കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു സൂചന. നിലവില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ വിളിപ്പിക്കുന്നത്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഫോണ്‍ കോള്‍ റെക്കോര്ഡുകളക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം അതേസമയം, ഇഡി നടപടികള്‍ ചോദ്യം ചെയ്ത് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ് എംഡി ശശിധരന് കര്‍ത്തയടക്കം നല്കിയ ഉപഹര്‍ജി ഹൈക്കോടതി മധ്യ വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ശശിധരന് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ 24 മണിക്കൂറിലേറെ തടങ്കലില്‍ വച്ച് നിയമ ലംഘനം നടത്തുകയും മാനസികമായി പിഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും നല്കിയ…
Read MoreDay: April 20, 2024
കിട്ടിയടാ മോനേ! നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി
ചിങ്ങോലിയിൽ നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി. ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ശല്യമായ പരുന്തിനെയാണ് ഫോറസ്റ്റ് ട്രെയിനറെത്തി പിടികൂടിയത്. മാസങ്ങളായി പ്രദേശത്തെ വീട്ടമ്മമാർക്കും അങ്കണവാടിയിലും സ്കൂളിൽ പോകുന്ന കുട്ടികൾക്കുമുൾപ്പെടെ ഭീഷണിയായിരുന്നു ഇത്. പലർക്കും പരുന്തിന്റെ അക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിലേക്ക് ഇറങ്ങുന്നവരെയും നടന്നു പോകുന്നവരെയുമൊക്കെ പറന്നുവന്ന് ആക്രമിക്കുമായിരുന്നു. ഹെൽമെറ്റ് ധരിച്ചും കുടയും വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. കണ്ണടപോലും പരുന്ത് എടുത്തുകൊണ്ടുപോയി. പഞ്ചായത്തംഗം പ്രമീഷ് പ്രഭാകരൻ അറിയിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് ട്രെയിനർ ചാർളി വർഗീസെത്തിയത്. റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറി.
Read Moreപക്ഷികളാണെങ്കിലും ഇങ്ങനെ പറ്റിക്കരുത്..! സൈറൺ ശബ്ദം അനുകരിക്കുന്ന പക്ഷികൾ പൊല്ലാപ്പായി
നമ്മുടെ നാട്ടിലെ തത്തകളെപ്പോലെ ശബ്ദാനുകരണത്തിൽ വിദഗ്ധരാണു യുകെയിലെ സ്റ്റാർലിംഗ് പക്ഷികൾ. ഈ പക്ഷികൾ അനുകരിക്കുന്ന സൈറൺ ശബ്ദം ആകെ പൊല്ലാപ്പായിരിക്കുകയാണ്. ഈ ശബ്ദം കേട്ടാൽ പോലീസ് വാഹനത്തിന്റെ സൈറൺ ആണെന്നേ തോന്നൂ. നാട്ടുകാർ മാത്രമല്ല, പോലീസുകാരും ഈ പക്ഷികൾ കാരണം ആശയക്കുഴപ്പത്തിലാകുന്നതു പതിവാണെന്നു പറയുന്നു. തേംസ് വാലി എന്ന സ്ഥലത്താണു കൗതുകകരമായ സംഭവം. അവിടത്തെ പോലീസുകാർ ഈ പക്ഷികളെക്കുറിച്ചു വീഡിയോ സഹിതം എക്സിൽ പോസ്റ്റിട്ടതോടെ സംഭവം വൈറലായി. പക്ഷികളുടെ നിർത്താതെയുള്ള സൈറൺ ശബ്ദം കേൾക്കുമ്പോൾ പോലീസുകാർ കരുതുന്നത് തങ്ങളുടെ വാഹനത്തിന്റെ സൈറൺ മെഷീന് എന്തോ പറ്റിയിട്ടുണ്ടെന്നാണത്രെ. ഇതു തമാശയല്ലെന്നും പലപ്പോഴും തങ്ങൾക്ക് അക്കിടി പറ്റിയിട്ടുണ്ടെന്നും പോലീസുകാർ പറയുന്നു. വീഡിയോയിൽ പോലീസ് വാഹനങ്ങളും മരത്തിനു മുകളിലിരുന്നു സൈറൺ ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷികളെയും കാണാം. ഒരിക്കൽ പോലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം പരിശോധിക്കുമ്പോൾ ഈ പക്ഷികൾ ശ്രദ്ധയോടെ അതു കേട്ടിരുന്നുവെന്നും…
Read Moreബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്; വി.ഡി. സതീശന്
കൊച്ചി: ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപിയെക്കാള്‍ ആവശത്തില് സിപിഎം രാഹുല്‍ ഗാന്ധിയെ കടന്ന് ആക്രമിക്കുകയാണെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന പ്രയോഗമാണ് മുഖ്യമന്ത്രിക്ക് ചേരുന്നത്. കരുവന്നൂര്‍ കേസില്‍ എത്രകാലമായി അന്വേഷണം നടക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും നാടകം ഉണ്ടാകുമോ എന്നറിയില്ലെന്നും അദേഹം പറഞ്ഞു.
Read Moreസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം; സ്വർണവും വജ്രവുമുൾപ്പെടെ ഒരു കോടി രൂപ വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു
എറണാകുളം: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഒരു കോടിയോളം വരുന്ന . വജ്രാഭരണങ്ങളും സ്വർണ്ണവും മോഷണം പോയെന്നാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്റെ മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിലായാണ് മോഷ്ടാവ് കയറിയത്. റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസും, ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും, പത്തു മോതിരങ്ങളും, പത്ത് സ്വർണ മാലകളും പത്ത് വളകളും, രണ്ട് വങ്കികളും, വില കൂടിയ പത്ത് വാച്ചുകളുമുൾപ്പെടെയാണ് മോഷണം പോയത്. ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ , മൂന്ന് കുട്ടികൾ,വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി എന്നിവരായിരുന്നു മോഷണം…
Read Moreകരുവന്നൂരിൽ ഇടപെടും; ഇഡിയെ ഞാൻ നിയന്ത്രിക്കുന്നില്ല; നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാനാകുമെന്നറിയാൻ നിയമോപദേശം തേടിയെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: കരുവന്നൂരിൽ ബാങ്ക് തട്ടിപ്പ് പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. ഇഡിയെ ഞാൻ നിയന്ത്രിക്കുന്നില്ല. മുന്നൂറോളം സഹകരണ ബാങ്കുകൾ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകൾ കൈകാര്യം ചെയ്യുന്നു. ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങിക്കൂട്ടി.അഴിമതി തുടച്ച് നീക്കണമെങ്കിൽ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. ഇഡി കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ മൂന്നു ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാൾ കാര്യക്ഷമമായി ഇഡി പ്രവർത്തിക്കുന്നുണ്ട്. ഇതുപോലെ പിടിച്ചെടുത്ത…
Read Moreപുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം, നടിമാർക്ക് പ്രതിഫലം കുറവ്; രവീണ ടണ്ടൻ
ആ സമയത്ത് പ്രതിഫലം വളരെ കുറവായിരുന്നു. നടന്മാരേക്കാള് വളരെ കുറവായിരുന്നു നടിമാര്‍ക്ക്. പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമായിരുന്നു. അവര്‍ ഒരു സിനിമയില്‍ നേടുന്നത് എനിക്ക് സമ്പാദിക്കാന്‍ 15- 16 സിനിമകള്‍ ചെയ്യണം. ഞാന്‍ ജനറലൈസ് ചെയ്യുകയല്ല. എന്റെ കാര്യമാണ് പറയുന്നത്. ആ സമയങ്ങളില്‍ ആമിറും സല്‍മാനും സെലക്ടീവായാണ് സിനിമകളില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ നടിമാര്‍ നിരവധി നടന്മാര്ക്കൊപ്പം അഭിനയിക്കും. അപ്പോഴത്തെ അവസ്ഥ വച്ച് നോക്കുകയാണെങ്കില്‍ ആ സമയത്ത് എല്ലാവര്ക്കും വളരെ കുറച്ച് പൈസയാണ് ലഭിച്ചിരുന്നത്. നിലവില്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നല്ല പരിഗണ ലഭിക്കുന്നുണ്ട്. -രവീണ ടണ്ടൻ
Read Moreനീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന് എന്നോടു പറഞ്ഞത്; ഗായത്രി സുരേഷ്
അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് അച്ഛൻ എതിരായിരുന്നുവെന്നു നടി ഗായത്രി സുരേഷ്. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയുമുണ്ട്. അച്ഛന്റെ പേര് സുരേഷ്. ബിസിനസാണ്. അമ്മ രേഖ അധ്യാപികയാണ്. അനിയത്തിയുടെ പേര് കല്യാണി. അവള് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അമ്മ ടീച്ചര്‍ ആയിരുന്നെങ്കിലും അത്ര കര്ക്കശക്കാരിയൊന്നും അല്ല. സിനിമയിലേക്കു വരുമ്പോള്‍ അമ്മ നല്ല സപ്പോര്‍ട്ട് ആയിരുന്നു. എന്നാല്‍ അച്ഛന് ഒട്ടും താത്പര്യം ഇല്ലായിരുന്നു. സിനിമാ മേഖലയെക്കുറിച്ച് അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമല്ല എന്നാണ് അച്ഛന് കരുതിയിരുന്നത്. നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന് എന്നോടു പറഞ്ഞത്. അതേസമയം അതൊന്നും അച്ഛന് ചെയ്യില്ലെന്ന് തനിക്ക് അറിയാമായിരുന്നു . ജമ്നപ്യാരിയിലേക്ക് അവസരം വന്നപ്പോള്‍ ഞാനും അമ്മയും കുറേ പറഞ്ഞു. അച്ഛാ എനിക്ക് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ മതി. ഇതെന്താണെന്ന് ഒന്നു അറിയാനാണ് എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു.…
Read Moreഎടാ മോനെ… ഹാപ്പി അല്ലേ? പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം; കുറിപ്പുമായി പി. രാജീവ്
കൊച്ചി: പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് വ്യവസായ മന്ത്രി പി. രാജീവ്. ഇതിന്റെ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രമായ ആവേശത്തിലെ ഡയലോഗുമായാണ് മന്ത്രി ചിത്രം പങ്കുവച്ചത്. എഡാ മോനെ.. ഹാപ്പി അല്ലേ? പ്രേമലു 2 സിനിമയുടെ പ്രഖ്യാപന വേളയിൽ പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം എന്ന കുറിപ്പോടെയാണ് പി. രാജീവ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. 100 കോടി നേട്ടത്തിന് പിന്നാലെ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ. ഡി. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ്…
Read Moreഅടിച്ചും തിരിച്ചടിച്ചും മുന്നണികൾ; പരസ്യ പ്രചാരണം അവസാനിക്കാൻ നാലു ദിവസങ്ങൾ മാത്രം; അമ്പുകളും ഒളിയമ്പുകളുമായി പോര്‍ക്കളം നിറയുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരസ്യ പ്രചാരണം സംസ്ഥാനത്തു സമാപിക്കാന്‍ ഇനി നാലു ദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളിലേക്കു കടന്നിരിക്കുകയാണ് മൂന്നു മുന്നണികളും. അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് വോട്ട് ഉറപ്പിക്കാനുള്ള പോര്‍ക്കളത്തില്‍ ഇടതു- വലതു മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും പോരാടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ ദേശീയ നേതാക്കള്‍ പോലും കേരളത്തിലെ നേതാക്കള്‍ക്കെതിരേ എതിരേ എയ്യുന്ന അമ്പുകളും ഒളിയമ്പുകളും പോര്‍ക്കളം നിറയ്ക്കുന്നു.ആരോപണ- പ്രത്യാരോപണങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വികസന മുരടിപ്പും ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ കളം നിറയുമ്പോൾ തേരു തെളിക്കാന്‍ മുന്നണിപ്പോരാളികളായി നേതാക്കളുണ്ട്. ഇടതു മുന്നണിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനുമൊക്കെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ നില്ക്കുമ്പോൾ യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്റ്…
Read More