ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരിൽനിന്ന് ഇൻഷ്വറൻസ് പ്രീമിയം തുകയായി റിക്കവറി ചെയ്തത് 53 .38 കോടി രൂപ. ഇൻഷുറൻസ് കമ്പനിയിൽ അടച്ചത് 53843096 രൂപ മാത്രവും. 2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്കാണ് ഇത്. അവസാനമായി കെഎസ്ആർടിസി ഇൻഷുറൻസ് കമ്പനിയ്ക്ക് തുക കൈമാറിയത് 2024 മേയ് 10 നാണ്. വിവരാവകാശനിയമ പ്രകാരം കണ്ടക്ടറായ വയനാട് സുൽത്താൻബത്തേരി മൈതാനിക്കുന്ന് സ്വദേശിയായ പി.എസ് അജിത് ലാലിന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷയിൽ ആവശ്യപ്പെട്ട കാലഘട്ടത്തിൽ ഓരോ മാസവും ജീവനക്കാരിൽ നിന്നും റിക്കവറി ചെയ്ത പ്രീമിയം തുകയുടെ കണക്കും നല്‍കിയിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം (ജിഐഎസ്) സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് (എസ്എൽ ഐ) എന്നീ രണ്ട് ഇൻഷ്വറൻസ് സ്കീമുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 500, 1000 രൂപ വീതം പ്രീമിയം തുകയുള്ള രണ്ട് സ്ലാബുകളുണ്ട്. ഈ രണ്ട്…
Read MoreDay: June 20, 2024
വീട്ടുകാരെത്തി; സ്നേഹഭവനിൽ നിന്നും കൊങ്ക ബംഗാളിലെ വീട്ടിലേക്ക്
ഇരിട്ടി: കഴിഞ്ഞ 12 വർഷമായി സ്നേഹഭവന്റെ അന്തേവാസിക്ക് ബംഗാളിലെ വീട്ടിലേക്കുള്ള തിരിച്ചുപോക്ക് അവിസ്മരണീയമാക്കി. 15 വർഷങ്ങൾക്ക് മുമ്പ് കാണാതായ ബംഗാൾ സ്വദേശി കൊങ്കയുടെ ബന്ധുക്കളെ കണ്ടെത്തിയതോടെയാണ് തിരികെ നാട്ടിലേക്ക് പോകുന്നതിന് കഴിഞ്ഞത്. 2012 ൽ ആണ് ഇരിട്ടിക്കടുത്ത് മാട്ടറയിൽ അലഞ്ഞുനടക്കുന്ന നിലയിൽ ജോൺസൻ കല്ലുകുളങ്ങര കൊങ്കയെ അറയങ്ങാട് സ്നേഹഭവനിൽ എത്തിച്ചത്. 2018 മുതൽ ചരൾ സ്നേഹഭവനിൽ ആയിരുന്ന കൊങ്കയുടെ താമസം. ബംഗാൾ സ്വദേശിയായ സുർജിത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പരിശ്രമം വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്.ബംഗുറാ ജില്ലയിലെ ഓണ്ടാ പോലീസ് സ്റ്റേഷൻ പരിധിയില ചാംട്ടിയ ആണ് കൊങ്കയുടെ സ്വന്ത ഗ്രാമം. കഴിഞ്ഞ ദിവസമാണ് മകനും ബന്ധുവും കൊങ്കയെ തേടി നാട്ടിലെത്തിയത്. കൊങ്കയെ തിരിച്ചറിഞ്ഞതോടെ നിയമനടപടികൾ പൂർത്തിയാക്കി ബംഗാളിലേക്ക് മടങ്ങി. മരണപ്പെട്ടുവെന്ന് കരുതിയിരുന്ന ഭാര്യക്കും മക്കൾക്കും കൊങ്കയെ തിരിച്ച് ഏൽപിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് സ്നേഹഭവൻ സ്ഥാപകൻ…
Read Moreമന്ത്രി വെറും നോക്കുകുത്തി; ഭര്‍ത്താവ് വകുപ്പ് ഭരിക്കുന്നുവെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ നോക്കുകുത്തിയാക്കി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് വകുപ്പ് ഭരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ആരോഗ്യവകുപ്പില്‍ നടക്കുന്ന താത്കാലിക നിയമനങ്ങളിലും മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വഴി നടക്കുന്ന പര്‍ച്ചേസ് നടപടികളിലും ഇടപെടുന്ന മന്ത്രിയുടെ ഭര്‍ത്താവ് മന്ത്രിയെ നോക്കുകുത്തിയാക്കി വകുപ്പ് ഭരിക്കുകയാണെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ കൊടുമണ്ണില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ ഓടയുടെ ഗതി മാറ്റിയതെന്നും സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു. സ്വകാര്യ സര്‍വേ സ്ഥാപനത്തിന്റെ സഹായത്തോടെ ഗുണ്ടകളുടെ അകമ്പടിയോടെ കോണ്‍ഗ്രസിന്റെ കൊടുമണ്ണിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളപ്പിക്കാന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ നടക്കുന്ന റോഡ് പണിയില്‍ മന്ത്രിയും ഭര്‍ത്താവും നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഎം ജില്ലാ…
Read Moreപാതിരാത്രിയില്‍ അതിഥി തൊഴിലാളിക്ക് പ്രസവവേദന: ആശാവര്‍ക്കര്‍ തുണയായി
ഹരിപ്പാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ നിലവിളിച്ച അതിഥി തൊഴിലാളിയായ യുവതിക്ക് തുണയായി ആശാവര്‍ക്കര്‍. വീയപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കട്ടകുഴി പാടത്തിന്റെയും അച്ചന് കോവിലാറിന്റെയും ഓരത്തുള്ള ചിറയില്‍ അഞ്ചുവര്‍ഷമായി താമസിക്കുന്ന മൈസൂര്‍ സ്വദേശിയായസരിതയ്ക്ക്(25)മൂന്നാം വാര്‍ഡിലെ തന്നെ ആശാവര്‍ക്കര്‍ ഓമന രക്ഷകയെപോലെ എത്തിയത്. തിങ്കളാഴ്ച പാതിരാത്രിയില്‍ സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഏകദേശം അഞ്ഞൂറുമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന ആശാവര്‍ക്കറെ സരിതയുടെ ഭര്‍ത്താവ് വിവരംഅറിയിച്ചു. ഫോണിന്റെ ബെൽ കേട്ട് ഉണര്‍ന്ന ആശാവര്‍ക്കര്‍ ഓമന ജ്യേഷ്ഠന്റെ മകന് ബിജുവുമായി സരിതയുടെ താമസസ്ഥലത്ത് എത്തി.യാതൊരുസുരക്ഷയും ഇല്ലാതിരുന്ന താമസസ്ഥലം ചോര്‍ന്ന് ഒലിക്കുന്നുണ്ടായിരുന്നു. ചെറുവള്ളത്തേല് സരിതയെ കയറ്റി ഓമനയും ബിജുവും വള്ളംതുഴഞ്ഞ് മെയിന്‍ റോഡില്‍ എത്തിച്ചു. ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി വണ്ടാനം മെഡിക്കല്‍കോളേജില്‍ എത്തിച്ച സരിതയെ ആംബുലന്‍സ് ഡ്രൈവര്‍ കോരിയെടുത്ത് ലേബര്റൂമില് എത്തിച്ചു. പത്ത് മിനിറ്റുള്ളില്‍ സരിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. മണിക്കുറുകളോളം…
Read Moreഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം പ്രതിരോധത്തിനു പരിശോധന ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. പ്രതിരോധ കുത്തിവയ്പ് പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള…
Read Moreപെരിയാറിലെ മത്സ്യക്കുരുതി; കാരണം രാസമാലിന്യം തന്നെയെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയാണെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട്. വ്യവസായശാലകളില്‍ നിന്നടക്കം പുറന്തളളിയ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായെന്നാണ് വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലുളളത്. ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും കൂടിയ അളവാണ് വില്ലനായത്. ജലത്തില്‍ ഓക്സിജന്റെ അളവ് കുറയാനുളള പ്രധാന കാരണവും രാസസാന്നിധ്യം തന്നെയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഓക്സിജന്‍ അളവ് കുറഞ്ഞത് മൂലം മത്സ്യങ്ങള്‍ക്ക് പുറമെ ഒട്ടേറെ ജലജീവികള്‍ക്കും ജീവനാശം സംഭവിച്ചുവെന്നും കുഫോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാതാളം മുതല്‍ മുളവുകാട് വരെയുളള ജലത്തിലെ സാംപിളുകളിലും രാസസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ കൈവഴികളിലൂടെ വേമ്പനാട്ടുകായലിലടക്കം എത്തുന്നുണ്ട്. ഘനലോഹങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് വിഷരാസവസ്തുക്കളും ജലത്തില്‍ കണ്ടെത്തി. പെരിയാറിനെ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ രാസസാന്നിധ്യം ഉണ്ടെന്ന കുഫോസ് റിപ്പോര്‍ട്ട് അവഗണിച്ച് പിസിബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് ഏറെ…
Read Moreനിമിഷപ്രിയയുടെ മോചനം; പ്രാരംഭചര്‍ച്ചകള്‍ക്ക് 40,000 ഡോളര്‍ എംബസി വഴി കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്കി. എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമന്‍ തലസ്ഥാനമായ സനയില്‍, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക്…
Read Moreരാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിലോടുന്ന വിവേക് എക്സ്പ്രസ് ഇനി ആഴ്ചയിൽ എല്ലാദിവസവും
കൊല്ലം: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ ഓടുന്ന വിവേക് എക്സ്പ്രസ് ട്രെയിൻ ( സൂപ്പർ ഫാസ്റ്റ് ) ഇനി ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. ദിബ്രുഗഡ് -കന്യാകുമാരി റൂട്ടിൽ ഓടുന്ന ഈ ട്രെയിൻ ആഴ്ചയിൽ അഞ്ച് ദിവസമാണ് നിലവിൽ സർവീസ് നടത്തുന്നത്. പ്രതിദിന സർവീസ് ആകുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. 22504 ദിബ്രുഗഡ് -കന്യാകുമാരി എക്സ്പ്രസ് ജൂലൈ എട്ടു മുതലും 22503 കന്യാകുമാരി -ദിബ്രുഗഡ് എക്സ്പ്രസ് 12 മുതലുമാണ് പ്രതിദിന സർവീസായി മാറുന്നത്. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിബ്രുഗഡിൽ നിന്ന് ആരംഭിച്ച് തെക്കേ അറ്റത്തുള്ള തമിഴ്നാട് കന്യാകുമാരിയിൽ സർവീസ് അവസാനിക്കുന്നു എന്നതാണ് ഈ ട്രെയിന്റെ ഏറ്റവും വലിയ പ്രത്യേകത. 4189 കിലോമീറ്ററാണ് റൂട്ടിലെ ദൈർഘ്യം. 74 മണിക്കൂർ 35 മിനിട്ടാണ് യാത്രാ…
Read Moreഓൺലൈൻ തട്ടിപ്പ്: വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്തു; കണ്ണൂരിൽ ഡോക്ടറുടെ ഒരു കോടി നഷ്ടമായി
കണ്ണൂർ:പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന വാട്സാപ് സന്ദേശത്തിന് പുറകെ പോയ 71 കാരനായ ഡോക്ടർക്ക് ഒരു കോടി നഷ്ടമായി. ഈ വർഷം ജനുവരി രണ്ട് മുതൽ മാർച്ച് മാസം വരെ 1,08,97,000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വാട്സാപ്പിൽ ഒരു സന്ദേശം എത്തുകയായിരുന്നു. അതിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ ലാഭവിഹിതം തിരിച്ച് നൽകി. പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച പണമോ ലാഭവിഹിതമോ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
Read Moreവിവാഹിതയായ യുവതിക്ക് അശ്ലീല സന്ദേശം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
കോഴിക്കോട്: ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന് (35), ജിതിന് (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് യുവാവ്. കാറിലെത്തിയ സംഘം യുവാവിനെ വാഹനത്തില്‍ പിടിച്ചുകയറ്റി ഇവിടെ നിന്നു കടന്നുകളയുകയായിരുന്നു. യുവാവ് ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കാര്‍ ചേവായൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്പെക്ടറും സംഘവും നടത്തിയ അന്വേഷണത്തില്‍ വാഹനം സഹിതം ഇവരെ പിടികൂടുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് കൈക്ക് പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More