ഉത്തരാഖണ്ഡിലെ കുമയൂണിലെ നൈനിറ്റാളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മൃഗശാലയാണ് ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല. ഇന്ത്യയിലെ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിവിധയിനം വന്യമൃഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പാകിസ്ഥാന്റെ ദേശീയ മൃഗമായ മാർഖോറും ഇവിടെയുണ്ട്. ഈ മൃഗശാലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മാർഖോർ. ക്ലാസിക്കൽ പേർഷ്യൻ ഭാഷയിൽ, മാർഖോർ എന്നാൽ പാമ്പ് തിന്നുന്നവൻ എന്നാണ് അർഥം. മാർക്കോറിന് നീളമുള്ള (63 ഇഞ്ച് വരെ) കോർക്ക്സ്ക്രൂ ആകൃതിയിലുള്ള കൊമ്പുകൾ ഉണ്ട്. കൊമ്പുകൾ ഉപയോഗിച്ച് പാമ്പുകളെ കൊല്ലാൻ ഈ സ്ക്രൂ കൊമ്പുള്ള ആടിന് കഴിവുണ്ട്. പാമ്പുകളെ കൊന്ന ശേഷം ഈ ആടുകൾ അവയെ ഭക്ഷിക്കുകയും ചെയ്യും. എന്നാൽ ഇത് തെളിയിക്കാനായി വ്യക്തമായ തെളിവുകളൊന്നുമില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിൽ ഈ മൃഗത്തെ കാണപ്പെടുന്നു. എന്നാൽ യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് അനുസരിച്ച്, 2014-ൽ മാർക്കോർ…
Read MoreDay: May 28, 2024
ഏഷ്യന്‍ ജിംനാസ്റ്റിക് ചാന്പ്യന്ഷിപ്പില് ദീപ കര്‍മാകറിന് ചരിത്ര സ്വര്‍ണം
താഷ്കന്റ്: ഏഷ്യന്‍ ജിംനാസ്റ്റിക് ചാന്പ്യന്ഷിപ്പില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപ കര്‍മാകർ.താഷ്കന്റില്‍ നടന്ന വനിതാ ചാന്പ്യന്ഷിപ്പില് വോള്‍ട്ട് ഇവന്റിലാണ് മുപ്പതുകാരിയായ ദീപ കര്‍മാകര്‍ ചരിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ 13.566 എന്ന സ്കോർ ദീപ കുറിച്ചു. യഥാക്രമം 13.466, 12.966 സ്കോറുകള്‍ നേടി ഉത്തര കൊറിയയുടെ കിം സോണ്‍ ഹ്യാങും ജോ ക്യോങ് ബ്യോളും വെള്ളിയും വെങ്കലവും നേടി. 2015 ഏഷ്യന്‍ ചാന്പ്യന്ഷിപ്പില് വെങ്കലം നേടിയ ദീപ, 2016 റിയോ ഒളിന്പിക്സില്‍ നാലാം സ്ഥാനത്തെത്തി.
Read Moreഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യൻ ടീം ന്യൂയോർക്കിൽ
ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ന്യൂയോര്‍ക്കിലെത്തി. വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവർ വൈകാതെ ടീമിനൊപ്പം ചേരും. ആദ്യ സംഘത്തില്‍ മുഖ്യപരിശീലന്‍ രാഹുല്‍ ദ്രാവിഡും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഉള്‍പ്പെട്ടിരുന്നു. രോഹിത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്സർ പട്ടേല്‍ എന്നിവര്‍ക്കൊപ്പം റിസർവുകളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ് എന്നിവരും ആദ്യ സംഘത്തിലുണ്ടായിരുന്നു. യുകെയിലുള്ള ഹാര്‍ദിക് പാണ്ഡ്യ വൈകാതെ ടീമിനൊപ്പം ചേരും. യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹല്‍, അവേശ് ഖാന് തുടങ്ങിയവരാണ് രണ്ടാം സംഘത്തിലുള്ളത്. ലോകകപ്പിനു മുമ്പ് ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. ന്യൂയോര്‍ക്കിലെ നാസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പതിനു നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്…
Read Moreഐപിഎൽ 2024; സീസണിലെ മികച്ച 11 അംഗ ടീമിന്റെ ക്യാപ്റ്റൻ സഞ്ജു
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം പതിപ്പിന് വർണാഭമായ പര്യവസാനം. 2024 ഐപിഎല്ലിൽ കളിച്ചതിൽ ഏറ്റവും മികച്ച 11 കളിക്കാരെ ഇവിടെ അവതരിപ്പിക്കുന്നു. ഒരുപക്ഷേ, നിങ്ങൾ ഹൃദയത്തിലേറ്റിയ കളിക്കാർ ഇതിൽ ഉണ്ടായേക്കില്ല. 2024 സീസണിൽ ഉടനീളം നടത്തിയ ഇംപാക്ട് റേറ്റിംഗിന്റെ അടിസ്ഥാനത്തിലുള്ള 11 അംഗ സൂപ്പർ ടീമിനെയാണ് അണിനിരത്തുന്നത്. ക്രിക്ഇൻഫോ പുറത്തുവിട്ട 2024 ടീം ഓഫ് ദ സീസണിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ടീമിൽ നാല് വിദേശ കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ എന്നതും പരിഗണിച്ചാണ് 2024 ഐപിഎൽ സൂപ്പർ ടീമിനെ അവതരിപ്പിക്കുന്നത്. നിക്കോളാസ് പുരാൻ അഞ്ച്, ആറ് നന്പറുകളിലായി നിക്കോളാസ് പുരാൻ ലക്നോ സൂപ്പർ ജയന്റ്സിനുവേണ്ടി 14 ഇന്നിംഗ്സിൽനിന്ന് 178.21 സ്ട്രൈക്ക് റേറ്റിൽ 499 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഏറ്റവും മികച്ച ഐപിഎൽ സീസൺ ആണിത്. 45.63 ആണ് ഇംപാക്ട്…
Read Moreവായിക്കാൻ കൊണ്ടുപോയ പുസ്തകം വളർത്തുമൃഗങ്ങൾ നശിപ്പിച്ചോ? എങ്കിൽ ഈ ലൈബ്രറിയിൽ പരിഹാരമുണ്ട്…
സ്കൂളിലും കോളജുകളിലും നഗരങ്ങളിലുമൊക്കെ ധാരളം ലൈബ്രറികളുണ്ട്. വളരെ സമാധാനപരമായ അന്തരീക്ഷമാണ് ഈ ലൈബ്രറികളിലൊക്കെ. എന്നാൽ വായിക്കാനും അറിവുകൾ നേടാനും ഇവിടെ എത്തുമ്പോൾ പാലിക്കേണ്ടതായിട്ടുള്ള നിയമങ്ങളുണ്ട്. നിശബ്ദത പാലിക്കുക, നൽകിയ പുസ്തകം സമയപരിധിക്കുള്ളിൽ തിരികെ നൽകുക, പിഴ അടയ്ക്കുക തുടങ്ങിയവയാണ് കർശനമായി പാലിക്കേണ്ട ചില നിയമങ്ങൾ. എന്നാൽ ഇതിൽ നിന്നും വിചിത്രമായി യുഎസിലെ വിസ്കോൺസിൻ മിഡിൽടൺ പബ്ലിക് ലൈബ്രറിക്ക് ഒരു നിയമമുണ്ട്. എന്താണന്നല്ലേ? നിങ്ങളുടെ ലൈബ്രറി പുസ്തകം കീറിപ്പോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഒരു പൈസ പോലും മുടക്കേണ്ടി വരില്ല. പകരം, നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ മനോഹരമായ ഒരു ചിത്രം കാണിച്ചാൽ മതി. തുടർന്ന് പിഴ നൽകുന്നതിന് പകരം വളർത്തുമൃഗത്തിന്റെ ഫോട്ടോ കാണിക്കുന്നതിലൂടെ ഫീസ് ഈടാക്കി തരുന്നതാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ലൈബ്രറി അധികൃതർ അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നാല് വായനക്കാർ ഇതിനകം തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്തി. അതിഥി…
Read Moreലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ ഡോക്ടര്‍ മരിച്ചു; ശരണിതയുടെ കൈയിൽ ചാർജർ കുടുങ്ങിയ നിലയിലായിരുന്നു
ചെന്നൈ: ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ചെന്നൈയിലെ കില്‍പോക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയ ശരണിത ഹോസ്റ്റല്‍ മുറിയില്‍ വച്ച് ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഭര്‍ത്താവ് പല തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ മുറിയിലെത്തി നോക്കിയപ്പോള്‍ ചാര്‍ജര്‍ കൈയില്‍ പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണ് ഭര്‍ത്താവ്. ഇവര്‍ക്ക് അഞ്ച് വയസുള്ള കുട്ടിയുണ്ട്.
Read Moreഅധികാരമേൽക്കുമ്പോൾ 29 ബാറുണ്ടായിരുന്നിടത്ത് ഇപ്പോൾ 920 മേൽ ബാറുകൾ; തലമുറകളെ സർവനാശത്തിലേക്കു തള്ളിവിടുന്ന പിണറായി സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്ന് സുധീരൻ
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങളിൽ സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ . അതോടൊപ്പം യുഡിഎഫ് ആവശ്യപ്പെട്ടതുപോലെ ജുഡീഷൽ അന്വേഷണവും നടത്തുന്നത് സർക്കാരിന്റെ അകത്തളങ്ങളിൽ നടന്ന കള്ളക്കളികൾ സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിന് പ്രയോജനപ്പെടും. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചു കൊണ്ടു വരാൻ സഹായകമായ നയം കൊണ്ടു വരുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ശേഷം മദ്യശാലകൾ വ്യാപകമാക്കിയതിലൂടെ പിണറായി സർക്കാർ ജനവഞ്ചനയാണു നടത്തിയത്. പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920നുമേൽ കവിഞ്ഞിരിക്കുന്നു. ബെവ്കോയുടെയും കണ്‍സ്യുമർഫെഡിന്റെയും 306 ഔട്ട്ലെറ്റുകൾക്ക് പുറമെയാണിത്. മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനായി നിരവധി ആലോചനകളും യോഗങ്ങളും നടത്തിയിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പോലും നടത്തിയില്ലെന്നു പറയുന്ന എക്സൈസ്, ടൂറിസം മന്ത്രിമാരുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കേരളീയ സമൂഹത്തെയും തലമുറകളെയും സർവനാശത്തിലേക്കു തള്ളിവിടുന്ന പിണറായി…
Read Moreപരീക്ഷാ മൂല്യനിർണയത്തിനിടെ റീൽ ചിത്രീകരണം: ഉത്തരങ്ങൾ വായിച്ച് പോലും നോക്കാതെ മാർക്കിട്ട് അധ്യാപിക; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടെ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച അധ്യാപികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം. ഇതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഉത്തരക്കടലാസിൽ എന്താണ് വിദ്യാർഥി എഴുതിയിരിക്കുന്നതെന്ന് വായിക്കാതെയാണ് അധ്യാപിക മാർക്ക് നൽകുന്നത്. അധ്യാപിക മറ്റ് അധ്യാപകർക്കൊപ്പം ഒരു ക്ലാസ് മുറിയിലിരുന്നാണ് പരീക്ഷാ പേപ്പർ നോക്കുന്നത്. എക്സിൽ പങ്കിട്ടിരിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും, തുടർന്ന് അധ്യാപകരുടെ മൂല്യനിർണയത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആളുകളിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയും ചെയ്തു. ‘അവർ ഉത്തരങ്ങൾ പോലും വായിക്കുന്നില്ല. ഇൻസെൻ്റീവ് പരിശോധിച്ച പകർപ്പുകളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അവർ പരിശോധിക്കുന്ന പേപ്പറുകളുടെ എണ്ണം പരമാവധിയാക്കുക എന്നതാണ് ലക്ഷ്യം’. പേജിൽ എഴുതിയിരിക്കുന്നത് അധ്യാപിക വായിച്ചിട്ടില്ലന്നും, അധ്യാപികയ്ക്കെതിരേ കർശന നടപടിയെടുക്കണമെന്നുമാണ് വീഡിയോയിൽ ആളുകൾ കമന്റിട്ടിരിക്കുന്നത്. पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम…
Read Moreഇരുട്ടിയിൽ ആദ്യഇടപാടിനായി ബാങ്കിലെത്തിയത് മൂർഖൻ; പണം എടുക്കാൻ വന്നവരെ ഫണം വിരിച്ച് മുൾമുനയിൽ നിർത്തിയത് ഒരുമണിക്കൂറിലേറെ; ഒടുവിൽ…
ഇരിട്ടി: ബാങ്കിനുള്ളിൽ നുഴഞ്ഞു കയറിയ മൂർഖൻ പാമ്പ് ഒരുമണിക്കൂർ നേരം ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീതിയിലാക്കി. ഒരു മണിക്കൂറോളം ബാങ്ക് ഇടപാടുകൾ സ്തംഭിച്ചു. ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിലാണ് ഇന്നലെ രാവിലെ 10.45ന് മൂർഖൻപാന്പിനെ കണ്ടത്. ബാങ്കിൽ വന്ന ഇടപാടുകാരനാണു പടിക്കെട്ടിലൂടെ പാന്പ് അകത്തേക്കു കയറുന്നത് കണ്ടത്. അകത്തു കയറി പാന്പ് മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ചു. ഇതോടെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയിലായി. ഇടയ്ക്കിടെ പാന്പ് പത്തി വിടർത്തി ചീറ്റിത്തുടങ്ങുകയും ചെയ്തു. ബാങ്കിൽ മൂർഖൻ കയറിയതറിഞ്ഞ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. ഉടൻതന്നെ വനംവകുപ്പ് താത്കാലിക ജീവനക്കാരനും സ്നേക്ക് റെസ്ക്യുവറും മാർക്ക് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയും ഫൈസൽ സ്ഥലത്തെത്തി പാന്പിനെ പിടികൂടുകയുമായിരുന്നു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാന്പുകൾ പുറത്തേക്കിറങ്ങുന്ന സമയമാണിതെന്നും ജനം ജാഗ്രത പുലർത്തണമെന്നും ഫൈസൽ പറഞ്ഞു. ഒരു…
Read Moreകാലവർഷം ഇങ്ങെത്താറായി: വരുന്നത് പെരുമഴക്കാലം; 106% അധികമഴ ലഭിക്കുമെന്ന് പ്രവചനം
കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിൽ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻവഷങ്ങളിലെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണ് പ്രവചനം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ ലഭിക്കുക. കാലവർഷം സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം എത്തും. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷം എത്തിയിരുന്നത്. ആളപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
Read More