തിരുവനന്തപുരം : ബജറ്റിൽ വർധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. എക്സൈസ് മന്ത്രി എം.ബി.രാജേഷിനാണ് ബെവ്കോ കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഫീസ് കുത്തനെ വർധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്കോയ്ക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരും. വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്.
Read MoreDay: April 1, 2024
ഫോണിൽ വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് കുഞ്ഞിനെ എടുത്ത് ഫ്രിഡ്ജിൽ വച്ച് അമ്മ: ഒടുവിൽ വീട് മൊത്തം തിരച്ചിൽ; വൈറലായി വീഡിയോ
സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ഒരു ദിവസമല്ല ഒരു മണിക്കൂർ പോലും തള്ളിനീക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ മനുഷ്യർക്ക്. വിനോദത്തിന് പുറമേ ജോലിക്കും പഠനത്തിനുമൊക്കെ സ്മാർട്ട് ഫോണുകൾ ആളുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗം അഡിക്ഷനായി മാറിയവരുമുണ്ട് നമുക്ക് ചുറ്റും. അശ്രദ്ധയോടെ ഫോൺ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ പതുങ്ങിയിരിക്കുന്നുവെന്ന വസ്തുത പലപ്പോഴും സ്മാർട്ട് ഫോൺ ഉപയോക്താക്കൾ മറന്നുപോകുന്നു. അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഫോൺ വിളിച്ച് പരിസരം മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവൻ തന്നെ ഭീഷണിയിലായതാണ് സംഭവം. നിലത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് കുട്ടി. അമ്മ സമീപത്ത് ഇരുന്ന് ഫോൺ വിളിക്കുന്നു. ഇതിനിടെ അമ്മ കറിക്ക് അരിയുന്നുമുണ്ട്. കറിക്ക് അരിഞ്ഞ സാധനങ്ങൾ കൊണ്ട് വച്ച ശേഷം ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ കുട്ടിയെ സ്ത്രീ ഫ്രിഡ്ജ് തുറന്ന് അതിൽ വയ്ക്കുന്നു. തുടർന്നും…
Read Moreഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടി വോട്ട് ചോദിച്ചെത്തിയ മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; പോലീസിന്റെ വിശദീകരണം ഇങ്ങനെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പഞ്ചായത്ത് അംഗത്തിന്റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സജി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read Moreപാമ്പ്…പാമ്പ്… വീട്ടുമുറ്റത്തുനിന്നു പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ
പ്രതീക്ഷിക്കാതെ ഒരു പാമ്പിനെ കണ്ടാൽ ഒന്ന് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. അതേസമയം, ഒന്നല്ല 47 മൂർഖൻ പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഇത്തരത്തിൽ ഒരു അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നും പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖൻ പാമ്പിനെയുമാണ്. കോട്ടയം വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖൻ പാമ്പിനെയും പിടികൂടിയത്. ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻമുട്ട കണ്ടതായി വീട്ടുകാർ വനംവകുപ്പ് സ്നേക് റസ്ക്യൂ ടീമിനെ വിവരമറിയച്ചത്. സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻകുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം അംഗങ്ങളായ കെ.എ. അഭീഷ്, കെ.എസ്. പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു. പിടിച്ചെടുത്ത പാമ്പുകളെ കാട്ടിലേക്ക് അയയ്ക്കും. സ്കൂട്ടറിനുള്ളിലും മൂർഖൻ പാമ്പ് തിരുവാതുക്കൽ കരിമ്പിൻ പടിയിൽ സ്കൂട്ടറിനുള്ളിൽനിന്നും മൂർഖൻ…
Read Moreപ്രിയ ശ്രോതാക്കളേ…ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്
ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരം നിലയം 1950 ഏപ്രിൽ ഒന്നിനാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും കലാകാരന്മാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്എം എന്നീ എഫ്എം നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും. ഒരു വർഷത്തെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിലും ആഘോഷപരിപാടികൾ നടത്തും.
Read Moreഅദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിക്കുമ്പോൾ മോദി എഴുന്നേറ്റ് നിന്നില്ല; പ്രധാനമന്ത്രിക്കെതിരേ വ്യാപക വിമർശനം
ന്യൂഡൽഹി: ബിജെപി നേതാവ് എൽ.കെ. അദ്വാനിക്കു രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന സമ്മാനിക്കുമ്പോൾ എഴുന്നേൽക്കാതെ കസേരയിൽതന്നെയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ വ്യാപക വിമർശനം. പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽ.കെ. അദ്വാനി ഭാരതരത്ന സ്വീകരിച്ചത്. രാഷ്ട്രപതി അദ്വാനിയുടെ അടുത്തേക്കു ചെന്ന് മെഡൽ അണിയിച്ച് പുരസ്കാരം സമ്മാനിക്കുകയായിരുന്നു. രാഷ്ട്രപതി എഴുന്നേറ്റുനിന്ന് പുരസ്കാരം നൽകുന്പോൾ കസേരയിൽതന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി. ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ വീഡിയോ പങ്കുവച്ച് വിമർശനം രേഖപ്പെടുത്തി. രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുന്പോൾ എഴുന്നേറ്റുനിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് ഇവരുടെ പ്രതികരണം. എന്നാൽ ഭാരതരത്ന നൽകുന്പോൾ രാഷ്ട്രപതിയും ശാരീരിക ബുദ്ധിമുട്ടില്ലെങ്കിൽ സ്വീകരിക്കുന്നയാളും മാത്രം എണീറ്റ് നിന്നാൽ മതിയെന്നും ബാക്കി…
Read Moreട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
മാര്‍ച്ച് നാലിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയതാണ് 72കാരനും ഭാര്യയും. എറണാകുളം സ്വദേശിയായ 72കാരന് ട്രേഡിംഗിനെക്കുറിച്ച് അറിയാനായി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം രണ്ടു ഫോണ്‍ നമ്പറുകളില്‍ നിന്നായി രണ്ടുപേര്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടു. ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ വെല്‍സ് കാപിറ്റല്‍ ബിസിനസ് സ്കൂള്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ജനുവരി 12ന് ആഡ് ചെയ്തു. ജനുവരി 15 മുതല്‍ മാര്‍ച്ച് നാലു വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 67,40,306 രൂപയാണ് തട്ടിയെടുത്തത്. ഇത്രയും തുക 17 തവണകളിലായി വാങ്ങിയെടുത്ത ശേഷം 4,13,43,535 രൂപ ട്രേഡിംഗിലൂടെ ലഭിച്ചതായി tthsp://welstslock.com എന്ന ലിങ്കിലൂടെ അറിയിച്ചു. തുടര്‍ന്ന് പണം പിന്‍വലിക്കാനായി ശ്രമിച്ച പരാതിക്കാരനെ മാര്‍ച്ച് നാലിന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് താന്‍ തട്ടിപ്പിന് ഇരയായതായി അദ്ദേഹത്തിന് മനസിലായതും…
Read Moreസ്വെൽ വേവ്സ് എന്ന കള്ളക്കടൽ പ്രതിഭാസം…
ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണഭാഗത്ത് ലഭിക്കുന്ന ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് പ്രതിഭാസത്തിനു കാരണം. അകലെ പുറംകടലിൽ ശക്തമായ കാറ്റു മൂലം തിരമാലകൾ ഒരു മേഖലയിൽനിന്ന് മറ്റൊരു മേഖലയിലേക്ക് പ്രവഹിച്ചെത്തുമ്പോൾ വൻ തിരകളായി മാറും. ആഴക്കടലിലെ ഉപരിതലത്തിൽ ശക്തമായ കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊർജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യും. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തീരത്തെത്തുന്നത്. അതിനാൽ ഇത്തരം തിരമാലകൾക്ക് പ്രഹരശേഷിയും ഉയരവും കൂടുതലാണ്. ആറുമുതൽ പത്തുവരെയുള്ള തിരമാലകളുടെ കൂട്ടമാണ് ഓരോതിരയ്ക്കുള്ളിലുമുള്ളത്. ചില സന്ദർഭങ്ങളിൽ പ്രളയത്തിന് തുല്യമായ തോതിൽ ജലം തീരത്തെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് സ്വെൽ വേവ്സ് പ്രതിഭാസത്തെ തീരവാസികൾ ’കള്ളക്കടൽ’ എന്നു വിളിക്കുന്നത്.
Read Moreസംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശം കനത്ത ജാഗ്രതയില്‍. ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറുകയും ഭാഗിക നാശനഷ്ടം നേരിടുകയും ചെയ്തതായാണു വിവരം. ഒട്ടേറെ റോഡുകളും വെള്ളത്തിൽ മുങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരമേഖലകളിലാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രൂക്ഷമായ കടലാക്രമണമുണ്ടായത്. 200 മീറ്റർ ദൂരം വരെ വലിയ ഉയരത്തിലുള്ള തിരമാലകൾ ശക്തയായി അടിച്ചുകയറുകയായിരുന്നുവെന്നു തീരദേശവാസികൾ പറഞ്ഞു. വല അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. തീരത്തോടു ചേർന്നുള്ള വീടുകളിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിച്ചു ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദേശിച്ചു.…
Read More