മുംബൈ: ചെന്നൈയിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി. ഡൽഹിയിലെ വിമാനക്കമ്പനിയുടെ കോൾ സെന്ററിലാണ് ഇന്നലെ രാത്രി ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 5149 വിമാനത്തിനുനേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. ലാൻഡ് ചെയ്തശേഷം എല്ലാ യാത്രക്കാരും പ്രോട്ടോകോൾ പാലിച്ച് സുരക്ഷിതമായി വിമാനത്തിൽനിന്ന് ഇറങ്ങി. വിമാനം പിന്നീട് ഐസൊലേഷൻ ബേയിലേക്കു മാറ്റി. പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും വിമാനത്തിൽ കണ്ടെത്തിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുംബൈ, വാരണാസി, ചെന്നൈ, പട്ന, ജയ്പുർ തുടങ്ങിയ 41 വിമാനത്താവളങ്ങൾക്കെതിരേയും മുംബൈയിലെ 60 ആശുപത്രികൾക്കെതിരേയും ബോംബ് ഭീഷണിയുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ലഭിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി ഉണ്ടായത്.
Read MoreDay: June 19, 2024
വനിത ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ റിമാൻഡിൽ
വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിൽ വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ ഞാറക്കൽ പോലീസ് നാട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആലപ്പുഴ എഴുപുന്ന പാറായി കവല വെമ്പിള്ളി വീട്ടിൽ, ഡാനിയൽ മകൻ സോളമൻ എന്നു വിളിക്കുന്ന അഗിൻ ഡാനിയൽ – 22 , എരമല്ലൂർ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ, മണിയപ്പൻ മകൻ മനു – 22 എന്നിവരാണ് റിമാൻഡിലായത്.കേസിൽ നേരത്തെ അറസ്റ്റിലായ ജയയുടെ ബന്ധുവിന്റെ മകൾ പ്രിയങ്കയുടെ ഭർത്താവായ സജീഷിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജയയെ വകവരുത്താൻ ഒരു ലക്ഷം രൂപക്ക് പ്രിയങ്കയും സജീഷും പ്രതികൾക്ക് കൊട്ടേഷൻ നൽകിയതാണെന്ന് പോലീസ് പറഞ്ഞു.സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി ഡാനിയൽ ജോസഫ് – 23 , ഗൂഢാലോചനയിൽ പങ്കുള്ള…
Read Moreപ്രായമായവർ കടക്ക് പുറത്ത്; എൻഐടി കരാർ നിയമനം വിവാദത്തിൽ
കോഴിക്കോട്: സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാൻ എൻഐടിയിൽ നീക്കം. ഇതിന്റെ ഭാഗമായി സെക്യൂരിറ്റി, ശുചീകരണ ചുമതല ഏറ്റെടുത്ത തിരുവനന്തപുരം, മാനന്തവാടി ആസ്ഥാനമായ സ്ഥാപനങ്ങൾക്ക് 55 വയസ് കഴിഞ്ഞവരെ അടുത്ത മാസം ഒന്നുമുതൽ ജോലിക്ക് നിയോഗിക്കേണ്ടെന്ന് രജിസ്ട്രാർ നിർദേശം നൽകി.11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ വിവിധ ഏജൻസികൾക്കുകീഴിൽ ജോലിചെയ്തിരുന്നത്. കരാർ നേടുന്ന ഏജൻസികൾ മാറിയാലും മുൻകാലങ്ങളിലെ ജീവനക്കാരെ തുടർന്നും ജോലിക്കുവയ്ക്കുകയാണു പതിവ്. ഇത്തവണ ശുചീകരണ തൊഴിലാളികളെ 150 ആയും സെക്യൂരിറ്റി ജീവനക്കാരെ 119 ആയും കുറച്ചു. 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവയ്ക്കുന്നതോടെ നിലവിലെ 80 ശതമാനം പേർക്കും ജോലി നഷ്ടമാകും. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വയസ് നിബന്ധന ബാധകമാക്കി വർഷങ്ങളായി ജോലിചെയ്യുന്നവരെ 60 വയസുവരെ തുടരാൻ അനുവദിക്കണമെന്നാണ്…
Read Moreമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ട അധ്യാപകന് സസ്പെന്ഷന്
പേരാമ്പ്ര: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീല ഭാഷയില്‍ കമന്റിട്ട അധ്യാപകന് സസ്പെന്ഷന്. കാവുന്തറ എയുപി സ്കൂള്‍ അധ്യാപകന് എം. സജുവിനെയാണ് സ്കൂള്‍ മാനേജര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മാനേജര്‍ എഇഒയ്ക്ക് കൈമാറും. അധ്യാപകന്റെ നടപടിക്കെതിരേ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച ഈ അധ്യാപകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന് നേതൃത്വത്തില്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്കൂള്‍ ഗേറ്റിന് മുന്നില്‍ പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ മാർച്ച് തടഞ്ഞു. മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡി. ദീപ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈമ അധ്യക്ഷത വഹിച്ചു. അധ്യാപകനെതിരേ പോലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Read Moreതലശേരിയിൽ ബോംബ് പൊട്ടി വയോധികന്റെ മരണം: പ്രത്യേകസംഘം അന്വേഷിക്കും; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബുകൾക്കായി റെയ്ഡ്
തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആണ് മരിച്ചത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോംബ് പൊട്ടിയ സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നാണ് പ്രാഥമിക അന്വേഷണം. ഈ പറന്പിന്റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്റെ വീട്. ആളൊഴിഞ്ഞ പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പൊട്ടിയ സ്റ്റീൽ ബോംബ് അടുത്തിടെ ഉപേക്ഷിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്. കൂലിപ്പണിക്കാരനാണ് മരിച്ച വേലായുധൻ. വേലായുധന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന്…
Read Moreപ്രിയങ്ക ഗാന്ധിയുടെ സ്റ്റാര്‍ പ്രചാരകനാകാൻ കെ. മുരളീധരന്
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി എത്തുന്നതോടെഎല്ലാ കണ്ണുകളും കെ.മുരളീധരനിലേക്ക്. രാജ്യം ശ്രദ്ധിക്കുന്ന മല്‍സരത്തിന്റെ പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ കെ. മുരളീധരനു നല്‍കണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. തൃശൂരിലെ തോല്‍വിയോടെ പാര്‍ട്ടിയോട് ഇടഞ്ഞ് സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ച മുരളീധരനെ വീണ്ടും സജീവമാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സഹായകരമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. ഗാന്ധികുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുരളീധരന്. ആ കുടുംബത്തിലെ ഇളം തലമുറക്കാരി വയനാട്ടില്‍ എത്തുമ്പോള്‍ അവര്‍ക്കായി പ്രചാരണത്തിനു സജീവമായി ഇറങ്ങാതിരിക്കാന്‍ മുരളീധരനു കഴിയില്ലെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. പ്രിയങ്ക മത്സരിക്കുന്നില്ലെങ്കില്‍ വയനാട്ടില്‍ കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ കേരളനേതൃത്വം സന്നദ്ധമായിരുന്നു. എന്നാല്‍ മുരളീധരന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താത്പര്യമാണ് അറിയിച്ചത്. ഇതോടെ ആ സാധ്യതയും അടഞ്ഞു. കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.…
Read Moreചൈനയ്ക്കെതിരേ ഉപരോധം ചർച്ചയിൽ: നാറ്റോ മേധാവി
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്കെതിരേ നടപടി വേണമെന്നു നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബെർഗ്. ചൈനയ്ക്ക് ഉപരോധം ചുമത്തുന്നതിനെക്കുറിച്ച് പാശ്ചാത്യശക്തികൾ ആലോചിക്കുന്നതായും യുഎസ് സന്ദർശിക്കുന്ന അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ചൈന ഒരുവശത്ത് റഷ്യയെ സഹായിക്കുന്നു. മറുവശത്ത് യൂറോപ്യൻ ശക്തികളുമായി നല്ലബന്ധം പുലർത്താൻ ശ്രമിക്കുന്നു. അധികകാലം രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. റഷ്യക്കു മിസൈൽ നിർമിക്കാൻ വേണ്ട ഇലക്ട്രോണിക് ഘടകങ്ങൾ ചൈന നല്‍കുന്നുണ്ട്. ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ ചൈനയ്ക്കെതിരേ നടപടികൾ പരിഗണിക്കണം. ഉപരോധത്തെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉപരോധങ്ങളിൽ ഒറ്റപ്പെട്ട റഷ്യ ഇപ്പോൾ ഇറാൻ, ഉത്തരകൊറിയ, ചൈന മുതലായ ഏകാധിപത്യപ്രവണതയുള്ള രാജ്യങ്ങളോടു കൂടുതൽ അടുക്കുന്നതായും സ്റ്റോൾട്ടൻബെർഗ് ചൂണ്ടിക്കാട്ടി.
Read Moreപുടിൻ ഉത്തരകൊറിയയിൽ; കിം ജോംഗ് ഉന്നുമായി ചർച്ച നടത്തി
പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ഉത്തരകൊറിയയിലെത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ചർച്ച നടത്തി. അവസാന നിമിഷംവരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു പുടിന്റെ യാത്രാപരിപാടി. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ പുടിൻ എപ്പോൾ വിമാനമിറങ്ങും എന്നതിനെക്കുറിച്ച് ഒരെത്തുംപിടിയും മാധ്യമപ്രവർത്തകർക്കില്ലായിരുന്നു. മോസ്കോയിൽനിന്ന് കിഴക്കൻ റഷ്യയിലെ യാക്കുറ്റ്സ്കിൽ എത്തിയശേഷമാണു പുടിൻ ഉത്തരകൊറിയയിലേക്കു തിരിച്ചത്. ഉത്തരകൊറിയ പുടിന് വൻ സ്വീകരണമാണ് ഒരുക്കിയത്. തെരുവുകളിൽ പുടിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ഉത്തരകൊറിയയിലെ കെസിടിവി ചാനലിൽ റഷ്യൻ മിലിട്ടറി സംഗീതപരിപാടികൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിൽ തന്ത്രപങ്കാളിത്തം വർധിപ്പിക്കുന്ന കരാർ പുടിന്റെ സന്ദർശനത്തിൽ യാഥാർഥ്യമാകും. കാൽ നൂറ്റാണ്ടിനുശേഷം പുടിൻ നടത്തുന്ന രണ്ടാമത്തെ ഉത്തരകൊറിയാ സന്ദർശനത്തിന് പാശ്ചാത്യശക്തികൾ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ഉത്തരകൊറിയ കൂടുതൽ ആയുധങ്ങൾ നല്‍കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കിം ജോംഗ് ഉൻ കഴിഞ്ഞ…
Read Moreതീപിടിത്തം 12.5 ലക്ഷം വീതം നൽകുമെന്ന് കുവൈറ്റ് സര്‍ക്കാർ
കുവൈറ്റ്: തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 12.5 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കുവൈറ്റ് സർക്കാർ. മരിച്ചവരുടെ രാജ്യങ്ങളിലെ എംബസികൾ മുഖേനയായിരിക്കും ധനസഹായം കൈമാറുക. ദുരന്തത്തിൽ 24 മലയാളികളുൾപ്പെടെ 49 പേരാണു മരിച്ചത്. മരിച്ചവരിൽ 45 പേരും ഇന്ത്യക്കാരാണ്.
Read Moreഒരു സാഹസിക കാർ യാത്ര
മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തിൽ പ്രതിഷ്ഠിച്ച വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ഗൗരവപ്രകൃതമാണ് എന്ന ധാരണയാണ് പൊതുവേ ജനങ്ങൾക്കുള്ളത്. പൊട്ടിച്ചിരിയും തമാശയും വട്ടം ചുറ്റിക്കലുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്ന ഗോപാലകൃഷ്ണനെ സങ്കല്പിക്കുവാൻ പോലും ആസ്വാദകർക്കു പ്രയാസമാണ്. എന്നാൽ അങ്ങനെ ഒരു രസകരമായ ഒരു മുഖം അടൂർ ഗോപാലകൃഷ്ണനുണ്ട്. അടൂർ തന്നെ ഫ്ളാഷ് ബാക്കിലേക്കു പോകുമ്പോൾ സദസ് അമ്പരന്ന് പോകും. ഇക്കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന കവി പഴവിള രമേശൻ അനുസ്മരണം അത്തരമൊരു വേദിയാണ് തുറന്നത്. പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷാൽ അടൂരിനെ സദസ് മുഖാമുഖം കണ്ടു. തന്റെ ഉറ്റസുഹൃത്തായ രമേശനെ കുറിച്ച് പറയുമ്പോഴാണ് പഴവിളയുടെ ആത്മ സുഹൃത്തായ ഗോപാലകൃഷ്ണൻ മാത്രമായി മഹാസംവിധായകൻ മാറിയത്!. വർഷങ്ങൾക്കു മുമ്പ് കടൽത്തീരങ്ങളും കാടും ഒക്കെ തേടി ഒരു യാത്ര പുറപ്പെട്ടു പഴവിളയും സംഘവും.…
Read More