍. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ തോല്‍വി അറിയാതെയുള്ള കണക്കില്‍ ലെവര്കൂസന് രണ്ടാമതെത്തി. 2004-05 സീസണില്‍ ഇന്റര്‍ മിലാന് നേടിയ 38 തോല്‍വി അറിയാതെയുള്ള മത്സരങ്ങളുടെ റിക്കാര്‍ഡാണ് മറികടന്നത്. 2011-12 സീസണില്‍ തോല്‍വി അറിയാതെ 42 മത്സരങ്ങള്‍ കളിച്ച യുവന്റസാണ് മുന്നില്‍.മറ്റൊരു മത്സരത്തില്‍ ബയേണ്‍…
Read Moreസ്വന്തം കുഞ്ഞിനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു: ജാമ്യത്തിലിറങ്ങി 18 വർഷം ഒളിവിൽ കഴിഞ്ഞ അമ്മ വീണ്ടും പിടിയിൽ
കോട്ടയം: പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന അമ്മ പതിനെട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. സംഭവത്തിൽ ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമനയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഓമനയ്ക്ക് ഇപ്പോൾ 57 വയസുണ്ട്. 2004 ൽ ആണ് തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഓമന മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയത്. എന്നാൽ കേസിൽ അറസ്റ്റിലായ ഓമന ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് 18 വർഷത്തോളമായി ഇവർ തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു. വിവിധ കേസുകളിൽപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്. …
Read Moreജിമ്മിലെത്തിയ സ്ത്രീകളെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; പണം തിരികെ ചോദിച്ച സ്ത്രീകളെ ഭീഷണിപ്പെടുത്തി ജിം ഉടമ; ഫിറ്റ്നസ് സ്ഥാപനത്തിലെ സ്ത്രീകൾ കൊടുത്തത് എട്ടിന്റെ പണി
ഹരിപ്പാട്:പരിശീലനത്തിനായി ജിമ്മിൽ എത്തിയ സ്ത്രീകളിൽ നിന്നും പണം തട്ടിയ ഉടമ അറസ്റ്റിൽ. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷൻ വടക്കുവശം ജിബ്സ് ഫിറ്റ്നസ് സെന്റർ നടത്തിവരുന്ന ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്സൺ ജോയ് (35) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പണം തന്ന സഹായിക്കണമെന്ന് അറിയിച്ചു. ഇതിന് പകരമായി ജിമ്മിന്റെ പാർട്ണർഷിപ്പിൽ ചേർക്കാം എന്നാണ് വാഗ്ദാനം ചെയ്തത്. 23 ലക്ഷവും, 9 ലക്ഷം വീതമാണ് പരാതിക്കാരായ സ്ത്രീകൾ നൽകിയത്. മാസം കിട്ടുന്ന വരുമാനത്തിന്റെ പകുതി നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ ഹരിപ്പാട് പോലീസിൽ പരാതി നൽകിയത്. വിദേശത്തായിരുന്നു ജിബ്സൺ ശനിയാഴ്ച വൈകുന്നേരം നെടുമ്പാശേരി എയർപോർട്ടിൽ തിരികെ എത്തിയപ്പോൾ പോലീസ് ക…
Read Moreഎവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി; അപൂർവ നേട്ടം സ്വന്തമാക്കി രണ്ടര വയസുകാരി സിദ്ധി മിശ്ര
എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി ഇന്ത്യക്കാരി. ഭോപ്പാൽ സ്വദേശിയായ സിദ്ധി മിശ്ര എന്ന രണ്ടര വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിദ്ധി എവറസ്റ്റ് ബേസ് ക്യാംപിൽ മാതാപിതാക്കളായ ഭാവന ദെഹാരിയ, മാഹിം മിശ്ര എന്നിവർക്കൊപ്പമാണ് എത്തിയത്. മാർച്ച് 22 ന് എക്സ്പെഡിഷൻ ഹിമാലയ ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡ് നൽകിയ സർട്ടിഫിക്കറ്റിൽ ഇവർ മൂന്നുപേരും എവറസ്റ്റ് ബേസ് ക്യാംപിൽ ട്രെക്കിംഗ് പൂർത്തിയാക്കിയെന്ന് വ്യക്തമാക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 17,598 അടി ഉയരത്തിലുള്ള സ്ഥലമാണ് എവറസ്റ്റ് ബേസ് ക്യാംപ്. മലകയറ്റം ഇഷ്ടമുള്ളയാളാണ് സിദ്ധിയുടെ അമ്മ ഭാവന ദെഹാരിയ. ഭാവന 2019 ൽ എവറസ്റ്റ് കീഴടക്കിയിരുന്നു. സിദ്ധിയും മാതാപിതാക്കളും മാർച്ച് 12ന് ആണ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. 53 കിലോമീറ്ററാണ് പ്രതികൂല കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കീഴടക്കി ഇവർ മറികിടന്നത്. ഒടുവിൽ പത്തു ദിവസത്തെ യാത്രക്കൊടുവിൽ…
Read More