മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങൾ ആരുടെമുന്നിലും പറയാൻ ധൈര്യം കാട്ടുന്ന താരം കൂടിയാണ് പാർവതി. പലപ്പോഴും നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ പല വിമർശനങ്ങളും പാർവതിക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്. പാർവതിയുടെതായി വരാനിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. ഉർവശിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പാർവതിയുടെ പുതിയൊരു അഭിമുഖമാണിപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡിലെ മുൻനിര നടിമാർ വിവാഹം കഴിഞ്ഞും അമ്മയായതിന് ശേഷവും മുഖ്യവേഷത്തിൽ സിനിമകൾ ചെയ്യുന്നു. വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്ന ചോദ്യത്തെ നേരിടേണ്ട സാഹചര്യത്തിലാണോ ഇന്നും മലയാളി നടിമാർ എന്നായിരുന്നു ചോദ്യം. ഞാൻ വിവാഹിതയല്ല, മറ്റുള്ളവരുടെ കാര്യം എനിക്കു പറയാനുമാകില്ലെന്നാണ് താരം മറുപടി പറഞ്ഞത്. അതേ സമയം സമൂഹത്തിൽ പൊതുവിൽ അങ്ങനെയൊരു ചിന്താഗതിയുണ്ട്. ഇതൊരു പുരുഷ കാഴ്ചപ്പാടാണ്. അത് ചിലപ്പോൾ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടാകാം. പക്ഷേ ബോളിവുഡിലെ സാഹചര്യം വ്യത്യസ്തമാണ്. അവരുടെ മാർക്കറ്റ്…
Read MoreDay: June 20, 2024
ജാതിക്കാത്തൊണ്ടില് വിഭവവൈവിധ്യം; കുമരകത്ത് ഗവേഷണം മുന്നേറുന്നു
കോട്ടയം: ജാതിമരച്ചുവട്ടില്‍ അഴുകിനശിക്കുന്ന ജാതിത്തൊണ്ടിനെ രുചിയും ഔഷധഗുണവുമുള്ള മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങളാക്കി മാറ്റുകയാണ് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം. ചുവട്ടില്‍ ചീഞ്ഞഴുകുന്ന തൊണ്ടിന് ജാതിക്കുരുവും പത്രിയും പോലെ വാണിജ്യസാധ്യതകളുണ്ട്. സ്ക്വാഷ്, സിറപ്പ്, ജെല്ലി, അച്ചാര്‍, സോസ്, മിഠായി, ക്രഷ്, വൈന്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഗവേഷണ കേന്ദ്രം വിപണിയിലെത്തിക്കുകയാണ്.സംസ്ഥാനത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കപ്പെടുന്ന മൂവായിരം ടണ്‍ ജാതിക്കയുടെ തോട് ഏറെയിടങ്ങളിലും പ്രാണികളുടെയും കൊതുകിന്റെയും അട്ടയുടെയും വളര്ത്തുകേന്ദ്രമാവുകയാണ് പതിവ്. ഒപ്പം അഴുകി മണ്ണിന്റെ അമ്ലത വര്‍ധിക്കുകയും ചെയ്യുന്നു.തൊണ്ട് മാലിന്യമല്ല പണമാണെന്ന് തെളിയിക്കുകയാണ് കുമരകത്തെ ഉത്പന്നവൈവിധ്യം. കുമരകം കൃഷി വിജ്ഞാനകേന്ദ്രം ജാതിത്തൊണ്ടിന്റെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ജാതിത്തൊണ്ട് ഉണക്കിപ്പൊടിച്ച് തേയിലപ്പൊടിയുമായി കലർത്തി ചായ തയാറാക്കാം. പൈനാപ്പിളും ജാതിത്തൊണ്ടും ചേര്‍ത്ത് ജാമുണ്ടാക്കാം. ജാതിത്തൊണ്ട് കഴുകി ഡ്രയറില്‍ ഉണക്കിപ്പൊടിച്ച് മസാലക്കൂട്ടുകളിലും കറികളിലും പുഡ്ഡിംഗിലും കേക്കിലും രുചിവര്‍ധക വസ്തുവായും…
Read Moreമലയാളത്തിലെ ആദ്യ അച്ചടിഗ്രന്ഥം 200-ാം വയസിലേക്ക്; 1824ൽ പുസ്തകം അച്ചടിച്ചത് കോട്ടയം സിഎംഎസ് പ്രസിൽ
കോട്ടയം: മലയാളത്തില്‍ ആദ്യമായി അച്ചടിച്ച ഗ്രന്ഥത്തിന് 200 വയസ്. ‘ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന ഗ്രന്ഥത്തിനാണ് 200 വയസ് പൂര്‍ത്തിയായിരിക്കുന്നത്. ആരാണ് പുസ്തകത്തിലെ കഥകളുടെ രചയിതാക്കളെന്ന് അറിയില്ലെങ്കിലും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇംഗ്ലീഷ് പണ്ഡിതനായ ബെഞ്ചമിന്‍ ബെയ്ലിയാണ്. അച്ചടിക്കായി ഇദ്ദേഹം കോട്ടയം ചാലുകുന്നില്‍ 1821ല്‍ പ്രസ് സ്ഥാപിച്ചശേഷം 1824ൽ കോട്ടയം സിഎംഎസ് പ്രസിലാണ് പുസ്തകം അച്ചടിച്ചത്.ചെന്നൈയില്‍നിന്നാണ് അച്ചടിക്കുള്ള അച്ച് ഇദ്ദേഹം രൂപപ്പെടുത്തിയത്. പാശ്ചാത്യരാജ്യങ്ങളില്‍ പ്രചരിച്ചിരുന്ന, ബൈബിള്‍ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാരോപദേശകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2014ല്‍ സിഎംഎസ് കോളജ് മലയാളവിഭാഗം മുന്‍ തലവന്‍ ഡോ. ബാബു ചെറിയാന്റെ നേതൃത്വത്തിലാണ് പുസ്തകം കാലങ്ങള്‍ക്കുശേഷം തേടിപ്പിടിച്ച് അതേരീതിയില്‍ പുതിയ അച്ചടിയില്‍ പ്രസിദ്ധീകരിക്കുന്നത്. 2002ൽ ഇതിന്റെ ആദ്യകോപ്പി ഇംഗ്ലണ്ടിലെ സിഎംഎസ് ആര്ക്കൈവ്സില്നിന്ന് ശേഖരിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിയാത്തതിനാല്‍ മൈക്രോഫിലിമിലാണു പേജുകള്‍ ലഭിച്ചത്. നഗ്നനേത്രങ്ങള്‍ക്കൊണ്ട് വായിക്കാന്‍ കഴിയാത്തതിനാല്‍ മൈക്രോഫിലിം റീഡര്‍ ഉപയോഗിച്ച് പുസ്തകം…
Read Moreമനുഷ്യ വിരൽ, ജീവനുള്ള മൂർഖൻ പാമ്പ്, പഴുതാര, ചത്ത എലി; ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ ഒന്ന് സൂക്ഷിച്ചോ…
ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് മറക്കാൻ കഴിയാത്ത ദിവസങ്ങളാണ് ഇക്കഴിഞ്ഞത്. ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയത് മുതൽ പാക്കേജിനുള്ളിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ വരെ ആളുകൾക്ക് കിട്ടി. ഈ സംഭവങ്ങൾ നിരവധി ഉപഭോക്താക്കളെ ഞെട്ടിക്കുകയും ഓൺലൈൻ ഷോപ്പിംഗിന്റെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു. ജൂൺ 12 ന് ആണ് മുംബൈയിൽ നിന്നുള്ള ഒരു ഡോക്ടർക്കായി അയാളുടെ സഹോദരി ഓൺലൈനിൽ ഐസ്ക്രീം ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത കോൺ ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരലാണ് അവർക്ക് ലഭിച്ചത്. ബട്ടർസ്കോച്ച് ഐസ്ക്രീം കഴിക്കുമ്പോൾ അസാധാരണമായ എന്തോ ഒന്ന് വായിൽ തടഞ്ഞു. തുടർന്ന് പരിശോധിച്ചപ്പോൾ മനുഷ്യ വിരൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സെറാവു മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ അറ്റുപോയ തള്ളവിരൽ ഫാക്ടറി തൊഴിലാളിയുടേതായിരിക്കാമെന്ന് സംശയം തോന്നുകയും, തുടർന്ന് ഇത്…
Read Moreമുഖ്യമന്ത്രി കുടുംബത്തടവറയിൽ, ധനവകുപ്പ് അമ്പേ പരാജയം; എൽഡിഎഫ് വിടണമെന്ന് അംഗങ്ങള്‍; സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം
തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രി കുടുംബത്തടവറയിലാണെന്നായിരുന്നു ഒരംഗത്തിന്റെ ആക്ഷേപം. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് കടുത്തഭാഷയിൽ വിമർശനം ഉയർന്നത്. ക്രമസമാധാന ചുമതല നിർവഹിക്കേണ്ട പോലീസ് പല സന്ദർഭങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുന്നത് ടിവി ചാനലുകളിലൂടെ കണ്ട ജനങ്ങൾ സർക്കാരിനെതിരേ തിരിഞ്ഞു. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ധനകാര്യവകുപ്പ് അന്പേ പരാജയമാണ്. വിവിധ ഘട്ടങ്ങളിൽ നൽകേണ്ട സഹായം അനുവദിക്കാതെ ഭക്ഷ്യവകുപ്പിനെ നിർജീവമാക്കി. ധനവകുപ്പിൽനിന്ന് ആവശ്യമുള്ള പണംവാങ്ങിയെടുക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ല. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നത് കാര്യമായ ഗുണം ചെയ്തില്ല. ഇവർക്ക് അമിത പ്രാധാന്യം നൽകുകയാണ്. എൽഡിഎഫിൽനിന്നതുകൊണ്ട് പാർട്ടിക്ക് യാതൊരു ഗുണവുമില്ല. അതിനാൽ മുന്നണിമാറ്റം വേണമെന്ന അഭിപ്രായവും ചിലർ ഉന്നയിച്ചു. രാജ്യസഭാ സീറ്റിൽ…
Read Moreതെറ്റുകൾ സംഭവിച്ചിട്ടുണ്ട് അതിൽ കുറ്റബോധം തോന്നിയിട്ടില്ല, ജീവിതം എപ്പോഴും എന്നെ മികച്ച എന്തെങ്കിലും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്; അഭയ ഹിരൺമയി
ഇപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതിയായി കാണുന്നത് എന്ന് പറയുന്ന ആളുകളോട്, ഇതിന് മുൻപുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ കണ്ടിട്ടില്ല, അതൊരു കാലഘട്ടമാണ്. എന്റെ അമ്മ എപ്പോഴും പറയും, എന്ത് സംഭവിച്ചാലും അവൾ ഹാപ്പിയാണ് എന്ന്. അതെ എനിക്ക് തിരിച്ചടികൾ ഉണ്ടായിരുന്നു. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ച് കൊണ്ടായിരുന്നില്ല. ജീവിതത്തിൽ ഒരുപോയിന്റിൽ നിങ്ങൾക്കെല്ലാം സംഭവിക്കുന്നത് പോലെ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ കുറ്റബോധം തോന്നിയിട്ടില്ല. ജീവിതം എപ്പോഴും എന്നെ മികച്ച എന്തെങ്കിലും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്ന് പഠിക്കുക. വീണ്ടും തെറ്റുകൾ വരുത്തുക അതിൽ നിന്ന് പഠിക്കുക അങ്ങനെയാണ് ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം നയിക്കുക. – അഭയ ഹിരൺമയി
Read More“അവൻ വെടിവച്ചു കൊന്ന ആളുകൾ എത്രയാണ്, സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ”; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ
കണ്ണൂര്‍: തലശേരിയിലെ ബോംബ് സ്ഫോടനത്തിലെ പരാമര്‍ശം. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കെ. സുധാകരൻ . സിപിഎം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു വിശദീകരണം. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ. സുധാകരന് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ. സുധാകരൻ, സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നുവെന്നു ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ “അവൻ’ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് തുടർന്നുസംസാരിച്ചത്.””അവൻ വെടിവച്ചു കൊന്ന ആളുകൾ എത്രയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. കെ. സുധാകരന് ആ റിക്കാർഡ് ഇല്ല. പിണറായി വിവരംകെട്ടവൻ. ആണത്തമുണ്ടോ?’’ എന്നിങ്ങനെപോയി സുധാകരന്റെ പരാമർശങ്ങൾ. സിപിഎമ്മിന്റെ ഓഫീസിൽ ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസിൽനിന്നു പിടിച്ചിട്ടില്ല. കോൺഗ്രസ് ആരെയും…
Read Moreജീവിതത്തിന്റെ മാജിക്കില്‍ ഞാന്‍ വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നുണ്ട്; ദീപ തോമസ്
നടിയും മോഡലുമായ ദീപ തോമസ് നഴ്സിംഗ് മേഖലയില്‍ നിന്നാണ് ഈ രംഗത്തേക്കു വരുന്നത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന ദീപയുടെ മനസിലാകെ സിനിമയായിരുന്നു. മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ദീപ. മോഡലിംഗും പരസ്യ ചിത്രങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നിരവധി സിനിമകൾ ചെയ്തുവെങ്കിലും ദീപയെ കാണുമ്പോൾ കരിക്കിലെ താരമല്ലേയെന്നാണ് ആളുകൾ ആദ്യം ചോദിക്കുന്നത്. ദീപയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹോം സിനിമയിലെ കഥാപാത്രമായിരുന്നു. ഇപ്പോഴിതാ നടി തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. സിനിമയിൽ അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായ സ്റ്റേജ് വരെ തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഒരു ചാനൽ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. മോഡലിംഗിലൂടെയാണ് ഞാന്‍…
Read Moreപരിമിത ഓവർ ക്രിക്കറ്റ് ; വില്യംസണ് പടിയിറങ്ങി
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കെയ്ൻ വില്യംസണ് പടിയിറങ്ങി. ട്വന്റി-20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻസിയാണ് വില്യംസണ് ഉപേക്ഷിച്ചത്. ഐസിസി ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ന്യൂസിലൻഡ് പുറത്തായതിനു പിന്നാലെയാണ് വില്യംസണിന്റെ തീരുമാനം. ക്യാപ്റ്റൻസി ഉപേക്ഷിച്ചെന്നതു മാത്രമല്ല, 2024-25 സീസണിലേക്കുള്ള ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് കരാറും വില്യംസണ് വേണ്ടെന്നുവച്ചു. 2022 ഡിസംബറിൽ വില്യംസണ് ടെസ്റ്റ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതാണ്. അന്നു മുതൽ ടിം സൗത്തിയാണ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻ.
Read Moreപറഞ്ഞ് തീർക്കാൻ പറ്റിയില്ല, ഒടുവിൽ കടിച്ച് തീർത്തു; വിമാനത്താവളത്തിൽ ജീവനക്കാരനെ യാത്രക്കാരി കടിച്ചു
വിമാനത്താവളത്തിൽ എയർലൈൻ ഗ്രൗണ്ട് ക്രൂ അംഗത്തെ കടിച്ചു പരിക്കേൽപ്പിച്ച യാത്രക്കാരിക്കെതിരേ കേസെടുത്ത് പോലീസ്. ആകാശ എയർ ക്യുപി 1525 വിമാനത്തിലാണു സംഭവം. മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ആഗ്ര സ്വദേശിനിയായ തൻവി എത്തിയത്. വിമാനത്തിൽ കയറിയശേഷം ഇവർ സഹയാത്രികരുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വിമാന ജീവനക്കാർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തണുത്തില്ല. പിന്നീട് ഇവരെ വിമാനത്തിൽ നിന്നിറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ചു. എയർലൈൻ ഗ്രൗണ്ട് ക്രൂ വിമാനത്തിൽനിന്നു ഇറക്കിവിടുന്നതിനിടെ തൻവി, പുരുഷ ക്രൂ അംഗത്തിന്റെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫിനെ വിളിക്കുകയും നിയമനടപടികൾക്കായി ഇവരെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. യുവതിക്കെതിരേ സരോജിനി നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read More