ചാത്തന്നൂരിൽ വീണ്ടും  ഗുണ്ടാആക്രമണം: ഹോട്ടൽ ഉടമയ്ക്ക് ഗുരുതര പരിക്ക്

ചാത്തന്നൂർ: ചാത്തന്നൂരിൽ വീണ്ടും ഗുണ്ടാആക്രമണം ഹോട്ടലുടമയ്ക്ക് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം കൊച്ചുവീട്ടിൽ മനോജി (48)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10.45ഓടെ കടയടച്ചു വീട്ടിലേക്ക് വരുമ്പോൾ ചാത്തന്നൂർ പഞ്ചായത്ത്‌ കാര്യാലയത്തിന് സമീപമുള്ള ക്ഷേത്രത്തിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായ ഗുരുതരമായി പരിക്ക് പറ്റിയ മനോജ്‌ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റും റെയിൻ കോട്ടും ഇട്ടവർ ആണ് ആക്രമിച്ചതെന്ന് മനോജ്‌ പറഞ്ഞു.

Read More

ജോയ്‌ഫുൾ ത്രില്ലർ തലവൻ; ബിജു മേനോനും ആസിഫ് അലിയും ലീഡ് വേഷങ്ങളിലെത്തുന്ന ജിസ്‌ജോയ് ത്രില്ലർ തലവന്‍റെ വിശേഷങ്ങൾ…

പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്‌ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ തിയറ്ററുകളില്‍. സിഐ ജയശങ്കറായി ബിജുമേനോനും എസ്‌ഐ കാര്‍ത്തിക് വാസുദേവനായി ആസിഫ് അലിയും ലീഡ് വേഷങ്ങളില്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള കോംബോ ആയതുകൊണ്ടാണ് ഇവരെ ആലോചിച്ചത്. വളരെ നല്ല സുഹൃത്തുക്കളും തികഞ്ഞ ആര്‍ട്ടിസ്റ്റുകളുമാണ്. ഇരുവരും മത്സരിച്ച് അഭിനയിച്ച സിനിമയാണ്. ഇവരുടെ ഗിവ് ആന്‍ഡ് ടേക്ക് ഭംഗിയായി വന്നു- ജിസ് ജോയ് രാഷ്്ട്രദീപികയോടു പറഞ്ഞു. ഫീല്‍ഗുഡില്‍ നിന്നു ത്രില്ലറിലേക്ക്… ഈ ജോണറിൽ ഞാന്‍ ആദ്യമായാണു സിനിമ ചെയ്തത്. ഒരേപോലെയുള്ളതു തന്നെ ചെയ്യാതെ പല ജോണറുകളിൽ ചെയ്യാം എന്നു കരുതി. യാദൃച്ഛികമായി കേട്ട ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടപ്പോള്‍ അതുമായി മുന്നോട്ടു പോയി. കഥ, തിരക്കഥ ആനന്ദ് തേവര്‍കാട്ട്, ശരത് പെരുമ്പാവൂര്‍. സംഭാഷണവും ഗാനങ്ങളും എന്‍റേതാണ്. ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, മിയ ജോര്‍ജ് ഉള്‍പ്പെടെ എല്ലാവരും സീരിയസ് വേഷങ്ങളില്‍.…

Read More

സ്പെഷൽ ട്രെയിനുകൾ ഒരു മാസം കൂടി നീട്ടിയതായി ദക്ഷിണ റെയിൽവേ

കൊല്ലം: വിവിധ സമ്മർ സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഒരു മാസം കൂടി ദീർഘിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജംഗ്ഷൻ -താംബരം പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ( 06012) ജൂൺ 30 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. താംബരം-നാഗർകോവിൽ ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ (06011) ജൂലൈ ഒന്നു വരെയുള്ള തിങ്കളാഴ്ചകളിലും ഓടും. ചെന്നൈ സെൻട്രൽ കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്നുവരെ ബുധനാഴ്ചകളിലും തിരികെയുള്ള കൊച്ചുവേളി -ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് ജൂലൈ നാലു വരെ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. അതേ സമയം ബംഗളൂരൂ-കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്, കന്യാകുമാരി -ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഏസി എക്കന്നോമി കോച്ചും അധികമായി അനുവദിച്ചിട്ടുണ്ട്. യശ്വന്ത്പുർ – കൊച്ചുവേളി എക്സ്പ്രസിൽ ഒരു ഏസി ടൂടയർ കോച്ചും ബംഗളുരു- കണ്ണൂർ എക്സ്പ്രസിൽ ഒരു…

Read More

സൈബര്‍ ആക്രമണം: അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു; പരാതി നല്‍കി ബാലതാരം ദേവനന്ദയുടെ കുടുംബം

കൊച്ചി: സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പരാതി നല്‍കിയ ബാലതാരം ദേവനന്ദയുടെ കുടുംബം. ദേവനന്ദ നല്‍കിയ അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ദേവനന്ദയുടെ പിതാവിന്‍റെ പരാതി. എറണാകുളം സൈബര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. മകള്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയുടെ പ്രമോഷനായി വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി അഭിമുഖം നല്‍കിയിരുന്നു. കണ്ടന്‍റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ ഈ അഭിമുഖത്തില്‍നിന്ന് ഒരു ഭാഗം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പിതാവിന്‍റെ പരാതിയിലുള്ളത്. തങ്ങളുടെ അനുവാദം ഇല്ലാതെ ഇന്‍റര്‍വ്യൂ എടുത്ത്, മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്. ഈ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യിക്കുകയും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് പരാതിയില്‍…

Read More

41-ാം വയസിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്; തന്‍റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

കൊച്ചി: അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41- ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിക്കവേയായിരുന്നു ഫഹദ് രോഗവിവരം വെളിപ്പെടുത്തിയത്. “ഡയലോഗുകള്‍ സംസാരിക്കാന്‍ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയില്‍ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ലെന്ന് ഭാര്യയും ഉമ്മയും പറയാറുണ്ട്. 41-ാം വയസിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്. വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അത് എനിക്കുണ്ട് ‘. ഫഹദ് പറയുന്നു. എന്താണ് എഡിഎച്ച്ഡി? സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായ ബന്ധപ്പെട്ട തകരാറാണ്…

Read More

സോഷ്യൽ മീഡിയയ്ക്ക് അടിമയായി ഭാര്യ: തുടർച്ചയായി വീഡിയോസ് ചെയ്ത് നേടിയത് പതിനായിരക്കണക്കിന് ഫോളോവേഴ്സിനെ; ഒടുവിൽ തടസം നിന്ന ഭർത്താവിനെ എതിർത്ത് വീട് വിട്ടിറങ്ങി

സോഷ്യൽ മീഡിയയിൽ വൈറലാകാൻ എന്ത് സാഹസികതയും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്ന് സമൂഹത്തിലുള്ളത്. ട്രെൻഡിനൊപ്പം വീഡിയോകൾ ചെയ്യുന്നവരെ കൂടാതെ പുതിയ ട്രെൻഡ് സൃഷ്ടിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നുമുള്ള ഒരു സ്ത്രീയും റീൽ ചിത്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അവരുടെ ഭർത്താവിന് ഇത്തരം കാര്യങ്ങളിൽ അത്ര താൽപര്യമില്ല. പക്ഷേ ഭാര്യയ്ക്ക് ഈ എതിർപ്പ് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഭർത്താവിന്‍റെ വിസമ്മതത്തെ അവഗണിച്ച് അവർ മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻഗർ ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്രയും തമന്നയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പെട്ടെന്ന് ഇയാൾക്ക് ജോലി സംബന്ധമായി ബംഗളൂരുവിലേക്ക് പോകേണ്ടി വന്നു. ഭർത്താവ് ബംഗളൂരുവിലേക്ക് പോയതോടെ തമന്ന സോഷ്യൽ മീഡിയയ്ക്ക് അടിമയായി. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോസ് പതിവായി പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ തമന്നയുടെ ഫോളോവേഴ്സും കൂടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സിനെയും ഫേസ്ബുക്കിൽ ആറായിരത്തിലധികം ഫോളോവേഴ്‌സിനെയും അവർ നേടി.…

Read More

ശമ്പളംവേണം പക്ഷേ… രോഗിയേയും കൊണ്ട് മെഡിക്കൽ കോളജിൽ പോകാൻ പറ്റില്ലെന്ന് ആംബുലൻസിലെ നഴ്‌സിംഗ് ഡ്യൂട്ടിക്കാരൻ; ഒടുവിൽ അഴിയെണ്ണി നഴ്സ്…

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്‌സിംഗ് ഡ്യൂട്ടിക്കാരനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം തോലാനിക്കൽ ജോബി ജോസഫി (43)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾ 25ന് രാത്രി ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും രോഗികളെ ചികിത്സിക്കുന്നത് തടസപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. രാത്രി 11ന് അസുഖം കൂടുതലായ രോഗിയെ മെഡിക്കൽ കോളജിലേക്ക് ജോബി ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസിൽ കൊണ്ടുപോകുവാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്‌നമുണ്ടായത്. പൊൻകുന്നം എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ അജി പി. ഏലിയാസ്, എഎസ്ഐ ഷീനാ മാത്യു, സിപിഒ സബീർ മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

വിദേശത്ത് പോകാൻ യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ചാരുംമൂട്: വിദേശത്ത് പോകാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് റിപ്പോർട്ടർ ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി. ജോർജ്- ഓമന ദമ്പതികളുടെ മകൻ സ്വരൂപ് ജി. അനിൽ (29) ആണ് മരിച്ചത്. ദുബായ് യുറാനസ് എയർകണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്‌ണറായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 1.30ന് വീട്ടിൽ വച്ചായിരുന്നു സംഭവം. പുലർച്ചെയുള്ള ദുബായ് യാത്രക്കായി ഒരുക്കങ്ങൾ നടത്തി മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിൽ. സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്‌ണർ). വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്‍റർനാഷനൽ അഫയേഴ്‌സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര…

Read More

ഇവിടെ എല്ലാവരും മര്യാദക്കാരാണോ? ആകെ രണ്ട് സെല്ലുകൾ മാത്രമുള്ള ജയിൽ; ലോകത്തിലെ ഏറ്റവും ചെറിയ ജയിലിന്‍റെ പ്രത്യേകതകൾ ഇങ്ങനെ…

ജയിലുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആയിരക്കണക്കിന് തടവുകാരെ പാർപ്പിക്കുന്ന വിശാലമായ ജയിലുകളുടെ ചിത്രമായിരിക്കും മനസിലേക്ക് ഓടിയെത്തുക. സെൻട്രൽ ജയിലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, തിഹാർ ജയിലിൽ 10,026 തടവുകാരെ ഉൾക്കൊള്ളാൻ കഴിയും, എന്നാൽ വാസ്തവത്തിൽ 19,500 തടവുകാരാണ് ആ ജയിലിൽ കഴിയുന്നത്. എന്നാൽ രണ്ട് തടവുകാരെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും ചെറിയ ജയിലിനെക്കുറിച്ച്  കേട്ടിട്ടുണ്ടോ? 168 വർഷം മുമ്പാണ് ഇത് നിർമിച്ചത്. സാർക്ക് ദ്വീപിൽ നിർമിച്ച സാർക്ക് ജയിൽ ലോകത്തിലെ ഏറ്റവും ചെറിയ ജയിലായാണ് കണക്കാക്കപ്പെടുന്നത്. 1856 ലാണ് ഇത് നിർമിച്ചത്. 2 തടവുകാർക്ക് മാത്രമേ അതിൽ താമസിക്കാൻ കഴിയൂ. അതിനുശേഷം ഈ ജയിലിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 5.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സാർക്ക് ദ്വീപ് വളരെ ചെറുതാണ്. 2023 ലെ സെൻസസ് പ്രകാരം 562 ആളുകളാണ് ഈ ദ്വീപിൽ താമസിക്കുന്നത്. 1832-ൽ ഈ ജയിൽ പണിയാൻ കോടതി…

Read More

അക്ഷയ ലോട്ടറിയിലൂടെ ഭാഗ്യം കടാക്ഷിച്ചു; ഷഹനയ്ക്ക് ഇനി കിടപ്പാടം തിരിച്ചെടുക്കാം 

മുണ്ടക്കയം: അക്ഷയ ലോട്ടറി കടാക്ഷിച്ചു. ലക്ഷങ്ങളുടെ കടബാധ്യതയുടെ നെറുകയിൽ കഴിഞ്ഞിരുന്ന ഷഹനയ്ക്ക് ഇനി തന്‍റെ കിടപ്പാടം വീണ്ടെടുക്കാം. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ ഷഹന നാസറിനാണ് ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.  മുണ്ടക്കയം പുത്തൻചന്തയിലുള്ള മാതാ ലക്കി സെന്‍ററിൽ നിന്നെടുത്ത എസി 592783 എന്നാ ടിക്കറ്റാണ് ഷഹനയ്ക്ക് ഭാഗ്യം നേടിക്കൊടുത്തത്. കിടപ്പാടം പണയപ്പെടുത്തി എടുത്ത ലോൺ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം ലോട്ടറിയുടെ രൂപത്തിൽ എത്തിയത്. ഒന്നാം സമ്മാനം തേടിയെത്തിയതിൽ ദൈവത്തിന് നന്ദി പറയുകയാണ് ഷഹന. ഡ്രൈവറായ സുധീറാണ്  ഭർത്താവ്. അഫ്രീദ് അലി, അർഷിദ് അമി, അൽഫിയ മെഹറിൻ എന്നിവരാണ് മക്കൾ. 

Read More