നിങ്ങൾ അത്രയധികം ആരാധിക്കുന്ന ഒരു സെലിബ്രിറ്റി അപ്രതീക്ഷിതമായി നിങ്ങളുടെ മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു അപ്രതീക്ഷിത വരവിൽ ഞെട്ടിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ബാർബറായ മിഥുൻ. സാധാരണ പോലെ മിഥുൻ കടയിൽ തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുകയായിരുന്നു. അപ്പോൾ തന്റെ താടിയൊന്ന് ട്രിം ചെയ്യണമെന്ന് പറഞ്ഞൊരാൾ വന്നത്. അത് മറ്റാരുമല്ല, രാഹുൽ ഗാന്ധി ആയിരുന്നു. രാഹുലിനെ കണ്ടതും രണ്ട് നിമിഷം മിഥുൻ പരിസരം പോലും മറന്ന് പോയെന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. തന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുനും വ്യക്തമാക്കി. എന്തായാലും അദ്ദേഹത്തിന്റെ വരവ് വെറുതെ ആയില്ല. രാഹുൽ വന്ന് പോയശേഷം മിഥുന്റെ ബാര്‍ബര്‍ ഷോപ്പില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ പത്ത് പേരാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പതിനഞ്ച് പേരായി വർധിച്ചു എന്ന് കടയിലെ ജീവനക്കാരൻ അമാൻ പറഞ്ഞു.
Read MoreDay: May 18, 2024
രഹസ്യബന്ധം പിടിക്കപ്പെട്ടപ്പോൾ ഇരുവരുടെയും പങ്കാളികൾ ഒഴിഞ്ഞുപോയി; ഭാര്യ ഉപേക്ഷിച്ചപ്പോൾ കാമുകിയെ തേച്ച് കാമുകൻ; യുവാവിന്റെ വീട് അഗ്നിക്കിരയാക്കി യുവതി
പത്തനംതിട്ട: എന്ന തേച്ചിട്ട് സുഖമായി കഴിയാമമെന്ന് കരുതിയോ. ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരിൽ യുവതി യുവാവിന്റെ വീടിനു തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവച്ച കേസിൽ കാമുകി സുനിതയും സുഹൃത്ത് സതീഷ് കുമാറും പോലീസ് പിടിയിൽ. വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവർ അഗ്നിക്കിരയാക്കി. രാജ്കുമാറും സുനിതയും തമ്മിൽ അടുപ്പത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. സുനിതയും രാജ്കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇരുവരുടെയും ജീവിതപങ്കാളികളുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.
Read Moreമകളുടെ ഭാവിക്കായി 14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
ആലപ്പുഴ: മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും കുതിരപ്പന്തിരാധാനിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്ണകുമാരി(50)യുമാണ് കുടുംബക്കോടതി ജഡ്ജിയുടെയും അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെക്കരുതി വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്. 14 വർഷം മുന്‍പ് ഇവര്‍ വിവാഹബന്ധം വേർപെടുത്തിയിരുന്നു. 2006 ഓഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെത്തുടർന്ന് ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബക്കോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യൻ പിന്നീട് കൃഷ്ണകുമാരിക്കും മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർത്തു സംയുക്തമായി കരാറും തയാറാക്കി. എന്നാൽ കൃഷ്ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കുടുംബക്കോടതി ജഡ്ജി വിദ്യാധരൻ ഇരുവരും പുനഃർവിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെക്കരുതി പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഒന്നിച്ചുകഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും…
Read Moreപറഞ്ഞതിലും നേരത്തെ മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി; പിണറായിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല
തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. മുൻകൂട്ടി അറിയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടക്കം. മേയ് 19നു രാത്രി തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ 21നു മടങ്ങിയെത്തും വിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് മടക്കം. മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്.
Read More‘ഉഡായിപ്പ് ഹെല്‍മറ്റ് വേണ്ട’ മുന്നറിയിപ്പുമായി എംവിഡി
കോഴിക്കോട്: ഇരുചക്രവാഹനയാത്രികർ ഗുണനിലവാരമുള്ള ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ധരിക്കാതിരിക്കാം എന്നു ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടെന്നാണ് എംവിഡി പറയുന്നത്. ഇരുചക്ര വാഹനം അപകടത്തിൽപ്പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ്. തലയോട്ടി പൊട്ടുകയും തൽക്ഷണം മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു. തലച്ചോറിനു സംഭവിക്കുന്ന പരിക്കുകളിൽ പലതും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്നും ഹെൽമറ്റ് കൃത്യമായി ധരിക്കണമെന്നും എംവിഡി വ്യക്തമാക്കുന്നു. ഐഎസ്ഐ മുദ്രയുള്ളതും ഫേസ് ഷീൽഡ് ഉള്ളതുമായ ഹെൽമറ്റ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല ശിരസിന് അനുയോജ്യമായ വലിപ്പത്തിലുള്ള ഹെൽമറ്റ് വാങ്ങണം. ഹെൽമറ്റ് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ശിരസിൽ ഉറപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമറ്റ് തെറിച്ചുപോകാനുള്ള…
Read More