ഗുവാഹത്തി/ഐസ് വാൾ: റിമാൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മിസോറം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 37 ആയി. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. നൂറുകണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. പ്രകൃതിദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനമാണ് മിസോറാം. ഐസ് വാൾ ജില്ലയിൽ ക്വാറി തകർന്നു മരിച്ച 21 പേർ ഉൾപ്പെടെ മെൽതം, ഹ്ലിമെൻ, ഫാൽകൗൺ, സേലം വെംഗ് മേഖലകളിൽ 27 പേർ മരിച്ചു. നാഗാലാൻഡിൽ അഞ്ചും അസമിൽ മൂന്നും മേഘാലയയിൽ രണ്ടുപേരുമാണു മരിച്ചത്. ചുഴലിക്കാറ്റിനെത്തുടർന്ന് എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ, വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അസമിൽ കാംരൂപ്, കാംരൂപ് (മെട്രോ), മോറിഗാവ് ജില്ലകളിൽ മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. സോനിത്പുർ ജില്ലയിൽ സ്കൂൾ ബസിനു മുകളിൽ മരം…
Read MoreDay: May 29, 2024
ഡല്‍ഹിയിൽ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന് പരിശീലനത്തിനിടെ മരിച്ചു
കോഴിക്കോട്: ഡല്‍ഹിയിൽ പരിശീലനത്തിനിടെ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന് സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര ചോറോട് മാങ്ങാട്ടുപാറസ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പോലീസിൽ അസി. സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ച് ഇന്നലെരാത്രിയായിരുന്നുമരണം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി.
Read Moreകാലവർഷം മൂന്നു ദിവസത്തിനുള്ളിൽ; മേഘവിസ്ഫോടനംപോലുള്ള പ്രതിഭാസങ്ങൾ വീണ്ടും ഉണ്ടായേക്കാം; ജനങ്ങൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി അടുത്ത ആറു ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വീണ്ടും ഉണ്ടായേക്കാമെന്നും കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് കേരളം കനത്ത ജാഗ്രത പുലര്‍ത്തേണ്ടിവരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിച്ചാല്‍ അത് മേഘവിസ്ഫോടനമാകും. കൊച്ചിയില്‍ ഇന്നലെ ഒരു മണിക്കൂറിനിടെ പെയ്തത് 103…
Read Moreആവേശം വേണ്ട; മുന്നറിയിപ്പുമായി ദുരന്തനിവാരണസേന
കോഴിക്കോട്: മഴക്കാലമാണ്. സ്കൂളുകള്‍ തുറക്കാന്‍ പോകുന്നു. ഈ സമയത്തു മുന്നറിയിപ്പു നൽകുകയാണു ദുരന്ത നിവാരണ അഥോറിറ്റി. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നാണു പ്രധാനപ്പെട്ട മുന്നറിയിപ്പുകളില്‍ ഒന്ന്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ചും മലയോര മേഖലകളിലക്കുള്ളത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്കു മാറി താമസിക്കേണ്ടതാണ്. പകൽ സമയത്തുതന്നെ മാറി താമസിക്കാൻ ആളുകൾ തയാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്കു മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.…
Read Moreകൂടുതൽ മെച്ചപ്പെടാൻ ചിലപൊടികൈകൾ; സപ്ലൈകോയിൽ ശബരി ഉത്പന്നങ്ങളുടെ വിൽപനയിൽ കാര്യമായ ഇടിവ്; മാവേലി സ്റ്റോറുകളിൽ മാറ്റങ്ങൾക്ക് വഴിയിട്ട് എംഡി
കൊല്ലം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ശബരി ഉത്പന്നങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞതിനാൽ മാവേലി സ്റ്റോറുകളിൽ മറ്റ് ബ്രാന്റുകളുടെ വിൽപ്പനയ്ക്ക് നിരോധനം. ശബരി അല്ലാത്ത മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ ഒന്നും ജൂലെ ഒന്നു മുതൽ മാവേലി സ്റ്റോറുകളിൽ വിൽക്കില്ല. ഇതു സംബന്ധിച്ച സപ്ലൈക്കോ മാനേജിംഗ് ഡയറക്ടറുടെ നിർദേശം റീജണൽ മാനേജർമാർ, ഡിപ്പോ മാനേജർമാർ, ഔട്ട്ലെറ്റ് ഇൻ ചാർജുമാർ എന്നിവർക്ക് ലഭിച്ചു കഴിഞ്ഞു. ജൂൺ ഒന്നു മുതൽ ഡിപ്പോകളിൽ നിന്ന് മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകൾക്ക് കൈമാറാനോ ട്രാൻസ്ഫർ ചെയ്യാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.മാവേലി സ്റ്റോറുകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശബരി ബ്രാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായ കുറവ് ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മാത്രമല്ല എല്ലായിടത്തും ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കില്ല എന്ന വിവരവും പരിശോധനയിൽ അധികൃതർക്ക്…
Read Moreവഴിയറിയാതെ വലയുന്നവരാണോ നിങ്ങൾ; ഗൂഗിള്‍ മാപ്പ് യാത്രയില്‍ ഇതു ശ്രദ്ധിക്കാം
വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുള്ളപ്പോള് പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചു വിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിരിക്കില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം. ഈ യാത്ര ലക്ഷ്യസ്ഥാനത്തേക്ക് ആയിരിക്കില്ലെന്ന് ഓര്‍ക്കുക. അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുക. രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. സഞ്ചാരികള്‍ കൂടുതല്‍ തെരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍പ്പെടുത്തുന്നതും…
Read Moreകണ്ണടച്ച് വിശ്വസിക്കേണ്ട ഗൂഗിൾ മാപ്പിനെയെന്ന് പോലീസ്
കൊച്ചി: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. മുമ്പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. എന്നാല്‍ സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമായാതോടെ ഡ്രൈവിംഗിന് ഏറെ സഹായകരമായ ഒന്നായി ഗൂഗിള്‍ മാപ്പുകള്‍ മാറി. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നുണ്ട്.ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് പുഴയില്‍ വീണിരുന്നു. യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളില്‍ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലത്താണ് സംഭവിക്കുന്നതെന്നും പോലീസ് പറയുന്നു.
Read Moreവിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടി സ്വന്തമാക്കിയ ഭാഗ്യശാലി നിങ്ങളാണോ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ലോട്ടറി നറുക്കെടുത്തു. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജന്റ്. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും.രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾVA 205272VB 429992VC 523085VD 154182VE 565485VG 654490 മൂന്നാം സമ്മാനം 10 ലക്ഷം രൂപ ആറ് പേർക്ക് ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ VA 160472VB 125395VC 736469VD 367949VE 171235VG 553837 നാലാം സമ്മാനം 5 ലക്ഷം VA 444237VB 504534VC 200791VD 137919VE 255939VG 300513 ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5000 രൂപയിലും…
Read Moreപെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത്; വേഷം മാറ്റിയാല്‍ തുല്യതയുണ്ടാകില്ല; പി. കെ ഫിറോസ്
മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഫിറോസ് ആരോപിച്ചു. പെണ്‍കുട്ടികള്‍ വേഷം മാറ്റിയാല്‍ തുല്യതയുണ്ടാകില്ല. ജെൻഡർ ന്യൂട്രാലിറ്റിയല്ല തുല്യതയാണ് വേണ്ടത്. ജെൻഡർ ന്യൂട്രാലിറ്റിയില്‍ കണ്ഫ്യുഷനാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത്. തുണിക്കടയില്‍ പോലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വിഭാഗമാണ്. പിന്നെന്തിനാണ് സ്കൂളില്‍ പാന്റും ഷര്‍ട്ടുമെന്നും ഫിറോസ് ചോദിച്ചു. മലബാറിലെ വിദ്യാര്‍ഥികളോട് ഇടതുപക്ഷ സര്‍ക്കാരിന് അയിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreനിങ്ങൾ എന്നെ എത്ര കാലം ഓർത്തിരിക്കുമെന്ന് മമ്മൂട്ടി; കൊക്കിന് ജീവനുള്ള കാലം വരെയെന്ന് ആരാധകർ
മമ്മൂട്ടിയുടെ ടർബോ അതിഗംഭീരമായി തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്പോൾ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻസർ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. എല്ലാ അഭിനേതാക്കൾക്കും ഒരുസമയം കഴിഞ്ഞാൽ സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്, മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ് ഖാലിദിന്റെ ചോദ്യം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലന്നാണ് മമ്മൂട്ടി ഉത്തരം നൽകിയത്. ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആഗ്രഹം എന്നു ഖാലിദ് ചോദിക്കുന്പോൾ ‘എത്രനാള്‍ അവർ എന്നെക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം, പത്ത് വര്‍ഷം, 15 വര്‍ഷം അതോട് കൂടി തീർന്നു. മറ്റുള്ളവർ നമ്മളെ ലോകാവസാനം വരെ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല. വലിയ വലിയ മഹാരഥന്മാര് പോലും വളരെ കുറച്ച് മനുഷ്യരാൽ മാത്രമാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില് ഒരാള്‍…
Read More