എഡി 1528 മുതൽ കത്തിക്കൊണ്ടിരിക്കുകയാണ് ഈ വിളക്ക്. അസമിലെ ജോർഹട്ട് ജില്ലയിലെ ധെകിയാഖോവ ഗ്രാമത്തിലുള്ള ഒരു നാംഘറിലാണ് ഈ കെടാവിളക്ക്. പുരേഹിതന്മാർ കടുകെണ്ണയൊഴിച്ച് കത്തിക്കുന്ന ഈ വിളക്ക് അഞ്ഞൂറ് വർഷത്തോളമായി അസാമിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഈ വിളക്ക് സാമൂഹിക പരിഷ്കർത്താവായിരുന്ന മാധവദേവൻ എന്ന സന്യാസിയാണ് ആദ്യമായി കൊളുത്തിയതെന്നു പറയപ്പെടുന്നു. 15-16 നൂറ്റാണ്ടുകളിൽ അസമിൽ ശ്രീമന്ത ശങ്കരദേവൻ പ്രചരിപ്പിച്ച വൈഷ്ണവ ഏകശിലാ മതമായ ഏകശരണ ധർമ്മത്തിലെ ആചാര്യനായിരുന്നു മാധവദേവൻ. ധേകിയാഖോവ ഗ്രാമത്തിലെത്തിയ മാധവദേവൻ രാത്രി സമയത്ത് ദരിദ്രയായ ഒരു വൃദ്ധയുടെ കുടിലിൽ എത്തി. എന്നാൽ മാധവദേവന്‍ ചോറിനൊപ്പം ഒരു കാട്ടുപച്ചക്കറി കൊണ്ടുള്ള കറി മാത്രമേ അവർക്ക് നൽകാൻ പറ്റിയുള്ളൂ. ആ ഭക്ഷണം നൽകിയതിൽ വൃദ്ധയ്ക്ക് തൃപ്തി വന്നില്ലെങ്കിലും സന്യാസി ആ ഭക്ഷണത്തിൽ സന്തോഷവാനായിരുന്നു. തന്റെ സന്തോഷവും നന്ദിയും അറിയിക്കാനായി അന്ന് മാധവദേവൻ അവിടെ ഒരു മൺവിളക്ക് കൊളുത്തിയിരുന്നു.…
Read MoreDay: April 15, 2024
ഒമാനിൽ ശക്തമായ മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു; കാണാതായവർക്കായി തെരച്ചിൽ
മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടു പേരില്‍ നാലു പേര് കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം 12 ആയി ഉയര്‍ന്നത്. മസ്കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാർഡ്സ് അറിയിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ്…
Read Moreമിടുമിടുക്കൻ: മൂന്ന് മാസത്തെ പരിശീലനം; പെരിയാർ നീന്തി കടന്ന് അഞ്ച് വയസുകാരൻ
ചെറിയ പ്രായത്തിൽ അവിശ്വസിനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ കുട്ടികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അഞ്ച് വയസുകാരൻ പെരിയാർ നീന്തി കടന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലുവ കീഴ്മാട് സ്വദേശി നിയാസ് നാസറിന്റെയും ജുനിതയുടെയും മകൻ അയാൻ അഹമ്മദ് ആണ് പെരിയാർ നദി നീന്തി കടന്ന ആ കൊച്ചുമിടുക്കൻ. മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിലാണ് അയാൻ പെരിയാറിൽ നീന്താനെത്തിയത്. 780 മീറ്റർ 50 മിനിറ്റുകൊണ്ട് മണപ്പുറം ദേശംകടവിൽ അയാൻ നീന്തി കയറി. നീന്തൽ വിദഗ്ധൻ സജി വാളാശ്ശേരിയുടെ ശിക്ഷണത്തിൽ ആയിരുന്നു പരിശീലനം. എൽകെജി വിദ്യാർഥിയായ അയാൻ മൂന്നു മാസം കൊണ്ട് നീന്തൽ പഠിച്ചാണ് പെരിയാർ നീന്തിക്കടന്നത്. നീന്തൽ ആലുവ മണപ്പുറം മണ്ഡപം കടവിൽ അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
Read Moreമദ്യപിച്ചെത്തിയ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭാര്യ പോലീസ് പിടിയിൽ
സീതത്തോട്: മദ്യപിച്ചെത്തിയ ഭർത്താവിനെ തർക്കത്തിനിടെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ(57) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള തർക്കത്തിനിടയിൽ ശാന്ത ഇയാളെ കമ്പി വടിക്ക് തലയ്ക്കടിച്ചു. പരിക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More