മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽ നിന്നാണു സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണു കള്ളക്കടത്തു പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും കണ്ണൂരിൽ എത്തിയതായിരുന്നു ഇരുവരും. മുഹമ്മദ് റിയാസിൽ നിന്നും 479 ഗ്രാം സ്വർണം ഫുഡ് പ്രോസസറിൽ സ്വർണ കട്ടിയായും തലയിണ കവറിൽ പേസ്റ്റ് രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോഴാണു പിടികൂടിയത്. മുഹമ്മദ് നിസാറിൽ നിന്നും 97 ഗ്രാം സ്വർണം ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ് കവറുകൾക്കിടയിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷമാണു സ്വർണക്കടത്ത് പിടികൂടുന്നത്.
Read MoreDay: May 18, 2024
ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്ക് സ്മാരകം നിർമിച്ച് സിപിഎം; സ്മാരകത്തിന്റെ ഉദ്ഘാടനം എം.വി. ഗോവിന്ദൻ നിർവഹിക്കും
കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്ക് പാനൂർ ചെറ്റക്കണ്ടിയിൽ സ്മാരകം നിർമിച്ച് സിപിഎം. 2015ൽ സ്ഫോടനത്തിൽ മരിച്ച സുബീഷ്, ഷൈജു എന്നിവരുടെ സ്മരണയ്ക്കായാണ് സ്മാരക മന്ദിരം നിർമിച്ചത്. ഇരുവരും ബോംബ് നിർമാണത്തിനിടെയാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി ഇരുവരെയും തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരായിരുന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഏറ്റു വാങ്ങിയതും സംസ്കാരമുൾപ്പെടെയുള്ളവയക്ക് നേതൃത്വം നൽകുകയും ചെയ്തത്. പാർട്ടി നേരത്തെ തള്ളിപ്പറഞ്ഞവർക്കാണ് ഇപ്പോൾ പാർട്ടിയുടെ നേതൃത്വത്തിൽതന്നെ സ്മാരകം ഒരുക്കിയിരിക്കുന്നത്. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം 22ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസിൽ പറയുന്നത്.
Read Moreസ്വിമ്മിംഗ് പൂളിൽ ഷോക്കേറ്റു മരണം; റിസോർട്ട് ഉടമ അറസ്റ്റിൽ; വൈദ്യുതിത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും അവഗണിച്ചു; മരിച്ചത് മെഡിക്കൽ വിദ്യാർഥി
മേപ്പാടി(വയനാട്): വയനാട്ടിലെ മേപ്പാടിയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എംബിബിഎസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, താമരശേരി ചുണ്ടകുന്നുമ്മൽ സി.കെ. ഷറഫുദ്ദീനെ(32)യാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് 24നു രാത്രിയോടെയാണ് ദിണ്ടിഗൽ, മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ബാലാജി(21) റിസോര്‍ട്ടില്‍ ഷോക്കേറ്റ് മരിച്ചത്. തുടർന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്. സംഭവം നടന്നയുടൻ മേപ്പാടി പോലീസ് റിസോട്ട് സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കെഎസ്ഇബിയും പരിശോധിച്ച് പോലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി, കൂടുതൽ വിവരങ്ങൾ കണ്ടെത്തി. റിസോർട്ടിൽ വയറിംഗ് നടത്തിയയാളെ…
Read More“വീക്ഷണത്തിന്റെ മുഖപ്രസംഗംമുൻകൂട്ടി തയാറാക്കിയ നാടകം”; കോൺഗ്രസ് നേതാക്കൾക്കെതിരേ കേരള കോൺഗ്രസ്-എമ്മിന്റെ മുഖപത്രം
കോട്ടയം: കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തിനെതിരേ ആഞ്ഞടിച്ച് പാർട്ടിയുടെ മുഖപത്രമായ നവപ്രതിച്ഛായ. “വിഷ വീക്ഷണത്തിന്റെ പ്രചാരകൻ’ എന്ന തലക്കെട്ടിലാണു കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലെ പരാമർശത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വീക്ഷണം പത്രാധിപരുടെ വേഷണമണിഞ്ഞ ചില കോൺഗ്രസുകാർ ജോസ് കെ. മാണിയോട് സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്നു വെന്തുരാകാതെ തിരിച്ചു യുഡിഎഫിലേക്കു വരുന്നതാണ് നല്ലതെന്നു ഉപദേശിച്ച മുഖപ്രസംഗം മുൻകൂട്ടി തയാറാക്കിയ നാടകമാണെന്നു ലേഖനത്തിൽ പറയുന്നു. വാർത്ത പ്രചരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ചാനലുകളിൽ അവതരിച്ച് മുഖപ്രസംഗത്തെ തള്ളുകയും തങ്ങൾ ആരെയും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നു വിശദീകരണം നല്‍കുകയും ചെയ്തു. എന്തായാലും കേരള കോൺഗ്രസ് എമ്മിന്റെ അപേക്ഷ ലഭിച്ചു എന്നു പറയാതിരുന്നത് നന്നായി എന്നു ലേഖനം പരിഹസിക്കുന്നു. കേരള കോൺഗ്രസ് എമ്മിന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി തകർക്കാനായി ബോധപൂർവം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായിട്ടു മാത്രമേ വീക്ഷണത്തിന്റെ മുഖപ്രസംഗത്തെയും…
Read Moreഇന്റർവ്യൂവിന് മിനിറ്റുകൾ മാത്രം ബാക്കി; സ്കൂട്ടറിടിച്ച് അപകടത്തിലായ യുവതിയെ പിഎസ്സി ഓഫീസിലെത്തിച്ച് ഫയർ ഫോഴ്സ്
പിഎസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന. സമയോചിതമായ സേനയുടെ ഇടപെടൽ മൂലം യുവതിക്ക് കൃത്യസമയത്തു തന്നെ അഭിമുഖത്തിന് ഹാജരാകാൻ കഴിഞ്ഞു. യുവതിയെ അപകടം ഉണ്ടായ ശേഷം ആശുപത്രിയിലാക്കുകയും അവിടെനിന്ന് മിനിറ്റുകൾക്കുള്ളിൽ പിഎസ്സി ഓഫീസിലേക്കും അഗ്നി രക്ഷാസേന ആംബുലൻസിൽ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മ്യൂസിയം വകുപ്പിലെ ബയോളജിസ്റ്റ് തസ്തികയിലേക്കായിരുന്നു യുവതി അഭിമുഖത്തിനായി പുറപ്പെട്ടത്. സ്കൂട്ടറിലായിരുന്നു യുവതിയുടെ യാത്ര. പട്ടം പി എസ് സി ആസ്ഥാനത്തേക്ക് പോകുന്ന വഴി ഹൗസിങ് ബോർഡ് ജംഗ്ഷനിൽ വച്ച് കാറുമായി യുവതിയുടെ സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. അപകടശേഷം അഗ്നിരക്ഷാസേനയുടെ ആംബുംലൻസിലാണ് യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് യുവതി അഭിമുഖത്തിനു പോകുന്ന വഴിയാണെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞത്. യുവതിയുടെ കാലിനാണ് പരിക്കുപറ്റിയത്. അത് കാരണം അവർക്ക് നടക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരാളുടെ ജോലിയുടെ…
Read Moreമഴക്കാറ് കാണുമ്പോള്‍ കര്‍ഷകരുടെ നെഞ്ചില്‍ തീ; സംഭരിക്കാന്‍ ആരുമില്ല; കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ; വിരിപ്പുകൃഷിയും പ്രതിസന്ധിയിൽ
കോട്ടയം: കൊടുംവേനലില്‍ കഷ്ടപ്പെട്ട് കൃഷിചെയ്ത നെല്ല് കൊയ്തെടുത്തു കൂട്ടിയെങ്കിലും സംഭരിക്കാന്‍ ആരുമെത്താത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. നെല്ല് മോശമെന്ന കാരണം പറഞ്ഞ് ഏജന്റുമാര്‍ ആരും സംഭരിക്കാനെത്താത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. ഇതിനിടയില്‍ മഴയെത്തിയത് കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീയുമായി. പാടത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ലിനു സമീപം പടുതയുമായി കിഴക്കോട്ട് നോക്കിനില്‍ക്കുകയാണ് കര്‍ഷകര്‍. ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ ഉച്ചകഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും മഴയെത്താം. മഴയില്‍ നെല്ല് നനയാതെ മൂടിയിടണം. മൂടിയിട്ട നെല്ല് ആവിച്ച് പോകാതിരിക്കാന്‍ പിറ്റേ ദിവസം പുലര്‍ച്ചെ വെയില് തെളിയുമ്പോള്‍ പടുത മാറ്റി ഉണക്കാനായി ചിക്കിയിടണം. തിരുവാര്‍പ്പ് പഞ്ചായത്ത് ചെങ്ങളം കേളക്കരി മാടപ്പള്ളിക്കാട്ട് 160 ഏക്കര്‍ പാടശേഖരത്തിലെ കൊയ്തെടുത്ത നെല്ല് മുഴുവന്‍ രണ്ടാഴ്ചയായി പാടത്തു കിടക്കുകയാണ്. 72 കര്‍ഷകരാണ് ഇവിടെ പുഞ്ചകൃഷിയിറക്കിയത്. പലിശയ്ക്കു പണം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ മികച്ച വിളവാണ് പ്രതീക്ഷിച്ചത്. കൊടുംചൂട് പ്രതീക്ഷ തകര്ത്തുഎന്നാല് മാര്‍ച്ച്-ഏപ്രില്‍ മാസത്തെ…
Read Moreമദ്യപാനികൾക്കൊരു സന്തോഷ വാർത്ത; മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഇല്ലാതാക്കാന്‍ ജെൽ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
മദ്യപാനം ആരോഗ്യത്തിനു ഹാനീകരമാണെന്നാണല്ലോ പറയുന്നത്. എത്രയൊക്കെ മദ്യം കുടിക്കരുതെന്ന് പറഞ്ഞാലും അതൊന്നും ആളുകൾ അനുസരിക്കാറില്ല. ചിലർക്ക് അതൊരു ലഹരിയാണ്. മദ്യമില്ലാതെ ജീവിതത്തിന്റെ ഒരു ദിനം തള്ളി നീക്കാൻ പോലും ചില ആളുകൾക്ക് നന്നേ പ്രയാസമാണ്. എത്ര ബോധം കെട്ട് താഴെ വീണാലും ആളുകൾ മദ്യത്തിന്റെ ലഹരി ആസ്വദിച്ചു കൊണ്ടേയിരിക്കും. ഇനി മധ്യപിച്ച് ബോധം കെടുമെന്ന പേടി വേണ്ട. കുടിച്ച് കഴിഞ്ഞുള്ള ഹാങ്ഓവർ ഇല്ലാതാക്കുന്നതിനായി ജെൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇടിഎച്ച് സുറിച്ചിലെ ശാസ്ത്രജ്ഞര്‍. പാലിലെ പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് വിപണിയിൽ എത്തിച്ചിട്ടില്ല. ജെൽ അതിന്റെ പ്രാരംഭ ഘട്ട പരീക്ഷണത്തിലാണെന്ന് നേച്ചര്‍ നാനോടെക്നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യം കഴിച്ച ശേഷമുണ്ടാകുന്ന ഛര്‍ദി, മനംപുരട്ടല്‍, തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആദ്യം എലികളിലാണ് ഇത് പരീക്ഷിച്ചത്. എലികളിൽ ഈ ജെല്‍ കഴിച്ച്…
Read Moreസത്യഭാമ മുമ്പും അവഹേളിച്ചിട്ടുണ്ട്; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ആര്.എല്‍.വി. രാമകൃഷ്ണന്
കൊച്ചി: പട്ടികജാതിക്കാരനാണെന്നതിനാല് നര്‍ത്തകി സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന് ഹൈക്കോടതിയില്‍. സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രാമകൃഷ്ണന് സമര്‍പ്പിച്ച എതിര് സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 2018ല്‍ കലാമണ്ഡലത്തിലെ പരിപാടിക്ക് പ്രവേശനം നിഷേധിച്ചതിനെതിരേ പട്ടികജാതി കമ്മീഷനു നല്കിയ പരാതിയുടെ പകര്‍പ്പും സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സത്യഭാമ നല്കിയ ഹര്‍ജിയിലാണ് രാമകൃഷ്ണന് എതിര് സത്യവാങ് മൂലം നല്‍കിയത്.
Read Moreതീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; പത്ത് പേര് വെന്തു മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; ബസ് പൂര്‍ണമായും കത്തിനശിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിന് സമീപം തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് പത്ത് പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇവരെ നൂഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര് ബസിലുണ്ടായിരുന്നെന്നാണ് വിവരം. കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില് വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങിയെന്നും പിന്നാലെ തീപിടിക്കുകയായിരുന്നുമെന്നാണ് വിവരം. തീപിടിത്തം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് അപകടസ്ഥലത്ത് എത്തിയത്. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വൃന്ദാവനില്‍നിന്ന് വരികയായിരുന്ന തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്.
Read Moreവീടിനുള്ളിൽ ഒരു “ജയിൽമുറി’ കൂടി ആയാലോ…!
യുഎസ്: വീടിനുള്ളിൽ ഒരു ജയിൽമുറി ഉള്ളതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൽ അപാകത ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയിലെ മസാച്യുസെറ്റ്സിൽ വാടകയ്ക്കു നൽകാൻ തയാറാക്കിയ ഒരു ആധുനിക അപ്പാർട്ട്മെന്റിൽ അടുക്കളയോടു ചേർന്ന് ഒരു തടവറ കൂടിയുണ്ട്. അഡീഷണലായി ജയിൽ കൂടി ഉള്ളതുകൊണ്ടോ എന്തോ പ്രതിമാസം 77,192 രൂപയാണ് അപ്പാർട്ട്മെന്റിന്റെ വാടക. ഇനി വീടിനകത്തു ജയിൽമുറി നിർമിച്ചത് എന്തിനാണ് എന്നറിയണ്ടേ? വീടിനായി നിർമിച്ചതല്ല അത് എന്നതാണു വാസ്തവം. മസാച്യുസെറ്റ്സിലെ പഴയ ഡഡ്ലി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം നവീകരിച്ചാണു പ്രസ്തുത അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ ഭാഗമായ ജയിൽമുറി ഒരു കൗതുകത്തിനായി അപ്പാർട്ട്മെന്റിന്റെ ഉടമകൾ നിലനിർത്തി. എന്തായാലും സംഭവം ക്ലിക്കായി. ജയിൽ സെല്ലോടു കൂടിയ അപ്പാർട്ട്മെന്റിനെക്കുറിച്ച് അമേരിക്കയിലെങ്ങും ചർച്ചകൾ നടക്കുകയാണെന്നു “ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കൾക്കു വേറിട്ട അവസരമാണിതു സമ്മാനിക്കുന്നതെന്നു ചൂണ്ടിക്കാട്ടി റിയൽ എസ്റ്റേറ്റ് ഏജന്റായ ടെയ്ലേഴ്സ് വീടിന്റെ ചിത്രങ്ങൾ…
Read More