അശ്രദ്ധ വരുത്തിയ അപകടം: സ്വിമ്മിംഗ് പൂളിലേക്ക് ചാടിയയാളുടെ കാൽ മുട്ട് തലയിൽ കൊണ്ട് യുവാവിന് ദാരുണാന്ത്യം; വീഡിയോ വൈറൽ

സ്വിമ്മിംഗ് പൂളിലേക്ക് ചാടിയ യുവാവിന്‍റെ കാൽമുട്ട് തലയിൽ കൊണ്ട് 18കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനികേത് തിവാരിയാണ് തലയ്ക്കേറ്റ ഇടിയെ തുടർന്ന് മരിച്ചത്. ഡോൾഫിൻ എന്ന പേരിലുള്ള സ്വകാര്യ സ്വിമ്മിംഗ് പൂളിലാണ് സംഭവം. ദൃശ്യങ്ങളിൽ അനികേത് പൂളിന് സമീപം ഇരിക്കുന്നത് കാണാവുന്നതാണ്. പൂളിലേക്ക് ഡൈവ് ചെയ്യാനായി എത്തുന്ന യുവാവ് അനികേതിന് മുകളിലൂടെ ചാടുമ്പോഴാണ് കാൽമുട്ട് തലയിലിടിക്കുന്നത്. ഉടൻ തന്നെ അനികേത് ബോധരഹിതനായി പൂളിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. ഇത് കണ്ടിട്ട് ലൈഫ് ഗാർഡുകളോ കൂടെ ഉണ്ടായിരുന്നവരോ ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്താത്തതും സ്ഥിതി വഷളാക്കി. ഇതോടെ അനികേത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ പൂളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. സംഭവത്തെ തുടർന്ന് പോലീസ് പൂൾ അടച്ചുപൂട്ടി സീൽ ചെയ്തു. അനികേതിന്‍റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. #WATCH | MP:…

Read More

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണു നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജോലികൾ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റോഡ് നിർമാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണമെന്ന നിർദേശവും മന്ത്രി നൽകി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം പുരോഗമിക്കുന്ന റോഡുകൾ ജൂൺ 15 നകം സഞ്ചാരയോഗ്യമാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനം. മൂന്നു ദിവസമായി പെയ്യുന്ന കനത്ത…

Read More

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചയാൾ മലയാളം സംസാരിക്കുന്ന കുടക് സ്വദേശി; പ്രതിയുടെ പേരിൽ മുമ്പും പോക്സോ കേസ്; ഫോറൻസിക് ഫലത്തിനായി കാത്ത് പോലീസ്

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും സ്വർണാഭരണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി നേരത്തെയും പോക്സോ കേസിലുൾപ്പെട്ടയാൾ. ഇയാൾ കസ്റ്റഡിയിലായതായാണ് സൂചന. കാസർഗോഡ് ജില്ലയിലെ തന്നെ മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തന്‍റെ ബന്ധുവായ പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആദൂർ വനത്തിലെത്തിച്ച് പീഡിപ്പിച്ചതിനായിരുന്നു കേസ്. ഈ കേസിൽ ഇയാൾ അറസ്റ്റിലായി നാലുമാസം ജയിലിലും കഴിഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാര്യവീട്ടിൽ താമസമാക്കിയത്. ആരുമായും അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലാത്ത ഇയാളുടെ തൊഴിലെന്താണെന്നും വരുമാനമാർഗമെന്താണെന്നും നാട്ടുകാർക്കറിയില്ല.കർണാടകയിലെ കുടക് സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കും. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട്ടെത്തി വിവാഹം കഴിച്ചത്. മേൽപറമ്പിലെ കേസിൽ പ്രതിയായത് അതിനു ശേഷമാണ്. കാഞ്ഞങ്ങാട്ടെ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിന് രണ്ടുദിവസം മുമ്പ് സമീപത്തുള്ള മറ്റൊരു വീട്ടിൽ കയറി സ്ത്രീയുടെ…

Read More

കൊച്ചി കടവന്ത്രയില്‍ അതിഥിത്തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍

കൊച്ചി: കടവന്ത്രയില്‍ അതിഥിത്തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീസ സ്വദേശി മനോജ്കുമാര്‍ ബിസ്വാളി(33)നിയാണ് ഇന്ന് രാവിലെ കടവന്ത്ര മുട്ടത്ത് ലൈന്‍ ടെന്‍ത് ക്രോസ് റോഡിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കും അഞ്ച് തമിഴ്‌നാട്ടുകാര്‍ക്കുമൊപ്പമാണ് ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. മനോജ്കുമാര്‍ മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. കടവന്ത്ര പോലീസ് മേല്‍നടപടികള്‍ക്കായി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Read More

തൃശൂരിൽ ഇനി തമ്മിൽത്തല്ലില്ല ; ഗുണ്ടകൾക്ക് ഇനി “മാൽ കാ ഡീൽ’ ; വഴിയൊരുക്കി പോലീസിന്‍റെ ഒത്തുതീർപ്പുകളി

തൃശൂർ: ഇതുവരെ കണ്ടപോലെയല്ല, തൃശൂരിലെ ഗുണ്ടാസംഘങ്ങൾ ഇനിമുതൽ “ഒറ്റക്കെട്ടാണ്’. തമ്മിൽത്തല്ലും പോർവിളികളുമില്ല. അവർക്കിടയിൽ “സ്നേഹത്തിന്‍റെ ലഹരിപ്പുഴ’ ഒഴുകും. ഗുണ്ടാനേതാക്കന്മാരെല്ലാവരും ഗഡീസ്, ആശ്രിതവത്സലർ! ആവേശത്തിലെ “എട മോനേ…’ ലൈൻ. അണികളാരും ഇനി ഗുണ്ടകളല്ല. ഏജന്‍റുകൾമാത്രം. അവരെല്ലാം ഗുണ്ടാപ്പക മറന്ന് ലഹരിവില്പനയുടെ പുതുലോകം തേടും.സംഘത്തിൽ ഇനിമുതൽ ഗുണ്ടകളെയും അക്രമകാരികളെയും ചേർക്കില്ലെന്ന് അവർ തീരുമാനിച്ചു. അടിപൊളി ആഡംബര ലൈഫ് സ്റ്റൈൽ ആഘോഷിക്കുന്ന പിള്ളേർമാത്രം മതി. അവരുടെ സംരക്ഷകരായി, അവരിലൂടെ ലഹരിവില്പന പൊടിപൊടിച്ച് പണം സന്പാദിക്കാനാണു പ്ലാൻ. അതിനുള്ള “ക്രൂക്കഡ് പ്ലാൻ’ മാസങ്ങൾക്കുമുന്പേ ഒരുങ്ങിക്കഴിഞ്ഞു. ജയിലുകളിലും പുറത്ത് സ്വയമൊരുക്കിയ പാർട്ടികളിലുമായിരുന്നു ചർച്ചകൾ.അതിന്‍റെ ഭാഗമായി ഗുണ്ടകളെല്ലാം സ്വന്തംപേരിലുള്ള കേസുകളിൽനിന്ന് ഊരാനുള്ള തിടുക്കത്തിലാണ്. എല്ലാ ഗുണ്ടാപ്പണികളിൽനിന്നും ഒഴിവാകുകയാണെന്നു സമൂഹത്തെയും പോലീസിനെയും ബോധിപ്പിക്കാൻ നല്ലമേനി നടിപ്പ്. പുതിയ കേസുകളിൽപെടാതെ, കടിഞ്ഞാണിൽ പിടിമുറുക്കിയുള്ള കളികൾമാത്രം. ഇങ്ങനെയിരുന്ന് കിട്ടേണ്ടതു വാങ്ങാനും കൊടുക്കേണ്ടതു കൊടുക്കാനും അവർ പഠിച്ചുകഴിഞ്ഞു. ചെറുകിടതട്ടിപ്പ്, ലഹരി, ഗുണ്ടാപ്പണി,…

Read More

പുലിയാണ് കേട്ടോ… തലോടാൻ പോയതാണ് തരക്കേടില്ലാതെ ഒന്ന് കിട്ടി; വൈറലായി വീഡിയോ

വീടുകളിൽ പട്ടിയെയും പൂച്ചയെയും വളർത്തുന്നത് സാധാരണയാണ്. അരുമകളായ ഈ വളർത്തുമൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇത്തരം വീഡിയോകൾക്ക് ആസ്വാദകരേറെയാണ്. എന്നാൽ ഈ വളർത്തുമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിൽ ഒരു ചീറ്റപ്പുലിയെ വളർത്തിയാൽ എന്തായിരിക്കും അവസ്ഥ. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീട്ടിൽ ഓമനിച്ച് വളർത്തിയ പുലി തന്നെ തലോടാനെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ഉപദ്രവിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. നൗമാൻ ഹസനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാർക്കിടയിൽ ഒരു സോഫയിൽ ഇരിക്കുന്ന ചീറ്റയെ വീഡിയോയിൽ കാണാം. ഹസ്സ ചീറ്റയെ തലയിലും മുതുകിലും തലോടി ലാളിക്കാൻ ശ്രമിക്കുമ്പോൾ, ചീറ്റ പ്രകോപിതനാകുകയും അയാളുടെ ചെവിക്ക് സമീപം തല്ലുകയും ചെയ്യുന്നു. ഇയാൾക്ക് എന്തെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ സംഭവത്തിന് പിന്നാലെ യുവാവ് മൃഗത്തിന്‍റെ അരികിൽ നിന്ന് അകന്നുപോകുന്നതായി കാണിക്കുന്നുണ്ട്. ‘ചീറ്റ…

Read More

ലഹരി മാഫിയയുടെ വിളയാട്ടം; എന്‍ഡിപിഎസ് 42-ാം വകുപ്പില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തം; നിയമഭേദഗതി വരുത്തിയാല്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസ് എടുക്കാനാകും

കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം ശക്തമാകുമ്പോള്‍ സര്‍ക്കാര്‍ എന്‍ഡിപിഎസ് 42-ാം വകുപ്പില്‍ ഭേദഗതിവരുത്തണമെന്ന് ആവശ്യം ശക്തം. സംസ്ഥാന സര്‍ക്കാരിന് ആ നിയമത്തില്‍ പറഞ്ഞിട്ടുള്ള വകുപ്പിലെ ഏത് റാങ്കിലുമുള്ള ഉദ്യോഗസ്ഥനെയും ലഹരിക്കേസ് എടുക്കാന്‍ ചുമതലപ്പെടുത്താമെന്നതാണ് 42-ാം വകുപ്പ്. ആ നിയമപ്രകാരം സംസ്ഥാനത്ത് ചുമതലപ്പെടുത്തിയിട്ടുള്ളത് എക്‌സൈസ്, പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളെയാണ്. എക്‌സൈസില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കും ഫോറസ്റ്റില്‍ ഡെപ്യൂട്ടി റേഞ്ചര്‍ മുതല്‍ മുകളിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ അധികാരം സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചുമതലപ്പെടുത്തി നല്‍കിയിരിക്കുന്നത്. അന്ന് ലഹരിമരുന്നുകളുടെ കേസുകളുടെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. സംസ്ഥാനത്ത് ലഹരിക്കേസുകളാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ യുവതികളും ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഈ സാഹചര്യത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ പരിമിതമാണ്. സ്‌പെഷല്‍ ആക്ടായ 1985 ലെ…

Read More

മൗനം വാചാലമാക്കി ബിൻസിയും ശരത്തും പുതുജീവിതത്തിലേക്ക്

ഇളങ്ങുളം: ശരത്തിന്‍റെയും ബിൻസിയുടെ മൗനം ഇനി വാചാലമാകും. മൗനം നിറഞ്ഞുനിൽക്കുന്ന ജീവിതത്തെ അവർ അർഥപൂർണമാക്കും. ജന്മനാ മൂകയും ബധിരയുമായ രണ്ടാംമൈൽ നരിയനാനി ഉഴത്തിൽ ബിൻസിക്ക് ശരത് ഇനി ജീവിതപങ്കാളി. ശരത്തും ജന്മനാ മൂകനും ബധിരനും. ഇരുവരും പുതുജീവിതത്തിലേക്ക് കൈപിടിച്ചപ്പോൾ ആശംസകളുമായി ബന്ധുമിത്രാദികൾക്കൊപ്പം എലിക്കുളം പഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരുമെത്തി.ഉഴത്തിൽ സാബുവിന്‍റെയും തുളസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ബിൻസി. മണ്ണയ്ക്കനാട് സ്‌പെഷൽ സ്‌കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം കൈമനം പോളിടെക്‌നിക്കിൽനിന്നും കംപ്യൂട്ടർ എൻജിനിയറിംഗ് പാസായി. ഇപ്പോൾ വലവൂർ ട്രിപ്പിൾ ഐടിയിൽ ജോലി ചെയ്യുന്നു. ചേർത്തല തുറവൂർ കോയിപ്പുറത്ത് ഉദയഭാനുവിന്‍റെയും ഗീതയുടെയും മകനാണ് ശരത്. കൊല്ലം വാളകം സിഎസ്ഐ കോളജിൽനിന്ന് ബികോം ബിരുദം നേടിയ ശരത് ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പുലർച്ചെ മുതൽ വീട്ടിലെ പാചകപ്പുരയിൽ ബിൻസിയുടെ മാതാപിതാക്കളായ സാബുവും തുളസിയും ചേർന്നു പലഹാരങ്ങളുണ്ടാക്കി കടകളിലെത്തിച്ചാണ് വരുമാനം കണ്ടെത്തുന്നത്. തുളസി…

Read More

ചൂടോടെ ഒരു കപ്പ് ചായ…ഇന്ന് അന്താരാഷ്ട്ര ചായ ദിനം

ചായയുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി മെയ് 21 ന് ലോകം അന്താരാഷ്ട്ര ചായ ദിനം ആഘോഷിക്കുന്നു. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കുടിക്കുന്ന പാനീയമായ ചായയ്ക്ക് ദീർഘവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. 5,000 വർഷം പഴക്കമുള്ള ഈ പാനീയത്തിന് ആരാധകരേറെയാണ്. സ്വാദിഷ്ടമായ രുചിയ്‌ക്കപ്പുറം ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചായ വിൽപന വരുമാനത്തിന്‍റെയും ജോലിയുടെയും നിർണായക സ്രോതസ്സാണ്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങൾ അവരുടെ ഉപജീവനത്തിനായി ചായ വിൽപനയെ ആശ്രയിക്കുന്നു. “വിള മുതൽ കപ്പ് വരെ” ചായ വിൽപനയുടെ ശൃംഖലയിലുടനീളം സ്ത്രീകൾ വഹിക്കുന്ന പങ്കിനെ ഈ വർഷത്തെ അന്താരാഷ്ട്ര ചായ ദിനം പ്രത്യേകം ആദരിക്കുന്നു. ആഗോള തേയില വ്യാപാരം തൊഴിലാളികളിലും കർഷകരിലും ചെലുത്തുന്ന സ്വാധീനത്തിലേക്ക് സർക്കാരുകളുടെയും പൗരന്മാരുടെയും ആഗോള ശ്രദ്ധ ആകർഷിക്കുക എന്നതാണ് അന്താരാഷ്ട്ര ചായ ദിനം ലക്ഷ്യമിടുന്നത്.  

Read More

പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനം; സസ്‌പെന്‍ഷനിലായ പോലീസുകാരനെ കേസില്‍ പ്രതിചേര്‍ക്കും

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്കു കടക്കാന്‍ സഹായം ചെയ്തതിനു സസ്‌പെന്‍ഷനിലായ പോലീസുകാരനെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യം പ്രത്യേക അന്വേഷണസംഘം സജീവമായി പരിഗണിക്കുന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്‌ലാലിനെയാണ് പ്രതിചേര്‍ക്കുന്നത്. മര്‍ദനത്തിനിരയായ നവവധുവിന്‍റെ പരാതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ലഭിച്ചതുമുതല്‍ പ്രതി ജര്‍മനിയിലേക്കു കടക്കുന്നതുവരെ കേസ് അന്വേഷണത്തിന്‍റെ എല്ലാ വിവരങ്ങളും രാഹുലിനു ചോര്‍ത്തിക്കൊടുത്തത് ശരത്‌ലാലാണ്. ഫറോക്ക് അസി. കമ്മിഷണര്‍ സാജു കെ. ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാവും ശരത്‌ലാലിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതിനുള്ള ചര്‍ച്ച പോലീസ് സേനയുടെ ഉന്നതതലത്തില്‍ നടന്നുവരികയാണ്. പോലീസ് സേനയ്ക്ക് കളങ്കം വരുത്തുന്ന വിധത്തില്‍ പെരുമാറിയ ഇയാള്‍ക്കെതിരേ തെളിവു നശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, ഗൂഡാലോചനയില്‍ പങ്കുചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താനാണ്…

Read More