ഗാസിയാബാദ് (യുപി): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. ഇറ്റാഹ് സ്വദേശികളാണു ദമ്പതികൾ. ഭർത്താവ് കൂലിപ്പണിക്കാരനാണ്. ഭാര്യക്ക് നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. യുവതി ജോലിക്കു പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്കുണ്ടായതായി റിപ്പോർട്ടുണ്ട്. സ്കാർഫ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മടിയിലിരുത്തി സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവാവിന്റെ ഇളയ സഹോദരൻ വീട്ടിലെത്തിയപ്പോൾ ഇരുവരുടെയും മൃതദേഹമാണു കണ്ടത്. യുവാവ് തൂങ്ങിമരിച്ചനിലയിലായിരുന്നു.
Read MoreDay: May 18, 2024
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പോകാം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്സ്ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ രാജ്യങ്ങൾ ഉഭയകക്ഷി കരാറിന്റെ സാധ്യതകൾ പരിശോധിച്ച് വർഷാവസാനത്തോടെ അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ടൂറിസവും സാംസ്കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള റഷ്യയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംരംഭം. 2023 ഓഗസ്റ്റ് ഒന്നു മുതൽ ചൈനയുമായും ഇറാനുമായും സമാനമായ സംരംഭങ്ങൾ റഷ്യ ആരംഭിച്ചിരുന്നു.
Read Moreവീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ▪️ ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.▪️ മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്. ▪ ️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. ▪ ️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. ▪️…
Read Moreകെ.പി. യോഹന്നാന്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും; സംസ്കാരം 21ന്
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതികശരീരം നാളെ കേരളത്തിലെത്തിക്കും. നാളെ ഉച്ചയ്ക്കു നെടുന്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം സഭാ ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങും. നെടുന്പാശേരിയിൽ നിന്നു വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം കെ.പി. യോഹന്നാന്റെ ജന്മദേശമായ നിരണത്ത് എത്തിക്കും. നിരണം ബിലീവേഴ്സ് ചർച്ച് ദേവാലയത്തിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രണ്ടാം ഘട്ടം ശുശ്രൂഷയും നടക്കും. തുടർന്ന് തിരുവല്ല ടൗണിലൂടെ വിലാപയാത്ര കടന്നുപോകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാകും. രാത്രി 7.30ന് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെത്തിക്കുന്ന മൃതദേഹം സെന്റ് തോമസ് കത്തീഡ്രലിനോടു ചേർന്ന കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. 20നു പൊതുദർശനം തുടരും.21നു രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന് 11ന് മൃതദേഹം സംസ്കരിക്കും. യുഎസിലെ ഡാളസിൽ വാഹനം…
Read Moreമന്ത്രിയുടെ വിശ്വസ്തന്റെ ഓഫീസ് സമയത്തെ ആഘോഷം; ഒടുവിൽ കമ്മീഷണർ തടഞ്ഞു
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഓഫീസ് സമയത്ത് മന്ത്രിയുടെ വിശ്വസ്തൻ സംഘടിപ്പിച്ച യാത്രയയപ്പ് ആഘോഷം കമ്മീഷണർ ഇടപെട്ടു തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30 മുതൽ കലാവിരുന്നും ഉച്ചഭക്ഷണവും ഒരുക്കി വിരമിക്കൽ ആഘോഷം പ്രഖ്യാപിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നീക്കമാണ് വിവാദമാകാൻ സാധ്യതയുണ്ടെന്നു കണ്ടു ഭക്ഷ്യ സുരക്ഷ കമ്മീഷണർ അഫ്സാന പർവീണ്‍ തടഞ്ഞത്. വിരമിക്കൽ ആഘോഷം വർണാഭമാക്കാൻ തലസ്ഥാനത്തെ മുന്തിയ ഹോട്ടലിൽ ഭക്ഷണവും ക്രമീകരിച്ചിരുന്നു. വിരമിക്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പിലെ വിവിധ ജില്ലകളിൽ നിന്നു പോലും ജീവനക്കാർ എത്തിയിരുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ കോണ്‍ഫറൻസ് ഹാളിലായിരുന്നു ആഘോഷം പ്രഖ്യാപിച്ചത്. ഓഫിസ് സമയമായിട്ടും ആഘോഷത്തിന് കമ്മീഷണർ ആദ്യം പച്ചക്കൊടി കാട്ടിയത് മന്ത്രിയുടെ വിശ്വസ്തനെ പിണക്കിയാൽ കസേര തെറിക്കുമെന്ന പേടിയിലായിരുന്നു. വാട്സ് അപ്പ് വഴി സ്വന്തം ചിത്രം സഹിതം പോസ്റ്റർ അടിച്ചായിരുന്നു…
Read Moreഗുണ്ടാ-ലഹരി മാഫിയ വിളയാട്ടം; ഓപ്പറേഷൻ ആഗ്, ഡി ഹണ്ട്: 81 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഗുണ്ടകളെയും ലഹരിമരുന്ന് വിൽപ്പന മാഫിയകളെയും പിടികൂടാനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ആഗിലും ഓപ്പറേഷൻ ഡി ഹണ്ടിലും 81 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ കഴക്കൂട്ടം, തുന്പ, ശ്രീകാര്യം, വട്ടിയൂർക്കാവ്, പൂജപ്പുര, വലിയതുറ, വഞ്ചിയൂർ , മണക്കാട് ഉൾപ്പെടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 81 പേർ പിടിയിലായത്. അക്രമസംഭവങ്ങളിൽ പ്രതികളാകുന്നവരെ പ്രത്യേകം നിരീക്ഷിച്ച് കരുതൽ അറസ്റ്റ് ചെയ്തു. നാല് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ കൈവശം വച്ചതിനു രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്റോണ്‍മെന്റ്, ഫോർട്ട്, ശംഖുമുഖം, കഴക്കൂട്ടം എന്നീ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് കമ്മീഷണർമാരുടെ മേൽനോട്ടത്തിലായിരുന്നു ഗുണ്ടകളുടെ വീടുകളും ഒളിത്താവളങ്ങളും കണ്ടെത്തി പോലീസിന്റെ നടപടി . സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന. ഗുണ്ടകളെയും ലഹരിമാഫിയയെയും കർശനമായി നേരിടുമെന്നും അമർച്ച ചെയ്യുമെന്നും കമ്മീഷണർ…
Read Moreവിവാഹ വാഗ്ദാനം നല്കി ഫുട്ബോൾ കോച്ചിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ഫുട്ബോൾ കോച്ചായ യുവതിയെ പിഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പുതുവലപ്പറമ്പില് കിരണ്‍ ബാബു(30)വിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ഫ്രെബ്രുവരി വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. ഇയാള്‍ യുവതിയെ വിവാഹം കഴിച്ചു കൊള്ളാമെന്നു പറഞ്ഞ് കൂടെ താമസിക്കുകയായിരുന്നു. യുവതിയുടെ കൈയില്‍നിന്ന് ഇയാള്‍ 4,05,000 രൂപയും കൈക്കലാക്കി. എന്നാല്‍ വിവാഹം കഴിക്കുന്നതില്‍നിന്ന് പിന്മാറിയതിനെത്തുടര്ന്ന് യുവതി ഇക്കാര്യം ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും പണം തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതിപ്പെട്ടത്. എസ്സി എസ്ടി വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreവഴി ചോദിക്കാൻ നിർത്തി; കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റും മതിലും തകർത്തു
ആലുവ: വഴി ചോദിക്കാൻ വളവിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി. ആലുവ എടത്തല കോമ്പാറയിൽ രാത്രി 12:30 യോടെയാണ് അപകടം നടന്നത്. കോമ്പാറ അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് ലോറി ഇടിച്ചു നിന്നത്. ലോറിയുടെ മുൻ ചക്രങ്ങൾ കോൺക്രീറ്റ് കട്ടയിൽ ഇടിച്ചു നിന്നത് കൊണ്ടാണ് വൻ അപകടം ഒഴിവായത് വീടിനോട് ചേർന്ന് രണ്ട് അടി വ്യത്യാസത്തിലാണ് ലോറി നിന്നത്. ഉറങ്ങുകയായിരുന്ന വീട്ടുകാർ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ലോറി ഗേറ്റും മതിലും ഇടിച്ചു തകർത്തത് കാണുന്നത്. എടത്തല അൽ അമീൻ കോളജിനും കോമ്പാറ ഗവ. സ്കൂളിനും സമീപത്തുള്ള വളവിനടുത്താണ് ലോറി കുടുങ്ങിയത്. 10 അടി താഴ്ചയുള്ള വളവിന് സമീപം റിവേഴ്സ് ഗിയർ ഇട്ട് വഴി ചോദിക്കാൻ വാഹനത്തിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം…
Read Moreവീണ്ടും റിക്കാർഡിട്ട് സ്വർണം;പവന് വില 54,720 രൂപ; വരും ദിവസങ്ങളിലും സ്വര്‍ണവിലയിൽ വർധനവുണ്ടാകുമെന്ന് കച്ചവടക്കാർ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6840 രൂപയും പവന് 54,720 രൂപയുമായി. ഏപ്രില്‍ 19 ലെ ഗ്രാമിന് 6,815 രൂപ, പവന് 54,520 രൂപ എന്നീ വിലയാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്ക് മുകളിലായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2414 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില 70 രൂപ ഗ്രാമിന് വര്‍ധിച്ച് 5700 രൂപയായി. വെള്ളിയുടെ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. 31.43 ഡോളറിലാണ് വെള്ളിവില. റഷ്യ-യുക്രെയ്ന് യുദ്ധവും, മധ്യ ഏഷ്യ സംഘര്‍ഷങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം സ്വര്‍ണം സുരക്ഷിത നിക്ഷേപം ആയിട്ടാണ് പലരും…
Read Moreനവധുവിനെ മര്‍ദിച്ചെന്ന കേസ്; പ്രതിക്കു പോലീസിലെ ചാരന് വിവരം ചോര്‍ത്തി നല്കി; അന്വേഷണത്തിനു നിര്‍ദേശം
കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ നവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ചാരന്. രാഹുലിന് പോലീസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഈ പോലീസുകാരനെതിരേ അന്വേഷണത്തിനു സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. മൂ ന്നു പോലീസുകാര്‍ക്കെതിരേ മെമ്മോയും നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിസാര വകുപ്പുകള്‍ ചുമത്തിയ കേസില്‍ വധശ്രമകുറ്റങ്ങള് കൂടി ചുമത്തിയപ്പോഴാണ് രാഹുല്‍ രാജ്യം വിട്ടത്. കോഴിക്കോടുനിന്ന് ബംഗളൂരുവരെ എത്തുന്നതിനുള്ള കുറുക്കുവഴികള്‍ നിര്‍ദേശിച്ചത് ഈ സിവില്‍ പോലീസ് ഓഫീസറാണ്. ചെക്ക്പോസ്റ്റില്‍ ശ്രദ്ധയില്പ്പെടാതിരക്കുന്നതിനുള്ള വഴികളും ഇയാള്‍ രാഹുലിനു പറഞ്ഞുകൊടുത്തു. നിരവധിത്തവണ ഇയാള്‍ രാഹുലുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം. നേരില്‍കണ്ടും സംസാരിച്ചു. പോലീസുകാരനും രാഹുലുമായി പണമിടപാട് നടന്നതായും വിവരമുണ്ട്. കൈക്കൂലി വാങ്ങി അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്കിയതാണോ എന്നും സംശയിക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ നടപടിക്കു സാധ്യതയുണ്ട്. ഇയാളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുമെന്നാണ്…
Read More