തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച യെല്ലോ അലർട്ട് നൽകി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്. ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…
Read MoreDay: May 10, 2024
എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ്; കോൺഗ്രസ് ഹൈക്കമാൻഡ് സുധാകരനൊപ്പം; വി.ഡി. സതീശനടക്കം നേതാക്കൾക്ക് അതൃപ്തി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല വീണ്ടും ഏറ്റെടുക്കാൻ ഹൈക്കമാൻഡ് കെ. സുധാകരന് അനുമതി നൽകിയതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയെന്നു സൂചന. ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തി തന്റെ മടങ്ങിവരവ് സാധ്യമാക്കിയ സുധാകരന്റെ കരുനീക്കം ഗ്രൂപ്പ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. എ.കെ. ആന്റണിയുടെ ഇടപെടലാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ സുധാകരന് ലഭിക്കാൻ വഴിവച്ചത്. കേരളത്തിൽ എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ച് പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയുള്ള നേതാവ് സുധാകരനാണെന്ന് എ.കെ. ആന്റണി ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ ഇന്ദിരാ ഭവനിൽ എത്തിയപ്പോൾ എം.എം. ഹസൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ വിട്ടുനിന്നത് സുധാകരൻ അനുകൂലികൾ വിവാദമാക്കിയിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റായിരിക്കെ ഹസൻ കൈക്കൊണ്ട ചില തീരുമാനങ്ങൾ സുധാകരൻ ചോദ്യം ചെയ്തിരുന്നു. അതെല്ലാം പുനഃപരിശോധിക്കുമെന്നു സുധാകരൻ പരസ്യമായി പറഞ്ഞതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.…
Read Moreസംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദം; ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും; കോളജ് യൂണിയന് ഇലക്ഷന് സെപ്റ്റംബര്‍ 30നു മുമ്പ്; ആർ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം. നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റേൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജ്ജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളജ് യൂണിയന് ഇലക്ഷന് സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേരളത്തിൽ ഈ അക്കാദമികവർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുകയാണ്. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം. നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കും. സ്കിൽ കോഴ്സുകൾക്കും…
Read Moreമെമ്മറി കാർഡ് കാണാതായ സംഭവം: കെഎസ്ആർടിസി ബസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസിൽനിന്നും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ വെന്പായം സ്വദേശി സുബിനെയാണ് തന്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രാവിലെ ആറിന് പോലീസ് സംഘം സുബിനെ വെന്പായത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ബസിൽ നിന്നും മെമ്മറി കാർഡ് കാണാതായതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ തന്പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി തന്പാനൂർ സ്റ്റേഷൻ മാസ്റ്ററെയും പോലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ തന്പാനൂർ പോലീസാണ് സ്റ്റേഷൻ മാസ്റ്ററെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കെഎസ്ആർടിസി…
Read Moreവെസ്റ്റ് നൈൽ പനി; കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ കൂടെ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, ദേഹത്ത് തടിപ്പ് എന്നിവ കാണാം. രോഗം സാധാരണ ഗതിയിൽ പ്രശ്നമൊന്നുമുണ്ടാക്കാതെ മാറാം. എന്നാൽ ക്ഷീണവും അവശതയും ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കാം. തലച്ചോറിനെ ബാധിച്ചാൽ എന്നാൽ നൂറ്റമ്പതിൽ ഒരാൾക്ക് നാഡീവ്യൂഹത്തെ ബാധിക്കാവുന്ന ഗുരുതരമായ തകരാറുകൾ വരാം. അങ്ങനെ സാധ്യതയുള്ളവരിൽ കഴുത്തിനു വേദനയും മയക്കവും ബോധക്കേടും അപസ്മാരവും കാഴ്ചമങ്ങലും പേശികൾക്ക് മരവിപ്പും ബലക്ഷയവും ഒക്കെ വരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും വയോജനങ്ങളിലും ഈ രോഗം അപകടകരമായേക്കാം. തലച്ചോറിനെ ബാധിക്കുന്നവരിൽ 10% പേരിൽ മരണ സാധ്യതയുണ്ട്. വെസ്റ്റ് നൈൽ വൈറസ് ജാപ്പനീസ് എൻസഫലൈറ്റിസ് വൈറസിന്റെ കുടുംബക്കാരനായ വെസ്റ്റ് നൈൽ വൈറസ് ആണു രോഗകാരി. ക്യൂലക്സ് കൊതുകുകളാണു…
Read Moreഇമ്മിണി ബല്യ ഷവർമയും ചെറിയ മുളകും; ഷവര്‍മയ്ക്കൊപ്പം നല്കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം
ഷവര്‍മയ്ക്കൊപ്പം നല്കിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം.വയനാട് സ്വദേശി കരീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. മലപ്പുറം സ്വദേശികളായ സത്താര്‍ , മുജീബ്, ജനാര്ദ്ദനന്, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും ഹോട്ടലുടമയില്‍ നിന്ന് ഇന്ന് മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവസമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവരോടും ജീവനക്കാരോടും പോലീസ് വിവരങ്ങള്‍ തേടിയിരുന്നു.
Read Moreരാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒമ്പതാം വയസിലാണ് തളിപ്പറമ്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ചിത്രശലഭങ്ങളെ കണ്ട് സ്നേഹിച്ചും അവയെ പിന്തുടർന്നുമായിരുന്നു അന്നു കാട്ടിലേക്കുള്ള ആദ്യയാത്ര. പിന്നീട് ഘോരവനങ്ങളിലൂടെ പ്രകൃതിയെയും മൃഗങ്ങളെയും അറിഞ്ഞുള്ള തീർഥാടനമായി വിജയ്യുടെ ജീവിതം മാറുകയായിരുന്നു. ഇന്ന് പാമ്പുകളുടെ ഉറ്റ സ്നേഹിതനായി മാറി വിജയ്. പഠന വിഷയവും പാമ്പ് തന്നെ. കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭീതിയോടെ പേടിച്ചകലുന്ന പാമ്പുകളുടെ രാജാവായ രാജവെമ്പാലകളാണ് വിജയ് നീലകണ്ഠന്റെ പഠനവിഷയം. രാജവെമ്പാലകളടക്കമുള്ളവയുടെ മനോഹരമായ നിരവധി ഫോട്ടോകളാണ് നല്ലൊരു വൈൽഡ് ഫോട്ടോഗ്രാഫർ കൂടിയായ വിജയ്യുടെ കാമറ കണ്ണിലൂടെ പുറത്തെത്തിയിട്ടുള്ളത്. രാജവെമ്പാലകളെ തേടി അവരുടെ സൗഖ്യം അന്വേഷിച്ചു ദിവസങ്ങളോളമാണ് വിജയ് ഉൾവനങ്ങളിൽ സഞ്ചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠനിൽ നിന്ന് നമുക്ക് പാമ്പുകളിലെ രാജാവായ രാജവെമ്പാലയെ കുറിച്ച് അറിയാം. ഇന്ത്യയിലെ 544 വന്യജീവി…
Read Moreമലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത, കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയത; ‘മലപ്പുറത്തെ സീറ്റിന്റെ കുറവ് വ്യത്യാസമായി തോന്നുന്നത് മന്ത്രിക്ക് വലിയ അക്കങ്ങൾ പറയാൻ അറിയാത്തതുകൊണ്ട്’; സത്താർ പന്തല്ലൂർ
മലപ്പുറം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പരിഹാസ പരാമാർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് കണക്ക് വിശദീകരിച്ചാണ് സത്താറിന്റെ പരാമർശം. മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത. കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയതയെന്നും അദ്ദേഹം പറഞ്ഞത്. കലാലയത്തിന്റെ വാതിൽ തുറക്കാനാണ് വിദ്യാഭ്യാസ മന്ത്രി തയാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. അതൊരിക്കലും ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മലബാറിൽ ഉപരിപഠന അവസരത്തിന് വേണ്ടി വീണ്ടും മുറവിളി ആരംഭിച്ചു കഴിഞ്ഞു. ഇതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം മലപ്പുറം എന്ന് പറഞ്ഞു വികാരമുണ്ടാക്കരുതെന്നാണ്.എങ്കിൽ വിവേകത്തോടെ ഒരു കാര്യം ചോദിക്കട്ടെ, മലപ്പുറം ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ, 88 എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകൾ. രണ്ടിലും കുടി 839 ബാച്ചുകൾ.…
Read Moreമരണത്തെ അതിജീവിച്ച ശ്രീരാഗിന് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം; പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് ശ്രീരാഗ്
ചാത്തന്നൂർ: പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീരാഗ് മരണത്തെ അതിജീവിച്ചതിന് പിന്നാലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി. പുതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ബാച്ച് വിദ്യാർഥിയായ ശ്രീരാഗ് രണ്ട് എ പ്ലസും നാല് എ ഗ്രേഡും (1058 മാർക്ക്) നേടിയാണ് ഉന്നത വിജയം നേടിയത്. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ശ്രീരാഗിന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നു. പുതക്കുളം വേപ്പിൻ മൂട് തെങ്ങിൽവീട്ടിൽ ശ്രീരാഗിനെയും അമ്മ പ്രീതയെയും സഹോദരി ശ്രീനന്ദയെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പിതാവ് ശ്രീജു (സുജിത്) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശ്രീജുവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമ്മ പ്രീതയും സഹോദരി ശ്രീനന്ദയും മരിച്ചു. ശ്രീരാഗിനെ ചൊവ്വാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിൽ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീരാഗിന്റെ നില മെച്ചപ്പെടുകയും കഴിഞ്ഞ…
Read Moreപെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം! ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം, ഇല്ലെങ്കിലും കുഴപ്പമില്ല: റിതു മന്ത്ര
ആദ്യ റിലേഷൻഷിപ്പ് ഉപേക്ഷിച്ച്, രണ്ടു മൂന്ന് വർഷം കഴിഞ്ഞിട്ടായിരുന്നു രണ്ടാമത്തെ റിലേഷൻഷിപ്പ്. അത് പോയത് ബർഗർ വാങ്ങി തരാഞ്ഞിട്ടാണ്. പിന്നീട് ഞാൻ റിലേഷൻഷിപ്പുകളിലേക്കു പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ് ചെയ്തത്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം. ഞാൻ ഇപ്പോൾ എന്റെ കരിയർ നോക്കുവാണ്. എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് എന്റെ യാത്ര. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റാണ്. -റിതു മന്ത്ര
Read More