കോഴിക്കോട്: അത്തോളിയിൽ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ അജിതയാണു (56) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് പുഷ്പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read MoreDay: April 22, 2024
കോച്ചിംഗ് സെന്ററിൽ ഭക്ഷ്യവിഷബാധ; 50 ലധികം കുട്ടികൾ ആശുപത്രിയിൽ
പൂനെ: സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പൂനെ ജില്ലയിലെ ഖേഡ് താലൂക്കിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ 50 ലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 500ലധികം വിദ്യാർഥികൾ താമസിക്കുന്ന കോച്ചിംഗ് സെന്ററിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. ജോയിന്റെഎൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണു കോച്ചിംഗ് സെന്ററിലുള്ളത്. ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Read Moreരാജ്യത്തിന്റെ സ്വത്ത് മുസ്ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരേ പരാതി
ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് മുസ് ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് പരാതി നൽകും. ആദ്യഘട്ട വോട്ടെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് ഇറക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്ലിംകളാണെന്നാണു മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നതെന്നും രാജ്യത്തിന്റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്നുമുള്ള മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും മോദി ഉന്നയിച്ചു. മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.
Read Moreതൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം; പോലീസ് കമ്മീഷണറുടെ സ്ഥലംമാറ്റ ഉത്തരവ് ഇന്നിറങ്ങും; പകരം കമ്മീഷണറെ നിയമിക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷൻ
തൃശൂർ: പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഇനി തൃശൂരിന്റെ പടിക്ക് പുറത്ത്. തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നു പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദേശം നൽകിയത്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ് നിയന്ത്രണത്തെത്തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പൂരം നശിപ്പിച്ചവരിൽ കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും മാത്രമല്ലെന്നും കൂടുതൽ പോലീസുകാരുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ ഒഴിക്കാൻ എണ്ണയുമായി എത്തിയയാളെയും എസിപി തടഞ്ഞു. എണ്ണയുമായി വന്നയാളെ പോലീസുകാർ തടഞ്ഞതു പൂരക്കമ്മിറ്റിക്കാരിലൊരാൾ ചോദ്യം ചെയ്തു. എന്നാൽ…
Read Moreജോലിക്കെത്തിയതിന്റെ നാലാംനാൾ ഹോം നഴ്സ് സ്വർണവുമായി മുങ്ങി; മധുസൂദനെ അറസ്റ്റ് ചെയ്ത് പോലീസ്
ചെങ്ങന്നൂര്‍: നാലുപവന് സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍. കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള മധുസൂദനനെ(55) യാ ണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയൂര് പൊറ്റമേല്കടവ് വാലുപറമ്പില്‍ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ പത്തൊന്പതിന് ബിജുവിന്റെ പിതാവിനെ നോക്കാന്‍ ഹോം നഴ്സായി ജോലിക്ക് എത്തിയ മധുസൂദനന് ഇരുപതിനു പുലര്‍ച്ചെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലുപവന് സ്വര്‍ണാഭരണങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്ന് സ്ഥലം വിട്ടു. ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതിന്മേല് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ചെങ്ങന്നൂര്‍ സിഐ ദേവരാജന്‍, എസ്ഐമാരായ വിനോജ്, അസീസ്, എസ്. രാജീവ് സിപിഒമാരായ സീന്‍കുമാര്‍, അരുണ്‍ പാലയുഴം, മിഥിലാജ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreപൂരം കലക്കിയതു ബിജെപിക്കുവേണ്ടി; വ്യക്തമായ തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നത്; കെ. മുരളീധരൻ
തൃശൂർ: പോലീസ് തൃശൂർ പൂരം കലക്കിയത് ബിജെപിക്കുവേണ്ടിയെന്നു തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിക്കുകയായിരുന്നെന്നും മുരളീധരൻ ആരോപിച്ചു. സിപിഎം- ബിജെപി വോട്ടു കച്ചവടത്തിനുള്ള അന്തർധാര പുറത്തായി. പൂരം അലങ്കോലമായപ്പോൾ സുരേഷ്ഗോപിയാണു പ്രശ്നം പരിഹരിച്ചതെന്ന രീതിയിൽ ബിജെപിയുടെ സൈബർ സെൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സംഭവത്തിൽ ജുഡീഷ്യൽ വേണമെന്നും മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമ്മീഷണറെ മാറ്റിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. അന്നു രാത്രി നടന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തണം. പൂരം മുടക്കാൻ ശ്രമിച്ച ശക്തികൾ ആരെന്ന് ജനത്തിന് അറിയണം. വ്യക്തമായ ഒരു തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നു. കമ്മീഷണറെ ഇപ്പോൾ മാറ്റിയാലും വോട്ടെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇങ്ങോട്ടുതന്നെ കൊണ്ടുവരും. പൂരം ദിവസം അവിടെ കാണാതിരുന്ന എൻഡിഎ സ്ഥാനാർഥി…
Read Moreഅഖിലയുടെ മംഗല്യസ്വപ്നത്തിന് നിറം പകര്‍ന്ന് വ്യാപാരിയുടെ കൈത്താങ്ങ്; ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിന് വേണ്ട എല്ലാ സഹായവും അബു നൽകി
കായംകുളം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഖിലയുടെ വിവാഹം പിതാവിന്റെ സ്ഥാനത്തുനിന്ന് നടത്തി വ്യാപാരിയുടെ കൈത്താങ്ങ്. കായംകുളം ജനത ജെംസ് സില്‍വര്‍ ജൂവല്ലറി ഉടമ അബു ജനതയാണ് യുവതിയുടെ മംഗല്യസ്വപ്നങ്ങള്ക്കു നിറം പകര്‍ന്ന് കാരുണ്യത്തിന്റെ കൈത്താങ്ങായി തീര്‍ന്നത്. മാതാപിതാക്കള്‍ മരണപ്പെട്ട അഖില അബുവിന്റെ സ്ഥാപനമായ കായംകുളം ജനത ജെംസിലെ ജീവനക്കാരിയാണ്. ആ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കണ്ടറിഞ്ഞ് സഹായങ്ങള്‍ നല്കാന് കടയുടമയായ അബു ജനത മുന്നോട്ടുവരികയായിരുന്നു. അഖിലയുടെ വിവാഹത്തിന്റെ ചെലവുകളും ഭക്ഷണത്തിന്റെ ചെലവും ഏറ്റെടുത്ത് പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്താന്‍ അബു തയാറാവുകയായിരുന്നു. ആചാര പ്രകാരം അഖിലയെ വരന് കൈപിടിച്ചു നല്കി അനുഗ്രഹിച്ചു. കായംകുളം കായലോരത്തെ എസ്എന്‍ഡിപി ഹാളിലായിരുന്നു വിവാഹം. തമിഴ്നാട് കായല്‍ പട്ടണം സ്വദേശിയാണ് അബു ജനത. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് കായംകുളത്ത് എത്തുകയും മാര്‍ക്കറ്റിലെ ചെറിയ കടയില്‍നിന്ന് വ്യാപാരം ആരംഭിക്കുകയുമായിരുന്നു. ഇന്ന് വ്യാപാരം വളര്‍ന്ന് വലിയ സംരംഭമായി സ്ഥാപനം…
Read Moreആവർത്തിച്ച് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല; വീട്ടിലെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെ നഗ്നമായ മൃതദേഹം
ബംഗളൂരു: കൊഡിഗെഹള്ളിയിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും കാറും കവർച്ചചെയ്തു. ഗണേഷ് നഗറിൽ താമസിക്കുന്ന ശോഭ (48) യാണു മരിച്ചത്. രക്തത്തിൽകുളിച്ചനിലയിൽ നഗ്നമായനിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും വീടിനുപുറത്തു പാർക്ക് ചെയ്തിരുന്ന കാറും കാണാതായിട്ടുണ്ട്. രണ്ടു പെൺമക്കളാണ് ശോഭയ്ക്കുള്ളത്. ആവർത്തിച്ചു ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളിൽ അമ്മയുടെ മൃതദേഹം കണ്ടെതെന്ന് ഇളയമകൾ പോലീസിനോടു പറഞ്ഞു. പരിചയക്കാരാണ് ശോഭയെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമികനിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിൽ ഒരു യുവാവ് സംശയാസ്പദമായി വീട്ടിൽ വന്നുപോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Read Moreഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു റണ്ണിനായിരുന്നു കെകെആറിന്റെ ജയം. ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 50-ാം ജയമാണ്. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 222/6 (20). റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 221 (20). 223 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ആർസിബിക്ക് അവസാന ഓവറിൽ 21 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. മിച്ചർ സ്റ്റാർക്ക് എറിഞ്ഞ ആ ഓവറിൽ മൂന്ന് സിക്സ് അടിച്ച് കരണ്‍ ശർമ ആർസിബിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, അഞ്ചാം പന്തിൽ കരണ്‍ ശർമയും (ഏഴ് പന്തിൽ 20) അവസാന പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച ലോക്കി ഫെർഗൂസണും (1) പുറത്തായതോടെ കെകെആർ ഒരു റണ്‍ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്തയ്ക്കുവേണ്ടി…
Read Moreപഞ്ചാബിൽ കൃഷിയിടത്തിൽ ചൈനീസ് ഡ്രോണുകൾ
അമൃത്സർ: പഞ്ചാബിൽ കൃഷിയിടങ്ങളിൽനിന്നു രണ്ടു ചൈനീസ് നിർമിത ഡ്രോണുകൾ കണ്ടെടുത്തു. ബിഎസ്എഫും പഞ്ചാബ് പോലീസും അമൃത്സറിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു ചൈന നിർമിത ഡിജെഐ മാവിക് 3 ക്ലാസിക്ക് ഡ്രോണുകൾ കണ്ടെത്തിയത്. അമൃത്സറിലെ ഹാർഡോ റട്ടൻ ഗ്രാമത്തിനും ഡാവോക്ക് ഗ്രാമത്തിനും സമീപമുള്ള കൃഷിയിടങ്ങളിലായിരുന്നു ഡ്രോണുകൾ. ശനിയാഴ്ച ഫിറോസ്പുരിലെ അതിർത്തി പ്രദേശത്തുനിന്നു മൂന്ന് പാക്കറ്റ് ഹെറോയിൻ അടങ്ങിയ ഡ്രോണ്‍ ബിഎസ്എഫ് കണ്ടെടുത്തിരുന്നു.
Read More