വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണു ചൈനയിലെ ബെയ്ജിംഗിൽനിന്നു പുറത്തുവന്നിരിക്കുന്നത്. ഷാങ് എന്നാണു തട്ടിപ്പുകാരന്റെ പേര്. സൈക്കിളിലാണു കക്ഷിയുടെ യാത്ര. തിരക്കുള്ള സമയങ്ങളിൽ നഗരത്തിലേക്ക് സൈക്കിളുമായി ഇറങ്ങുന്ന ഇയാൾ ബോധപൂർവം കാറുകളിൽ ചെന്നു തട്ടി റോഡിൽ വീഴും. നിലത്ത് വീണു കഴിഞ്ഞാൽ കാര്യമായ പരിക്ക് പറ്റിയെന്ന രീതിയിൽ വല്ലാത്ത അഭിനയമായിരിക്കും. കുറ്റം കാർ ഡ്രൈവറുടെ തലയിൽ കെട്ടിവയ്ക്കും. വഴങ്ങുന്നില്ലെന്നു കണ്ടാൽ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി കണക്കു പറഞ്ഞ് പണം വാങ്ങും. രണ്ടു മാസംകൊണ്ട് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത് 14,000 യുഎസ് ഡോളർ (11.65 ലക്ഷം രൂപ). പലനാൾ കട്ടാൽ ഒരുനാൾ കുടുങ്ങുമല്ലോ. ഒരു ദിവസംതന്നെ ഒരേ ഡ്രൈവർമാരെ ഒന്നിലധികം തവണ പറ്റിക്കാന്‍ ശ്രമിച്ചതോടെ ഇയാളുടെ കള്ളി പുറത്തായി. പോലീസിൽ പരാതിയും എത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തട്ടിപ്പ്…
Read MoreDay: June 20, 2024
പോലീസിലെ ശിക്ഷണ നടപടി കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തും; സപ്പോര്‍ട്ടിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: പോലീസുകാരുടെ ജോലിയിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികള്‍ കൂടുതല്‍ ജില്ലകളിലേക്ക്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സപ്പോര്‍ട്ടിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതാത് സിറ്റി, ജില്ലാ പരിധികളിൽ സപ്പോര്‍ട്ടിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ആഭ്യന്തരവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊച്ചി സിറ്റി പോലീസും ആലപ്പുഴ ജില്ലാ പോലീസും കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. പോലീസുകാർക്കിടയിൽ ജോലിഭാരം കൂടുന്നുവെന്നും ഇതിനാലുണ്ടാകുന്ന മാനസിക സമ്മർദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമർശനമുയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയിൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാർഗനിർദേശം നൽകുകയാണ് കമ്മിറ്റികളുടെ പ്രധാന ചുമതല. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക…
Read Moreസഹോദരൻ വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചു; പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: ബക്രീദ് ദിനത്തിൽ വീട്ടിലിരുന്ന് സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. തരീസ് എന്ന പെൺകുട്ടിയാണു മരിച്ചത്. താംബരത്താണ് സംഭവം. തരീസ് മാംസാഹാരം കഴിക്കാത്തതിനാൽ വീട്ടിൽ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുണ്ടായിരുന്നത്. ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി സഹോദരൻ വീട്ടിലിരുന്ന് കഴിച്ചത് തരീസിന് ഇഷ്ടമായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ തരീസ് ആത്മഹത്യ ചെയ്തതെന്നാണു റിപ്പോർട്ട്.
Read Moreകുവൈറ്റ് തീപിടിത്തം; മൂന്ന് ഇന്ത്യക്കാരടക്കം 8 പേർ കസ്റ്റഡിയിൽ
കുവൈറ്റ് സിറ്റി: 24 മലയാളികളടക്കം അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ കോടതി നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് ഇന്ത്യക്കാരും ഒരാള്‍ കുവൈറ്റ് സ്വദേശിയും മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളുമാണ്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്വയ്ക്കാനാണ് കോടതി നിര്‍ദേശം. നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 12ന് പുലര്‍ച്ചെയാണ് കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള കുവൈറ്റ് സർക്കാരിന്റെ നടപടികൾ കർശനമായി നീങ്ങുകയാണ്. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും നിയമം ലംഘിച്ചും കുവൈറ്റിൽ തങ്ങുന്ന അനധികൃത താമസ-കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും.
Read Moreപ്ലസ് വൺ സീറ്റ് പ്രതിസന്ധി; കോഴിക്കോട്ടും മലപ്പുറത്തും പ്രതിഷേധം; മലപ്പുറത്ത് ആർഡിഡി ഓഫീസ് എംഎസ്എസ്പ്രവർത്തകർ പൂട്ടി
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെയും കോഴിക്കോട് കെഎസ് യുവിന്റെയും പ്രതിഷേധം. കോഴിക്കോട് കളക്ട്രേറ്റിലേക്കാണ് കെഎസ് യു മാര്‍ച്ച് നടത്തിയത്. മലപ്പുറത്ത് ആർഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാർഥികൾ പണം നൽകി പഠിക്കേണ്ടി വരും. മലപ്പുറം ജില്ലയിൽ പ്ലസ്വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം. അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ…
Read Moreതമിഴ്നാട് വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 37 ആയി; 60 ൽ അധികം പേര് ചികിത്സയിൽ
ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്ന 60 പേരിൽ 15 പേരുടെ നില ഗുരുതരമാണ്. വ്യാജ പായ്ക്കറ്റ് ചാരായമാണ് ഇവർ കഴിച്ചതെന്നു വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെ. കണ്ണുകുട്ടി (49) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 200 ലിറ്റർ വ്യാജച്ചാരായം പിടിച്ചെടുത്തു. സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. വിഷമദ്യ ദുരന്തമല്ലെന്നു മാധ്യമങ്ങളോട് പറഞ്ഞ കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് വ്യാജ മദ്യവില്പനക്കാരില്നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായത്. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ…
Read Moreപോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പോലീസുകാർക്കു പരിക്ക്
പാലക്കാട്: ആര്യന്പാവിൽ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്കു പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകല്ലിൽനിന്ന് ശ്രീകൃഷ്ണപുരത്തേക്കു പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗത്തു കാര്യമായ കേടുപാടുകൾ സംഭവിച്ചു. കടയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read More“മകളെ ഉപദേശിക്കണം’… ബോംബ് നിർമാണ വെളിപ്പെടുത്തൽ നടത്തിയ യുവതിക്കു ഭീഷണി; വീട്ടിലെത്തിയത് പഞ്ചായത്ത് മെമ്പറും സിപിഎം പ്രവർത്തരുമെന്ന് യുവതി
തലശേരി: ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യുവതിക്ക് ഭീഷണിയെന്ന് പരാതി. പഞ്ചായത്ത് മെംബറും സിപിഎം പ്രവർത്തകരും ഇന്നലെ വീട്ടിലെത്തി “മകളെ പറഞ്ഞു മനസിലാക്കണമെന്നും ഉപദേശിക്കണമെന്നും അമ്മയോട് പറഞ്ഞതായി യുവതി രാഷ്ട്രദീപികയോട് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചതിനു പിന്നാലെയാണ് അയൽവാസിയായ സീന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ പ്രതികരണത്തിനെതിരേ ഇന്നലെ തന്നെ സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ ഇന്നലെ വീട്ടിലെത്തി ഭീഷണിമുഴക്കിയതായി പരാതി വന്നിരിക്കുന്നത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്. സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ വേലായുധന് എന്നയാൾ കൊല്ലപ്പട്ടു. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ…
Read Moreമിശ്രവിവാഹം കഴിച്ചതിൽ വൈരാഗ്യം; സഹോദരിയെ ഭർതൃവീട്ടിലെത്തി കൗമാരക്കാരൻ വെടിവച്ചു കൊന്നു
ചണ്ഡിഗഡ്: ഹരിയാനയിൽ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത സഹോദരിയെ കൗമാരക്കാരൻ വെടിവച്ചു കൊന്നു. കോമൾ റാണി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർതൃഗൃഹത്തിലാണ് കൊലപാതകം നടന്നത്. ഫെബ്രുവരിയിലാണ് കോമൾ റാണിയും അനിൽകുമാറും വിവാഹിതരായത്. കോമൾ റാണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് അവരുടെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നു. സഹോദരിയുടെ വീട്ടിലെത്തിയ പ്രതി വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിന്റെ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൈതാളിലാണു സംഭവം.
Read Moreഒരു തെറ്റിൽ രണ്ടു നടപടിവേണ്ടെന്ന് പാർട്ടി; സിപിഎം വനിതാ നേതാക്കളെ പിഡിപ്പിച്ച കേസിലെ സിപിഎം ഗുണ്ടാനേതാവിനെ പാര്‍ട്ടിയില്‍ തിരികെയെടുത്തു; പുതിയ വിവാദം കത്തുന്നു
തിരുവല്ല: പീഡനക്കേസില്‍ പ്രതിയായ സിപിഎം ഗുണ്ടാനേതാവിനെ പാര്‍ട്ടിയില്‍ തിരികെയെടുത്തതു സംബന്ധിച്ചു വിവാദം. തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം സി.സി. സജിമോനെയാണ് പാര്‍ട്ടി നേതൃത്വം തിരിച്ചെടുത്ത്. വിവാഹിതയായ വനിതാ നേതാവിനെ ഇയാൾ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടിയെടുത്തത്. യുവതി തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും അന്ന് പരാതി നല്‍കിയത്. പീഡനക്കേസുമായി ബന്ധപ്പെട്ട ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്. 2022ല്‍ സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലഹരി നല്കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. മുന്‍പ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സജി മോൻ. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. എന്നാല്‍, പുറത്താക്കല്‍ നടപടി കണ്ട്രോള് കമ്മീഷന് റദ്ദാക്കിയതോടെയാണ് പാര്‍ട്ടിയിലേക്ക്…
Read More