പ്രസവസമയം അടുത്ത ഭാര്യയെക്കൊണ്ട് ഒരു മാസത്തേക്കുള്ള ഭക്ഷണം തയാറാക്കി ഫ്രിഡ്ജിൽ വയ്പിച്ച ഭർത്താവിനെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ. പൂർണഗർഭിണിയായ ഭാര്യയോട് ഒരു മാസത്തെ ഭക്ഷണം തയാറാക്കാൻ പറഞ്ഞത് എത്ര നീചമായ പെരുമാറ്റമാണെന്നും ഭാര്യ എന്താ വേലക്കാരിയോ? എന്നു തുടങ്ങിയ രോഷാകുലമായ പ്രതികരണങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെതിരേ ഉയർന്നത്. പുരുഷന്മാർ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിച്ചാൽ ലോകം ഇടിഞ്ഞുവീഴുമോ എന്ന ചോദ്യവും ഉയർന്നു. ജപ്പാനിലാണു വിചിത്രമായ സംഭവം അരങ്ങേറിയത്. ഒന്‍പതുമാസം ഗർഭിണിയായിരിക്കുന്പോഴാണ് യുവതി തന്റെ ഭർത്താവിനു 30 ദിവസത്തെ ഭക്ഷണം തയാറാക്കി ഫ്രീസറിൽ വച്ചത്. താൻ പ്രസവിച്ചു കിടക്കുമ്പോൾ ഭർത്താവിനു കഴിക്കാൻവേണ്ടിയാണ് ഈവിധം ഒരുമിച്ചു ഭക്ഷണം തയാറാക്കിയത്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോകുന്നതിനു മുമ്പായിരുന്നു ഇത്. ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് അനുഭവങ്ങൾ സഹിതം ചിലർ വിവരിച്ചു. ഭർത്താവിനോടുള്ള ഭാര്യയുടെ കരുതലായി ഇതിനെ കണ്ടാൽപ്പോരെ എന്നു ചോദിച്ചവരോടു ഒന്‍പതാം മാസത്തിൽ…
Read MoreDay: June 19, 2024
എരഞ്ഞോളി ബോംബ് സ്ഫോടനം; കർശന നടപടിയെന്ന് മുഖ്യമന്ത്രി; പാർട്ടി ചിഹ്നം പോയാൽ ‘ബോംബ്’ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറിയെന്നു കോൺഗ്രസ്
തിരുവനന്തപുരം: എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തില്‍ വൃദ്ധൻ മരിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പ്രതിപക്ഷം. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗ്രൂപ്പ് പോരിന് വരെ സിപിഎം ബോംബ് ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം ആയുധം താഴെ വയ്ക്കാൻ തയാറാകണം. ബോംബ് നിർമ്മാണം എന്ന്…
Read Moreമാമലക്കണ്ടത്ത് ആനവേട്ടക്കാരന്‍ കൊമ്പുമായി പിടിയില്‍; ഇടമലയാര്‍ ആനവേട്ടയുമായി ബന്ധമെന്നു സൂചന
ഇടുക്കി: മാമലക്കണ്ടത്ത് നിന്ന് ആനക്കൊമ്പുകളുമായി ഒരാള്‍ വനപാലകരുടെ പിടിയിലായി. മാമലക്കണ്ടം മാഞ്ചുവട് കോട്ടക്കകത്ത് ജോസഫ് കുര്യന് എന്ന മണ്‍മുടി ഔസേഫാണ് (64 ) കുട്ടമ്പുഴ വനപാലകരുടെ പിടിയിലായത്. ഇയാള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ആനക്കൊമ്പുകളും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ ആര്. സഞ്ജീവ് കുമാറും പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള വനപാലകരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് ഇയാള്‍ പിടിയിലായത്. ഒരു കൊമ്പ് വീട്ടില്‍ കട്ടിലിനടിയിലും രണ്ടെണ്ണം അടുക്കളയില്‍ അടുപ്പിന് സമീപം കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനായിട്ടില്ല. ഇയാളുടെ കൂട്ടാളി ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മലയാറ്റൂര്‍ ഡിഎഫ്ഒ ഖുറ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2014-ലെ ഇടമലയാര്‍ ആനവേട്ട കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതാണ് ജോസഫ് കുര്യന്റെ അറസ്റ്റെന്നാണ്…
Read Moreമദ്യലഹരിയിൽ പരാതിക്കാരെ അസഭ്യം പറഞ്ഞ് പോലീസുകാരൻ; വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും ബഹളം; പോലീസുകാരന് സസ്പെൻഷൻ
തിരുവല്ല: പരാതിയുമായി എത്തിയവർക്കുനേരേ ഡ്യൂട്ടിക്കിടെ മദ്യപിച്ച് അസഭ്യവർഷം നടത്തിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജ് കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 14നു രാത്രി ജിഡി ചുമതലയിലിരിക്കവേയാണ് രാജ് കുമാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഒരാള്‍ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. തുടര്‍ന്ന് രാജ് കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഇയാള്‍ ബഹളം വച്ചിരുന്നു. തിരുവല്ല എസ്എച്ച്ഒ കേസ് രജിസ്റ്റര്‍ ചെയ്ത് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.
Read Moreവിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു
തിരുവല്ല: പീഡന കേസ് പ്രതിയായ പാർട്ടി നേതാവിനെ തിരിച്ചെടുത്ത് സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. പീഡന വിവരം പുറത്തായതോടെയാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ പാർട്ടിയിൽ ഇനി നിലനിർത്തേണ്ട എന്ന് തീരുമാനിച്ചത്. കെ. കെ ശൈലജ, തോമസ് ഐസക് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളാണ് സജിമോനെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തത്. 2023 ഡിസംബറിലാണ് സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് വീണ്ടും ഇയാൾ പാർട്ടിയിൽ തിരിച്ചെത്തിയതെന്നാണ് വിവരം.
Read Moreറോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി പോലീസ്
മാവേലിക്കര: മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്ത് ബാറിന് എതിർവശത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ചെന്നിത്തല ഒരിപ്രം കാർത്തികയിൽ രാജേഷ്ഭവനിൽ രാജേഷ് എസ്. (49) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഇയാളെമിച്ചൽ ജംഗ്ഷന് വടക്ക് ട്രാവൻകൂർ റീജൻസി ബാറിനു എതിർവശം യൂണിയൻ ബാങ്കിനു മുന്നിലാണു മരിച്ച നിലയിൽ കണ്ടത്. തലയിൽ മുറിപ്പാടുകളും പുറത്തായി കരിനീലിച്ച വലിയ രണ്ട് പാടുകളും കണ്ടെത്തിയിരുന്നു. ഇയാൾ തിങ്കളാഴ്ച രാത്രി വൈകിയും സമീപത്തെ ബാറിൽ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പോലീസ് ബാങ്കിന്റെ സിസിടിവി കാമറ പരിശോധിച്ചിരുന്നു. സിസിടിവിയിൽ രാജേഷും മറ്റ് മൂന്നുപേരും തമ്മിൽ അടിപിടി ഉണ്ടാകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചു പുറത്തിറങ്ങിയവരാണ് നാല് പേരും. വഴക്കിനിടെ ഒരാൾ രാജേഷിനെ പിടിച്ചു തള്ളുന്നതായി കാമറ ദൃശ്യങ്ങളിലുണ്ട്. വീഴ്ചയ്ക്കിടയിൽ തലയിടിച്ചു വീണ രാജേഷിന് അനക്കമില്ലെന്നു…
Read Moreആമസോണിൽ ഓർഡർ ചെയ്തത് എക്സ്ബോക്സ് കൺട്രോളർ: പകരം വന്നത് ജീവനുള്ള മൂർഖൻ പാമ്പ്; വീഡിയോ വൈറൽ
സമീപ കാലങ്ങളിലായി ഓൺലൈൻ ആപ്പുകളിൽ നിന്നും വിലകൂടിയ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ആളുകൾക്ക് കല്ലുകളോ സോപ്പുകളോ പോലുള്ള വസ്തുക്കൾ ലഭിച്ച സംഭവങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ അടുത്തിടെ ബംഗളൂരു ദമ്പതികൾക്ക് അവരുടെ ആമസോൺ പാക്കേജിനുള്ളിൽ നിന്ന് ലഭിച്ചത് ജീവനുള്ള മൂർഖനെയായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഒരു എക്സ്ബോക്സ് കൺട്രോളറിന് ഓർഡർ നൽകിയിരുന്നുവെങ്കിലും പെട്ടി വന്നപ്പോൾ ഒരു മൂർഖൻ പാമ്പ് ഇഴയുന്നതാണ് കണ്ടത്. പാമ്പ് പെട്ടിയിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കുന്നതായി കാണിക്കുന്ന പാക്കേജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാഗ്യവശാൽ അത് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടം സംഭവിച്ചില്ല. ‘ഞങ്ങൾ സർജാപൂർ റോഡിൽ താമസിക്കുന്നു, മുഴുവൻ സംഭവവും ക്യാമറയിൽ പകർത്തി, കൂടാതെ ഞങ്ങൾക്ക് ഇതിന് ദൃക്സാക്ഷികളുമുണ്ട്’ പാമ്പ് ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു. Live Snake in my Amazon Order byu/tanvi2002 inIndianGaming തുടർന്ന്…
Read Moreവിവാഹ നിശ്ചയവീട്ടിൽ പാചകം ചെയ്ത വീട്ടമ്മയെ കാണാനില്ല; മദ്യപിച്ചെത്തിയ ഭർത്താവ് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊന്നു; മംഗളകർമ്മം നടക്കേണ്ട വീട് മരണവീടായി; അയൽവാസി ചന്ദ്രൻ പോലീസ് പിടിയിൽ
ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയം ദിവസം അയൽ വാസിയുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് കൊപ്പാറ കിഴക്കതിൽ ചന്ദ്രൻ (67)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ശ്യാമിലാൽ നിവാസിയിൽ മോഹനൻ (67)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. പ്രതി ചന്ദ്രന്റെ ഭാര്യ ലളിതയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയാറാക്കിയിരുന്നത്. അന്നു വൈകുന്നേരം മദ്യപിച്ചെത്തിയ ചന്ദ്രൻ മോഹനന്റെ വീട്ടിലെത്തി ഭാര്യ മൂന്നുദിവസമായിട്ടും വീട്ടിൽ വന്നില്ലെന്നും പറഞ്ഞു മോഹനനും വീട്ടുകാരുമായി തർക്കത്തിലായി. ഇതിനിടയിൽ പോലീസിനെ വിളിക്കുമെന്ന് മോഹനൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി, കസേര എടുത്ത് മോഹനന്റെ തലയ്ക്കടിക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ ചെന്ന ഭാര്യ ശീലയെയും കസേരയ്ക്ക് അടിച്ചു. തുടർന്ന് കുഴഞ്ഞുവീണ മോഹനനെ ഉടൻതന്നെ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എസ്എച്ച്ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീകുമാർ, ഷൈജ…
Read Moreഅങ്ങനെ 12 കോടി വെള്ളത്തിലായി; ഉദ്ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; അഞ്ച് വര്‍ഷത്തിനിടെ ഇതേ പാലം തകര്‍ന്നുവീണത് രണ്ട് തവണ
പാറ്റ്ന: ബക്ര നദിക്ക് കുറുകെ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബീഹാറിലെ അരാരിയയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പാലം നിര്‍മിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതേ പാലം തന്നെ രണ്ട് തവണയാണ് തകര്‍ന്നുവീണത്. ഇപ്പോൾ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലം തകർന്ന് വീണ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സിക്തി എംഎല്‍എ വിജയകുമാര്‍ ആവശ്യപ്പെട്ടു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Read Moreലഹരി തലയ്ക്ക് പിടിച്ചപ്പോൾ മേശമാറി ടച്ചിംഗ്സ് എടുത്തു; പിന്നെ ബാറിനുള്ളിലും പുറത്തുമായി നടന്നത് കൂട്ടയടി
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിനു മുന്പിൽ മദ്യപരുടെ കൂട്ടയടിയില്‍ മൂന്നുപേർക്ക് പരിക്ക്. ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലപൊട്ടി. ബാറിനുള്ളിലെ തര്‍ക്കമാണ് പുറത്ത് അടിയില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. മൂന്നുപേര്‍ വീതമുള്ള രണ്ട് സംഘം ബാര്‍ കൗണ്ടറില്‍ മദ്യപിക്കാനെത്തി. ഇവര്‍ തമ്മില്‍ ബാറിനുള്ളിൽ വാക്കേറ്റം തുടങ്ങിയതോടെ ജീവനക്കാര്‍ ഇടപെട്ട് ഇറക്കിവിട്ടു. ലഹരി മൂത്ത് മേശ മാറി ടച്ചിംഗ് എടുത്തതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് പറയുന്നു. സംഘം പുറത്തിറങ്ങിയതോടെ പരസ്പരം ഏറ്റുമുട്ടി.പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവരെ നിലത്തിട്ട് ഹെല്‍മറ്റുകൊണ്ട് അടിച്ചു ചതച്ചു. രണ്ടു പേര് തടസംപിടിക്കാന്‍ എത്തിയിട്ടും ഫലമുണ്ടായില്ല. നന്നുവക്കാട് സ്വദേശികളായ ഷിജു, അഭിലാഷ്, ഷിബു എന്നിവരായിരുന്നു മറ്റേ സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന കൂടുതൽ പേർ ഇടപെട്ട് ഇവരെ ഓടിച്ചുവിടുകയായിരുന്നു. മർദനമേറ്റവരിൽ രണ്ടുപേരെ പിന്നീട് ആശുപത്രിയിലാക്കി. ഒരാൾ ഓടി രക്ഷപ്പെട്ടു. അക്രമികളിൽ…
Read More