ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. * ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം. * വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം. * അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം. * ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം. * ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം. * ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം പാലിയേറ്റീവ് കെയർ കിടപ്പു രോഗികളെ…
Read MoreDay: April 25, 2024
തെരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം; പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പാലാ- സെന്റ് വിന്‍സെന്റ് പബ്ലിക് സ്കൂള്‍, കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം- എസ്എംഎസ്എന്‍ എച്ച്എസ്എസ്, ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം- എംഡി സെമിനാരി എച്ച്എസ്എസ്, പുതുപ്പള്ളി- ബേക്കര്‍ മെമോറിയല്‍ ഗേള്‍സ് എച്ച്എസ്എസ് കോട്ടയം, ചങ്ങനാശേരി (മാവേലിക്കര മണ്ഡലം) എസ്ബിഎച്ച്എസ്എസ് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി. എന്നിവിടങ്ങളാണ് വിതരണ കേന്ദ്രങ്ങള്‍. പുലര്‍ച്ചെ തന്നെ ഇവിടെ ഉന്നത ഉദ്യോഗസ്ഥരെത്തി. രാവിലെ 11ന് പോളിംഗ് ബൂത്തിലേക്കുള്ള വാഹനങ്ങള്‍ ഉദ്യോഗസ്ഥരുമായി പുറപ്പെട്ടു. ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ ബൂത്ത് ഒരുക്കുന്ന തിരിക്കലാണ്. 1,198 വോട്ടിംഗ് വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും…
Read Moreനേത്രദാനം മഹാദാനം; 1994 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒരുമിക്കുന്നു; നേത്രദാന സമ്മതപത്രം കൈമാറാൻ
ചേര്‍ത്തല: മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ച് നേത്രദാന സമ്മതപത്രം നല്കുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന രൂപീകൃതമായി ഒരുവര്‍ഷത്തിനിടെ രക്തദാന സേനയടക്കം രൂപീകരിച്ച് സമൂഹനന്മയ്ക്കു കൂടി പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 170 ഓളം അംഗങ്ങളുള്ള സംഘടനയില്‍ 150 പേരാണ് ആദ്യഘട്ടത്തില്‍ നേത്രദാനസമ്മത പത്രം നല്‍കുന്നതെന്ന് പൂര്‍വവിദ്യാര്‍ഥി സംഘടന കോ-ഓര്‍ഡിനേറ്റര്‍ ഐ.ബി. സുരേന്ദ്രന്, വൈസ് ചെയര്മാന് കെ.ജെ. എബിമോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ സ്ഥലത്തില്ലാത്തവരടക്കമുള്ള 20 പേര് അടുത്ത ഘട്ടത്തില്‍ സമ്മതപത്രം കൈമാറും. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ചാണ് സമ്മതപത്രം കൈമാറുന്നത്. ഇത് ഓരോ അംഗത്തിന്റെയും വീട്ടില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 28ന് വൈകിട്ട് നാലിനു കായിപ്പുറം റിസോര്‍ട്ടില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ആശുപത്രി അധികൃതര്‍ സമ്മതപത്രം ഏറ്റുവാങ്ങും.
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു.കായംകുളം ചേരാവള്ളി കുരുനാം കാവിൽ എസ് എസ് മൻസിലിൽ പരേതനായ സെയ്ദ് കുഞ്ഞിന്റെ മരുമകൻ ഷാഫി ( ബാലു 42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇന്ന് പുലര്‍ച്ചെ ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വൈകുന്നേരം ചേരാവള്ളി മുസ്ലീം ജമാഅത്തിൽ കബറടക്കം നടത്തും
Read Moreവെറൈറ്റിയല്ലേ… ബൂത്തുകളിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിൽ
കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിലുകൾ. വിവിധ പോളിംഗ് സ്റ്റേഷനുകളിലാണു സ്വാഗതവും നെയിം ബോര്‍ഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകള്‍ നിറഞ്ഞുനില്ക്കുന്നത്. പത്തനാപുരം സ്വദേശിയും ചിത്രകാരിയുമായ ശിൽപ അതുലാണു ഡൂഡിലുകളുടെ വര. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ താത്പര്യപ്രകാരമാണു പോളിംഗ് ബൂത്തിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചത്. ഫേസ്ബുക്കിൽ ശില്പയുടെ ഡൂഡിലുകള്‍ കണ്ടാണു കളക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാഗതം ചെയ്തുള്ള ഡൂഡില്‍ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങൾക്കൊപ്പം കോട്ടയത്തിന്റെ സവിശേഷതകളും വരച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കളക് ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഡൂഡിലില്‍. ഈ പോസ്റ്ററുകള്‍ ജില്ലയിലെ വിവിധ നിയമസഭാ…
Read Moreഇരുമുന്നണികൾക്കും എം.കെ. സ്റ്റാലിൻ തലൈവർ; ഡിഎംകെ വോട്ട് പെട്ടിയിലാക്കാനുള്ള മുന്നണികളുടെ തന്ത്രത്തിൽ ചിന്താക്കുഴപ്പത്തിലായി വോട്ടർമാർ
കുമളി: ജില്ലയിൽ രണ്ട് മുന്നണികൾക്കും തമിഴ്നാട് തലൈവർ എം.കെ. സ്റ്റാലിനാണ് ഹീറോ. ജില്ലയിൽ തമിഴ്നാട് മുഖ്യന്റെ ഫോട്ടോയും ചേർത്തുള്ള ഇടത്,വലത് പോസ്റ്ററുകൾ വ്യാപകമായി നിരന്ന് കഴിഞ്ഞു. പ്രധാനമായും തോട്ടംമേഖലയിലാണ് പോസ്റ്റർ പോര്. ഡിഎംകെ വോട്ട് പെട്ടിയിലാക്കാനുള്ള മുന്നണികളുടെ തന്ത്രത്തിൽ ചിന്താക്കുഴപ്പത്തിലായിരിക്കുന്നത് വോട്ടർമാരാണ്. ഡിഎംകെ പിന്തുണ ആർക്കൊപ്പമെന്ന് വ്യക്തമല്ലെങ്കിലും പോസ്റ്ററുകൾക്ക് പഞ്ഞമില്ല. തമിഴ്നാട്ടിൽ ഡിഎംകെ കോണ്‍ഗ്രസ്, ഇടത് പാർട്ടി സഖ്യത്തിലാണ്. അതു കേരളത്തിലെത്തിയപ്പോഴാണ് പോസ്റ്ററിൽ ഡിഎംകെ എൽഡിഎഫിനൊപ്പമായിരിക്കുന്നത്. എ ഐഡിഎംകെ യുടെ പിന്തുണയും ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പന്നീർസെൽവം തമിഴ്നാട്ടിൽ എൻഡി എ സഖ്യത്തിലാണ്.
Read More48 മണിക്കൂർ ആള്‍ക്കൂട്ടവും റാലിയും വിലക്കി; ഉത്തരവുമായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയപരിധിയില്‍ ജില്ലയില്‍ അനധികൃത ആള്‍ക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐപിസി 141ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതു വിലക്കുന്നതാണ് 141ാം വകുപ്പ്. വൈകുന്നേരം ആറു മുതല്‍ വിലക്കു ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉച്ചഭാഷിണി അനുവദിക്കില്ല. വോട്ടെടുപ്പ് ദിനത്തില്‍ വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്കു മാത്രമാണു സഞ്ചരിക്കാൻ അനുമതിയുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വോട്ടെടുപ്പ് ദിനത്തില്‍ ഓടാന്‍ പാടില്ല. പണം, മദ്യം, സമ്മാനങ്ങള്‍ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാനപ്രശ്നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്. ഇത്തരം അനധികൃത ഇടപാടുകള്‍…
Read Moreതര്‍ക്കം, കൊലപാതകം, ആത്മഹത്യ; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
ചെങ്ങന്നൂര്‍: വെണ്മണിയില് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്മണി പുന്തല ശ്രുതിലയത്തില്‍ ദീപ്തി(48)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി(59) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ദമ്പതികളുടെ മക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. പുലര്‍ച്ചെ ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ദീപ്തിയുടെ തലയില്‍ വെട്ടുകയായിരുന്നു. നിരവധി വെട്ടുകളാണ് ദീപ്തിയുടെ തലയില്‍ ഉണ്ടായിരുന്നതെന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചവര്‍ പറയുന്നു. തുടര്‍ന്ന് ഷാജി ഹാളിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വെണ്മണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മക്കള്‍:ശ്രുതി, ശ്രാവണ്‍.
Read Moreതരൂരിനെപ്പോലെ പൊട്ടിവീണയാളല്ല ഞാൻ; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. താൻ തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണ്. പന്ന്യന്‍ എന്ത് ധൈര്യമെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്നു പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങൾ എല്ലാം പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Read Moreവോട്ട് നോട്ടയ്ക്ക്… മാറിമാറി ഭരിച്ചിട്ടും പട്ടയം നൽകുന്നകാര്യത്തിൽ അലംഭാവം; നോട്ടയിൽ നോട്ടമിടാനുള്ള കാരണം വ്യക്തമാക്കി വാത്തിക്കുടിയിലെ കർഷകർ
ചെറുതോണി: വാത്തിക്കുടിക്കാരുടെ വോട്ട് നോട്ടയ്ക്കെന്ന്. ഇടത്, വലത് മുന്നണികളെ മാറി മാറി ജയിപ്പിച്ചിട്ടുള്ള വാത്തിക്കുടിക്കാർ പട്ടയ വിഷയത്തിൽ ഉടക്കി നിൽക്കുകയാണ് ഇത്തവണ. ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പട്ടയത്തിനായി ഏഴര പതിറ്റാണ്ടായി കാത്തിരിക്കുന്ന നിരവധി കർഷകരുള്ള പഞ്ചായത്താണ് വാത്തിക്കുടി. വാത്തിക്കുടിയുടെ തെരുവോരങ്ങളിൽ മലയോര മക്കൾക്ക് പട്ടയം ലഭിക്കാൻ ലോകാവസാനമാകണോഎന്ന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത് വർഷങ്ങളായി കാണാം. ഇരു മുന്നണിയെയും മാറി മാറി ജയിപ്പിച്ച് പാർലമെന്റിലും നിയമസഭയിലും എത്തിച്ചിട്ടും ഇവിടുത്തെ പട്ടയ പ്രശ്നത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചുറ്റുവട്ടത്തുള്ള കർഷകർക്ക് പട്ടയം ലഭിച്ചിട്ടും വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം ലഭിച്ചിട്ടില്ല.ഇതാണ് നോട്ടയിൽ നോട്ടമിടാൻ കാരണം.
Read More